- പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
- അന്‍വറിന്റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ: അടൂര്‍ പ്രകാശ്
- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
- സാറിലെ വാഹനാപകടം: മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
Author: News Desk
മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) 215 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി ചേർത്തു. ജാക്വലിൻ ഫെർണാണ്ടസിനെതിരെ ഇഡി ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചേക്കും. മോഷ്ടിച്ച പണത്തിന്‍റെ ഗുണഭോക്താവ് ജാക്വലിൻ ഫെർണാണ്ടസ് ആണെന്ന് ഇഡി കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സുകേഷ് ചന്ദ്രശേഖർ തട്ടിപ്പുകാരനാണെന്ന് ജാക്വലിൻ ഫെർണാണ്ടസിന് അറിയാമായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സുകേഷ് ചന്ദ്രശേഖർ ജാക്വലിൻ ഫെർണാണ്ടസിന് 10 കോടി രൂപയുടെ സമ്മാനങ്ങൾ അയച്ചതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴ് കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ചന്ദ്രശേഖർ ജാക്വലിൻ ഫെർണാണ്ടസിന് 5.71 കോടി രൂപയുടെ സമ്മാനങ്ങൾ വാങ്ങിയതായി ഇഡി കണ്ടെത്തിയിരുന്നു. ജാക്വലിൻ ഫെർണാണ്ടസിന്‍റെ അടുത്ത ബന്ധുക്കൾക്ക് 1,73,000 യുഎസ് ഡോളറും 27,000 ഓസ്ട്രേലിയൻ ഡോളറും കൈമാറിയിട്ടുണ്ട്. ജാക്വലിൻ ഫെർണാണ്ടസിന്‍റെ സ്ഥിരനിക്ഷേപം ഉൾപ്പെടെയുളള സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.
കാസര്‍കോട്: ഇൻഫോപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ, ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയെന്ന് കരുതുന്ന അര്‍ഷാദിനെ പോലീസ് പിടികൂടി. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് അതിർത്തിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുര വീട്ടിൽ രാമകൃഷ്ണന്‍റെ മകൻ സജീവ് കൃഷ്ണയെയാണ് (22) കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പയ്യോളി സ്വദേശിയാണ് അർഷാദ്. അർഷാദിന്‍റെ ഫോൺ ഇന്നലെ മുതൽ തേഞ്ഞിപ്പലത്തിനടുത്ത് നിന്ന് സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് ഇയാളെ വ്യാപകമായി തിരയുന്നതിനിടെയാണ് പിടിയിലായത്. അതേസമയം, മരിച്ച സജീവ് കൃഷ്ണയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശരീരത്തിൽ 20ലധികം മുറിവുകൾ ഉണ്ട്. കഴുത്തിലും നെഞ്ചിലും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷനുമായി സഹകരിച്ച് നോർക്ക റൂട്ട്സ് പ്രവാസി വനിതകൾക്കായി നടപ്പാക്കുന്ന സംരംഭകത്വ വായ്പാ പദ്ധതിയായ ‘വനിതാ മിത്ര’ ആരംഭിച്ചു. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നടന്ന വനിതാ വികസന കോർപ്പറേഷന്‍റെ മെഗാ സംരംഭക കൂട്ടായ്മയിൽ നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ കാരണങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വനിതാ വികസന കോർപ്പറേഷന്‍റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ‘വനിതാ മിത്ര’ ഇക്കാര്യത്തിൽ സഹായഹസ്തമാണെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. നോർക്ക റൂട്ട്സ് നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ എൻ.ഡി.പി.ആർ.ഇ.എമ്മിന്‍റെ ഭാഗമായാണ് ‘വനിതാ മിത്രം’ നടപ്പാക്കുന്നത്. “1970 കൾ മുതൽ മലയാളി പ്രവാസികൾ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് സംഭാവന ചെയ്യുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ പ്രവാസമേഖലയിലെ സ്ത്രീകൾക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഗദ്ദാമകളായും (ഗൾഫിലെ വീട്ടുജോലിക്കാർ) മറ്റുമുളള ലോ പ്രൊഫൈൽ ജോലികൾക്കായി വിദേശത്തേക്ക് പോകുന്നവരുടെ കഷ്ടപ്പാടുകൾ പലപ്പോഴായി…
