- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്‍. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
Author: News Desk
കൊച്ചി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയ എൽദോസ് പോളിന്‍റെ വീട്ടിലേക്ക് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. എൽദോസ് എത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ജില്ലയിലെ മന്ത്രിയോ കായിക മന്ത്രിയോ കളക്ടറോ ആരും താരത്തിൻ്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. എൽദോസ് ഉൾപ്പെടെയുള്ള കളിക്കാർക്ക് സർക്കാർ ഇതുവരെ ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. അറിഞ്ഞിടത്തോളം കേരളത്തിന്റെ കായിക മന്ത്രിക്ക് ഉദ്ഘാടനങ്ങളും യാത്രകളുമല്ലാതെ പ്രത്യേകിച്ചു ജോലി ഭാരമൊന്നും കാണുന്നില്ലെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ജീവിതസാഹചര്യങ്ങളോട് പൊരുതുന്ന എൽദോസിനെപ്പോലുള്ള ചെറുപ്പക്കാരെ അഭിനന്ദിക്കാനോ നേരിൽ കാണാനോ അവർക്ക് കഴിയുന്നില്ലെങ്കിൽ, അവർ എന്തിനാണ് ഈ സ്ഥാനങ്ങൾ അലങ്കരിക്കുന്നത്? കോമൺവെൽത്ത് ഗെയിംസിൽ ഉന്നത മെഡലുകൾ നേടിയ എല്ലാവർക്കും കേരള സർക്കാർ എത്രയും വേഗം പാരിതോഷികം പ്രഖ്യാപിക്കണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.
ന്യൂ ഡൽഹി: സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ (സിഎംഐഇ) റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിൽ സേനക്ക് പ്രായം കൂട്ടുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കനുസരിച്ച് രാജ്യത്തെ പകുതിയിലധികം തൊഴിലാളികളും മധ്യവയസ്ക വിഭാഗത്തിലാണ് പെടുന്നത്. ഇവരുടെ ഡാറ്റ അനുസരിച്ച്, തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും കുറയുകയാണ്. 2016-17ൽ ഇന്ത്യയിലെ 42 ശതമാനം തൊഴിലാളികളും അവരുടെ നാൽപതുകളിലും അമ്പതുകളിലും ആയിരുന്നു. 2019-20 ആയപ്പോഴേക്കും ഇത് 51 ശതമാനമായി ഉയർന്നു. 2021-22 ആയപ്പോഴേക്കും ഇത് 57 ശതമാനമായി ഉയർന്നു. കൂടാതെ, 2016-17 ലെ ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ 17% 15-നും 24-നും ഇടയിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ 2021-22 ആയപ്പോഴേക്കും ഇത് 13 ശതമാനമായി കുറഞ്ഞു. ആവശ്യത്തിന് ജോലിയില്ലാത്തതും ഉപരിപഠനം തിരഞ്ഞെടുക്കുന്നതുമാണ് യുവാക്കൾ ജോലിയിൽ ചേരാൻ വൈകാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ അഭിപ്രായത്തിൽ, ജനസംഖ്യാപരമായ ലാഭവിഹിതം കൊയ്യാൻ തയ്യാറുള്ള ഒരു രാജ്യത്തിന് നൽകേണ്ടത് പ്രായമായ അധ്വാനിക്കുന്ന ജനസംഖ്യയല്ല.
കൽപറ്റ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം നശിപ്പിച്ച സംഭവത്തിൽ ഓഫീസ് അസിസ്റ്റന്‍റ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഗാന്ധിജിയുടെ ഛായാചിത്രം തകർത്തതുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് പോലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞും രണ്ട് പേർ വ്യാഴാഴ്ച രാവിലെയുമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ ആരും ഹാജരായില്ല. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജൂൺ 24ന് ബഫർ സോൺ വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം തകർന്നിരുന്നു. എന്നാൽ ഇത് തകർത്തത് എസ്എഫ്ഐ പ്രവർത്തകരല്ലെന്ന് അന്വേഷണത്തിൽ തെളിയുകയായിരുന്നു.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ, കണ്ണൂർ സർവകലാശാലയിലെ മലയാളം അസിസ്റ്റന്‍റ് പ്രൊഫസർമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹർജി നൽകിയത്. അഭിമുഖത്തിൽ പ്രിയാ വർഗീസിന് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചപ്പോൾ ജോസഫ് സ്കറിയ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തിന് പരിഗണിച്ച ആറുപേരിൽ ഗവേഷണ സ്കോറിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പ്രിയ വർഗീസായിരുന്നു. 651 മാർക്കോടെ ഗവേഷണ സ്കോറിൽ ഒന്നാമതെത്തിയ ജോസഫ് സ്കറിയയ്ക്ക് പകരം 156 മാർക്ക് മാത്രമുള്ള പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ നൽകിയ മാർക്ക് 32 ഉം ജോസഫ് സ്കറിയയ്ക്ക് 30 ഉം. പ്രിയാ വർഗീസിന് നൽകിയ ഒന്നാം റാങ്ക് വിവാദമായതോടെ അസോസിയേറ്റ് പ്രൊഫസറായി നിയമനം നടത്തുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.
