- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
Author: News Desk
മാർഗനിർദേശങ്ങൾ പാലിക്കാത്ത റെസിഡൻസ് അസോസിയേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു. അസ്വാഭാവിക നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടും വിവരം അറിയിക്കാത്തവർക്കെതിരെ കൂട്ടുപ്രതികളായി കേസെടുക്കും. സി.സി.ടി.വികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ ഉറപ്പാക്കണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും കമ്മിഷണർ അറിയിച്ചു. കാക്കനാട്ട് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഫ്ലാറ്റിൽ ഒളിപ്പിച്ച പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ പുതിയ നീക്കം. കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കൾ ഒരുമിച്ച് ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് സുഹൃത്തുക്കളും ഫ്ലാറ്റിൽ സജീവ് കൃഷ്ണയെ കാണാതെ പരിഭ്രാന്തരായി. സജീവിനൊപ്പം അർഷാദുണ്ടെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞതിനെത്തുടർന്ന് അർഷാദിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കള്ളത്താക്കോലിട്ട് ഒടുവിൽ ഫ്‌ളാറ്റിന്റെ വാതിൽ സുഹൃത്തുക്കൾ തുറന്നു. പുതപ്പിൽ കെട്ടിപ്പൊതിഞ്ഞ നിലയിലുള്ള സജീവ് കൃഷ്ണയുടെ മൃതദേഹം…
മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ രാജ്യത്ത് ഈ വർഷം തന്നെ പുറത്തിറക്കുമെന്ന് സൂചന നൽകി കേന്ദ്രം. അതീവ സുരക്ഷയുള്ള ഇ-പാസ്സ്പോർട്ടുകൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ വ്യാജ പാസ്സ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ തടയാൻ ഏറെ സഹായിക്കുമെന്നാണ് കരുതുന്നത്.
കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് സെഷൻസ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകും. വിധിയിലെ വിവാദ പരാമർശങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. വിവാദ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടും. ജാമ്യം അനുവദിച്ചതല്ല, കോടതിയുടെ നിരീക്ഷണങ്ങളാണ് അപ്പീൽ നൽകാനുള്ള കാരണം. കോടതിയുടെ പരാമർശങ്ങൾ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഹൈക്കോടതിയിൽ ഹർജി നൽകും. പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസ് നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. ഇത് നിയമപരമായി ഒരുതരത്തിലും സാധൂകരിക്കാനാകുന്നതല്ലെന്ന നിലപാടാണ് സര്‍ക്കാരിന്.
കണ്ണൂര്‍: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ നിർദേശം നൽകി. മുഖ്യമന്ത്രിയ്ക്ക് നേരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലാണ് നിർദേശം. കാപ്പ ചുമത്താൻ കണ്ണൂർ ജില്ലാ കളക്ടറോട് പൊലീസ് അനുമതി തേടിയിട്ടുണ്ട്. പോലീസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണിത്. ഡിഐജി തലത്തില്‍ നിന്നാണ് കളക്ടറുടെ അനുമതി തേടിയുള്ള അപേക്ഷ പോയിട്ടുള്ളത്. കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും കണക്കിലെടുത്ത് ഫർസീൻ മജീദിനെ കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പൊലീസ് പറയുന്നത്. ഫർസീൻ മജീദിനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഫർസീൻ മജീദിനെ എത്രയും വേഗം നാടുകടത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് കളക്ടർക്ക് ശുപാർശ നൽകിയിട്ടുള്ളത്. ശുപാർശ കളക്ടർ അംഗീകരിച്ച് അന്തിമ അംഗീകാരം നൽകുന്ന സമിതിക്ക് അയയ്ക്കണം.
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിനിടെ സംഘർഷം. ബാരിക്കേഡുകൾ മറികടന്ന പ്രതിഷേധക്കാർ അതിസുരക്ഷാ മേഖല കടന്ന് തുറമുഖ നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ചു. അദാനി ഗ്രൂപ്പിന്‍റെ ഓഫീസില്‍ സമരക്കാർ കൊടി നാട്ടി. ചര്‍ച്ച ചെയ്തുപരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് നാലാം ദിവസമാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡ് തകർത്ത് തുറമുഖത്തേക്ക് മാർച്ച് നടത്തി. തുറമുഖത്തേക്ക് പ്രവേശിക്കുന്നത് തടയാൻ പൊലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ പ്രതിഷേധക്കാർ മറിച്ചിട്ടു. വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ട്. അതേസമയം, ലത്തീൻ അതിരൂപത ഭാരവാഹികളുമായി ഇന്ന് ചർച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സമരക്കാർ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് ഇന്ന് രാവിലെ പ്രതിഷേധം ശക്തമാക്കിയത്.
