Author: News Desk

തിരുവന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ കാരുണ്യ കെആർ 563 ഭാഗ്യക്കുറി നറുക്കെടുപ്പിന്‍റെ ഫലം പ്രസിദ്ധീകരിച്ചു. നറുക്കെടുപ്പ് ഇന്ന് വൈകിട്ട് 3 മണിക്കാണ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും വിജയികൾക്ക് നൽകും.

Read More

മുംബൈ: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ വിവിധ നഗരങ്ങളിലായി 12 മാളുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഗുരുഗ്രാം, നോയിഡ, പ്രയാഗ് രാജ്, വാരണാസി തുടങ്ങിയ സ്ഥലങ്ങളിൽ ബൃഹത്തായ വികസന പദ്ധതികളാണ് ഗ്രൂപ്പ് ആലോചിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 12 മാളുകൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിംഗ് മാൾ ഡയറക്ടർ ഷിബു ഫിലിപ്സ് പറഞ്ഞു. കോഴിക്കോട്, തിരൂർ, പെരിന്തൽമണ്ണ, കോട്ടയം, പാലക്കാട്, നോയിഡ, വാരണാസി, പ്രയാഗ് രാജ്, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് മാളുകൾ തുറക്കുക. നിലവിൽ കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, ബെംഗളൂരു, ലക്നൗ എന്നിവിടങ്ങളിലാണ് ലുലു മാൾ സ്ഥിതി ചെയ്യുന്നത്. ലുലു ഗ്രൂപ്പിന്‍റെ പ്രധാന വിപണിയാണ് യുപിയെന്നും ലഖ്നൗവിലെ മാളിനായി 2,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഷിബു പറഞ്ഞു. പ്രയാഗ് രാജിലും വാരണാസിയിലും ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. അതിന് ശേഷം കാൺപൂരിലെ മാളിന്‍റെ നിർമ്മാണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം…

Read More

ന്യൂഡല്‍ഹി: അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അന്തിം പംഗൽ ചരിത്രം സൃഷ്ടിച്ചു. അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമായി പംഗൽ മാറി. ബൾഗേറിയ ആതിഥേയത്വം വഹിച്ച അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് പംഗൽ സ്വർണം നേടിയത്. ഫൈനലിൽ കസാഖിസ്ഥാന്‍റെ അറ്റ്ലിൻ ഷഗയേവയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സ്വർണം നേടിയത്. 8-0 എന്ന സ്കോറിനാണ് പംഗലിന്‍റെ വിജയം. ഹരിയാനയിലെ ഭഗന ഗ്രാമത്തിൽ ജനിച്ച 17 കാരിയായ പംഗൽ ചാമ്പ്യൻഷിപ്പിൽ യൂറോപ്യൻ ചാമ്പ്യനായ ഒലിവിയ ആൻഡ്രിച്ചിനെ പരാജയപ്പെടുത്തി വാർത്തകളിൽ ഇടം നേടിയിരുന്നു. സെമിയിൽ ഉക്രെയ്നിന്‍റെ നതാലിയ ക്ലിവ്സ്ചുറ്റ്സയെ തോൽപ്പിച്ചാണ് താരം ഫൈനലിലേക്ക് യോഗ്യത നേടിയത്.

Read More

തിരുവനന്തപുരം: മന്ത്രി പി രാജീവിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ റൂട്ടിൽ വ്യത്യാസം വരുത്തിയതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. മന്ത്രിയുടെ വാഹനത്തിന് അകമ്പടി സേവിച്ച എസ്.ഐ എസ്.എസ് സാബുരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.ജി സുനിൽ എന്നിവരുടെ സസ്പെൻഷനാണ് സിറ്റി പൊലീസ് കമ്മീഷണർ പിൻവലിച്ചത്. സസ്പെൻഷൻ നടപടി സേനയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. പള്ളിച്ചാലിൽ നിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചക്കൽ ജംഗ്ഷനിൽ നിന്ന് ദേശീയപാത വഴി എറണാകുളത്തേക്ക് പോകാനായിരുന്നു മന്ത്രിയുടെ ഓഫീസിന്‍റെ തീരുമാനം. എന്നാൽ അകമ്പടിവാഹനം, കിള്ളിപ്പാലം തമ്പാനൂർ, ബേക്കറി ജങ്ഷൻ വഴി ചാക്കയിലെത്തിയാണ് ദേശീയപാതയിൽ പ്രവേശിച്ചത്.

