- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
Author: News Desk
കോഴിക്കോട്: കേന്ദ്രം ഫണ്ട് നൽകിയാൽ ദേശീയപാതയിലെ കുഴികൾ നികത്താൻ പൊതുമരാമത്ത് വകുപ്പ് സഹായിക്കാമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. “ദേശീയപാതയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. അറ്റകുറ്റപ്പണികൾ നേരിട്ട് നടത്താൻ കഴിയുന്നില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാത വിഭാഗം സഹായിക്കും. ഇക്കാര്യം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം ഫണ്ട് നൽകിയാൽ അത് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തും. ആലപ്പുഴയിൽ ഈ മാതൃകയിൽ നേരത്തെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു” എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
മഥുര: അഭിഭാഷകനായ തുംഗ്‌നാഥ് ചതുര്‍വേദി നിയമപോരാട്ടം നടത്തിയത് അഞ്ചോ പത്തോ കൊല്ലമല്ല. 21 വർഷത്തെ പോരാട്ടത്തിനൊടുവിൽ വിധി തനിക്ക് അനുകൂലമായി വന്നതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. 1999 ൽ തുംഗ്‌നാഥില്‍ നിന്ന് 20 രൂപ അധിക ചാർജ് റെയിൽവേ ഈടാക്കിയിരുന്നു.അധികമായി ഈടാക്കിയ 20 രൂപയും 21 കൊല്ലക്കാലത്തേക്ക് 12 ശതമാനം വാര്‍ഷികപലിശയും പരാതിക്കാരന്‍ നേരിട്ട അസൗകര്യത്തിന് 15,000 രൂപ നഷ്ടപരിഹാരവും റെയില്‍വേ നല്‍കണമെന്നാണ് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്. 1999 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗാലി പാർപാഞ്ച് നിവാസിയായ തുംഗ്‌നാഥ് മഥുര കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്ന് മുറദാബാദിലേക്ക് പോകുന്നതിനായി രണ്ട് ടിക്കറ്റുകൾ എടുത്തു. ഒരു ടിക്കറ്റിന് 35 രൂപയായിരുന്നതിനാൽ തുംഗ്‌നാഥ് 70 രൂപ നൽകി. എന്നാൽ, ബുക്കിംഗ് ക്ലാർക്ക് 90 രൂപയാണ് ഈടാക്കിയത്. 20 രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും ബുക്കിംഗ് ക്ലാർക്ക് തുക തിരികെ നൽകാൻ വിസമ്മതിച്ചു. ട്രെയിൻ സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് തുംഗ്‌നാഥ് മുറദാഹദിലേക്ക് പുറപ്പെട്ടു. തുടർന്ന് കൺസ്യൂമർ ഫോറത്തിൽ…
തിരുവനന്തപുരം: മന്ത്രി പി രാജീവിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ റൂട്ട് മാറിയതിന്റെ പേരിൽ സസ്പെൻഷനിലായ ഗ്രേഡ് എസ്.ഐ എസ്.എസ് സാബു രാജന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. പൊലീസ് ആസ്ഥാനത്ത് നിന്ന് നേരത്തെ നൽകിയ പട്ടിക പ്രകാരമാണ് ആഭ്യന്തര വകുപ്പ് ഇന്ന് ഉത്തരവിറക്കിയത്. എസ്.ഐ എസ്.എസ്.സാബുരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.ജി.സുനിൽ എന്നിവരെയാണ് ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഇന്നലെ സസ്പെൻഡ് ചെയ്തത്. നാല് മാസത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് സാബു രാജനെ സസ്പെൻഡ് ചെയ്തത്. നടപടിക്കെതിരെ സേനയിൽ വ്യാപക പ്രതിഷേധമുണ്ട്. പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ മന്ത്രിയുടെ ഗണ്മാൻ പൊലീസ് കണ്ട്രോൾ റൂമിൽ വിളിച്ച് റൂട്ട് മാറിയ കാര്യം പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് കമ്മീഷണർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിയുടെ വാഹനത്തിൻ്റെ റൂട്ടിൽ വ്യത്യാസമുണ്ടായെന്ന കാരണത്താലാണ് സസ്പെൻഡ് ചെയ്തത്. റൂട്ട്…
