- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
ഭുവനേശ്വർ: പുതുതായി വിവാഹിതരായ ദമ്പതികൾക്ക് സമ്മാനവുമായി ഒഡീഷ സർക്കാർ. വെറും സമ്മാനങ്ങളല്ല, മറിച്ച് കൗതുകകരമായ സമ്മാനങ്ങളാണ് നൽകുന്നത്. നവദമ്പതികൾക്ക് കോണ്ടവും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റാണ് സർക്കാർ നൽകുന്നത്. ‘മിഷൻ പരിവാർ വികാസ്’ എന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവാഹ സമ്മാനങ്ങൾ നൽകുന്നത്. ‘നയി പാഹൽ’, ‘നബദമ്പതി’ എന്നീ പേരുകളിലുള്ള കിറ്റുകൾ ആശാ വർക്കർമാർ വഴിയാണ് വിതരണം ചെയ്യുന്നത്. ഇതോടൊപ്പം കുടുംബാസൂത്രണം ഉൾപ്പെടെയുള്ള വിഷയങ്ങൾ വിവരിക്കുന്ന കുറിപ്പുകളും ലഘുപത്രികകളും നൽകുന്നു. സുരക്ഷിതമായ ലൈംഗികത, ഗർഭധാരണം, പ്രസവം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ ഉപദേശങ്ങളും ഇതിൽ ഉൾപ്പെടും. അവബോധം സൃഷ്ടിക്കുകയാണ് സമ്മാനത്തിന്‍റെ ലക്ഷ്യം. ഗിഫ്റ്റ് കിറ്റിൽ രണ്ട് ടവൽ, ഒരു നഖം വെട്ടി, കണ്ണാടി, ചീപ്പ്, തൂവാല എന്നിവയും ഉണ്ട്. ഇതോടൊപ്പമാണ് കോണ്ടം, ഗുളിക, വിവാഹ രജിസ്ട്രേഷൻ ഫോം എന്നിവയും ഉളളത്.
ഇന്ത്യ-പാക് അതിർത്തിയിലെ സംയുക്ത ചെക്ക് പോസ്റ്റായ അട്ടാരി-വാഗാ അതിർത്തിയിൽ പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ. 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോഴാണ് ഇന്ത്യൻ സൈനികർ തങ്ങളുടെ പാക് സൈനികരെ അഭിവാദ്യം ചെയ്യുകയും മധുരം കൈമാറുകയും ചെയ്തത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അട്ടാരി-വാഗാ അതിർത്തിയിൽ ബിഎസ്എഫ് സൈനികർക്ക് പാകിസ്താൻ റേഞ്ചേഴ്സ് മധുരം നൽകി. ഇരുപക്ഷത്തുനിന്നുമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പരസ്പരം ഹസ്തദാനം ചെയ്യുകയും ക്യാമറകൾക്ക് പോസ് ചെയ്യുകയും ചെയ്തു. മധുരം കൈമാറിയ ശേഷം ഇരു രാജ്യങ്ങളിലെയും സൈനികർ അന്താരാഷ്ട്ര അതിർത്തിയിലെ ഗേറ്റുകൾ അടച്ചു. അതേസമയം, ഇസ്രായേലും സ്വാതന്ത്ര്യത്തിന്‍റെ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. ഇന്ത്യയിലെ ഇസ്രായേൽ എംബസിയിലാണ് ദേശീയ പതാക ഉയർത്തിയത്. ഇസ്രായേൽ എംബസി ദേശീയപതാക ഉയർത്തുന്നതിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. അതിനുശേഷം, ഭരണഘടനയുടെ ആമുഖം വായിച്ച് പാർട്ടി പ്രവർത്തകർ പ്രതിജ്ഞ എടുക്കും. അതേസമയം കെ.പി.സി.സി സ്വാതന്ത്ര്യദിനാഘോഷം രാവിലെ 10ന് നടക്കും. മുതിർന്ന നേതാക്കളായ എ.കെ ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്ത് പ്രസിഡന്‍റ് കെ.സുധാകരൻ എം.പി ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ് ബാബു അറിയിച്ചു.
