- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
‘ഹൈബിക്കെതിരായ പീഡനപരാതി വ്യാജം; പരാതിക്കാരിയുടെ മൊഴിയില്‍ ഏറെ വൈരുധ്യങ്ങള്‍,വിശ്വാസയോഗ്യമല്ല’
തിരുവനന്തപുരം: എറണാകുളം എം.പി ഹൈബി ഈഡനെതിരായ ലൈംഗിക പീഡന പരാതി വ്യാജമെന്ന് സി.ബി.ഐ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ റഫറൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. യുവതിയുടെ മൊഴിയിൽ നിരവധി വൈരുദ്ധ്യങ്ങൾ ഉള്ളതിനാൽ പരാതിക്കാരിയുടെ മൊഴി വിശ്വസനീയമല്ലെന്ന് സി.ബി.ഐ പറഞ്ഞു. ഹൈബി ഈഡനെതിരായ ലൈംഗിക പീഡന പരാതി നിലനില്‍ക്കാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാൻ കോടതി അനുവദിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. 2021ൽ സോളാർ കേസിലെ പ്രതിയായ യുവതിയുടെ പരാതിയിൽ ഹൈബി ഈഡൻ ഉൾപ്പെടെ ആറ് നേതാക്കൾക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഓരോ കേസിലും ഓരോ എഫ്ഐആർ സിബിഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതില്‍ ആദ്യം സി.ബി.ഐ സംഘം അന്വേഷണം നടത്തിയത് ഹൈബി ഈഡനെതിരായ പരാതിയായിരുന്നു. ഈ അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ സർക്കാർ. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി രാജസ്ഥാനിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിൽ നെഹ്റുവിന്‍റെ ചിത്രം മാത്രമാണുള്ളത്. കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു ത്രിവർണ പതാക കൈയിലേന്തി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പ്രൊഫൈൽ ചിത്രങ്ങൾക്ക് പകരം ത്രിവർണപതാകയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തപ്പോൾ കോൺഗ്രസ് പ്രവർത്തകർ നെഹ്റുവിന്‍റെ ഇതേ ചിത്രമാണ് പ്രൊഫൈൽ പിക്ചർ ആക്കിയത്. കേരളത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ക്യാമ്പെയിന്‍ ആരംഭിച്ചത്.
തെലങ്കാന: സ്വാതന്ത്ര്യദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്‍റെ വിശിഷ്ടാതിഥിയായി ദുൽഖർ സൽമാൻ. താരം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തെന്നിന്ത്യൻ താര ലോകത്തിന്റെ കേന്ദ്രമാണ് ഹൈദരാബാദിലെ ജൂബിലി ഹിൽസ്. നിരവധി ദക്ഷിണേന്ത്യൻ താരങ്ങൾ ഉണ്ടായിട്ടും സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താൻ ദുൽഖർ സൽമാനെ ക്ഷണിച്ചതിൽ മലയാളികൾക്കും അഭിമാനമുണ്ട്. വെള്ള കുർത്തയും പാന്‍റും ധരിച്ച് തുറന്ന ജീപ്പിൽ സൺഗ്ലാസ് ധരിച്ച് സ്റ്റൈലിൽ നിൽക്കുന്ന ദുൽഖറിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്.
കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 15ന് കൊച്ചി മെട്രോ യാത്രക്കാർക്കായി ‘ഫ്രീഡം ടു ട്രാവൽ ഓഫർ’ ആരംഭിച്ചു. 15ന് 10 രൂപയ്ക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യുആർ ടിക്കറ്റുകൾക്കും കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്കും ഈ കിഴിവ് ലഭിക്കും.
ന്യൂഡല്‍ഹി: കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിന്നതിന് രാജ്യത്തെ പൗരന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമയബന്ധിതമായി 200 കോടി വാക്സിൻ ഡോസുകൾ നൽകിയെന്നും ഇത് മറ്റൊരു രാജ്യത്തിനും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞത് രാജ്യസ്നേഹത്തെക്കുറിച്ചുള്ള പൊതു അവബോധം വർദ്ധിച്ചു എന്നാണ്. കോവിഡ്-19 നെതിരായ പോരാട്ടത്തിൽ പൗരന്മാർ ഒത്തുചേർന്നത് ഈ പൊതുബോധത്തിന്റെ ഉദാഹരണമാണെന്നും മോദി പറഞ്ഞു.
ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യദിനത്തെ ഇന്ത്യയുടെ ഐതിഹാസിക ദിനമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേ എല്ലാ പൗരൻമാർക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. “75 വയസ്സിലേക്കുള്ള രാജ്യത്തിന്‍റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഈ കാലയളവിൽ രാജ്യം നിരവധി ഉയർച്ച താഴ്ചകൾ നേരിട്ടു. ഇന്ന്, രാജ്യത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും ദേശീയ പതാക പാറുന്നു.” പ്രധാനമന്ത്രി പറഞ്ഞു. എണ്ണമറ്റ പോരാളികൾ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാരെ വിറപ്പിച്ചു. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ ,സവർക്കർ എന്നിവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്റുവിനെ വണങ്ങുന്നുവെന്ന് പറഞ്ഞു. ഇന്ത്യയുടെ നാരീശക്തിയിൽ താൻ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. രാജ്യത്തിന് വേണ്ടി പോരാടിയവരെ ഓർക്കണം. സ്വന്തം ജീവൻ പണയപ്പെടുത്തിയവരെ ഓർക്കണം. അതിന് വേണ്ടിയാണ് അമൃത് മഹോത്സവ്. ചരിത്രം അവഗണിച്ചവരെയും അനുസ്മരിക്കാനുള്ള ദിവസമാണിത്. സ്വാതന്ത്ര്യസമര സേനാനികളുടെ…
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ നാടകവും ഫോട്ടോഷൂട്ടും മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലാത്ത ഒരു പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് മോദിയെന്ന് വേണുഗോപാൽ എം.പി പറഞ്ഞു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ നയിച്ച ‘സ്വാതന്ത്ര്യ അഭിമാന യാത്ര’യുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍. സ്വാതന്ത്ര്യലബ്ധിയുടെ 75 വർഷത്തിനിടെ ആദ്യമായി ദേശീയപതാക ഉയർത്തുന്ന ആർ .എസ്.എസിനും സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ലാത്ത ഒരു പ്രസ്ഥാനത്തിന്‍റെ ഭാഗമായ നരേന്ദ്ര മോദിക്കും വേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ടും നാടകവുമാണ് ‘ഹർ ഘർ തിരംഗ’യെന്ന് വേണുഗോപാൽ പറഞ്ഞു.
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി. പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി പുഷ്പാർച്ചനയും നടത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നത്.
പാലക്കാട്: മലമ്പുഴ കൊട്ടേക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഷാജഹാനോടുള്ള പ്രതികളുടെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രാഥമിക പരിശോധനയിൽ രാഷ്ട്രീയ കൊലപാതകത്തിന്‍റെ തെളിവുകളില്ല. ഒരു കൂട്ടം സി.പി.എം പ്രവർത്തകർ അടുത്തിടെ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഈ വിഷയത്തെച്ചൊല്ലിയുള്ള ചില പ്രാദേശിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. കൊലപാതകം നടത്തിയ എട്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷാജഹാന്‍റെ മൃതദേഹം രാവിലെ 10 മണിക്ക് പോസ്റ്റ്മോർട്ടം ചെയ്യും. തുടർന്ന് വിലാപയാത്രയായി കൊട്ടേക്കാടേക്ക് കൊണ്ടുപോകും. പൊതുദർശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാവിലെ തീരുമാനമെടുക്കും. അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്ത് പരിധിയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.
കൊച്ചി: മരുന്നുകളുടെ ക്ഷാമം പരിഹരിച്ച് നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി പറയുമ്പോഴും സാധാരണക്കാർക്ക് മരുന്ന് ലഭിക്കുന്നില്ല. സർക്കാർ ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മരുന്നുകൾക്ക് ക്ഷാമമുണ്ട്. ജൂലൈ അവസാനത്തോടെ മരുന്ന് വിതരണം പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും കാര്യമായ മരുന്ന് സംഭരണം ഇതുവരെ നടത്തിയിട്ടില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ആശുപത്രി വികസന ഫണ്ടിൽ നിന്ന് മരുന്ന് വാങ്ങാൻ അധികൃതർ ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്നും ഡോക്ടർമാർ പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും, ജീവൻരക്ഷാ മരുന്നുകളുടെയും ക്ഷാമം ഇപ്പോഴും നിലനിൽക്കുന്നു. പേവിഷബാധ, ടിടി, ലബോറട്ടറി മരുന്നുകൾ, ഓറൽ ആന്‍റിബയോട്ടിക്കുകൾ, കുത്തിവയ്പ്പ് കിറ്റുകൾ, അമോക്സിലിൻ എന്നിവയും ലഭ്യമല്ല. ജനുവരിയിൽ പർച്ചേസ് ഓർഡർ നൽകി ഏപ്രിലിൽ ഡെലിവറി ചെയ്യുന്നതാണ് പതിവ് രീതി. എന്നാൽ ഈ വർഷം, മരുന്ന് വാങ്ങാൻ ജൂൺ അവസാന വാരത്തിലും ജൂലൈ ആദ്യ വാരത്തിലുമായാണ് ഓർഡറുകൾ നൽകിയത്. ഏഴ് മാസം മുൻകൂട്ടി കണ്ടാണ് നടപടി സ്വീകരിക്കേണ്ടത്. ടെൻഡർ ക്ഷണിച്ചും അനുമതി നൽകിയുമാണ് മരുന്ന് നിർമ്മിക്കുന്നത്. 2023 ഏപ്രിലിലേയ്ക്ക് വേണ്ട…