കൊല്ലം : സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ മണ്ഡലം കമ്മിറ്റികൾ കൂടുതൽ വിമർശനങ്ങളുമായി രംഗത്തെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലിനെയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും പ്രതിനിധികൾ വിമർശിച്ചു. കൊല്ലത്തും പിണറായി ബ്രാൻഡിനെതിരെ വിമർശനം ഉയർന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള മന്ത്രി കൂടിയായ ധനമന്ത്രി കെ എൻ ബാലഗോപാലിനെ ചില പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു. ജിഎസ്ടി കൗൺസിലിൽ പോയി നിശ്ശബ്ദത പാലിച്ച് എല്ലാം അംഗീകരിച്ചു. പിന്നീട് കേരളത്തിൽ വന്ന് തീരുമാനങ്ങൾ എതിർത്തുവെന്ന് മാറ്റിപ്പറയുകയാണെന്നായിരുന്നു വിമർശനം. ഇടത് സർക്കാരിനെ പിണറായി സർക്കാരായി ബ്രാൻഡ് ചെയ്യുന്നതിനെതിരെയും വിമർശനം ഉയർന്നിരുന്നു. ഇത് ശരിയായ രീതിയല്ലെന്ന് വിവിധ മണ്ഡലം കമ്മിറ്റികൾ വിമർശിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കടുത്ത വിമർശനമാണ് ചില പ്രതിനിധികൾ ഉയർത്തിയത്. ലോകായുക്ത വിഷയത്തിൽ പാർട്ടിയുടെ നിലപാട് അണികളെ ബോധ്യപ്പെടുത്തുന്നതിൽ പോലും സെക്രട്ടറി പരാജയപ്പെട്ടു. സിപിഐ മന്ത്രിമാർക്ക് എകെജി സെൻ്ററിൽ നിന്നാണോ നിലപാട് പറഞ്ഞു കൊടുക്കുന്നത്…
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ തന്റെ പേരിലുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയത്. ഇതേതുടർന്ന് തിരുവനന്തപുരത്തും പാലക്കാടും സ്വപ്നയ്ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മുൻ മന്ത്രി കെ.ടി ജലീലിന്‍റെ പരാതിയിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ സ്വപ്ന മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടർന്ന് വീണ്ടും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ഇത് കോടതിയുടെ പരിഗണനയിലാണ്. അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് കേസ് രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് നിസ്സാര ക്രിമിനലാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് പൊലീസാണെന്നും ക്രിമിനലുകളെ മഹത്വവത്കരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കമ്മീഷണർ കളക്ടർക്ക് നൽകിയ ശുപാർശയുടെ പശ്ചാത്തലത്തിലാണ് ജയരാജന്‍റെ പ്രതികരണം. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസുകളിൽ അടക്കമാണു നിർദേശം. ഫർസീൻ മജീദിനെതിരായ കേസുകളുടെ എണ്ണവും സ്വഭാവവും കണക്കിലെടുത്ത് കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 13ന് കണ്ണൂർ-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചിരുന്നു. ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയതിനു പിന്നാലെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിടുകയായിരുന്നു.
മുംബൈ: പ്രശസ്ത ഹാസ്യനടൻ രാജു ശ്രീവാസ്തവ (58) ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിൽ ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ നില ഇന്നലെ മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാവുകയായിരുന്നു. അതേസമയം, രാജു ശ്രീവാസ്തവയ്ക്ക് വേണ്ടി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ ഇന്ന് ഹനുമാൻ ചാലിസ പാരായണം ചെയ്തു. ശ്രീവാസ്തവയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും അദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചതായി ഹാസ്യനടൻ അഹ്സാൻ ഖുറേഷി പറഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്, കോമഡി സർക്കസ്, ദി കപിൽ ശർമ്മ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമാണ് രാജു ശ്രീവാസ്തവ. മെയ്നെ പ്യാർ കിയ, തേസാബ്, ബാസിഗർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘ഇന്ത്യാസ് ലാഫ്റ്റർ ചാംപ്യൻ’ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു.
കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വർഗീസിന്‍റെ റാങ്ക് ലിസ്റ്റ് മരവിപ്പിച്ച ചാൻസലർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിൽ അനിശ്ചിതത്വം. വൈസ് ചാൻസലർ ഇന്ന് കോടതിയിൽ ഹർജി നൽകില്ലെന്നാണ് വിവരം. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷം മാത്രം ഹർജി നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. റാങ്ക് ലിസ്റ്റിൽ വിശദീകരണം തേടിയ ഗവർണർ വി.സിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇന്ന് മറുപടി നൽകിയേക്കില്ലെന്നാണ് സൂചന. പ്രിയ വർഗീസിന്‍റെ റാങ്ക് ലിസ്റ്റ് മരവിപ്പിക്കാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. വൈസ് ചാൻസലർ വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകാനാണ് തീരുമാനമെടുത്തത്. വി.സിക്ക് ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് വെള്ളിയാഴ്ച വിശദീകരണം നല്‍കാനും തീരുമാനിച്ചിരുന്നു. ഇതും ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന.
യാത്രക്കാരുടെ ഡാറ്റാ ബാങ്ക് പ്രയോജനപ്പെടുത്തി വരുമാനംനേടാനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ബുക്കിങ് കമ്പനിയായ ഐ.ആര്‍.സി.ടി.സി. യാത്രക്കാരുടെ വന്‍തോതിലുള്ള ഡാറ്റ സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ കമ്പനികളുമായുള്ള വ്യാപാര ഇടപാടിനായിരിക്കും പ്രയോജനപ്പെടുത്തുക. ഇതിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതോടെ ഐആര്‍സിടിസിയുടെ ഓഹരി വില അഞ്ചുശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ഓഹരിയൊന്നിന് 744 രൂപ നിലവാരത്തിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.