ജയ്പൂർ: പൊതു ഫിൽറ്ററിൽനിന്ന് വെള്ളമെടുത്തു കുടിച്ചതിന് അധ്യാപകൻ ക്രൂരമായി മർദിച്ച ദളിത് വിദ്യാർഥി മരിച്ചു. അധ്യാപകന്‍റെ മർദ്ദനമേറ്റ ഒമ്പത് വയസുകാരനാണ് മരിച്ചത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ചയാണ് മരിച്ചത്. ചയിൽ സിങ് (40) എന്ന അധ്യാപകനെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ മേഖലയിലെ ഇന്റർനെറ്റ് സംവിധാനം റദ്ദാക്കി. വിദ്യാർഥിയുടെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഞെട്ടൽ രേഖപ്പെടുത്തി. “ജലോറിലെ സെയ്‌ല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപകന്റെ മർദനത്തെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം ദാരുണമാണ്. പ്രതിക്കെതിരെ കൊലപാതകം, എസ്‌സി / എസ്‌ടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണത്തിനും നിർദേശം നൽകി” മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. വെള്ളം കുടിച്ചതിന് തന്റെ മകനെ അധ്യാപകനായ ചയിൽ സിങ് ക്രൂരമായി മർദിക്കുകയും…
കോഴിക്കോട്: സ്വാതന്ത്ര്യം ഇന്ത്യക്കാര്‍ മുഴുവന്‍ ഒന്നായി നേടിയെടുത്തപോലെ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള അവകാശമുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് വിദേശ ശക്തികളിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും ആ അവകാശം ആരെങ്കിലും ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്‍റെ നന്മക്കും നീതിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയായിരുന്നു കാന്തപുരത്തിന്‍റെ പ്രതികരണം. രാജ്യം ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് കരുതി ആർക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. ഭരണഘടനയും നിയമവും അനുവദിക്കുന്ന രൂപത്തിൽ, മറ്റാരുടെയും സ്വസ്ഥതയ്ക്ക് ഭംഗം വരുത്താത്ത വിധത്തിലാവണം ഇടപെടൽ. അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന അതിരുകടന്ന പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാവരുത് നമ്മുടെ ഉള്ളിലുള്ള സ്വാതന്ത്ര്യ ചിന്തകളെന്നും കാന്തപുരം പറഞ്ഞു.
തിരുവനന്തപുരം : മോട്ടോർഹോമുകൾ, ക്യാമ്പർ വാനുകൾ, കാരവാനുകൾ എന്നിവയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ടോയ്ലറ്റ് സാധാരണമാണ്. പക്ഷേ ഒരു സാധാരണ വാഹനത്തിനുള്ളിൽ ടോയ്ലറ്റ് സീറ്റ് ഒരു സ്ഥിരം കാഴ്ചയല്ല. എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള ടൊയോട്ട ഫോർച്യൂണർ ഉടമ തന്റെ ഓഫ്-റോഡ് എസ്യുവിയിൽ ഒരു ടോയ്ലറ്റ് സീറ്റ് ഫിറ്റ് ചെയ്തു. യാത്ര ചെയ്യുമ്പോൾ ശുചിത്വമുള്ള ശുചിമുറി കണ്ടെത്തുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. ഫോർച്യൂൺ എസ്‌വിക്കുള്ളിലെ ടോയ്‌ലറ്റ് ഇന്റീരിയറിലെ അധിക സ്പെയിസിലേക്കും ബൂട്ട് സ്‌പെയ്‌സിന്റെ പകുതിയിലേക്കും സംയോജിപ്പിച്ചിരിക്കുന്നതിനാൽ ക്യാബിനിനുള്ളിൽ നിന്ന് ആക്‌സസ് ചെയ്യാൻ കഴിയും. കമോഡ് ബോക്‌സ് മൂന്നാം നിര സീറ്റുകളുടെ പകുതി സ്ഥലവും ഉപയോഗിക്കുന്നതിനാൽ എസ്‌യുവിയുടെ കാർഗോ സ്‌പെയ്‌സ് പരിമിതമാണ്.
ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരക്കുറവും വിളർച്ചയും കുറവാണെന്ന് പഠന റിപ്പോർട്ട്. ആരോഗ്യമേഖലയിൽ ദേശീയ പദ്ധതികൾ നടപ്പാക്കുന്നതിലും കേരളം മുൻപന്തിയിലാണെന്ന് പഠനം പറയുന്നു. ഹാർവാർഡ് സർവകലാശാലയും ജ്യോഗ്രഫിക് ഇൻസൈറ്റ്സ് ലാബും ചേർന്ന് നാഷണൽ ഹെൽത്ത് സർവേ ഡാറ്റയെ അടിസ്ഥാനമാക്കിയും ഇന്ത്യയിലെ അഞ്ച് പ്രധാനപ്പെട്ട ദേശീയ പദ്ധതികൾ വിശകലനം ചെയ്തുമാണ് പഠനം തയ്യാറാക്കിയത്. 2022 ഓടെ വിളർച്ച ബാധിതരുടെ നിരക്ക് 32 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘അനീമിയ മുക്ത് ഭാരത്’, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, എല്ലാ കുട്ടികൾക്കും വാക്സിനേഷൻ ഉറപ്പാക്കുന്നതിനുള്ള ‘ഇന്ദ്രധനുഷ്’, ‘പോഷൺ അഭിയാൻ’, ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി ‘മാതൃ വന്ദന യോജന’ തുടങ്ങിയ പദ്ധതികൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. രാജ്യത്ത് കുട്ടികളിലും സ്ത്രീകളിലും അനീമിയ വർദ്ധിച്ചുവരികയാണെന്നും പ്രസവസമയത്ത് സ്ത്രീകളിലെ വിളർച്ച അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നതിനാൽ ഇത് നിയന്ത്രിക്കാൻ ശ്രദ്ധിക്കണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ പല ജില്ലകളിലും സ്ത്രീകളും കുട്ടികളും…
തിരുവനന്തപുരം: സംഘപരിവാർ ഭീഷണിയെ നേരിടാൻ ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുക എന്നതായിരിക്കണം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്‍റെ ദൗത്യമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ജനങ്ങളോട് വ്യക്തിപരമായി സംവദിക്കുക മാത്രമല്ല, ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് അവരുമായി സമ്പർക്കം പുലർത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക വികസനം, സമത്വം എന്നിവയ്ക്കായി ശക്തമായ ജനകീയ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിന് ഊന്നൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഫിഷറീസ് ബിൽ കുത്തകകളെ സഹായിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മത്സ്യത്തൊഴിലാളികളെ സഹായിക്കാനല്ല, മറിച്ച് കടലും സമുദ്ര സമ്പത്തും വൻകിടക്കാർക്ക് കൈമാറാനാണ് ബിൽ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ സി.പി.ഐ.എം കേരള പങ്കുവെച്ച പ്രസ്താവനയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സമുദ്ര സമ്പത്ത് വൻകിടക്കാർക്ക് കൈമാറാനാണ് കേന്ദ്ര സർക്കാർ പ്രത്യേക നിയമനിർമ്മാണം നടത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥ കേന്ദ്ര സർക്കാരിന് പ്രശ്നമല്ല. ഇന്ധനം, വൈദ്യുതി, കൃഷി എന്നിവയെല്ലാം തീറെഴുതുകയാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുകയാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ. കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മത്സ്യബന്ധന മേഖല വിദേശ ട്രോളറുകൾക്കായി തുറന്നുകൊടുത്തു. ബിജെപി സർക്കാർ ഒരു പടി കൂടി കടന്ന് സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണാവകാശങ്ങൾ എടുത്തുമാറ്റി. ബ്ലൂ ഇക്കണോമി എന്ന പേരിൽ നടപ്പാക്കുന്ന പുതിയ സാമ്പത്തിക നയം വെല്ലുവിളികൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലാഹോറിൽ നടന്ന ഒരു പൊതുപരിപാടിയിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തേയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനേയും ഇമ്രാന്‍ അഭിനന്ദിച്ചു. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിൽ അമേരിക്കയ്ക്ക് അതൃപ്തിയുണ്ടെങ്കിലും അത് ചെവിക്കൊള്ളാതെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞ ഇന്ത്യയെ കുറ്റപ്പെടുത്തിയതിന് പാശ്ചാത്യ രാജ്യങ്ങളെയും ഇമ്രാൻ ഖാൻ വിമർശിച്ചു. സ്ലോവാക്യയിൽ ജയശങ്കര്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ക്ലിപ്പും ഖാൻ പ്രദർശിപ്പിച്ചിരുന്നു. പാകിസ്താനൊപ്പമാണ് ഇന്ത്യക്കും സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ബോധമുള്ള ഒരു വിദേശ നയം സ്വീകരിക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നു. പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കുന്ന സർക്കാരായി മാറിയിരിക്കുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് അവർ (യുഎസ്) ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. ഇന്ത്യ യുഎസിന്‍റെ നയതന്ത്ര സുഹൃത്താണ്. പാകിസ്ഥാൻ അങ്ങനെയല്ല. അമേരിക്ക അത്തരമൊരു നിർദ്ദേശം നൽകിയപ്പോൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്താണ് മറുപടി നൽകിയതെന്ന് നമുക്ക് നോക്കാമെന്ന് പറഞ്ഞ ഇമ്രാൻ ഖാൻ,…