Author: News Desk

കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. കഴിഞ്ഞ ഒരു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രകടനം നിരാശാജനകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മധ്യവർഗത്തിന്‍റെ താൽപ്പര്യങ്ങൾക്ക് മാത്രമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നാണ് പ്രധാന വിമർശനം. വികസന കാഴ്ചപ്പാടുകള്‍ ഇടതുപക്ഷനയങ്ങള്‍ക്ക് പലപ്പോഴും വിരുദ്ധമാകുന്നുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സി.പി.ഐ പത്തനംതിട്ട, കോട്ടയം ജില്ലാ സമ്മേളനങ്ങളും സർക്കാരിനെതിരെ രൂക്ഷവിമർശനമുയർന്നു. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും വന്നത് ഇടതുമുന്നണിക്ക് ഗുണകരമായില്ലെന്നും പ്രതിനിധികള്‍ വിലയിരുത്തി. പുതിയ കക്ഷികളെ മുന്നണിയിലേക്ക് ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും മുന്നണിയുടെ ഇടത് സ്വഭാവം സംരക്ഷിക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. സമ്മേളനത്തിൽ ഇടതുസര്‍ക്കാരിന്റെ വികസന കാഴ്ചപാടുകള്‍ ഇടതുവിരുദ്ധമാകുന്നുവെന്ന് വിമര്‍ശനങ്ങള്‍ വരുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് വിലയിരുത്തി. 2021ലെ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ പോലും മുന്‍ഗണന ക്രമം മറികടന്ന് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ മധ്യവര്‍ഗ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകുന്നു എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്.

Read More

തിരുവനന്തപുരം: സി.അച്യുതമേനോനെ കേരളവികസനത്തിന്‍റെ ശിൽപിയായി ഉയര്‍ത്തിക്കാട്ടി സി.പി.ഐ അസി.സെക്രട്ടറി കെ.പ്രകാശ്ബാബുവിന്‍റെ പുസ്തകം. ഭൂപരിഷ്കരണ നിയമവും നാഴികക്കല്ലായ മറ്റ് പദ്ധതികളും ഉൾപ്പെടെയുള്ളവ നടപ്പാക്കിക്കൊണ്ട് കേരളത്തിന്‍റെ വികസനത്തിന് അടിത്തറയിട്ടത് അച്യുതമേനോൻ സർക്കാരാണെന്ന് പുസ്തകത്തിൽ പറയുന്നു. സംസ്ഥാനത്ത് ആദ്യമായി തുടര്‍ഭരണം നേടിയ ഇടത് മുഖ്യമന്ത്രിയാണ് അച്യുതമേനോൻ. അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എം., പ്രതിഷേധങ്ങളും അക്രമങ്ങളും നടത്തി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് വിമര്‍ശനം. “സി. അച്യുതമേനോൻ കേരള വികസന ശിൽപി” എന്ന പുസ്തകം ചൊവ്വാഴ്ച പ്രകാശനം ചെയ്യും. ഇ.എം.എസ് മന്ത്രിസഭയാണ് വികസനത്തിന് ശിലയിട്ടതെന്നുള്ള സി.പി.എമ്മിന്റെ വാദം തള്ളുകയാണ് പ്രകാശ് ബാബു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതും ഫ്യൂഡലിസം ഇല്ലാതാക്കിയതും സി.പി.ഐ സർക്കാരിന്റെ നേട്ടമാണെന്ന് അവകാശപ്പെടുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 320 രൂപ ഉയർന്ന് 38,520 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണ വില കൂടിയും കുറഞ്ഞും തുടരുന്നതിനിടെയാണ് ഇന്ന് മാറ്റമില്ലാത്തത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വില പവന് 640 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. അതേസമയം , ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 4,815 രൂപയും ഒരു ഗ്രാം വെള്ളിക്ക് 65 രൂപയുമാണ് വിപണനവില.

Read More

തേഞ്ഞിപ്പലം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം പ്രമാണിച്ച്, ചേലേമ്പ്രയിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട 100 ചരിത്രസംഭവങ്ങൾക്ക് ഒരൊറ്റ കാൻ‌വാസിൽ പുനർജന്മം നൽകി കലാകാരൻമാർ. ദണ്ഡിയാത്ര, ഉപ്പുസത്യഗ്രഹം, ജാലിയൻ വാലാബാഗ് കൂട്ടക്കൊല തുടങ്ങിയവയുടെ ഓർമകളാണ് 100 പ്രതിഭകൾ വ്യത്യസ്ത ചിത്രങ്ങളായി വരച്ചത്. ചേലേമ്പ്ര എൻഎൻഎം ഹയർസെക്കൻഡറി സ്കൂൾ, ദേവകിയമ്മ മെമ്മോറിയൽ ഫാർമസി, ബിഎഡ്, ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ, ഡിജി ആർക്കിടെക്ചറൽ എന്നീ കോളജുകളിലെ പ്രതിഭകളാണ് 1857ലെ ആദ്യ സ്വാതന്ത്ര്യസമരം മുതൽ‌ 1947ൽ സ്വാതന്ത്ര്യം ലഭിച്ചത് വരെയുള്ള പ്രധാന സംഭവങ്ങളെ രേഖാ ചിത്രങ്ങളാക്കി കാൻവാസിൽ പകർത്തിയത്. മധുരം മാനവീയം കലാ കൂട്ടായ്മയിലെ കലാകാരന്മാരും ചിത്ര രചനയിൽ പങ്കാളികളായിരുന്നു. ചിത്ര രചന 5 മണിക്കൂർ നീണ്ടു നിന്നു. 3 ദിവസത്തെ ആഘോഷ പരിപാടിക്ക് എംഎൽഎ പി.അബ്ദുൽ ഹമീദ് ദേശീയ പതാക ഉയർത്തി തുടക്കം കുറിച്ചു. ചേലേമ്പ്ര ലയൺസ് ക്ലബ്ബും പരിപാടിയിൽ പങ്കാളികളായി. ദേവകിയമ്മ മെമ്മോറിയൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എം.നാരായണൻ അധ്യക്ഷനായി.

Read More

ബെംഗളൂരു: ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം ഹിന്ദുത്വ നേതാവ് സവര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതില്‍ രോഷാകുലനായി യുവാവ്. ശിവമോഗ്ഗയിലെ ബി.എച്ച് റോഡിലെ സിറ്റി സെന്റര്‍ മാളിലാണ് സംഭവം നടന്നത്. മഹാത്മാഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രദർശനത്തിൽ സവർക്കറുടെ ഫോട്ടോ ഉൾപ്പെടുത്തിയിരിക്കുന്നത് കണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയല്ലെന്നും രാജ്യദ്രോഹിയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് നിരവധി മുസ്ലീങ്ങൾ രാജ്യത്തിനായി ത്യാഗം ചെയ്തിട്ടുണ്ടെന്നും അവരുടെ പെയിന്‍റിംഗുകളൊന്നും എവിടെയും പ്രദർശിപ്പിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധു ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിൻമാറി. ഇടത് കാലിനേറ്റ പരിക്കിനെ തുടർന്നാണ് ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനില്‍ക്കുന്നത്. സിന്ധു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി ഞാൻ സ്വർണ മെഡൽ നേടി. നിർഭാഗ്യവശാൽ, ഞാൻ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ ക്വാർട്ടർ ഫൈനൽ കളിക്കുമ്പോൾ എനിക്ക് കാലിന് വേദന അനുഭവപ്പെട്ടു. കോച്ച്, ഫിസിയോ എന്നിവരുടെ സഹായത്തോടെയാണ് ടൂർണമെന്‍റ് പൂർത്തിയാക്കിയത്. ഫൈനലിന് ശേഷം എനിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു. ഇടത് കാലിന് പരിക്കുണ്ട്.കുറച്ച് ആഴ്ചകള്‍ വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഉടൻ തന്നെ കോർട്ടിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് സിന്ധു കുറിച്ചു. ലോക ചാമ്പ്യൻഷിപ്പിൽ മികച്ച റെക്കോർഡുള്ള താരമാണ് സിന്ധു. 2019 ലെ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ സിന്ധു രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. ഈ വർഷം ജപ്പാനിലെ ടോക്കിയോയിലാണ് ചാമ്പ്യൻഷിപ്പ്…

