- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
ഡൽഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇവയുടെ നിര്‍മാണം പിഴവുറ്റതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇലക്ട്രിക് വാഹനങ്ങളിലെ തുടർച്ചയായ തകരാറുകളെ തുടർന്ന് ഗതാഗത മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനങ്ങളുടെ നിർമ്മാണത്തിലെ ഗുരുതര വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് സമിതി കണ്ടെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുചക്രവാഹനങ്ങൾ നിരത്തിലിറക്കിയ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. സുരക്ഷാ വീഴ്ചയുടെ പേരിൽ വാഹന നിർമ്മാതാക്കൾക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ തുടർച്ചയായി തീപിടിത്തമുണ്ടായതിനെ തുടർന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. പ്രതിരോധ വികസന-ഗവേഷണ കേന്ദ്രം, ഐ.ഐ.എസ്.സി. ബെംഗളൂരു, നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറി വിശാഖപട്ടണം എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരടങ്ങുന്ന സമിതിയാണ് സംഭവം അന്വേഷിച്ചത്. ഈ വർഷം ബാറ്ററി തകരാർ മൂലമുണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലുലു മാൾ നിർമ്മിച്ചത് തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിവിധ ഘട്ടങ്ങളിൽ നടന്ന പരിശോധനകൾക്ക് ശേഷം ഉള്ള അനുമതികൾ മാളിന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. ഇത്തരം കേസുകളിലെ പൊതുതാൽപര്യ ഹർജി വ്യവസായം അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാളിന് അനുമതി നൽകിയതെന്ന് ഹർജിക്കാരനായ എം കെ സലീമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരിജിത് പ്രസാദും അഭിഭാഷകൻ സുവിദത്ത് സുന്ദരവും വാദിച്ചു. ആക്കുളം കായലിൽ നിന്നും പാർവ്വതി പുത്തനാർ കനാലിൽ നിന്നും ചട്ടപ്രകാരമുള്ള അകലം പാലിക്കാതെയാണ് ലുലു മാൾ നിർമ്മിച്ചതെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. 2.32 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കെട്ടിടം നിർമ്മിക്കാൻ ലുലുവിന് അനുമതി നൽകി. എന്നാൽ 1.5 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള നിർമ്മാണങ്ങൾക്ക്…
തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. വി.സി നിയമന സമിതിയുടെ ഘടന മാറ്റാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഗവർണറുടെ പ്രതിനിധിയെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വിധത്തിൽ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്തും. ഗവർണറുടെ അധികാരങ്ങൾ കുറയ്ക്കുന്നതിനുള്ള ബിൽ സംസ്ഥാന സർക്കാർ നേരത്തെ നിയമവകുപ്പിന്‍റെ പരിഗണനയ്ക്ക് അയച്ചിരുന്നു. സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനാണ് നിലവില്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ മാസം 22ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. നിലവിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നത്. ഗവർണറുടെ പ്രതിനിധി, യുജിസിയുടെ പ്രതിനിധി, സർവകലാശാലയുടെ പ്രതിനിധി എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇതില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ഗവര്‍ണര്‍ തന്നെ നിശ്ചയിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് വിപരീതമായി ഗവർണറുടെ പ്രതിനിധിയെ സർക്കാർ നാമനിർദ്ദേശം…
വിഴിഞ്ഞം: പ്രതിഷേധങ്ങൾക്കിടെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസം നൽകുമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മൃഗസംരക്ഷണ വകുപ്പിന്‍റെ മുട്ടത്തറയിലെ 17.5 ഏക്കർ ഭൂമി കൈമാറാൻ തീരുമാനിച്ചു. തുറമുഖ നിർമ്മാണത്തിൽ നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകാൻ മന്ത്രിമാരുടെ യോഗത്തിൽ ധാരണയായി. ഈ മാസം 22നകം ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളും. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തി വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നാണ് അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന മാർച്ചിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
കോഴിക്കോട്: വടകര സജീവന്റെ മരണത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം. എസ്ഐ എം.നിജേഷ്, സിപിഒ പ്രജീഷ്, എഎസ്ഐ അരുൺ, സിപിഒ ഗിരീഷ് എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളായ പൊലീസുകാർക്ക് ജാമ്യം അനുവദിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നും മർദ്ദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. മാനസികവും ശാരീരികവുമായ സമ്മർദ്ദമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പ്രോസിക്യൂട്ടർ പറഞ്ഞു. കഴിഞ്ഞ മാസം 21ന് രാത്രിയാണ് വടകര സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് സജീവൻ മരിച്ചത്. നിജേഷിനും പ്രജീഷിനുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
