- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
- സാറിലെ വാഹനാപകടം: മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
Author: News Desk
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശങ്ങൾ. കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ(എം) വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യസ്ഥിതിയെ പരിഹസിച്ചുളള പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനും ഒപ്പമുണ്ടായിരുന്നു. കോടിയേരി ക്ഷീണിതനായിരുന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയത്.
മലപ്പുറം: കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുൻ മന്ത്രി കെ ടി ജലീൽ. ജമ്മു കശ്മീർ സന്ദർശിക്കുന്ന ജലീൽ, ‘ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ എന്നീ പരാമർശങ്ങളുടെ പേരിലാണ് വിവാദത്തിലായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജലീലിന്‍റെ വിശദീകരണം. ഇൻവർട്ടഡ് കോമയിലാണ് ആസാദ് കശ്മീർ എഴുതിയതെന്നായിരുന്നു ജലീലിന്‍റെ ന്യായീകരണം. അതിന്‍റെ അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രമേയുള്ളൂവെന്നും ജലീൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം, ഇന്ത്യൻ അധീന കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണമില്ല. കശ്മീർ യാത്രയുമായി ബന്ധപ്പെട്ട പുതിയ കുറിപ്പിലാണ് കഴിഞ്ഞ ദിവസം വിവാദമായ പരാമർശങ്ങൾ ജലീൽ വിശദീകരിച്ചത്. വിശദമായ യാത്രാവിവരണ കുറിപ്പിന്‍റെ അവസാനം ‘വാൽക്കഷ്ണം’ എന്ന് ചേർത്താണ് ജലീൽ വിവാദ പരാമർശങ്ങൾക്ക് മറുപടി നൽകിയത്. കശ്മീരിന്റെ രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ പ്രത്യേകതകൾ വിവരിക്കുന്ന സാമാന്യം ദൈർഘ്യമേറിയ കുറിപ്പിലായിരുന്നു ജലീലിന്‍റെ വിവാദ പരാമർശങ്ങൾ.
കണ്ണൂര്‍: അവയവദാനത്തിന്‍റെയും രക്തദാനത്തിന്‍റെയും പ്രാധാന്യം ഉയർത്തിക്കാട്ടി കുറിപ്പുമായി സി.പി.ഐ(എം) നേതാവ് പി.ജയരാജൻ. അന്താരാഷ്ട്ര അവയവദാന ദിനത്തോടനുബന്ധിച്ചാണ് ജയരാജൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. തനിക്ക് നേരെയുണ്ടായ സംഘപരിവാർ ആക്രമണത്തിൽ മാരകമായി പരിക്കേറ്റപ്പോൾ എറണാകുളത്തെ ചുമട്ടുതൊഴിലാളികൾ രക്തം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു ജീവന് വെളിച്ചം നൽകാൻ കഴിയുന്ന അവയവങ്ങൾ ഉപയോഗശൂന്യമായ രീതിയിൽ മരണാനന്തരം പലരും നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണുകൾ, കരൾ, ഹൃദയം, വൃക്കകൾ തുടങ്ങി 30 ഓളം അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുമെന്നും അവയവ ദാനത്തെ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലക്നൗ: മുൻ ബിജെപി വക്താവ് നൂപുർ ശർമയെ വധിക്കാൻ പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ സഹാറൻപൂരിലെ കുന്ദകല ഗ്രാമവാസിയായ മുഹമ്മദ് നദീം (25) ആണ് അറസ്റ്റിലായത്. ജെയ്ഷെ മുഹമ്മദ് ഭീകരർ ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറിയിച്ചു. ആയുധപരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ നദീം തയ്യാറായിരുന്നുവെന്നും ഇയാളുടെ ഫോൺ രേഖകളും സന്ദേശങ്ങളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
ഡൽഹി: ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. മ്യാൻമറിൽ നിന്ന് മണിപ്പൂർ വഴി ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് സ്പെഷ്യൽ സെൽ പിടികൂടിയത്. 20 കോടി രൂപ വിലവരുന്ന നാല് കിലോ ഹെറോയിനാണ് കണ്ടെത്തിയത്. അറസ്റ്റിലായ അഖിലേഷ് കുമാർ കഴിഞ്ഞ ഏഴ് വർഷമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, മണിപ്പൂർ, അസം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ഒരാൾ ബീഹാറിൽ നിന്ന് വൻതോതിൽ ഹെറോയിനുമായി ഡൽഹിയിലേക്ക് വരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഗാസിപൂരിലെ ഇഡിഎം മാളിന് മുന്നിൽ ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിക്കാനാണ് ഇയാൾ ഡൽഹിയിലെത്തിയത്. പൊലീസ് സംഘാംഗങ്ങൾ അഖിലേഷ് കുമാറിനെ വളയാൻ തുടങ്ങിയപ്പോൾ സംശയം തോന്നിയ ഇയാൾ മുന്നോട്ട് നീങ്ങി. എന്നാൽ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. അഖിലേഷിന്‍റെ ബാഗ് പരിശോധിച്ചപ്പോൾ നാല് കിലോ ഹെറോയിൻ കണ്ടെത്തി. പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താൻ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്‍റെ…
75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി മോഹൻലാൽ തന്‍റെ വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് താരം ദേശീയ പതാക ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ സ്വാതന്ത്ര്യദിനം വരെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. 20 കോടിയിലധികം വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ സ്വാതന്ത്ര്യദിനം വരെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുക. സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിൽ ലഫ്റ്റനന്‍റ് ഗവർണർമാരും ചേർന്നാണ് പരിപാടി ഏകോപിപ്പിക്കുക.
