- യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ബഹ്റൈന്‍ പ്രാതിനിധ്യം
- അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ ജനവാസമേഖലയിൽ തകർന്ന് വീണു
- സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പരിശോധന; വയനാട്ടിൽ മെയിൽ നഴ്സ് അറസ്റ്റിൽ
- ബഹ്റൈനില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
- ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്ക് തംകീന്‍ പരിശീലനം നല്കി
- തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു
- കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ മൃതദേഹം
- പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ
Author: News Desk
ന്യൂഡൽഹി: എയ്ഡ്സിനുള്ള ആന്‍റിറെട്രോവൈറൽ (എആർടി) മരുന്നുകൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ (എൻഎസിഒ) ഓഫീസിന് മുന്നിൽ രോഗികളുടെ പ്രതിഷേധം. കുട്ടികൾക്ക് പോലും മരുന്ന് ലഭിക്കുന്നില്ലെന്നും ഏതാനും ആഴ്ചകൾ കൂടി മരുന്നിന് ക്ഷാമം ഉണ്ടായാൽ ആരോഗ്യസ്ഥിതി വഷളാകുമെന്നും രോഗികൾ ആശങ്കപ്പെടുന്നു. ആന്‍റിറെട്രോവൈറൽ തെറാപ്പിക്കായി ഉപയോഗിക്കുന്ന ഡൊള്യൂട്ട്ഗ്രാവിർ (ഡിടിജി) 50 എന്ന മരുന്നിനാണ് ക്ഷാമം നേരിടുന്നത്. സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, നാക്കോ, ആരോഗ്യ മന്ത്രാലയം എന്നിവയ്ക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഡിടിജിക്ക് പുറമെ, ഡിഎൽ എന്ന മരുന്നും ലഭ്യമല്ല. എന്നാൽ, മരുന്നുകൾക്ക് ക്ഷാമമുണ്ടെന്ന ആരോപണം ആരോഗ്യ മന്ത്രാലയങ്ങൾ അംഗീകരിച്ചിട്ടില്ല. മരുന്നിന് ക്ഷാമമില്ലെന്നും 95 ശതമാനം രോഗികൾക്കും നൽകാനുള്ള മരുന്ന് രാജ്യത്ത് ലഭ്യമാണെന്നും സംഘടന അറിയിച്ചു. പുതിയ സ്റ്റോക്ക് ഉടൻ എത്തുമെന്നും സംഘടന അറിയിച്ചു.
ലക്ഷദ്വീപ്: കുട്ടികൾക്ക് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകുന്നതിനാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ്, ചിക്കൻ ഉൾപ്പെടെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണത്തെ ഒഴിവാക്കിയതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. മാംസാഹാരം വൃത്തിയായി സൂക്ഷിക്കാനും ദ്വീപിലേക്ക് കൊണ്ടുപോകാനും ബുദ്ധിമുട്ടാണെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കടുത്ത സാമ്പത്തിക നഷ്ടം കാരണമാണ് കവരത്തി, മിനിക്കോയ് ദ്വീപുകളിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും പോഷകാഹാരം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സ്കൂളുകളുടെ ഉച്ചഭക്ഷണ മെനുവിലെ പരിഷ്കരണം. അതും വിപുലമായ ചർച്ചകൾക്കൊടുവിൽ. മത്സ്യം, മുട്ട, മാംസം എന്നിവ മെനുവിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചിരുന്നു. ഇതിനൊപ്പം, നേരത്തെ മെനുവിൽ ഇല്ലാതിരുന്ന പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും ഉൾപ്പെടുത്താനും വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മെനു പരിഷ്കരണം കൊണ്ടുവന്നത്. പഴങ്ങളും ഡ്രൈ ഫ്രൂട്ട്സുകളും ഉൾപ്പെടുത്തിയപ്പോൾ ചിക്കനും മറ്റ് നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും ഒഴിവാക്കിയെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. ലക്ഷദ്വീപിലെ മിക്ക വീടുകളിലും…
മുളങ്കുന്നത്തുകാവ്: മങ്കിപോക്സ് പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലും നടത്താം. ഇതിനായി ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലുളളവർക്ക് വൈറസ് ബാധ കണ്ടെത്താൻ തൃശൂർ ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ പരിശോധന നടത്താം. ടി.എൻ. പ്രതാപൻ എം.പി തൃശൂർ ഗവ. മെഡിക്കൽ കോളജിൽ മങ്കി പോക്സ് – പി.സി.ആർ പരിശോധന ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഡോളര്‍ക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ അറസ്റ്റിന് അടക്കം നേതൃത്വം നൽകിയത് രാധാകൃഷ്ണനാണ്. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയിലും അന്വേഷണത്തിന് നേതൃത്വം നൽകിയത് രാധാകൃഷ്ണനാണ്. നേരത്തെ തന്നെ അദ്ദേഹത്തെ സ്ഥലം മാറ്റുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അന്വേഷണത്തിന്‍റെ നിർണായക ഘട്ടത്തിൽ ഉണ്ടായ സ്ഥലംമാറ്റം കേസിനെ എങ്ങനെ ബാധിക്കുമെന്നാണ് ചർച്ച. 10 ദിവസത്തിനകം ചെന്നൈയിൽ ജോയിന്‍ ചെയ്യാനാണ് നിര്‍ദേശം.