ന്യൂഡല്‍ഹി: ടെലികോം ഓപ്പറേറ്റർ ഭാരതി എയർടെൽ അടുത്തിടെ അവസാനിച്ച 5 ജി ലേലത്തിൽ നേടിയ സ്പെക്ട്രത്തിന്‍റെ കുടിശ്ശികയ്ക്കായി 8,312.4 കോടി രൂപ ടെലികോം വകുപ്പിന് (ഡിഒടി) മുൻകൂറായി നൽകിയതായി അറിയിച്ചു. 4 വർഷത്തേക്ക് എയർടെൽ കുടിശ്ശിക അടച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. “ഈ മുൻകൂർ പേയ്മെന്‍റ്, സ്പെക്ട്രം കുടിശ്ശിക, എജിആർ അനുബന്ധ പേയ്മെന്‍റുകൾ എന്നിവയ്ക്കുള്ള മൊറട്ടോറിയം, നാല് വർഷത്തേക്ക് എജിആറുമായി ബന്ധപ്പെട്ട പേയ്മെന്‍റുകൾ എന്നിവയ്ക്കൊപ്പം, ഭാവിയിലെ പണമൊഴുക്ക് സ്വതന്ത്രമാക്കുകയും 5 ജി റോൾ ഔട്ടിൽ ഏകമനസ്സോടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വിഭവങ്ങൾ സമർപ്പിക്കാൻ എയർടെല്ലിനെ അനുവദിക്കുകയും ചെയ്യുമെന്ന് കമ്പനി വിശ്വസിക്കുന്നു,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ 24,333.7 കോടി രൂപയുടെ സ്പെക്ട്രം ബാധ്യതയാണ് എയർടെൽ നിറവേറ്റിയത്. ടെലികോം ഓപ്പറേറ്റർ ഭാരതി എയർടെൽ ഈ മാസം അവസാനം 5 ജി സേവനങ്ങൾ തുടങ്ങുമെന്ന് അടുത്തിടെ പറഞ്ഞിരുന്നു.
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്ത മാസം മുതൽ അധ്യയനം ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ആകെ 17 ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളാണ് ആദ്യം ആരംഭിക്കുക. കൊല്ലം കുരീപ്പുഴയിലുള്ള സർവകലാശാലയുടെ ആസ്ഥാനം, തൃപ്പൂണിത്തുറ ഗവ. കോളേജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പട്ടാമ്പി ഗവ.സംസ്കൃത കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരത്തിനായി രേഖകളും സമർപ്പിച്ചിട്ടുണ്ട്. ബ്യൂറോയുടെ അംഗീകാരം ലഭിച്ചാലുടൻ സെപ്റ്റംബറിൽ കോഴ്സുകൾ ആരംഭിക്കാനാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ അക്കാദമിക് പ്രവർത്തനങ്ങളുടെ ഏകോപനം സർവകലാശാലാ ആസ്ഥാനത്തും കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുടേത് തൃപ്പൂണിത്തുറ ഗവ. കോളേജിലും പാലക്കാട്, തൃശ്ശൂർ ജില്ലകളുടേത് പട്ടാമ്പി ഗവ. സംസ്കൃത കോളേജിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലേത് കോഴിക്കോട് ഗവ. ആർട്‌സ് കോളേജിലും കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടേത് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും നടക്കും.
രാജിക്കായി കോണ്‍ഗ്രസ് നേതാക്കള്‍ രാത്രി വീട്ടിലെത്തി; പൊട്ടിത്തെറിച്ച് മാനന്തവാടി നഗരസഭാ അധ്യക്ഷ
മാനന്തവാടി: മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ. രത്‌നവല്ലിയെ സ്ഥാനം രാജിവെപ്പിക്കാന്‍ തീവ്ര ശ്രമവുമായി കോണ്‍ഗ്രസ്. കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം എടുത്ത തീരുമാനം നടപ്പാക്കാൻ പാടുപെടുകയാണ് മാനന്തവാടിയിലെ നേതാക്കൾ. ഇന്നലെ കൽപ്പറ്റയിൽ ചേർന്ന കോൺഗ്രസ് ഉന്നതതലയോഗമാണ് നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലിയെ തൽസ്ഥാനത്ത് നിന്ന് നീക്കി കുഴിനിലം വാർഡ് കൗൺസിലർ ലേഖ രാജീവിനെ നഗരസഭാ ചെയർപേഴ്സണായി നിയമിക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം നടപ്പിലാക്കാൻ സി.കെ രത്നവല്ലി നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനം രാജിവയ്ക്കണം. എന്നാൽ ഒരു കാരണവശാലും രാജിവയ്ക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് സി.കെ. രത്‌നവല്ലി. ഞായറാഴ്ച രാത്രി രാജിക്കാര്യം സംസാരിക്കാന്‍ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. എന്‍.കെ. വര്‍ഗീസ്, വി.വി. നാരായണ വാരിയര്‍ എന്നിവരോട് വളരെ രൂക്ഷമായ രീതിയിലാണ് സി.കെ. രത്‌നവല്ലി പ്രതികരിച്ചത്. ഇവര്‍ ഒടുവിൽ ശ്രമം പരാജയപ്പെട്ട് മടങ്ങുകയായിരുന്നു. ഉന്നത നേതാക്കളുടെ തീരുമാനം എങ്ങനെ നടപ്പാക്കുമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് മാനന്തവാടിയിലെ കോൺഗ്രസ് നേതാക്കള്‍.
