- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
- ബഹ്റൈനില്‍ ഫിന്‍ടെക് ഫോര്‍വേഡ് മൂന്നാം പതിപ്പ് ഒക്ടോബറില്‍
- ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ബഹ് റൈനിൽ
- ‘യഥാർത്ഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലുള്ളതാണ്’; ‘ഇന്ത്യ’ ബന്ധം ഉപേക്ഷിച്ച് എഎപി
- സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 വെള്ളിയാഴ്ച്ച
- പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ പിടിയിലായിൽ
- കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു
- ക്ഷേമപെന്ഷന് കൈക്കൂലി ആക്കിയെന്ന പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി: മന്ത്രി വി ശിവന്‍കുട്ടി
Author: News Desk
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധര്‍മ്മങ്ങള്‍ക്കെതിരെ ധർമ്മം പുനഃസ്ഥാപിക്കുന്നതിന്‍റെ പ്രതീകമായാണ് ശ്രീകൃഷ്ണൻ എന്ന സങ്കൽപ്പത്തെ ഭക്ത സമൂഹം കാണുന്നതെന്നും എല്ലാത്തരം അധര്‍മ്മങ്ങള്‍ക്കെതിരെയും പോരാടാൻ ശ്രീകൃഷ്ണജയന്തി പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. “അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധര്‍മ്മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവര്‍ക്കും ആശംസകള്‍.”, മുഖ്യമന്ത്രി കുറിച്ചു ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മുതിർന്ന പൗരൻമാർക്കും നാട്ടുകാർക്കും രാവിലെ 4 മുതൽ വൈകിട്ട് 5 വരെ മാത്രമാണ് ദർശനം നിശ്ചയിച്ചിരുന്നത്.
കൊല്ലം: ഓരോ വർഷവും 10 ലക്ഷം ടൺ ചക്ക ഉപയോഗശൂന്യമാകുന്നുണ്ട്. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണെങ്കിൽ, നാളത്തെ ഭക്ഷണമാക്കി മാറ്റാൻ കഴിയും. കൊല്ലം വെളിയത്തെ തപോവന്‍ ജാക്‌സ് എന്ന പ്ലാവ് പ്ലാന്റേഷന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചക്ക ക്ലസ്റ്ററിൽ നടന്ന ചൂടേറിയ ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു അത്. ചക്കയിലുള്ള ജലാംശം നീക്കംചെയ്യാൻ ഡ്രയറുകൾ കണ്ടുപിടിച്ചിട്ടുണ്ട്. വിറക് ഉപയോഗിക്കുന്ന ഡ്രയറുകളും ഇലക്ട്രിക്കൽ ഡ്രയറുകളും ഉണ്ട്. ഇതിലൂടെ ചക്ക അരിഞ്ഞ് ഉണക്കി സൂക്ഷിക്കാം. ആവശ്യമുള്ള സന്ദർഭങ്ങളിൽ വെള്ളത്തിൽ ഇട്ട് ഉപയോഗിക്കുകയും ചെയ്യാം. പ്രിസർവേറ്റീവുകൾ ഇല്ല. ചക്കയുടെ ഗുണം തനതായ രുചിയോടെ ലഭ്യമാണെന്നതാണ് ഇതിന്റെ നേട്ടമെന്ന് അഭിഭാഷകനും തപോവൻ ഉടമയുമായ വെളിയം രാജീവ് പറഞ്ഞു. പച്ച ചക്കയും ഈ രീതിയിൽ ഉണക്കി സൂക്ഷിക്കാൻ സാധിക്കും. ഇത് പൊടിയായും സൂക്ഷിക്കാം. ചക്കപ്പഴപ്രേമികളുടെ പ്രിയപ്പെട്ട വിഭവം കൂടിയാണ് ചക്കക്കുരു പൊടിയുടെ ചമ്മന്തിയും. 2050 ആകുമ്പോഴേക്കും ഇന്ന് ഉത്പാദിപ്പിക്കുന്ന മൊത്തം ഭക്ഷണത്തിന്‍റെ 60 ശതമാനം അധികം ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് നഷ്ടപ്പെടുന്ന…
കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ ഗവർണറുടെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘സർവകലാശാലകളിൽ സിപിഐഎം ബന്ധുനിയമനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തെ സർവകലാശാല നിയമനങ്ങൾ പരിശോധിക്കണം. പ്രിയപ്പെട്ടവർക്ക് നിയമനം നൽകാനുള്ള സർക്കാരിന്റെ ശ്രമത്തെ നിയമപരമായി നേരിടും.’ അദ്ദേഹം പറഞ്ഞു. അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുന്നതാണ് കണ്ണൂർ സർവകലാശാലയുടെ നീക്കമെന്നും വി ഡി സതീശൻ ആരോപിച്ചു. സർക്കാർ കൊണ്ടുവരുന്ന പുതിയ ബിൽ ക്രമക്കേടുകൾ നടത്താനാണ്. വി.സിമാരെ അടിമകളാക്കാൻ മാത്രമേ ബിൽ ഉപകരിക്കൂവെന്നും ആവശ്യമെങ്കിൽ പ്രതിപക്ഷവും നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. അതേസമയം സിവിക് ചന്ദ്രൻ കേസിൽ സെഷൻസ് കോടതിയുടെ പരാമർശം ഞെട്ടിക്കുന്നതാണെന്ന് വി ഡി സതീശൻ പറഞ്ഞു. വിവാദ പരാമർശം നടത്തിയ ജഡ്ജിക്കെതിരെ ഹൈക്കോടതി നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. എസ്.സി/എസ്.ടി ആക്ട് അട്ടിമറിക്കുന്ന മനോഭാവമാണ് ജുഡീഷ്യറിക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പെയിനിലാണോ ജീവിക്കുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു.
