- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
Author: News Desk
കോട്ടയം: ബാറിൽ നിന്ന് മദ്യലഹരിയിൽ ഇറങ്ങിയ ആൾ സ്വന്തം കാറാണെന്ന് കരുതി വഴിയിൽ കണ്ട മറ്റൊരു കാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെ കാർ വഴിയരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി. വ്യാഴാഴ്ച രാത്രി ചോറ്റാനിക്കരയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചോറ്റാനിക്കര സ്വദേശിനിയായ ആഷ്ലി ബാറിൽ നിന്ന് മദ്യപിച്ചെത്തി ബാറിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ കയറുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി, ബാറിന് സമീപത്തെ കടയിൽ പോയ മറ്റൊരാളുടെ കാറാണ് ഇയാൾ ഓടിച്ചത്. ബാറിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ കണ്ട കാർ, തൻ്റേതെന്ന് തെറ്റിദ്ധരിച്ച് കാറിൽ കയറുകയായിരുന്നു. മദ്യപിച്ചിരുന്ന ആഷ്ലി കാറിന്‍റെ താക്കോൽ അതിലുണ്ടായിരുന്നതിനാൽ മറ്റൊന്നും നോക്കിയില്ല. ഒരു അപരിചിതൻ കാർ മുന്നോട്ട് എടുത്തതോടെ കാറിൽ ഉള്ളവർ പരിഭ്രാന്തരായി. തുടർന്ന് കാറ് പലയിടത്തും തട്ടുകയും ചെയ്തു. കാറിലുണ്ടായിരുന്ന വീട്ടമ്മ കാറിന്‍റെ സ്റ്റിയറിംഗ് വീൽ പിടിക്കുകയും വണ്ടി ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ എത്തിയ ചോറ്റാനിക്കര പൊലീസ് ആഷ്ലിയെ കസ്റ്റഡിയിലെടുത്തു.
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ കോൺഗ്രസ് പ്രവർത്തകരും വീടുകളിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം, ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിടത്തിന്‍റെ പ്രധാന സ്ഥലത്ത് ദേശീയ പതാക പ്രദർശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി പറഞ്ഞു. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വര്‍ഷത്തേയും പോലെ കൊടിമരത്തിൽ പതാക ഉയര്‍ത്തണമെന്നും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
അസം, കേരളം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ആന ക്യാമ്പുകളിലെ പാപ്പാൻമാരെയും സഹായികളെയും ഗജ് ഗൗരവ് പുരസ്കാരം നൽകി ആദരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. പാപ്പൻമാരും സഹായികളും മലസാർ ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്. വെള്ളിയാഴ്ച ലോക ആനദിനത്തോടനുബന്ധിച്ച് കേരളത്തിലെ പെരിയാർ ആന സങ്കേതത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രാലയത്തിന്‍റെ പ്രോജക്ട് എലിഫന്‍റ് ഡിവിഷൻ അവാർഡ് സമ്മാനിക്കും. ബന്ദികളാക്കപ്പെട്ട ആനകളുടെ ഉടമസ്ഥർ സ്വീകരിക്കുന്ന നല്ല രീതികളും ഫീൽഡ് ഓഫീസർമാരും മുന്നിര ജീവനക്കാരും സ്വകാര്യ സംരക്ഷകരും ആന സംരക്ഷണത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. “പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തവും സഹകരണവുമില്ലാതെ ഒരു സംരക്ഷണ ശ്രമവും വിജയിക്കില്ലെന്ന് ഇന്ത്യൻ ഗവൺമെന്റ് വിശ്വസിക്കുന്നു, അസം, കേരളം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള അർഹരായ പാപ്പാന്മാർക്കും പ്രാദേശിക സമൂഹങ്ങൾക്കും ഗജ് അവാർഡ് സ്ഥാപനം പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.’ ഭൂപേന്ദർ യാദവ് പറഞ്ഞു.
