- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
- കെ.എസ്.സി.എ സാഹിത്യവിഭാഗം ടി.എ. രാജലക്ഷ്മിയുടെ അനുസ്മരണദിനം ആചരിച്ചു
- പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
Author: News Desk
തിരുവനന്തപുരം: മലയാളത്തിന്റെ പുതുവത്സരത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയമാണിതെന്ന വസ്തുതയാണ് കർഷകദിനത്തിന്‍റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കു വയ്ക്കാനുളള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദേശം: ‘ഇന്ന് ചിങ്ങം ഒന്ന്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് കർഷക ദിനം കൂടിയാണ്. ചിങ്ങം 1 കർഷക ദിനമായി ആചരിക്കുന്നതിലൂടെ നമ്മുടെ ശ്രേഷ്ഠമായ കാർഷിക പൈതൃകം ആഘോഷിക്കാനും കാർഷിക മേഖലയുടെ ഉന്നമനത്തിനായി പുതിയ ചിന്തകൾ പങ്കിടാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്’.
മത്സ്യത്തൊഴിലാളികളെ ഇത്രയധികം സഹായിച്ച ഒരു സർക്കാർ മുന്‍പുണ്ടായിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന രാപ്പകൽ സമരത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്‍റെ പണി പെട്ടന്നൊരു സുപ്രഭാതത്തിൽ നിർത്തിവയ്ക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കും. സമരം തുടങ്ങിയപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ച് അറിഞ്ഞത്. സമരക്കാരുമായി ചർച്ച നടത്തിയ ശേഷം പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം തുടരുകയാണ്. തീരദേശ ശോഷണം, പുനരധിവാസം എന്നീ വിഷയങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പൂവാർ, പുതിയതുറ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്.
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം വീണ്ടും ദേശീയ തലത്തിൽ വാർത്തകളിൽ നിറയുന്നു. എടപ്പാടി പളനിസ്വാമിയെ അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജൂലൈ 11ന് പാർട്ടി ജനറൽ കൗൺസിൽ എടുത്ത തീരുമാനങ്ങൾക്ക് നിയമപരമായ പിന്തുണയില്ലെന്ന് കോടതി പറഞ്ഞു. ഇതോടെ പുതിയ ജനറൽ കൗൺസിൽ വിളിച്ചുചേർക്കേണ്ടി വരുന്ന സാഹചര്യമാണ്. മദ്രാസ് ഹൈക്കോടതിയുടെ വിധി ഒ പനീർശെൽവത്തിന് ആശ്വാസം പകരുന്ന നടപടിയാണ്.
ലഖ്‌നൗ: പ്രമുഖ മധുരപലഹാര നിർമ്മാതാക്കളായ കാഡ്ബറിയുടെ യുപിയിലെ ഗോഡൗണില്‍ വന്‍ മോഷണം. ലഖ്‌നൗവില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് മോഷണം നടന്നത്. ഗോഡൗണിൽ നിന്ന് 17 ലക്ഷം രൂപ വിലവരുന്ന ചോക്ലേറ്റുകൾ മോഷ്ടിക്കപ്പെട്ടതായി കാഡ്ബറി വിതരണക്കാരനായ രാജേന്ദ്രസിങ് സിദ്ധു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചിന്‍ഹാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കാഡ്ബറി വിതരണക്കാരനായ രാജേന്ദ്രസിംഗ് സിദ്ദു, കവർച്ചക്കാരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ തങ്ങളെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ സൾഫേറ്റ്, ഫോസ്ഫേറ്റ്, കാർബണേറ്റ് ഓയിൽ തുടങ്ങിയ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച വ്യാജ പാൽ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് 4,000 ലിറ്റർ വ്യാജ പാലുമായി ട്രക്ക് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നാലുമാസമായി ഇത് വിതരണം ചെയ്യുന്നതായി കണ്ടെത്തി. വ്യാജ പാൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫാക്ടറിയെയും വിതരണക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് രാജ്കോട്ട് ഡിസിപി പ്രവീൺ കുമാർ മീണ അറിയിച്ചു.