കൊച്ചി: ഉത്പാദനവും ശമ്പളവുമില്ലാതായതോടെ ജോലി ഉപേക്ഷിച്ച്, സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഏലൂരിലെ ഹിൽ ഇന്ത്യ ലിമിറ്റഡിലെ സെക്യൂരിറ്റി ജീവനക്കാർ. കഴിഞ്ഞ നാല് മാസമായി ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകിയിട്ടില്ല. ശമ്പളം ലഭിക്കാതെ പണിയെടുക്കാനില്ലെന്ന് വ്യക്തമാക്കി 16ന് രാത്രി 12ന് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു പോകുകയായിരുന്നു. 32 സെക്യൂരിറ്റി ജീവനക്കാരാണു മൂന്ന് ഷിഫ്റ്റിലായി ഉണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ ഒഴിഞ്ഞുപോയതോടെ കമ്പനിയിലെ ജീവനക്കാരാണ് സെക്യൂരിറ്റി പണിയും ചെയുന്നത്. ഉത്പാദനമൊന്നും ഇല്ലാത്തതിനാല്‍ പണിയൊന്നും ഇല്ലാതായ ജീവനക്കാര്‍ക്ക് ഇതില്‍ ബുദ്ധിമുട്ടൊന്നുമില്ല.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊമേഴ്ഷ്യല്‍ വിമാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനങ്ങള്‍ക്കകത്ത് കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എയര്‍ലൈന്‍ കമ്പനികളോട് നേരത്തെ തന്ന ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ നടപ്പിലാക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ രാജ്യത്തുടനീളമുള്ള വിമാനങ്ങളിൽ റാൻഡം പരിശോധനകൾ നടത്തുമെന്ന് ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു യാത്രക്കാരോട് എല്ലായ്പ്പോഴും മാസ്ക് ധരിക്കാനും വിവിധ പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാരുടെ ശരിയായ ശുചിത്വം ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കാതിരുന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ നടപ്പിലാക്കാന്‍ ഡിജിസിഎ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. മൂന്ന് മാസത്തിനകം കേസിന്‍റെ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വസ്തുതകൾ പരിശോധിക്കുമ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചു. പൊലീസിന്‍റെ വാദം കീഴ്‌ക്കോടതി തള്ളിയതാണെന്നും ഇരയുടെ പരാതിയുടെ അനുസരിച്ച് വളരെ ഗൗരവമേറിയ കേസാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സ്വദേശിനിയായ യുവതിയാണ് കോടതിയെ സമീപിച്ചത്. ഷാനവാസ് ഹുസൈൻ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇക്കാര്യം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.
മന്ത്രി വി.ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി വി ശിവൻകുട്ടി തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. ‘യുവശക്തിയുടെ കരങ്ങളിൽ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കർഷക ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ മന്ത്രി ബിന്ദുവും പങ്കുവച്ചിരുന്നു. ‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്’ എന്ന അടിക്കുറിപ്പോടെ മന്ത്രി തന്നെയാണ് നൃത്തത്തിന്‍റെ വീഡിയോ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഇരിങ്ങാലക്കുട കാട്ടൂർ ഗ്രാമപഞ്ചായത്തിലെ സിഡിഎസ് അംഗങ്ങൾക്കൊപ്പമാണ് മന്ത്രി നൃത്തം ചെയ്തത്.
