- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ ഫാദേർസ് ഡേ അനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ആർഎസ്എസുമായി സിപിഎമ്മിന് ഇന്നലെയും കൂട്ട്കെട്ട് ഇല്ല, ഇന്നുമില്ല, നാളെയും ഇല്ല; എംവി ഗോവിന്ദന്
- കൊട്ടിയൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി
Author: News Desk
കൊച്ചി: ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികൾക്ക് പിന്തുണയുമായി ഗോധ്രയിലെ ബിജെപി എംഎൽഎ സികെ റോല്‍ജി. ‘അവർ ബ്രാഹ്മണരാണ്, നല്ല സംസ്കാരമുള്ളവരാണ്,’ ബിജെപി എംഎൽഎ പറഞ്ഞു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. 15 വർഷം ജയിൽ വാസം അനുഭവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ വിട്ടയച്ചത്. സർക്കാർ തീരുമാനം വിവാദമായിരിക്കെ ജയിൽ മോചിതരായ പ്രതികൾക്ക് നൽകിയ സ്വീകരണവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൂക്കളുടെ മാലയും മധുരപലഹാര വിതരണവും നടത്തിയാണ് പ്രതികളെ സ്വീകരിച്ചത്. പ്രതികളെ മോചിപ്പിക്കാൻ തീരുമാനമെടുത്ത ഗുജറാത്ത് സർക്കാർ സമിതിയിൽ അംഗമാണ് സി.കെ.റോല്‍ജി. ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി തീരുമാനം സംസ്ഥാന സർക്കാരിന് വിട്ടു.
പാലക്കാട്: ആറ് മാസത്തിലേറെയായി വിലകുറഞ്ഞ വിദേശമദ്യത്തിന് ബവ്കോ, കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാലകളിൽ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബിയർ കുറയ്ക്കാനും ഉയർന്ന നിലവാരമുള്ള മദ്യം പരമാവധി എത്തിക്കാനും നിർദേശം. സീസണിൽ പരമാവധി വരുമാനം ഉണ്ടാക്കാനും മദ്യ ദൗർലഭ്യം എന്ന പ്രചാരണം ഇല്ലാതാക്കാനുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാലുള്ള നിർദ്ദേശം ലക്ഷ്യമിടുന്നതെങ്കിലും, ബ്രാണ്ടി ഉൾപ്പെടെ ഉപയോഗിക്കുന്ന 63% ഉപഭോക്താക്കളിലും മദ്യത്തിന്‍റെ ക്ഷാമം കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. സമാന്തര വിപണിയിൽ വളരുന്ന വ്യാജ വിദേശമദ്യ ലോബികൾക്ക് ഈ നീക്കം കൂടുതൽ അവസരം നൽകുമെന്ന ആശങ്കയിലാണ് എക്സൈസും ഇന്‍റലിജൻസും. പല സ്ഥലങ്ങളിലും വ്യാജ വിദേശമദ്യം പിടിച്ചെടുത്തത് ഇതിന്‍റെ വ്യക്തമായ സൂചനയായി അവർ കാണുന്നു. കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ സാധാരണ മദ്യം പോലും വാങ്ങാൻ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം വിഷമിക്കുന്ന സാഹചര്യത്തിൽ ‘ചീപ്പ് ഐറ്റം’ ലഭിക്കാതെ വരുന്നത് വലിയൊരു വിഭാഗത്തെ വ്യാജനിലേയ്ക്ക് തള്ളിവിട്ടേക്കും. ഡൽഹി, മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്ന് വ്യാജ വിദേശികൾ വലിയതോതിൽ എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. സ്പിരിറ്റ് ഉപയോഗിച്ചാണ്…
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ അനധികൃത നിയമനങ്ങൾ നടത്താനുള്ള ശ്രമമാണ് ഗവർണർ തന്റെ അധികാരം ഉപയോഗിച്ച് തടഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും നടന്ന ബന്ധുനിയമനത്തെക്കുറിച്ച് അന്വേഷണം നടത്തണം. അർഹരായവരുടെ നീതി പരസ്യമായി നിഷേധിക്കപ്പെട്ടു. കഴിഞ്ഞ ആറ് വർഷവും ഇതുതന്നെയാണ് സംഭവിച്ചത്. ഇത്തരം ബന്ധുനിയമനങ്ങളെല്ലാം അന്വേഷിച്ച് റദ്ദാക്കാനുള്ള നടപടികൾ ഗവർണർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലെ അധ്യാപന ജോലികൾ സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 25 വർഷത്തെ അധ്യാപന പരിചയവും നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത അധ്യാപകൻ 651 സ്കോർ നേടി. എന്നാൽ, നിയമിക്കാൻ തീരുമാനിച്ച വ്യക്തിയുടെ സ്കോർ 156 ആണ്. ഇന്റവ്യൂവില്‍ 156 സ്കോറുളള ആൾക്ക് 32 മാർക്കും 651 സ്കോറുളള ആൾക്ക് 30 മാർക്ക് വീതവും നൽകി. ഡോക്ടറേറ്റും അധ്യാപന പരിചയവുമുള്ളവർക്ക് അവസരം നൽകാതെ യോഗ്യതയില്ലാത്തവരെയാണ് സർക്കാർ നിയമിക്കുന്നത്. അധ്യാപക നിയമനത്തിനായി സർവകലാശാലാ ഭേദഗതി ബിൽ നിയമസഭയിൽ കൊണ്ടുവരാനുള്ള…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തേണ്ട ആവശ്യമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തുറമുഖമാണ് ഭൂമി നഷ്ടപ്പെടാൻ കാരണമെന്ന് പറയുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമരക്കാരുമായി ചർച്ച നടത്തണമെന്നും തരൂർ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരദേശ മണ്ണൊലിപ്പിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ച് വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരത്തിലാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നു.
ന്യൂഡൽഹി: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ 2020 ലെ ഇന്ത്യാ സന്ദർശനത്തിനായി കേന്ദ്ര സർക്കാർ 38 ലക്ഷത്തോളം രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷനെ (എംഇഎ) അറിയിച്ചു. 36 മണിക്കൂർ നീണ്ട ട്രംപിന്‍റെ സന്ദർശനത്തിന് താമസസൗകര്യം, ഭക്ഷണം, ലോജിസ്റ്റിക്സ് എന്നിവയ്ക്കായി 38 ലക്ഷം രൂപയാണ് ചെലവായത്. ട്രംപിന്‍റെ ആദ്യ ഇന്ത്യാ സന്ദർശന വേളയിൽ ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാൻക, മരുമകൻ ജാരെഡ് കുഷ്നർ, നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ട്രംപിനൊപ്പം ഉണ്ടായിരുന്നു. 2020 ഫെബ്രുവരി 24, 25 തീയതികളിൽ അദ്ദേഹം അഹമ്മദാബാദ്, ആഗ്ര, ഡൽഹി എന്നിവിടങ്ങൾ സന്ദർശിച്ചു. ഫെബ്രുവരി 24ന് അഹമ്മദാബാദിൽ മൂന്ന് മണിക്കൂർ ചെലവഴിച്ച ട്രംപ് 22 കിലോമീറ്റർ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. സബർമതി ആശ്രമത്തിൽ മഹാത്മാഗാന്ധിക്ക് പ്രണാമം അർപ്പിച്ചു. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ‘നമസ്‌തേ ട്രംപ്’ എന്ന മെഗാ സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്തു. അതേ ദിവസം തന്നെ താജ്മഹൽ സന്ദർശിക്കാൻ അദ്ദേഹം…
അഹമ്മദാബാദ്: ബി.ജെ.പി ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിച്ചാൽ പാകിസ്താന്‍റേതിന് സമാനമായ ഗതി തന്നെ ഇന്ത്യയ്ക്കും ഉണ്ടാകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഗെഹ്ലോട്ട് എത്തിയത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനും നേതാക്കളെ കാണാനുമാണ് സന്ദർശനം. ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരെ രാജ്യത്തുടനീളം ബിജെപി ജയിലിലടച്ചിട്ടുണ്ട്. മതത്തിന്‍റെ പേരിൽ മാത്രം തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ഫാസിസ്റ്റുകളാണിവർ. ബി.ജെ.പിക്ക് സ്വന്തമായി പ്രത്യയശാസ്ത്രമോ നയമോ ഭരണമാതൃകയോ ഇല്ല. ബി.ജെ.പി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ശ്രമിച്ചാൽ പാകിസ്ഥാന്‍റെ അതേ ഗതിയാണ് ഇന്ത്യക്കും നേരിടേണ്ടി വരിക, ഗെഹ്ലോട്ട് പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ഏറ്റവും എളുപ്പം. അഡോൾഫ് ഹിറ്റ്ലർ പോലും അതിൽ ഉൾപ്പെട്ടിരുന്നു. ഗുജറാത്ത് മോഡലിന്‍റെ പേരിൽ ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു.