ഡൽഹി: സോളാർ കേസിൽ ഡൽഹി കേരള ഹൗസിൽ സിബിഐ സംഘം പരിശോധന നടത്തി. വാഹന രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ സി.ബി.ഐ പരിശോധിച്ചു. കേരള ഹൗസിലെ ജീവനക്കാരെയും സിബിഐ സംഘം ചോദ്യം ചെയ്തു. സോളാർ കേസിൽ പരാതിക്കാരി നൽകിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണ സംഘം ഡൽഹിയിലെത്തിയത്. സിബിഐയുടെ രണ്ട് സംഘങ്ങളാണ് ഈ മാസം 4 മുതൽ 9 വരെയുള്ള തീയതികളിലായി ഡൽഹിയിൽ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയാണ് സംഘം ചോദ്യം ചെയ്തത്. മറ്റൊരു സംഘം കേരള ഹൗസിൽ പരിശോധന നടത്തി. കേരള ഹൗസിലെ അതിഥികളുടെ താമസ രജിസ്റ്ററും വാഹന രജിസ്റ്ററും സംഘം പരിശോധിച്ചു. ജീവനക്കാരിൽ നിന്ന് സംഘം മൊഴിയെടുത്തു. 2012 മുതലുള്ള രേഖകളാണ് സിബിഐ പരിശോധിക്കുന്നത്. കാലഹരണപ്പെട്ടതിനാൽ അന്വേഷിക്കുന്ന പല രേഖകളും സി.ബി.ഐക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷം വീണ്ടും തെളിവെടുപ്പ് നടത്തുമെന്നും സി.ബി.ഐ വൃത്തങ്ങൾ…
ന്യൂഡല്‍ഹി: ഡൽഹിയിൽ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ളാറ്റുകൾ അനുവദിക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. “ഇത് ഒരു സുപ്രധാന തീരുമാനമാണ്, രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നു,” പുരി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് റോഹിങ്ക്യൻ അഭയാർത്ഥികളെ ഫ്ളാറ്റുകളിൽ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. ക്യാമ്പിലുണ്ടായ തീപിടുത്തത്തെ തുടർന്ന് മദൻപൂർ ഖാദർ പ്രദേശത്ത് റോഹിങ്ക്യകളെ മാറ്റിപ്പാർപ്പിച്ച ടെന്‍റുകൾക്ക് ഡൽഹി സർക്കാർ പ്രതിമാസം ഏഴ് ലക്ഷം രൂപ വാടക വഹിക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം https://keralaresults.nic.in/ ലഭ്യമാണ്. പ്ലസ് വൺ പരീക്ഷകൾ ജൂണിലാണ് നടന്നത്. 4.2 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.
ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരായ വിമർശനത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. എണ്ണ വില കുതിച്ചുയരുമ്പോൾ, എല്ലാ രാജ്യങ്ങളും മികച്ച ഇടപാടിനാണ് ശ്രമിക്കുകയെന്നും ഇന്ത്യയും അത് തന്നെയാണ് ചെയ്തതെന്നും ജയശങ്കർ പറഞ്ഞു. തായ്ലൻഡിലെ ബാങ്കോക്കിൽ ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. “എണ്ണയുടെയും വാതകത്തിന്റെയും വില അകാരണമായി ഉയരുകയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങിയിരുന്ന യൂറോപ്യൻ രാജ്യങ്ങൾ അളവ് കുറച്ചതോടെ, വിതരണക്കാർ ഈ രാജ്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. മിഡിൽ ഈസ്റ്റിൽനിന്നും മറ്റുമായി യൂറോപ്പ് കൂടുതലായി ഇവ വാങ്ങിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ ആരാണ് എണ്ണയും വാതകവും ഇന്ത്യയ്ക്കു വിതരണം ചെയ്യുക? ഇതാണ് ഇന്നത്തെ സാഹചര്യം. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന, വിലക്കയറ്റം കുറയ്ക്കുന്ന മികച്ച ഇടപാട് സാധ്യമാക്കാനാണ് എല്ലാ രാജ്യവും സ്വാഭാവികമായി ഇത്തരം സന്ദർഭങ്ങളിൽ ശ്രമിക്കുക. തീർച്ചയായും ഇന്ത്യയും അതുതന്നെയാണു ചെയ്യുന്നത്. ഇതിന്റെ പേരിൽ രാജ്യം പ്രതിരോധത്തിലാകേണ്ട കാര്യമില്ല. രാജ്യത്തിന്റെ താൽപര്യങ്ങളെപ്പറ്റി ഇന്ത്യയ്ക്കു തുറന്നതും സത്യസന്ധവുമായ നിലപാടാണുള്ളത്. ഇന്ത്യൻ…