കൊച്ചി: സർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇത്തവണ ഓണാഘോഷം ഉണ്ടാകില്ലെന്ന് ഹൈക്കോടതി. ഓഗസ്റ്റ് പത്തിനകം ജൂലൈയിലെ ശമ്പളം നൽകണമെന്ന മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കെഎസ്ആർടിസിക്ക് പണമില്ലെങ്കിൽ സർക്കാർ സഹായിക്കുകയോ സ്വത്തുക്കൾ വിൽക്കുകയോ ചെയ്യേണ്ടി വരും. ഏതായാലും സർക്കാർ ഇടപെട്ടാൽ മാത്രമേ അത് സംഭവിക്കൂ. കോടതി നിർദ്ദേശം ഗൗരവമായി പരിഗണിച്ചിരുന്നെങ്കിൽ അത് നടപ്പാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ശമ്പള വിതരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മന്ത്രിമാരും ട്രേഡ് യൂണിയനുകളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചയുടെ തീരുമാനം അറിയിക്കാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്ന് ഹർജി 24 ലേക്ക് മാറ്റി. കെ.എസ്.ആർ.ടി.സിയുടെ ആസ്തികളുടെ ഓഡിറ്റ് പൂർത്തിയായിട്ടില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഗതാഗത, തൊഴിൽ വകുപ്പ് മന്ത്രിമാരുമായും യൂണിയനുകളുമായും ഇന്നലെ ചർച്ച നടത്തിയതായും സർക്കാർ അറിയിച്ചു. കോടതി ഉത്തരവ് മാനിച്ചിരുന്നെങ്കിൽ യോഗം നേരത്തെ നടത്തുമായിരുന്നുവെന്ന് കോടതി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കാമെന്ന് പറഞ്ഞിട്ട് എന്താണ് സംഭവിച്ചതെന്ന്…
ഡൽഹി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ. പീഡനക്കേസിലെ പരാതിക്കാരിയുടെ വസ്ത്രധാരണം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. ട്വിറ്ററിലൂടെയാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ വിമർശനം. പരാതിക്കാരി ലൈംഗികമായി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെതിരെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രംഗത്തെത്തി. വിധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കോടതി അവഗണിച്ചുവെന്നും രേഖ ശർമ്മ ആരോപിച്ചു. സ്ത്രീകൾക്കെതിരായ ഹീനമായ ആക്രമണങ്ങളെ ന്യായീകരിക്കുന്ന ഘട്ടത്തിലേക്ക് കോടതികൾ എത്തുന്നത് ആശങ്കാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിന് മുമ്പ് അത്തരം പരാമർശങ്ങൾ നടത്തിയതിലൂടെ, കോടതി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണ്. ലൈംഗികാതിക്രമം പോലുള്ള ഗുരുതരമായ കേസുകളിൽ ഇത് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഗുജറാത്ത് വംശഹത്യയുടെ സമയത്ത് നടന്ന ബിൽക്കീസ്…
പത്തനംതിട്ട: പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ആറൻമുള ക്ഷേത്രത്തിൽ നടക്കുന്ന വള്ളസദ്യയിൽ അമ്പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും. കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആദ്യ വള്ളസദ്യ കൂടിയാണിത്. അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പിന്നിലെ വിശ്വാസം ഭഗവാനും ഭക്തനും ഒരുമിച്ചിരുന്ന് ഭക്ഷിക്കുന്നു എന്നതാണ്. വിഭവങ്ങൾ സാധാരണ വള്ളസദ്യയേക്കാൾ കുറവാണെങ്കിലും അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകൾ ആറൻമുള ക്ഷേത്രത്തിൽ എത്തുന്നത് ഈ വിശ്വാസത്തിലാണ്. വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ക്ഷേത്രക്കടവിൽ നിന്ന് സ്വീകരിക്കുന്ന പള്ളികളിലെ തുഴച്ചിൽക്കാർക്കൊപ്പം ഇന്ന് അഷ്ടമിരോഹിണി വള്ളസദ്യയിൽ കരക്കാർ പങ്കെടുക്കും. മുന്നൂറു പറ അരിയുടെ ചോറാണ് ഇന്ന് ഭക്തർക്കായി വിളമ്പുക.. അമ്പലപ്പുഴ പാൽപായസം, ചേനപ്പാടി സ്വദേശികളുടെ പാള തൈര്, വറുത്ത എരിശ്ശേരി എന്നിവയെല്ലാം അഷ്ടമിരോഹിണി വള്ളസദ്യയിലെ സവിശേഷ വിഭവങ്ങളാണ്. ഇന്നത്തെ സദ്യയുടെ ഏറ്റവും വലിയ പ്രത്യേകത എല്ലാ ദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് വള്ളസദ്യയിൽ പങ്കെടുക്കാം എന്നതാണ്.