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ശാസ്തമംഗലത്തെ വീടിന് മുന്നിൽ സുരേഷ് ഗോപിയും കുടുംബവും ദേശീയപതാക ഉയർത്തി. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് പതാക ഉയർത്തിയത്. ‘ആസാദി കാ അമൃത്’ മഹോത്സവത്തിൽ അഭിമാനത്തോടെ പങ്കെടുക്കുകയാണെന്നും രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയപതാക പാറണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. 1999 കളിൽ പോലും യുഎസിലെ വീടുകളിലെ ദിനചര്യയുടെ ഭാഗമായിരുന്നു ദേശീയ പതാക. അന്ന് അത് ഇന്ത്യയിലായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്‍റ് ഗവർണർമാരും ഇത് ഏകോപിപ്പിക്കും.’ഹർ ഘർ തിരംഗ’യുടെ ഭാഗമായി സംസ്ഥാനത്തെ രാഷ്ടീയ സാമൂഹിക പ്രവർത്തകരും മന്ത്രിമാരും അവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി.
ഡൽഹി: രാജ്യത്ത് 15,815 പുതിയ കോവിഡ് കേസുകളും 68 മരണങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തി. ഇതോടെ നിലവിലെ കേസുകളുടെ എണ്ണം 16,000 ആയി. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,42,39,372 ആയും മരണസംഖ്യ 5,26,996 ആയും ഉയർന്നു. രോഗമുക്തി നിരക്ക് 98.54 ശതമാനമാണ്. ടിപിആർ 4.36 ശതമാനമാണ്. ഇതുവരെ 207.71 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു.
ഉത്തർ പ്രദേശ്: ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കുമെന്ന് ഉത്തര്‍പ്രദേശ് ബിജെപി. ദേശീയ പ്രചാരണത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 14ന് ഉത്തർ പ്രദേശിൽ വിഭജന ഭീകരതാ അനുസ്മരണ ദിനം ആചരിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി അനൂപ് ഗുപ്ത അറിയിച്ചു. “1947 ലെ രാജ്യ വിഭജനത്തിന്‍റെ സ്മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യാ വിഭജനത്തിന് ശേഷം ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി. എണ്ണമറ്റ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് ഭൂമി വിട്ട് അഭയാർത്ഥികളായി ജീവിക്കേണ്ടിവന്നു. ലക്ഷക്കണക്കിന് ആളുകള്‍ വിഭജനത്തിന്റെ വേദന ദശാബ്ദങ്ങളായി സഹിച്ചു. വിഭജന സംഭവം വളരെ ദുഃഖകരവും ഹൃദയഭേദകവുമാണ്”. ബിജെപി പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം: സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തിരുത്തൽ നടപടികളിലേക്ക് കടക്കുകയാണ് സി.പി.എം. മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനത്തിലെ പാളിച്ചകൾ പരിഹരിക്കുകയാണ് ആദ്യപടി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത് പഴ്സണൽ സ്റ്റാഫുകളുടെ യോഗം ചേരും. സംസ്ഥാന സമിതിയിലെ വിമർശനങ്ങൾക്ക് മറുപടി പറയവേ മന്ത്രിമാരുടെ ഓഫീസുകളിലെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി മന്ത്രിമാരെ ഓർമ്മിപ്പിച്ചിരുന്നു. പെരുമാറ്റത്തിൽ ശ്രദ്ധിക്കണം. ഓഫീസിലേക്ക് വരുന്നവരെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുതെന്നും അദ്ദേഹം ഉപദേശിച്ചു. ഓഫീസുകളിലുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം. സർക്കാരിന്റെ പ്രതിച്ഛായയും മന്ത്രിമാരുടെ ഓഫീസിന്‍റെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാർട്ടി നൽകും. മുഴുവൻ സ്റ്റാഫ് അംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള വിപുലമായ യോഗമാണ് പരിഗണനയിലുള്ളത്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരിക്കൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചിരുന്നു. കോടിയേരി, എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി എന്നിവർ അന്ന് പങ്കെടുത്തിരുന്നു.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കി ആർഎസ്എസ്. ആർ.എസ്.എസിന്‍റെ കാവി പതാകയുടെ ചിത്രം മാറ്റി പ്രൊഫൈലുകളിൽ ദേശീയ പതാകയുടെ ചിത്രമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കാൻ അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ 52 വർഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താത്ത ആർഎസ്എസ് ത്രിവർണ പതാക പ്രൊഫൈല്‍ ആക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ചെവികൊടുക്കുമോ എന്ന വിമർശനങ്ങൾക്കിടെയാണ് ആർഎസ്എസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി മാറ്റിയത്.
ന്യൂഡൽഹി: വിഎല്‍സി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം. രാജ്യത്തെ നിരവധി ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഒരു വീഡിയോ പ്ലെയറാണ് വിഎൽസി. രണ്ട് മാസത്തോളമായി രാജ്യത്ത് വിഎൽസി മീഡിയ പ്ലേയർ നിരോധനം നേരിടുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. എന്നാൽ, കമ്പനിയോ കേന്ദ്രസർക്കാരോ ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചൈനീസ് പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎൽസി മീഡിയ പ്ലെയർ എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് നിരോധിച്ചതിന് കാരണം ഇതാണെന്നാണ് സൂചന. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ദീർഘകാല സൈബർ ആക്രമണ പ്രവർത്തനത്തിന്‍റെ ഭാഗമായി ഒരു സ്പാം ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയറിനെ ഉപയോഗിക്കുന്നതായി സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.