തിരുവനന്തപുരം: മന്ത്രി പി രാജീവിന് അകമ്പടി സേവിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിയുടെ വാഹനത്തിന്‍റെ റൂട്ടിൽ വ്യത്യാസമുണ്ടായെന്ന പേരിലാണ് നടപടി. റൂട്ട് മാറ്റം കാരണം മന്ത്രിക്കു ബുദ്ധിമുട്ടുണ്ടായെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. എസ്ഐ എസ്.എസ്.സാബുരാജൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ.ജി.സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നടപടിക്കെതിരെ പൊലീസ് സേനയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പള്ളിച്ചലിൽനിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കൽ ജംക്‌ഷനിൽനിന്നും ദേശീയപാതവഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ തീരുമാനം. എന്നാൽ, കിള്ളിപ്പാലം തമ്പാനൂർ, ബേക്കറി ജംക്‌ഷനുകൾ വഴി ചാക്കയിലെത്തിയാണ് അകമ്പടിവാഹനം ദേശീയപാതയിൽ കടന്നത്. രണ്ടു റൂട്ടുകളും തമ്മിൽ വലിയ വ്യത്യാസമില്ല. എന്നാൽ, മന്ത്രിയുടെ ഓഫിസ് അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം: അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി ഒരുങ്ങുന്നു. ചുമട്ടുതൊഴിലാളികളുടെ സന്നദ്ധ സംഘടന സംസ്ഥാനത്തുടനീളം 5,000ത്തോളം പേരെയാണ് സജ്ജമാക്കുന്നത്. സംഘടനയുടെ ശക്തികേന്ദ്രങ്ങളിൽ 500 അംഗങ്ങളും മറ്റ് സ്ഥലങ്ങളിൽ 250 അംഗങ്ങളും ഉണ്ടാകും. റോഡപകടത്തിൽപ്പെട്ടവർക്കും പൊള്ളലേറ്റവർക്കും അടിയന്തര പരിചരണം നൽകുന്നതിനുള്ള പരിശീലനം ഐ.എം.എ ഇതിനകം നൽകിയിട്ടുണ്ട്. ഇതിനായി 45 വയസ്സിന് താഴെയുള്ള ആരോഗ്യവാന്മാരും സേവാമനസ്‌കരുമായ തൊഴിലാളികളെയാണ് തിരഞ്ഞെടുക്കുക
മന്ത്രിയായിരിക്കെ ദേശീയപാതാ വികസനത്തിനായി വീട് വിട്ടുകൊടുത്തത്, വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ജനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിച്ചുവെന്ന് മുൻ മന്ത്രി ജി സുധാകരൻ. “അന്നത്തെ വകുപ്പ് മന്ത്രി എന്ന നിലയിൽ, എന്‍റെ വീട് ഒഴിവാക്കുന്നത് അധാർമ്മികമാണെന്ന് തോന്നി. പിന്നീട്, ഈ പ്രശ്നത്തെക്കുറിച്ച് ഭാര്യയോടും കുട്ടികളോടും സംസാരിച്ചപ്പോൾ, അവർ വീട് വിട്ടുകൊടുക്കണം എന്ന് തന്നെ പറഞ്ഞതിൽ അഭിമാനമുണ്ട്” അദ്ദേഹം പറഞ്ഞു ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പടിയിറങ്ങിയപ്പോഴേക്കും ഭൂമി ഏറ്റെടുക്കൽ ഏറെക്കുറെ പൂർത്തിയായിരുന്നു. ചിലയിടങ്ങളിൽ റോഡിന്‍റെ പണികൾ ആരംഭിച്ചിരുന്നു. തുടർഭരണത്തിനിടയിൽ നമ്മുടെ സർക്കാർ ദേശീയ പാതകളുടെ വികസനം ദ്രുതഗതിയിൽ നടപ്പാക്കുകയാണ്. ഞങ്ങളുടെ വീട് അതിന്റെ സാക്ഷിയായി നിൽക്കുന്നത് കാണുമ്പോൾ ഈ വികസനത്തിൽ ഒരു എളിയ പങ്ക് വ്യക്തിപരമായിട്ടുകൂടി വഹിക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് ജി സുധകരൻ ഫേസ്ബുക്കിൽ കുറിച്ചു. “റോഡിൻറെ രണ്ടു വശങ്ങളിലുമായി, കിഴക്കും പടിഞ്ഞാറുമായി തുല്യമായിട്ടാണ് 7.5 മീറ്റർ വെച്ച് സ്ഥലം ഞങ്ങളുടെ വീട് നിൽക്കുന്ന സ്ട്രെച്ചിൽ പുനർരൂപരേഖ തയ്യാറാക്കിയത്. വീട് നിലവിലുള്ള…
കോട്ടയം: മുൻ സിമി നേതാവ് കെ.ടി ജലീലിൽ നിന്ന് ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന് ജലീൽ വിശേഷിപ്പിച്ചത് രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് എതിരാണ്. രാജ്യത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎൽഎയായി തുടരാനാവില്ല. ഇന്ത്യൻ അധീന കശ്മീർ എന്ന പദം പാക്കിസ്ഥാനിന്റേതാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ജലീൽ തന്‍റെ പോസ്റ്റിൽ സൈന്യത്തിനെതിരെയും സംസാരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ജലീൽ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. കശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാൻ നിയമവിരുദ്ധമായി പിടിച്ചെടുത്തതാണ്. 1994-ൽ കശ്മീർ മുഴുവൻ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പാർലമെന്‍റ് ഒരു പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് സർക്കാരിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ്. പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. തോമസ് ഐസക്കിന്‍റെ അഴിമതി ഇഡി അന്വേഷിച്ചാൽ…