Read More

പട്‌ന: മഹാസഖ്യം മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആർജെഡി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ആറ് നിർദ്ദേശങ്ങളാണ് മന്ത്രിമാർക്ക് മുന്നിൽ സമർപ്പിച്ചത്. ആർജെഡിക്ക് 16 മന്ത്രിമാരാണുള്ളത്. മന്ത്രിമാരാരും പുതിയ വാഹനങ്ങൾ വാങ്ങരുതെന്നാണ് ആദ്യ നിർദ്ദേശം. തങ്ങളെക്കാള്‍ പ്രായമുള്ള മനുഷ്യരെക്കൊണ്ട് കാല്‍ വണങ്ങാന്‍ അനുവദിക്കരുതെന്നതാണ് മറ്റൊരു നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ ജനങ്ങളോടും അങ്ങേയറ്റം ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറണം. ദരിദ്രരെയും അഗതികളെയും സഹായിക്കാൻ മന്ത്രിമാർ എപ്പോഴും സന്നദ്ധരായിരിക്കണം. അത്തരം സഹായം ചെയ്യുമ്പോൾ ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ല. തന്‍റെ നിർദ്ദേശങ്ങളോട് എല്ലാ മന്ത്രിമാരും സഹകരിക്കണമെന്നും തേജസ്വി ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു. പൂക്കളും പൂച്ചെണ്ടുകളും സമ്മാനിക്കുന്നതിനുപകരം പുസ്തകങ്ങളോ പേനകളോ സമ്മാനമായി നൽകണം. മന്ത്രിമാർ സത്യസന്ധരായിരിക്കണം. തങ്ങളുടെ വകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും സുതാര്യത ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ കീഴിൽ സംസ്ഥാനത്ത് നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങൾക്കും മന്ത്രിമാരുടെ പൂർണ്ണ സഹകരണം ഉണ്ടായിരിക്കണമെന്നും തേജസ്വി യാദവ് നിർദ്ദേശിച്ചു.

Read More

ഇടുക്കി: നിരോധിത മയക്കുമരുന്നുമായി ഒരു പോലീസുകാരനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഷാനവാസ് എം.ജെ, സുഹൃത്ത് ഷംനാസ് ഷാജി എന്നിവരെയാണ് തൊടുപുഴ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തു.

Read More

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവ് വെട്ടിക്കുറയ്ക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. ഇതിനായി ധനവകുപ്പ് 1000 കോടി രൂപ കടമെടുക്കും. ഓണത്തിന് മുമ്പ് ക്ഷേമപെൻഷൻ നൽകാനാണ് ധനവകുപ്പിന്‍റെ തീരുമാനം. ആദ്യഘട്ടത്തിൽ 1,000 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെൻഷൻ, മറ്റ് സാധാരണ ചെലവുകൾ എന്നിവയ്ക്കായി പ്രതിമാസം 6,000 കോടി രൂപ ആവശ്യമാണ്. ഓണക്കാലത്ത് 3,000 കോടി രൂപ കൂടി കണ്ടെത്തേണ്ടിവരുമെന്നാണ് കണക്ക്. പൊതുവിപണിയിൽ നിന്ന് കടമെടുക്കുന്നതിനായി എല്ലാ ചൊവ്വാഴ്ചയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്. സർക്കാർ ജീവനക്കാർക്കുള്ള ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയാണ് അടുത്ത മാസം ധനവകുപ്പിനുള്ള അധിക ചെലവുകൾ. സെപ്റ്റംബർ ആദ്യം രണ്ട് മാസത്തേക്കുള്ള ക്ഷേമ പെൻഷൻ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 52 ലക്ഷം പേർക്ക് 3,200 രൂപ ചെലവിൽ പെൻഷൻ നൽകാൻ ഏകദേശം 1,800 കോടി രൂപ വേണ്ടിവരും. ഇതോടെ 8,000 കോടി രൂപയെങ്കിലും ഇത്തവണ ഖജനാവിൽ ആവശ്യമാണ്. 1000…

