- സാറിലെ വാഹനാപകടം: മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
- വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
- ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്ഐ
Author: News Desk
കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്‍റ് മെഡിക്കൽ കോളേജിന്‍റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവർത്തനങ്ങൾക്ക് 2.91 കോടി രൂപയും അനുവദിച്ചു. മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങളും ഒരുക്കാൻ ഇത് സഹായിക്കും. നവജാത ശിശുക്കളുടെ പ്രത്യേക തീവ്രപരിചരണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദ്യമായി നിയോനെറ്റോളജി വിഭാഗം ആരംഭിച്ചു. അമ്മയ്ക്കും കുഞ്ഞിനും മതിയായ പരിചരണം ഉറപ്പാക്കാൻ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ എൻഡോസ്കോപ്പ് 20 ലക്ഷം, കൊളോനോസ്‌കോപ്പ് 20 ലക്ഷം, എന്‍ഡോസ്‌കോപ്പി സിസ്റ്റം 30 ലക്ഷം, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നാവിഗേഷന്‍ സിസ്റ്റം 80 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ഉപകരണങ്ങള്‍ വാങ്ങാന്‍ തുകയനുവദിച്ചത്. വോളിബോള്‍ കോര്‍ട്ട് നിര്‍മ്മാണം, സ്ട്രീറ്റ് ലൈറ്റ്, സീലിംഗ് ഫാനുകള്‍, മറ്റ് നവീകരണം എന്നിവയ്ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ജൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ പറഞ്ഞു. കൂടുതൽ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ജൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയിൽ എന്തിനാണ് കേസ് എടുക്കുന്നത്? ആൺകുട്ടികൾ പ്രായപൂർത്തിയായ പുരുഷൻമാരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ എന്തിനാണ് കേസെടുക്കേണ്ടതെന്നും എം.കെ മുനീർ ചോദിച്ചു. ഇതിനെതിരെ പ്രതികരിച്ചതിനാൽ തന്നെ ഇസ്ലാമിസ്റ്റാക്കിയാൽ കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു. കെഎടിഎഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുനീർ. ജൻഡർ ന്യൂട്രൽ യൂണിഫോം ഒരിടത്തും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ത്യലതാ യൂണിഫോം നടപ്പാക്കേണ്ട സ്കൂളുകൾ പി.ടി.എയുമായി കൂടിയാലോചിച്ച് സർക്കാരിനെ അറിയിച്ചാൽ പരിഗണിക്കും. സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രത്യേക നിർബന്ധമൊന്നുമില്ല. സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പടരുകയാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. ഒരു നിലയിലും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും…
പട്ന: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ പട്ടാപ്പകൽ വെടിവെച്ചു. ബീഹാറിന്‍റെ തലസ്ഥാനമായ പട്നയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കഴുത്തിൽ വെടിയേറ്റത്. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ദ്രപുരിയിൽ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 16 കാരിയായ പെൺകുട്ടിക്ക് വെടിയേറ്റത്. ആസൂത്രിത ആക്രമണമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തോക്കുമായി യുവാവ് റോഡിൽ കാത്തുനിൽക്കുന്നതിന്റെയും പെൺകുട്ടിയെ പിന്തുടർന്ന് വെടിവെക്കുന്നതിന്റെയും തുടർന്ന് ഓടി രക്ഷപ്പെടുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊട്ടേക്കാട് സ്വദേശികളായ നാല് പേർ കൂടി അറസ്റ്റിലായി. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതികളടക്കം നാലുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഷാജഹാനോടുള്ള പ്രതികളുടെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു. രാഖി കെട്ടിയതുമായി ബന്ധപ്പെട്ടും ഗണേശോത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ടും പ്രതികൾ തമ്മിൽ അടുത്തിടെ തർക്കമുണ്ടായിരുന്നു. 14ന് ഒന്നാം പ്രതി നവീനുമായി വാക്കുതർക്കമുണ്ടായെന്നും അന്നു രാത്രിയാണ് നവീൻ കൊല്ലപ്പെട്ടതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഷാജഹാൻ 2019ൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായതിന് ശേഷം നടത്തിയ പ്രവർത്തനങ്ങളോട് പ്രതികൾക്ക് അതൃപ്തിയും വ്യക്തി വൈരാഗ്യവും ഉണ്ടായിരുന്നു. ഇവർ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.…
ശ്രീനഗർ: ജമ്മു-കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്കും വോട്ടവകാശം നൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം. തദ്ദേശീയരല്ലാത്തവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നും ജമ്മു-കശ്മീർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഹിർദേശ് കുമാർ അറിയിച്ചിരുന്നു. വോട്ടർമാരാകുന്നതിന് സ്ഥിരതാമസക്കാരാവണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സുരക്ഷാ സംവിധാനങ്ങളുള്ള വോട്ടർ കാർഡുകൾ നൽകും. ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, തൊഴിലാളികൾ തുടങ്ങി ജമ്മു-കശ്മീരിൽ സാധാരണ ജീവിതം നയിക്കുന്ന പുറത്തുനിന്നുള്ള ആർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ടെടുപ്പിൽ പങ്കെടുക്കാനും കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. തദ്ദേശീയരല്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിലൂടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ജമ്മു-കശ്മീരിൽ അധികാരം തുടരാനും തദ്ദേശീയരെ ദുർബലപ്പെടുത്താനുമാണ് അവരുടെ ലക്ഷ്യമെന്നും മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