ന്യൂഡൽഹി: സി.പി.ഐ.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി. ബീഹാറിലെ മഹാസഖ്യസർക്കാർ രാജ്യത്തിനാകെ പ്രതീക്ഷ നൽകുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ബീഹാറിലെ സഖ്യസർക്കാരിൽ സി.പി.എം ഭാഗമാകില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം മറ്റ് ഇടതുപാർട്ടികളെപ്പോലെ സർക്കാരിനെ പുറത്തുനിന്നും പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി. ഇന്ന് വൈകുന്നേരമാണ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടുന്നത് സംബന്ധിച്ച് ആർജെഡി തന്നെ ചർച്ചകൾ മുന്നോട്ട് വയ്ക്കുന്നതിനിടെയാണ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും 2024ൽ നിതീഷ് കുമാർ പ്രധാനമന്ത്രിയാകുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയെങ്കിൽ എന്തുകൊണ്ട് നിതീഷ് പ്രധാനമന്ത്രി ആയിക്കൂട എന്നായിരുന്നു കഴിഞ്ഞ ദിവസം തേജസ്വി യാദവ് ചോദിച്ചത്. അദ്ദേഹത്തിന് എന്തുകൊണ്ടും പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് അർഹതയുണ്ടെന്നും തേജസ്വി പറഞ്ഞിരുന്നു. അതേസമയം മഹാസഖ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയെങ്കിലും കോൺഗ്രസോ തൃണമൂലോ ഇത്…
കോഴിക്കോട് ചിന്തൻ ശിബിരത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച കെ.പി.സി.സി ഓണ്‍ലൈന്‍ റേഡിയോ ‘ജയ് ഹോ’യുടെ സംപ്രേക്ഷണം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ആരംഭിക്കും. വാർത്തകൾക്കും വിനോദത്തിനും ഊന്നൽ നൽകിക്കൊണ്ട് ജയ്ഹോ റേഡിയോ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേക്ക് എത്തും. രാവിലെ 10ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ശ്രോതാക്കളെ ആകർഷിക്കുന്ന വാർത്തകൾ, വാർത്താ അധിഷ്ഠിത പരിപാടികൾ, വിനോദ പരിപാടികൾ എന്നിവയ്ക്ക് പുറമെ ലോകമെമ്പാടുമുള്ള മലയാളികളെ ഉൾപ്പെടുത്തി നിരവധി മത്സരപരിപാടികളുമുണ്ട്. റോഡിയോ പരിപാടികളുടെ അവതാരകരായി കോൺഗ്രസ് നേതാക്കളും പങ്കെടുക്കും. ഡിസ്കവറി ഓഫ് ഇന്ത്യ, ഗാന്ധിപര്‍വ്വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്ഹോയിലുണ്ട്.
ജാർഖണ്ഡ്: ജാർഖണ്ഡിലെ സുബർണരേഖ നദി ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ വാക്കിന്‍റെ അർത്ഥം സ്വർണ്ണത്തിന്‍റെ രേഖ എന്നാണ്. ജാർഖണ്ഡിലെ വനമേഖലയിൽ നിന്ന് ആരംഭിച്ച് പശ്ചിമബംഗാൾ വഴി ഒഡീഷയിൽ എത്തി കടലിൽ ചേരുന്ന നദിയാണ് സുബർണരേഖ. ശുദ്ധമായ സ്വര്‍ണം വഹിച്ചു കൊണ്ടാണ് ജാർഖണ്ഡിലൂടെ ഈ നദി ഒഴുകുന്നത്. ലോകത്തിലെ തന്നെ അത്യപൂര്‍വ മേഖലകളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്. ഈ നദിയുടെ പ്രധാന സഞ്ചാര പാതകളില്‍ ഒന്നാണ് ജാർഖണ്ഡിലെ രത്നഗര്‍ഭ മേഖല. ഈ നദിയുടെ കൈവഴിയാണ് കര്‍കരി. ഈ മേഖലയിലെ രണ്ട് നദികളുടെയും മണൽശേഖരത്തിൽ സ്വർണത്തിന്റെ അംശം വലിയ അളവിൽ ഉണ്ട്. ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റാണി ചുവാൻ എന്ന ഗ്രാമത്തിൽ നിന്നാണ് സുബര്‍ണരേഖ ഉത്ഭവിക്കുന്നത്. ഈ നദിയിലെ സ്വർണ്ണത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള ചർച്ചകൾ വളരെക്കാലമായി നടക്കുന്നു. എന്നാൽ ഇതേക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ ഗവേഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സുബർണരേഖയിലെ സ്വർണ്ണം…