ഉത്തർ പ്രദേശ്: പോലീസ് യൂണിഫോമിൽ നാഗ നൃത്തം ചെയ്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉത്തർപ്രദേശിലെ കോട്ട്വാലി ജില്ലയിലെ സബ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനുമെതിരെയാണ് നടപടി. നേരത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയുളള പോലീസുകാരുടെ നൃത്തം വൈറലായിരുന്നു. നൃത്തം അനുചിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സോഷ്യൽ മീഡിയ ക്ലിപ്പിൽ, സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും ബാൻഡിന്‍റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നത് കാണാം. നിരവധി ഉദ്യോഗസ്ഥർ കൈകൊട്ടുന്നതും ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, പലരും ഇതിനെ വിമർശിച്ചിരുന്നു.
ഓണത്തിന് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ട്രെയിന്‍ വേണം; അബ്ദുറഹ്മാന്‍ കേന്ദ്രമന്ത്രിയെ കണ്ടു
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ റയിൽവേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ സന്ദർശിച്ച് സംസ്ഥാന മന്ത്രി വി അബ്ദുറഹ്മാന്‍. ഓണത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലെത്താൻ ശ്രമിക്കുന്ന മലയാളികൾക്കായി പ്രധാന നഗരങ്ങളിൽ നിന്ന് പ്രത്യേക ട്രെയിനുകളും നിലവിലുള്ള ട്രെയിനുകളിൽ അധിക കോച്ചുകളും അനുവദിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചതായി അബ്ദുറഹ്മാൻ പറഞ്ഞു. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ വേണമെന്നായിരുന്നു ആവശ്യം. അങ്കമാലി-ശബരി പാതയുടെ സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ ഉടൻ അനുമതിയും ഫണ്ടും നൽകണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. അങ്കമാലി-ശബരി പാതയുടെ കാര്യത്തിലും തിരുവനന്തപുരം ആസ്ഥാനമായുള്ള റെയിൽ വേയുടെ വികസനത്തിലും കേരളത്തിന്‍റെ ദീർഘകാലമായുള്ള ആവശ്യം യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയനാട്-നീലഗിരി-മലപ്പുറം എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നിലമ്പൂർ-നഞ്ചൻകോട് ബ്രോഡ് ഗേജ് റെയിൽവേ ലൈനിന്‍റെ സർവേയ്ക്ക് കർണാടകയിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങാൻ നടപടി സ്വീകരിക്കണം. മാനന്തവാടി വഴിയുള്ള…
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സർക്കാരിന്റെ ക്ഷണം അംഗീകരിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. ചർച്ചയുടെ തീയതി പിന്നീട് തീരുമാനിക്കും. വിഴിഞ്ഞം തുറമുഖം തീരദേശ മണ്ണൊലിപ്പിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശവാസികൾ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കുകയാണ്.
ന്യൂഡൽഹി: ഇന്ത്യയിൽ തുടർച്ചയായ 82-ാം ദിവസവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 96.72 രൂപയാണ്. ഡീസൽ വില ലിറ്ററിന് 89.62 രൂപയായി. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില 100 ഡോളറിൽ താഴെയാണ്. ബ്രെന്‍റ് ക്രൂഡോയിൽ ബാരലിന് 94.97 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡിന്റെ വില 89.05 ഡോളറാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില താഴ്ന്ന നിലയിലാണ്. ഇന്ധന വില കുത്തനെ ഉയർന്നതിനെ തുടർന്ന് പെട്രോളിന്‍റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം വിവിധ നഗരങ്ങളിലെ എണ്ണവിലയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.