സംസ്ഥാനത്തെ അഞ്ച് ജയിലുകളിലെ തടവുകാരുടെ ഭക്ഷണത്തിനായി പ്രതിമാസം 79 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. അഞ്ച് ജയിലുകളിലായി തടവുകാർ ചെയ്യുന്ന ജോലികൾക്ക് ശമ്പളം നൽകാൻ പ്രതിമാസം 75 ലക്ഷം രൂപ വേണമെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. 2021-2022 കാലയളവിൽ തടവുകാരെ ജോലി ചെയ്യിപ്പിക്കുന്നതിലൂടെ സർക്കാർ 48 ലക്ഷം രൂപ സമ്പാദിച്ചതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ എം കെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. വിയ്യൂർ, പൂജപ്പുര, കണ്ണൂർ സെൻട്രൽ ജയിലുകളും ചീമേനി, നെട്ടുകാൽത്തേരി എന്നിവിടങ്ങളിലെ തുറന്ന ജയിലുകളും പ്രതികളുടെ ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി മാത്രം പ്രതിമാസം 79 ലക്ഷം രൂപയാണ് സർക്കാർ ചിലവാക്കുന്നത്. ഇതിനുപുറമെ, ഈ അഞ്ച് ജയിലുകളിലായി 75.84 ലക്ഷം രൂപയും തടവുകാർക്ക് ജോലിക്കായി ശമ്പളം നൽകാൻ സർക്കാർ ചെലവഴിക്കുന്നു. പ്രതികളുടെ ശമ്പളം വിവിധ വിഭാഗങ്ങളിലായാണ് നിശ്ചയിച്ചിരിക്കുന്നത്. അപ്രന്‍റീസുകാർക്ക് 63 രൂപയും അർദ്ധവിദഗ്ധ തൊഴിലാളികൾക്ക് 127 രൂപയും വിദഗ്ധ തൊഴിലാളികൾക്ക് 150 രൂപയും പെട്രോൾ…
വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതിഷേധ പ്രകടനവുമായി ഒരു വിഭാഗം സമരക്കാർ. സമരപ്പന്തലിൽ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി ഡി സതീശൻ പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നത്. ചേരിതിരിഞ്ഞായിരുന്നു പ്രതിഷേധം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ സമരത്തിന് യു.ഡി.എഫും കോൺഗ്രസും പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നു മറ്റു തീരങ്ങളിൽ ആഘാതമുണ്ടാകുന്ന ഗുരുതര പ്രശ്‌നമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നപരിഹാരത്തിനു 432 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ, പിണറായി സർക്കാർ അതു നടപ്പാക്കിയില്ലെന്ന് വി ഡി സതീശൻ വിമർശിച്ചിരുന്നു. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന രാപ്പകൽ ഉപരോധം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഉപരോധം കാരണം വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ബാരിക്കേഡുകൾ നീക്കാനുള്ള ശ്രമത്തിലാണ് പ്രതിഷേധക്കാർ. പോർട്ട് ഗേറ്റിലേക്ക് കടക്കാൻ ശ്രമം നടക്കുന്നുണ്ട്. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർ പിൻമാറണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഭാരത് ഗൗരവ് ട്രെയിന്‍ സർവീസ് ഓണക്കാലത്ത് കേരളത്തിലെത്തും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനുള്ള റെയിൽവേയുടെ സ്വകാര്യ പങ്കാളിത്ത പദ്ധതിയാണ് ഭാരത് ഗൗരവ്. ട്രെയിന്‍ യാത്ര, താമസസൗകര്യം, കാഴ്ചകള്‍ കാണാനുള്ള അവസരം, ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, യാത്രാ ഗൈഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഭാരത് ഗൗരവ് സ്‌കീമില്‍ ഒരുക്കുക. ഇന്ത്യൻ റെയിൽവേയും ഉലറെയില്‍ ട്രാവൽ ടൈംസും സംയുക്തമായി ഒരുക്കുന്ന ട്രെയിനാണ് എത്തുക. സെപ്റ്റംബർ രണ്ടിന് കേരളത്തിലെത്തുന്ന ട്രെയിൻ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, കണ്ണൂര്‍-കാസര്‍ഗോഡ് വഴി മംഗളൂരുവിലേക്ക് പോകും. മൈസൂര്‍, ഹംപി, ഹൈദരാബാദ്, റാമോജി, ഔറംഗാബാദ്, എല്ലോറ, അജന്ത, സ്റ്റിച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങള്‍ ഈ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കാനാകും.
മുംബൈ: ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ കരട് നിര്‍ദ്ദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ ബി ഐ. വിവിധ തുക ബാന്‍ഡുകളെ അടിസ്ഥാനമാക്കി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ‘ടയേര്‍ഡ്’ ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരി ഉടമകളില്‍ അഭിപ്രായം തേടിയിരിക്കുന്നത്. തുകയുടെ തോതനുസരിച്ച് പല തട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്.
കൊച്ചി: സോളാര്‍ കേസിലെ പീഡന പരാതിയില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ് എം.പി.യെയും എ.പി. അനില്‍കുമാറിനെയും ചോദ്യംചെയ്ത് സി.ബി.ഐ. അടൂർ പ്രകാശിനെ ദില്ലിയിലും അനിൽ കുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം കെ.സി വേണുഗോപാലിനെയും സി.ബി.ഐയെയും ചോദ്യം ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ പീഡനപരാതിയില്‍ സി.ബി.ഐ. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഉമ്മന്‍ചാണ്ടി, ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെ മൊഴികളാണ് കേസില്‍ ഇനി രേഖപ്പെടുത്താനുള്ളത്. സോളാർ കേസിൽ കാര്യമായ തെളിവുകൾ ഇല്ലെന്നാണ് ഇതുവരെ സിബിഐ കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയെടുക്കുമ്പോൾ അവർ പറഞ്ഞ സ്ഥലങ്ങളിൽ രാഷ്ട്രീയ നേതാക്കളാരും ഉണ്ടായിരുന്നില്ല. ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഉടൻ സമർപ്പിക്കും.