ഗുജറാത്ത്: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് ബി.ജെ.പി സർക്കാർ വിട്ടയച്ചു. പ്രതികളെ ഗോധ്ര സബ് ജയിലിൽ നിന്ന് മോചിപ്പിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിലെ പ്രതി അഞ്ച് മാസം ഗർഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെ അടക്കം കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്. 15 വർഷത്തെ ജയിൽവാസം പൂര്‍ത്തിയായെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ഇതേ തുടർന്നാണ് പ്രതികളെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ച്മഹല്‍ കളക്ടർ സുജൽ മയാത്രയുടെ നേതൃത്വത്തിലുള്ള സമിതിയെ ഗുജറാത്ത് സർക്കാർ നിയോഗിച്ചിരുന്നു. കേസില്‍ പ്രതികളെല്ലാവരും 15 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ വിട്ടയക്കാമെന്നായിരുന്നു സമിതി നിര്‍ദേശം. 2008 ജനുവരി 21നാണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മാള: തെരുവുനായകളുടെ ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, ബോധവൽക്കരണ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച സംവിധായകനെ നായ കടിച്ചു.. കുണ്ടൂർ മൈത്ര മോഹനനാണ് നായയുടെ കടിയേറ്റത്. രാവിലെ കൂട്ടമായി എത്തിയ നായ്ക്കളെ ചിത്രീകരിക്കുന്നതിനിടയിലാണ് ഇയാൾക്ക് കടിയേറ്റത്. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന നായ കടിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. തെരുവുനായ്ക്കളുടെ ആക്രമണം, പേവിഷബാധ, ചികിത്സ എന്നിവയെക്കുറിച്ചുള്ള വീഡിയോ പുറത്തുവിടാനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. മൈത്ര മോഹനൻ തന്നെയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതും.
കൊച്ചി: മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം കേരള ഹൈക്കോടതി തള്ളി. ഫെമ ലംഘനം ഇ.ഡി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഇ.ഡിയുടെ സമൻസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കിഫ്ബി ഉന്നയിച്ചത്. ഇഡിയല്ല റിസർവ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്ന് കിഫ്ബി ഹൈക്കോടതിയിൽ വാദിച്ചു. തുടർച്ചയായി സമൻസ് അയച്ച് ഇ.ഡി കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന് പറയുമ്പോൾ തുടർച്ചയായി സമൻസ് നൽകുന്നത് എന്തിനാണെന്ന് കോടതി ഇ.ഡിയോട് വാക്കാൽ ചോദിച്ചു. വിശദമായ സത്യവാങ്മൂലം നൽകാമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതോടെ കേസ് കൂടുതൽ വാദം കേൾക്കാനായി സെപ്റ്റംബർ രണ്ടിലേക്ക് മാറ്റി. മസാല ബോണ്ട് ഇറക്കിയതിൽ ഫെമ ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഇഡി കിഫ്ബിക്ക് സമൻസ് നൽകിയിരുന്നു. കിഫ്ബി, സി.ഇ.ഒ കെ.എം എബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജർ എന്നിവരാണ് ഈ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഇസ്‌ലാമാബാദ്: ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാനം പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അധികം വൈകാതെ തന്നെ വിമാനം അവിടെ നിന്ന് പറന്നുയർന്നതായി റിപ്പോർട്ട്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്. കറാച്ചി വിമാനത്താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 12.10 നാണ് വിമാനം ലാൻഡ് ചെയ്തത്. സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) വക്താവ് സംഭവം സ്ഥിരീകരിച്ചു. കറാച്ചിയിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ 12 പേരുമായി വിമാനം പറന്നുയർന്നു. കറാച്ചിയിൽ വിമാനം ഇറക്കിയത് എന്തിനാണെന്ന് വ്യക്തമല്ല. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ അടുത്തിടെ കറാച്ചിയിൽ ഇറക്കേണ്ടി വന്നിരുന്നു. സ്പൈസ് ജെറ്റിന്‍റെ ഡൽഹി-ദുബായ് വിമാനം ആകാശത്ത് ഇന്ധന സൂചികയിൽ തകരാർ ഉണ്ടായതിനെ തുടർന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. എഞ്ചിൻ തകരാർ കാരണം ഇൻഡിഗോയുടെ ഷാർജ-ഹൈദരാബാദ് വിമാനവും ജൂലൈ 17ന് കറാച്ചിയിൽ ഇറക്കേണ്ടി വന്നിരുന്നു.
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വര്‍ഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയതിനെതിരായ പരാതിയിൽ ഗവർണർ ഇന്ന് തീരുമാനമെടുക്കും. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലെന്ന ആരോപണത്തെ തുടർന്ന് പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിൽ വൈസ് ചാൻസലർ വിശദീകരണം നൽകിയിരുന്നു. സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ പരാതി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഗവർണർ ഇടപെട്ടത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിൻ്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതി. എന്നാൽ യു.ജി.സി നിഷ്കർഷിച്ച അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്നാണ് പരാതിക്കാർ പ്രധാനമായും ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ വിശദീകരണം തേടി. വി.സിയുടെ റിപ്പോർട്ടിൻമേൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.