Read More

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഹകരണ സ്ഥാപനങ്ങളെ അഴിമതി രഹിതമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്ത അദ്ദേഹം, കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്ന് പറഞ്ഞു. യു.പി.എ സർക്കാരിന്റെ 10 വർഷവുമായി, മോദി സർക്കാരിന്റെ എട്ട് വർഷത്തെ സഹായം താരതമ്യം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. കണക്കുകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ബിജെപി വെല്ലുവിളിക്കുന്നു. കേന്ദ്രം അനുവദിച്ച ഫണ്ടുകൾ ലാപ്സാക്കുകയാണ് സംസ്ഥാനത്തിന്റെ പതിവ്. നരേന്ദ്ര മോദിയാണ് കേരളത്തിന് ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതവും സഹായവും നൽകിയത്. കൊവിഡ് കാലത്ത് സംസ്ഥാനത്തെ പട്ടിണിയിൽ നിന്ന് രക്ഷിച്ചത് കേന്ദ്ര സർക്കാരാണ്. വെന്‍റിലേറ്ററിൽ കഴിയുന്ന പിണറായി വിജയൻ സർക്കാരിനെ ഓക്സിജൻ നൽകി രക്ഷിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണ്. കേന്ദ്രം വായ്പാ പരിധി ഉയർത്തിയത് കൊണ്ട് മാത്രമാണ് കേരളത്തിൽ ശമ്പളം നൽകാൻ…

Read More

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലാബ് പരിശോധനാഫലം ഉടൻ മൊബൈൽ ഫോണിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പദ്ധതിയുടെ ആദ്യഘട്ടമാണ് ഇവിടെ നടപ്പിലാക്കുന്നത്. മെഡിക്കൽ കോളേജിൽ നടപ്പാക്കുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് ഇനിഷ്യേറ്റീവിന്‍റെ ഭാഗമായാണ് നടപടി. ഈ പദ്ധതിയുടെ ഭാഗമായി ലാബ് സാമ്പിൾ ശേഖരണ കേന്ദ്രവും ആശുപത്രിയിലെ പരിശോധനാ ഫല കേന്ദ്രവും ഏകീകരിച്ചിട്ടുണ്ട്. അതിനാൽ, ആശുപത്രിയുടെ വിവിധ ബ്ലോക്കുകളിലെ രോഗികൾക്ക് അതത് ബ്ലോക്കുകളിൽ അവരുടെ പരിശോധനാ ഫലങ്ങൾ ലഭിക്കും. ഇതിന് പുറമെയാണ് പരിശോധനാ ഫലങ്ങൾ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കുന്നത്. ഫോൺ നമ്പർ വെരിഫിക്കേഷൻ കഴിഞ്ഞ രോഗികൾക്ക് ഈ സേവനം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ഒ.പി രജിസ്ട്രേഷൻ സമയത്തോ ലാബിൽ ബില്ലിംഗ് സമയത്തോ മൊബൈൽ നമ്പർ വെരിഫിക്കേഷൻ നടത്താം. ടെസ്റ്റ് സന്ദേശമായി മൊബൈലിൽ ഒരു ലിങ്ക് വരും. ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ, പരിശോധനാ ഫലം ലഭിക്കും. ഈ ലിങ്ക് 90 ദിവസത്തേക്ക് സജീവമായിരിക്കും. ഇതുകൂടാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച്ഡിഎസ്, ആർജിസിബി,…

Read More

2022 ലെ ആദ്യ ഏഴ് മാസങ്ങളിൽ, ജിസിസി രാജ്യങ്ങളിലേക്ക് എത്തുന്ന ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ, റിക്രൂട്ട്മെന്‍റിൽ 50 ശതമാനം വർദ്ധനവുണ്ടായി. ജൂലൈ അവസാനം വരെ ഇന്ത്യൻ പൗരൻമാർക്ക് 189,000 വർക്ക് പെർമിറ്റുകൾ നൽകി. 2021ൽ ഇത് 132,7000 ആയിരുന്നു. 2020ൽ ഇത് 94,000 ആയിരുന്നു. കൊവിഡ് കാരണം ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി കാണപ്പെട്ടിരുന്നു. ഗൾഫ് മേഖലയിലെ സാമ്പത്തിക വീണ്ടെടുക്കലും ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും ധാരാളം ഇന്ത്യൻ തൊഴിലാളികളെ ഈ മേഖലയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സൗദി അറേബ്യ, ഖത്തർ, അമേരിക്ക, ഒമാൻ, യുഎഇ എന്നിവയാണ് ഇന്ത്യൻ തൊഴിലാളികളുടെ ഇഷ്ട കേന്ദ്രങ്ങൾ. ഏകദേശം 7.6 ദശലക്ഷം ഇന്ത്യക്കാർ മിഡിൽ ഈസ്റ്റിലും 3,41,000 പേർ യു.എ.ഇയിലും താമസിക്കുന്നു. അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ തൊഴിലാളികളുടെ…

Read More