1995ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോൻസൺ മാവുങ്കൽ കേസിലും സർക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നത് തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാൻ സർക്കാർ കാണിക്കുന്ന ജാഗ്രത അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടുക എന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചനയിലൂടെയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാൻ ശ്രമിക്കുന്നത് ഭീരുത്വമാണെന്നും കെ സുധാകരൻ പറഞ്ഞു. കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാർ കുറവാണെന്ന് പരസ്യമായി സമ്മതിക്കേണ്ടി വരുന്ന നിരാശനായ മുഖ്യമന്ത്രിയുടെ, തനിക്കെതിരായ രാഷ്ട്രീയ പകപോക്കലിനെ തികഞ്ഞ അവജ്ഞയോടെ] തള്ളിക്കളയുവെന്നും സുധാകരൻ പറഞ്ഞു. ദേശവിരുദ്ധ പരാമർശം നടത്തിയ കെ.ടി ജലീലിനെ സംരക്ഷിക്കുകയാണ് സി.പി.എമ്മും മുഖ്യമന്ത്രിയും എന്നും കെ സദാകരൻ കൂട്ടിച്ചേർത്തു. “രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താത്പ്പര്യം കാട്ടുന്ന ആഭ്യന്തരവകുപ്പ് എന്തുകൊണ്ടാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കുന്നത്. വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച എൽഡിഎഫ് കൺവീനർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിട്ടും അതിന്…
ശ്രീനഗർ: ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ തീവ്രവാദ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) പ്രവർത്തകനും ബിട്ടാ കരാട്ടെ എന്നറിയപ്പെടുന്ന ഫാറൂഖ് അഹമ്മദ് ദാറിന്‍റെ ഭാര്യയും ജമ്മു കശ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥയുമായ അസ്ബ അർസൂമന്ദ് ഖാൻ , ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാഹുദ്ദീന്‍റെ മകൻ സയ്യിദ് അബ്ദുൽ മുയീദ് (ജമ്മു കശ്മീർ എന്റർപ്രണർഷിപ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഐടി മാനേജർ), മുഹീത് അഹമ്മദ് ഭട്ട് (കശ്മീർ സർവകലാശാല ശാസ്ത്രജ്ഞൻ), മജീദ് ഹുസൈൻ ഖാദ്രി (കശ്മീർ സർവകലാശാലയിലെ സീനിയർ അസിസ്റ്റന്റ് പ്രഫസർ) എന്നിവരെയാണ് പുറത്താക്കിയത്. ഭീകര സംഘടനകളുമായും പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് ജമ്മു കശ്മീർ സർക്കാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അസ്ബ അർസൂമന്ദ് ഖാനെ പുറത്താക്കിയത് എന്ന് വ്യക്തമാക്കി. ഭർത്താവ് ബിട്ട കരാട്ടെയുടെ വിചാരണയ്ക്കിടെയാണ് അസ്ബയുടെ തീവ്രവാദ ബന്ധം പുറത്തായത്.2003ൽ ഷെർ ഇ കശ്മീർ കാർഷിക സർവകലാശാലയിലാണ്…
ഒഴിവില്ലാത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷം ഒരു ഡസനോളം പേരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്: മുക്താര്‍ അബ്ബാസ് നഖ്‌വി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി. ഒഴിവില്ലാത്ത പ്രധാനമന്ത്രിക്കസേരയ്ക്കായി പ്രതിപക്ഷ പാർട്ടികൾ വലിയ പട്ടിക തയ്യാറാക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉത്തർപ്രദേശിലെ രാംപൂരിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ആളുകൾക്ക് മോദിഫോബിയ എന്ന രാഷ്ട്രീയ രോഗമുണ്ടെന്നും അവരൊക്കെ ഉടൻ തന്നെ അപ്രത്യക്ഷമാകുമെന്നും നഖ്‌വി പറഞ്ഞു.
ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ കെ.ടി ജലീൽ എം.എൽ.എയുടെ വിശദീകരണം തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കെ.ടി.ജലീല്‍ നടത്തിയ പരാമര്‍ശം ഇന്ത്യക്കെതിരാണ്. രാജ്യദ്രോഹവുമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കണം. സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ജോഷി ആവശ്യപ്പെട്ടു. ആസാദ് കശ്മീരിന് ഇന്‍വേര്‍ട്ടഡ് കോമയിലിട്ടാലും ഇല്ലെങ്കിലും ഒരൊറ്റ അർത്ഥമേയുള്ളൂവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കെ ടി ജലീലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റണം. ജലീലിനെതിരെ കേസെടുക്കാത്തത് സംസ്ഥാന സർക്കാർ രാജ്യദ്രോഹക്കുറ്റത്തിന് കൂട്ടുനിൽക്കുന്നുവെന്നതിന്‍റെ തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ജമ്മു കശ്മീർ യാത്രയുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിവരണത്തിൽ ‘പാക്കിസ്ഥാൻ പിടിച്ചെടുത്ത ഭാഗം ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. ജമ്മു കശ്മീരിന്റെ രാഷ്ട്രീയ, സാമൂഹിക, ചരിത്രപരമായ പ്രത്യേകതകൾ വിവരിക്കുന്നതായിരുന്നു ഈ കുറിപ്പ്.
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മാനദണ്ഡപ്രകാരം ഐസൊലേഷനിൽ കഴിയുകയാണെന്നും ജയ്റാം രമേശ് അറിയിച്ചു. കഴിഞ്ഞ ജൂണിലും സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ 12 മുതൽ 20 വരെ സോണിയ ആശുപത്രിയിൽ ചികിത്സ തേടി. ഇതേ സമയത്ത് തന്നെ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും കെ.സി.വേണുഗോപാലിനും കോവിഡ് സ്ഥിരീകരിച്ചു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സര്‍ക്കാരിന് നിര്‍ബന്ധമില്ല; ആവർത്തിച്ച് മന്ത്രി വി.ശിവന്‍കുട്ടി
ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സർക്കാരിന് നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവർത്തിച്ചു. ലിംഗസമത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാൻ സമസ്ത നീക്കം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ലിംഗസമത്വ യൂണിഫോം നടപ്പാക്കാൻ സർക്കാരിന് നിർബന്ധമില്ലെന്ന് ആവർത്തിച്ച് ഓർമ്മിപ്പിച്ചിട്ടും പ്രതിഷേധങ്ങൾ ഉണ്ടായാൽ അത് അവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലിംഗ നിഷ്പക്ഷ യൂണിഫോമിന്‍റെ പേരിലുള്ള പ്രതിഷേധങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുതലമട (പാലക്കാട്): സി.പി.എം പതാകയുടെ താഴെ ദേശീയപതാക കെട്ടി അനാദരവ്. തമിഴ്നാട് അതിർത്തിക്കടുത്തുള്ള ചെമ്മണാമ്പതി അണ്ണാ നഗറിലാണ് സംഭവം. സിപിഎം പ്രാദേശിക നേതാവ് കെ. ജയരാജന്‍റെ വീട്ടിൽ സി.പി.എം പതാകയുടെ താഴെയാണ് ദേശീയപതാക കെട്ടിയത്. സംഭവം വിവാദമായതോടെ ദേശീയപതാകയെ അപമാനിച്ചവർക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്ക് ഇന്ന് തുടക്കമായി. 15 വരെ വീടുകൾ, സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്താം. ഈ 3 ദിവസത്തേക്ക് വീട്ടിൽ ഉയർത്തുന്ന ദേശീയ പതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല.