- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
മന്ത്രിക്ക് നേരെ ബിജെപി പ്രവര്ത്തകന് ചെരുപ്പെറിഞ്ഞു; പ്രതിഷേധമായി രാജിവെച്ച് ബിജെപി അധ്യക്ഷന്‍
ചെന്നൈ: മന്ത്രിക്ക് നേരെ ചെരുപ്പ് എറിഞ്ഞതിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്ന് രാജിവെച്ച് ബിജെപി അധ്യക്ഷൻ. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. ധനമന്ത്രി പളനിവേൽ ത്യാഗരാജിന്‍റെ ഔദ്യോഗിക വാഹനത്തിന് നേരെയാണ് ബിജെപി പ്രവർത്തകർ ചെരുപ്പെറിഞ്ഞത്. ഇത് ശരിയായ നടപടിയല്ലെന്നും പ്രവർത്തകരുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി ജില്ലാ അധ്യക്ഷൻ പി. ശരവണൻ രാജിവെച്ചത്. എനിക്ക് ബി.ജെ.പിയോട് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. എന്നാൽ ഇപ്പോഴത്തെ ബി.ജെ.പിയുടെ സമീപനം എനിക്കിഷ്ടമല്ല. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരുപാട് ദു:ഖം തോന്നിയെന്ന് ശരവണൻ പറഞ്ഞു. അദ്ദേഹം മന്ത്രിയെ നേരിൽ കണ്ട് ക്ഷമാപണവും നടത്തി.
ദുബായ്: ഓഹരി വിപണിയിലെ അതികായനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ എം.എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ വ്യവസായത്തിലെ അതികായനും സുഹൃത്തുമായ രാകേഷ് ജുൻജുൻവാലയുടെ ആകസ്മിക വിയോഗത്തിൽ ദുഃഖമുണ്ട്. ഇന്ത്യൻ സാമ്പത്തിക മേഖലയുടെ ശക്തിയിൽ അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ദശലക്ഷക്കണക്കിനാളുകൾക്ക് നിക്ഷേപം നടത്താൻ മാതൃകയാവുകയും ചെയ്തു. യൂസഫലി പറഞ്ഞു. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാല കഴിഞ്ഞ ദിവസം ആരംഭിച്ച ആകാശ എയറിന്‍റെ ഉടമ കൂടിയാണ്.
തിരുവനന്തപുരം: മെഡിക്കൽ കോളജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേൽപ്പാലത്തിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 16ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മെഡിക്കൽ കോളേജിലെത്തുന്ന ജനങ്ങളുടെയും ജീവനക്കാരുടെയും ദീർഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ നിറവേറ്റുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജിന്‍റെ സമഗ്രവികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. റോഡ് മേൽപ്പാലത്തിന്‍റെ നിർമ്മാണത്തിനായി 18.06 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതോടെ കാമ്പസിലെ ആറ് പ്രധാന റോഡുകളുടെയും പാലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ഇതോടെ മെഡിക്കൽ കോളേജ് കാമ്പസിലെ യാത്രാക്ലേശങ്ങൾക്ക് വലിയൊരളവുവരെ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് കുമാരപുരം റോഡിൽ മെൻസ് ഹോസ്റ്റലിന് സമീപത്ത് നിന്ന് എസ്.എ.ടി ആശുപത്രിക്ക് സമീപം എത്തുന്നതാണ് മേൽപ്പാലം. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഇന്‍കെല്‍ മുഖാന്തരം പദ്ധതി…
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ ജവഹർലാൽ നെഹ്റുവിനെയും ബ്രിട്ടീഷുകാർക്കെതിരെ പോരാടി ജീവൻ ബലിയർപ്പിച്ച ടിപ്പു സുൽത്താനെയും പരസ്യങ്ങളിൽ നിന്ന് നീക്കം ചെയ്ത കർണാടക സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. “രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ബ്രിട്ടീഷുകാരോട് പോരാടി മരിച്ച ടിപ്പു സുൽത്താനും, നിങ്ങൾക്ക് സ്വാതന്ത്ര്യ സമര സേനാനികളല്ലേ?” അദ്ദേഹം ചോദിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹർ ഘർ തിരംഗ ക്യാമ്പയിന്‍റെ ഭാഗമായി പുറത്തിറക്കിയ പരസ്യത്തിൽ നിന്നാണ് ഇരുവരെയും നീക്കം ചെയ്തത്.
കൊച്ചി: ആർത്തവസമയത്ത് വേദനിക്കുന്നുവെന്ന് അമ്മയും സഹോദരിയും പറയുമ്പോൾ, വേദനയാണ് എന്ന് മനസ്സിലാകുന്നുണ്ടായിരുന്നു. എന്നാൽ അത് എത്രത്തോളമെന്ന് തിരിച്ചറിഞ്ഞത് ഇന്ന് മാത്രമാണ് – യൂട്യൂബ് ഇൻഫ്ലുവെൻസർ ശരൺ നായർ പറയുന്നു. ആർത്തവ സമയത്ത് സ്ത്രീകൾ കടന്നുപോകുന്ന വേദന ഒരു സിമുലേറ്ററിൽ കൂടി അനുഭവിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ശരൺ. ഹൈബി ഈഡൻ എംപിയുടെ കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ലുലു മാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സിമുലേറ്റർ ഉപയോഗിച്ച് ആർത്തവ വേദന അനുഭവിക്കാൻ പുരുഷൻമാർക്ക് അവസരമൊരുക്കിയത്. പങ്കെടുത്തവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. 80 ശതമാനവും സിമുലേറ്ററിലൂടെ പൂർണ്ണ വേദന അനുഭവിക്കും മുമ്പേ പരീക്ഷണം അവസാനിപ്പിച്ചു. മെഡിക്കൽ വിദ്യാർത്ഥിയും ഇടപ്പള്ളി സ്വദേശിയുമായ ഫഹീം റഷ്മീദ് സിമുലേറ്റർ ഘടിപ്പിച്ച സമയം മുതൽ അസ്വസ്ഥനായിരുന്നു. ‘എന്‍റെ സുഹൃത്തുക്കൾ ബുദ്ധിമുട്ടുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, പക്ഷേ ഇത് ഇത്രയും മോശം അനുഭവമായിരിക്കുമെന്ന് അറിയില്ല. വയറിലും ശരീരത്തിലും പേശികളിലും അനുഭവപ്പെടുന്ന വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇത് വീണ്ടും പരീക്ഷിക്കാൻ പേടിയാണ്. ആർത്തവം എന്താണെന്നതിന്‍റെ…
തിരുവനന്തപുരം: ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാകിസ്ഥാന്‍റെ ഭാഷയിൽ സംസാരിക്കുന്ന ജലീലിന് ഇന്ത്യയിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യയുടെ അതിർത്തികൾ അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത ജലീൽ രാജ്യദ്രോഹക്കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ കശ്മീർ നയത്തിനെതിരെ സംസാരിച്ച ജലീൽ ഇനി ന്യായീകരണ പ്രസംഗം നടത്തുന്നതിൽ കാര്യമില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ജലീലിന്‍റെ സ്ഥാനം ഇന്ത്യയിലല്ല, പാകിസ്ഥാനിലാണ്. എത്രയും വേഗം അദ്ദേഹം പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലത്. ഇന്ത്യയുടെ പരമാധികാരവും അതിർത്തിയും അംഗീകരിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് ഇന്ത്യക്കാരനാകാൻ കഴിയുകയെന്നും സുരേന്ദ്രൻ ചോദിച്ചു.
തിരുവനന്തപുരം: ഗാന്ധിജി തുലയട്ടെ എന്ന് നെഹ്റു ആഗ്രഹിച്ചുവെന്ന എംഎം മണി എംഎൽഎയുടെ പരാമർശത്തെ വിമർശിച്ച് വിടി ബൽറാം. മണിയുടെ നിലവാരവും ചരിത്രബോധവും കണക്കിലെടുത്താൽ ഇത്തരം കാര്യങ്ങൾ പറയുന്നത് സ്വാഭാവികമാണെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളന ഉദ്ഘാടന വേദിയിലായിരുന്നു എം എം മണിയുടെ പരാമർശം. ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസ് ആണെങ്കിലും അദ്ദേഹം തുലയട്ടെയെന്ന് നെഹ്റു ഉൾപ്പെടെയുള്ള കോൺഗ്രസുകാർ വിചാരിച്ചു. ഈ ചിന്തയ്ക്ക് പിന്നിലെ കാരണം അധികാരത്തിൽ എത്തിയപ്പോൾ ഗാന്ധിജി ഒരു അസൗകര്യമായി മാറി എന്നതാണ്. അല്ലെങ്കിൽ ഇന്‍റലിജൻസ് മുന്നറിയിപ്പ് അവഗണിച്ച് ഗാന്ധിജിയെ എങ്ങനെയാണ് വധിച്ചതെന്നായിരുന്നു മണിയുടെ പ്രസംഗം. ഡി കെ മുരളി എം എൽ എ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയായിരുന്നു എം എം മണിയുടെ പരാമർശം.
തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് നടി മീന. അവയവങ്ങൾ ദാനം ചെയ്യാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്ന് മീന സോഷ്യൽ മീഡിയയിൽ പറഞ്ഞു. ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ല. അവയവദാനമാണ് ജീവൻ രക്ഷിക്കാനുള്ള ഏറ്റവും നന്മയുള്ള മാർഗമെന്നും മീന ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജൂൺ 29 നാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശ അണുബാധ വഷളായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവ ദാതാവിന്‍റെ അഭാവം കാരണം ശസ്ത്രക്രിയ വൈകുകയായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. മീന തന്‍റെ ആ അവസ്ഥ പങ്കിട്ടാണ് അവയവദാനത്തെക്കുറിച്ച് സംസാരിക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങളുമായി മല്ലിടുന്ന പലർക്കും രണ്ടാമത്തെ അവസരമാണ് അവയവദാനത്തിലൂടെ ലഭിക്കുന്നതെന്ന് മീന പറഞ്ഞു. ‘വ്യക്തിപരമായി ഞാനും അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു ദാതാവിന് എട്ട് ജീവനുകൾ വരെ രക്ഷിക്കാൻ കഴിയും’,മീന പറഞ്ഞു.
നാനാത്വത്തിൽ ഏകത്വം പിന്തുടരുന്ന ഇന്ത്യയുടെ ഐക്യം പിന്തുടരാൻ ലോകരാജ്യങ്ങൾ ശ്രമിക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ‘ഇന്ത്യയുടെ ഐക്യം ലോകം കണ്ട് പഠിക്കേണ്ട വിഷയമാണ്. ഒറ്റനോട്ടത്തിൽ, നാം വ്യത്യസ്തരായി തോന്നാം, പക്ഷേ ഇന്ത്യയുടെ അസ്തിത്വത്തിൽ ഐക്യമുണ്ട്’. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ‘ഉത്തിഷ്ഠ ഭാരത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ‘വൈവിധ്യത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയെ കണ്ട് പഠിക്കാനാണ് ലോകം ശ്രമിക്കുന്നത്. സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്, രാജ്യത്ത് വ്യത്യസ്ത ജാതി സമുദായങ്ങളുണ്ട്, പക്ഷേ എല്ലാവരേയും ഒരുപോലെ കാണാൻ നമുക്ക് കഴിയണം. ജീവിതം ഇന്ത്യയ്ക്കായി സമർപ്പിക്കണം. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുക. ലോകം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്, പക്ഷേ വ്യത്യസ്ത സംസ്കാരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന രീതി ഇന്ത്യയിൽ മാത്രമേ ഉണ്ടാകൂ’ ഭാഗവത് പറഞ്ഞു.
തിരുവനന്തപുരം: കശ്മീർ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി കെ.ടി ജലീൽ കേരളത്തിലെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് മടങ്ങാൻ നേരത്തെ തീരുമാനിച്ച അദ്ദേഹം അതിരാവിലെ തന്നെ പുറപ്പെട്ടു. കശ്മീർ പോസ്റ്റിൽ സി.പി.എം പോലും തള്ളിപ്പറഞ്ഞതോടെ വിവാദ ഭാഗങ്ങൾ ജലീല്‍ പിന്‍വലിച്ചിരുന്നു. ബിജെപി പ്രവർത്തകനായ അഭിഭാഷകൻ ജലീലിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായാണ് കെടി ജലീൽ കശ്മീരിലെത്തിയത്. പിന്നീട് ഡൽഹിയിലും ചില പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. കേരള ഹൗസിലെത്തിയപ്പോൾ മാധ്യമപ്രവർത്തകർ വിവാദത്തെ കുറിച്ച് പ്രതികരണം തേടിയെങ്കിലും അദ്ദേഹം നിശബ്ദനായി മടങ്ങുകയായിരുന്നു .അതേസമയം കേരളത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം. പ്രധാന നഗരങ്ങളിലും സ്ഥലങ്ങളിലും സംഘടന ഇന്ന് പ്രകടനങ്ങൾ നടത്തും. സെക്രട്ടേറിയറ്റ് സമരവും സംഘടിപ്പിക്കും. കെ.ടി ജലീലിന്‍റെ കോലം കത്തിക്കുമെന്ന് ആണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം. കെ.ടി ജലീലിന്‍റെ സുരക്ഷ…