ന്യൂഡല്‍ഹി: ജൂൺ മുതൽ ഓഗസ്റ്റ് വരെ രാജ്യത്ത് ശരാശരി മഴയേക്കാൾ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ ഗ്രാഫിൽ ഇത് പ്രകടമാണ്. മഴയിൽ 15 ശതമാനം കുറവുണ്ടായതായാണ് റിപ്പോർട്ട്. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഇക്കാലയളവിൽ ശരാശരി ലഭിക്കേണ്ടതിനേക്കാൾ 44 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് ലഭിച്ചത്. അതേസമയം ഓഗസ്റ്റ് 15 തിങ്കളാഴ്ച കനത്ത മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസം 110 ശതമാനം അധിക മഴ ലഭിച്ചതായാണ് കണക്ക്. ജൂണിനും ഓഗസ്റ്റിനും ഇടയിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തിയ മറ്റൊരു സംസ്ഥാനമാണ് ബീഹാർ. സംസ്ഥാനത്ത് 39 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജാർഖണ്ഡിൽ ലഭിക്കേണ്ട മഴയുടെ 64 ശതമാനം മാത്രമാണ് ലഭിച്ചത്. പശ്ചിമ ബംഗാളിൽ 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ ശരാശരിയേക്കാൾ 19 ശതമാനം കുറവ് മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്.…
അണ്ടര്‍ 17 ലോകകപ്പ് വേദി നഷ്ടമാകരുതെന്ന് സുപ്രീംകോടതി; സസ്പെന്ഷന് നീക്കാന്‍ ഫിഫയുമായി ചര്‍ച്ച
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഫിഫയുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ട് തവണ ചർച്ച നടത്തിയെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ഫിഫയുമായുള്ള പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കണം. ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ചിരുന്ന അണ്ടർ 17 ലോകകപ്പ് നഷ്ടപ്പെടുത്തരുതെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യഘട്ട മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി പൂർത്തീകരിച്ച മേൽപ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രിയിൽ ചികിത്സാപ്പിഴവ് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടായാൽ രോഗിക്കോ ബന്ധുക്കൾക്കോ പരാതിപ്പെടാൻ ഒരു സംവിധാനം ഇന്ന് നിലവിലുണ്ട്. വൈകാരികമായ പൊട്ടിത്തെറിയുടെ ഭാഗമായി അക്രമം അഴിച്ചുവിടേണ്ട ആവശ്യമില്ല. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണം. ഒരു ചെറിയ നോട്ടപ്പിശക് മൂലമുണ്ടാകുന്ന തിരുത്താനാകാത്ത പിഴവ് നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങളെ വേട്ടയാടിയേക്കാം. കേരളത്തിന്‍റെ വികസനത്തിനായി ആരംഭിച്ച കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നമല്ലെന്ന് ഇതിനകം തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016ൽ കിഫ്ബി ആരംഭിച്ചപ്പോൾ അത് മലർപ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് പല പ്രമുഖരും ആരോപിച്ചിരുന്നു. 2021 ൽ സർക്കാർ കാലാവധി പൂർത്തിയാക്കിയപ്പോൾ 50,000 കോടി രൂപ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 62,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. പണമില്ലാത്തതിനാൽ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് അതിജീവിതയുടെ പ്രധാന പരാതി. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറിയ സംഭവത്തിൽ കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ വിചാരണക്കോടതി വിസമ്മതിച്ചതായും അതിജീവിത ചൂണ്ടിക്കാട്ടി. അതേസമയം, നേരത്തെ ഹർജി പരിഗണിച്ചപ്പോൾ വിചാരണക്കോടതി ജഡ്ജിക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് വിചാരണക്കോടതിയിൽ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയതോടെയാണ് ഹൈക്കോടതിയുടെ വിമർശനം ഉയർന്നത്. ഇതിന് പിന്നാലെ പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷകൻ മറുപടി നൽകി.
പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂന്നാം അലോട്ട്മെന്‍റിന് ശേഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് പുതിയ അപേക്ഷകൾ നൽകാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകുകയോ ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലോ പരിഗണിക്കപ്പെടാത്ത വിദ്യാർത്ഥികൾക്കും സപ്ലിമെന്‍ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാം. പ്രധാന ഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പ്രസിദ്ധീകരിച്ച ഒഴിവുകളിൽ പരിഗണനയ്ക്കായി അപേക്ഷ പുതുക്കാം. തെറ്റായവിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും ഈയവസരത്തിൽ തെറ്റുതിരുത്തിയുള്ള അപേക്ഷനൽകാം.