രാജസ്ഥാന്‍: സംസ്ഥാനത്തെ 1.35 കോടി സ്ത്രീകൾക്ക് സ്മാർട്ട്ഫോണുകൾ നൽകുന്ന രാജസ്ഥാൻ സർക്കാരിന്റെ മുഖ്യമന്ത്രി ഡിജിറ്റൽ സേവാ യോജനയിൽ രാജ്യത്തെ മൂന്ന് പ്രമുഖ ടെലികോം കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചതായി അധികൃതർ അറിയിച്ചു. മൂല്യനിർണയത്തിന് ശേഷം ഈ മാസം ലേലക്കാരുടെ കാര്യത്തിൽ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി നടപ്പാക്കാൻ കഴിയുന്ന തരത്തിൽ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 12,000 കോടി രൂപയാണ്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. ഹർജിയിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കും സർക്കാരിനും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി നൽകിയത്. എറണാകുളം സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു വിചാരണ. ഹൈക്കോടതി ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്ന് അതിജീവിത ആരോപിക്കുന്നു.
പാറ്റ്ന: കഴിഞ്ഞയാഴ്ച അധികാരത്തിൽ വന്ന ബിഹാറിലെ മഹാസഖ്യ സർക്കാറില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്ന ആർജെഡി നേതാവും നിയമമന്ത്രിയുമായ കാർത്തികേയ സിംഗിനെ പുറത്താക്കണമെന്ന് ജെഡിയുവും കോണ്‍ഗ്രസും ആവശ്യപ്പെട്ടതോടെയാണ് സഖ്യത്തിലെ അതൃപ്തി പരസ്യമായത്. അദ്ദേഹത്തിനെതിരായ അഴിമതിക്കേസ് ജെഡിയുവിനെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഒരു വശത്ത് ജെഡിയുവിൽ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മന്ത്രി സ്ഥാനം നൽകാത്തതിൽ രാജിഭീഷണി മുഴക്കി ജെഡിയു എംഎൽഎ ബിമ ഭാരതി രംഗത്ത് വന്നിട്ടുണ്ട്. ജെഡിയു എംഎൽഎ ലെഷി സിങിനെ മൂന്നാം തവണയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെയും ഭാരതി വിമർശിച്ചു. “മുഖ്യമന്ത്രി അവളിൽ മാത്രമായി എന്ത് പ്രത്യേകതയാണ് കാണുന്നത്? പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുന്ന നിരവധി പ്രവർത്തനങ്ങള്‍ അവളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് പാർട്ടി ഞങ്ങളെ കേൾക്കാത്തത്? ഞങ്ങൾ പിന്നാക്ക ജാതിക്കാരായതുകൊണ്ടാണോ?,” ജെ ഡി യു എം എൽ എ ബിമ ഭാരതി ചോദിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. കനത്ത മഴയെ തുടർന്ന് ദിവസങ്ങളോളം സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ പാഠഭാഗങ്ങൾ പൂർത്തിയാക്കാനാണ് ശനിയാഴ്ച ക്ലാസുകൾ നടത്തുന്നത്. ഓഗസ്റ്റ് 24ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. ഓണാവധിക്ക് ശേഷം സെപ്റ്റംബർ 12ന് സ്കൂളുകൾ തുറക്കും.
കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സമീപനം ഭരണഘടനാ വിരുദ്ധവും സർവകലാശാല നിയമത്തിന് എതിരുമാണ്. അത് സാമൂഹിക നീതിക്ക് അനുസൃതമല്ല. നടപടി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്, അദ്ദേഹം പറഞ്ഞു. “ഇത് സ്വാഭാവിക നീതിക്ക് എതിരാണ്, ഗവർണറുടെ സമീപനവുമായി പൊരുത്തപ്പെടാൻ കേരള സമൂഹത്തിന് കഴിയില്ല. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് വി.സിയുടെ പുനർപ്രവേശനം നടത്തിയത്.” അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും സർവകലാശാല നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ടെന്നും എകെ ബാലൻ പറഞ്ഞു. അതിന്റെ വിധി ഗവർണർക്ക് അനുകൂലമാകുമെന്ന് തോന്നുന്നില്ല. നേതാക്കളുടെ മക്കൾ ആയെന്ന് കരുതി മെറിറ്റ് ഉള്ള ആളുകൾക്ക് ജോലി ചെയ്യണ്ടേ എന്നും ബാലൻ ചോദിച്ചു ഇ.ഡിക്കെതിരെ ഒന്നിച്ച് പോരാടാൻ യു.ഡി.എഫ് തയ്യാറാണെങ്കിൽ അതിന് എൽ.ഡി.എഫും തയ്യാറാണെന്നും ബാലൻ പറഞ്ഞു. ഏറ്റവും കൂടുതൽ സ്‌കോറുള്ള ആളെയല്ല നിയമിക്കുക. മിനിമം സ്‌കോർ മതി. അതിനപ്പുറം എത്ര സ്‌കോർ നേടിയാലും…