തിരുവനന്തപുരം: സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു. 32.22 ലക്ഷം രൂപയാണ് ഒരു ക്രിസ്റ്റയുടെ വില. വാഹനങ്ങൾ വാങ്ങുന്നതിന് 3,22,20,000 രൂപ അനുവദിച്ചു. വ്യാഴാഴ്ചയാണ് തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിമാർ ഉപയോഗിക്കുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നൽകണം. മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി ടൂറിസം വകുപ്പിന്‍റെ നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ മന്ത്രിമാർക്ക് പണം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാഹനങ്ങൾ വാങ്ങുന്നതിനെ ധനവകുപ്പ് എതിർത്തിരുന്നു. നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയൽ സമർപ്പിക്കാൻ ധനവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് മന്ത്രിമാർ സമർപ്പിച്ച ആവശ്യം പരിഗണിച്ച് അഞ്ച് വാഹനങ്ങൾ മാത്രം വാങ്ങാൻ ധനവകുപ്പ് അനുമതി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയോടെ 10 വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയലിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മന്ത്രിസഭാ യോഗത്തിൽ വച്ച്…
കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി ജലീലിന്‍റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷവും ബി.ജെ.പിയും. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാണിച്ച് നിയമനടപടി സ്വീകരിക്കാനാണ് നീക്കം. വിഷയത്തിൽ ജലീലിന്‍റെ വിശദീകരണം ഇന്ന് വന്നേക്കും. ആസാദ് കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നീ പരാമർശങ്ങളിൽ കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ പരാമർശം പാകിസ്ഥാൻ സ്തുതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷവും ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്. രാഷ്ട്രീയ വിമർശനങ്ങൾക്കൊപ്പം ജലീലിനെതിരെ നിയമനടപടിയും സ്വീകരിക്കാനാണ് നീക്കം. ജലീലിന്‍റെ മുൻ സിമി ബന്ധത്തെ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമർശിക്കുന്നത്. പ്രതിപക്ഷ നേതാവിന്‍റേത് ഉൾപ്പെടെ യുഡിഎഫ് നേതാക്കളിൽ നിന്ന് ഇന്ന് കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകും. വിഷയത്തിൽ സിപിഐഎം സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും. വിവാദ പരാമർശങ്ങൾ പരിശോധിച്ച് പ്രതികരിക്കുമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാദമായിട്ടും ജലീൽ ഇതുവരെ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയിട്ടില്ല.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ഹർ ഘർ തിരംഗ ആഘോഷിക്കാൻ സംസ്ഥാന സർക്കാർ. ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അതേസമയം, ‘ഹർ ഘർ തിരംഗ’ പദ്ധതി കേരള സർക്കാർ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഇന്ന് മുതൽ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. വീടുകൾ, സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്തി ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ പങ്കാളികളാകാൻ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ പ്രവർത്തകരുടെയും വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് കെ.പി.സി.സിയും നിർദ്ദേശിച്ചു. അതേസമയം ഹർ ഘർ തിരംഗ പദ്ധതി സർക്കാർ അട്ടിമറിച്ചെന്ന് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. പതാക എത്തിക്കാൻ ചുമതലപ്പെടുത്തിയ കുടുംബശ്രീയും ചില സ്കൂളുകളും അവരുടെ ഉത്തരവാദിത്തം നിറവേറ്റിയില്ല. ഇതുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ചെന്നൈ: ബീഹാറിലെ പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയെ തള്ളി തമിഴ്നാട് ധനമന്ത്രിയും ഡിഎംകെ നേതാവുമായ പളനിവേൽ ത്യാഗരാജൻ. സർവ്വേ പൂർണ്ണമായും അവഗണിക്കണമെന്നും പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ത്യാഗരാജന്‍റെ പ്രതികരണം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 9 ശതമാനവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 7 ശതമാനവും പിന്തുണ കാണിക്കുന്ന ഏത് സർവ്വേയും വിദ്യാസമ്പന്നര്‍ പൂർണമായും അവഗണിക്കണമെന്ന് പളനിവേൽ ത്യാഗരാജൻ പറഞ്ഞു. എല്ലാ ചോദ്യത്തിനും ഡാറ്റയില്ലെന്ന മറുപടി കേന്ദ്രസർക്കാർ നൽകുമ്പോൾ, ‘ഓൺ-ഡിമാൻഡ്’ ഡാറ്റ ഹാജരാക്കുന്നതിന് പോളിംഗ് ഏജൻസികളെയും മാധ്യമങ്ങളെയും ത്യാഗരാജൻ വിമർശിച്ചു. അരവിന്ദ് കെജ്രിവാളിനെ രാഹുൽ ഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് മിഥ്യയാണെന്നും അദ്ദേഹം പറഞ്ഞു.