Read More

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഹൈബി ഈഡനെതിരായ സോളാർ പീഡന കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു. തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. തെളിവ് നൽകാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എം.എൽ.എ ഹോസ്റ്റലിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സി.ബി.ഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യ കേസിന്‍റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ആറ് കേസുകളാണ് സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർപ്രകാശ്, ബി.ജെ.പി. നേതാവ് അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ ആറ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തായിരുന്നു സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സി.ബി.ഐ റിപ്പോർട്ടില്‍ പറയുന്നു. എം.എൽ.എ ഹോസ്റ്റലിൽ പരാതിക്കാരിയുമായി സി.ബി.ഐ നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എം.എൽ.എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി…

Read More

എളങ്കുന്നപ്പുഴ: സ്വാതന്ത്ര്യദിനത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ത്രിവർണ്ണ ശോഭയിൽ മുങ്ങി പുതുവൈപ്പ് ലൈറ്റ്ഹൗസ്. 46 മീറ്റർ ഉയരത്തിലാണ് ത്രിവർണനിറത്തിൽ ബൾബുകൾ വെളിച്ചം പുറപ്പെടുവിക്കുന്നത്. ഓഗസ്റ്റ് 15 വരെ ലൈറ്റ് ഹൗസ് പ്രകാശപൂരിതമായി തുടരും. പുതുവൈപ്പ് എസ് ജെ ലൈറ്റ് ആൻഡ് സൗണ്ട്സ് ആണ് മനോഹരമായ ഈ ദൃശ്യങ്ങൾ ഒരുക്കിയത്. സന്ദർശകർക്ക് രാത്രിയിൽ ലൈറ്റ് ഹൗസിൽ പ്രവേശിക്കാൻ അനുവാദമില്ല. പുറത്തുനിന്ന് കാണാം. രാവിലെ 10 മുതൽ 6 വരെയാണ് സന്ദർശകരെ അനുവദിക്കുക.

Read More

കൊച്ചി: ഒരിക്കല്‍ ‘സ്റ്റാറ്റസ് സിമ്പലാ’യിരുന്ന ലാന്‍ഡ് ഫോണുകള്‍ താമസിയാതെ ഓര്‍മയാകുമെന്ന സൂചനയാണ് ബി.എസ്.എന്‍.എലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരള സർക്കിൾ ചീഫ് ജനറൽ മാനേജരുടെ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2017 മുതൽ ഇതുവരെ 812971 പേർ ലാൻഡ്ലൈൻ ഉപേക്ഷിച്ചതായി ബിഎസ്എൻഎൽ അറിയിച്ചു. ഉപഭോക്താക്കൾ ലാൻഡ് ലൈൻ ഉപേക്ഷിച്ചെങ്കിലും ഡെപ്പോസിറ്റായി നൽകിയ 20.40 കോടി ബിഎസ്എൻഎൽ ഇതുവരെ നൽകിയിട്ടില്ല. ഒ.വൈ.ടി സ്‌കീമില്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുത്തവര്‍ ഡെപ്പോസിറ്റായി നല്‍കിയ 5000 രൂപയിനത്തിലും 230185 രൂപ തിരികെ നല്‍കാനുണ്ട്.

Read More

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആകാശ എയർ സർവീസ് ആരംഭിച്ച ഉടനാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാല തന്റെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കി തിരശീലയ്ക്ക് പിന്നിലേക്ക് മാഞ്ഞുപോകുന്നത്. വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുൻജുൻവാല സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ 5.8 ബില്യൺ ഡോളറായിരുന്നു.

Read More