- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
Author: News Desk
ഇന്ന് മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് ഉണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ തുടരുന്നു. കേരള – ലക്ഷദ്വീപ് – കർണ്ണാടക തീരത്തും തെക്ക് – കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ന്യൂഡല്‍ഹി: ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 15 പേർ മരിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവർത്തനവും തുടരുകയാണ്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും വെള്ളപ്പൊക്കത്തിൽ രണ്ട് വീടുകൾ ഒലിച്ചുപോവുകയും എട്ട് പേർ മരിക്കുകയും ചെയ്തതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ ഹമീര്‍പൂര്‍ ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 22 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ബംഗളൂരു: ബംഗളൂരുവിലെ രാമനഗര സെഷൻസ് കോടതി വിവാദ ആത്മീയ നേതാവ് നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2010ലെ ബലാത്സംഗ പരാതിയിലാണ് തേര്‍ഡ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആത്മീയ ആവശ്യങ്ങൾക്കായി എത്തിയ യുവതിയെ നിത്യാനന്ദ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പരാതിയിൽ കോടതി നേരത്തെയും വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മുൻ കാർ ഡ്രൈവർ ലെനിന്‍റെ പരാതിയിലാണ് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തത്. കേസിലെ മൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചെങ്കിലും നിത്യാനന്ദയെ കണ്ടെത്താൻ കഴിയാത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി വിചാരണ സ്തംഭിച്ച അവസ്ഥയിലാണ്.
കൊച്ചി: കാക്കനാട് ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അർഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. ഓഗസ്റ്റ് 27 വരെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സജീവിനെ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും കൊലപ്പെടുത്തിയ രീതിയും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് വിശദീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. അർഷാദ് ഒരു സ്ഥിരം മയക്കുമരുന്ന് ഉപയോക്താവാണ്. മയക്കുമരുന്നിന് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സജീവിൽ നിന്ന് ഇയാൾ പണം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. ഇതേ തുടർന്ന് പ്രതി ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 14 ഇനങ്ങളുമായി എത്തുന്ന കിറ്റ് വിതരണം ഓഗസ്റ്റ് 23ന് തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് കിറ്റ് ലഭ്യമാകും. സംസ്ഥാനത്തെ 890 ക്ഷേമ സ്ഥാപനങ്ങളിലെയും 119 ആദിവാസി ഊരുകളിലെയും 37,634 പേർക്കാണ് കിറ്റുകൾ എത്തിക്കുക. ഓണക്കിറ്റിനായി സർക്കാർ 425 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 500 ഗ്രാം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവര പരിപ്പ്, 100 ഗ്രാം മുളകുപൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കര വരട്ടി/ചിപ്സ്, 1 കിലോ പഞ്ചസാര, ഉപ്പ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിങ്ങനെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്.
തിരുവനന്തപുരം: കേരള സർവകലാശാലയുടെ സെനറ്റ് പ്രമേയത്തെ സ്വാഗതം ചെയ്യുന്നെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിമർശനങ്ങളോട് ശത്രുതയില്ല. പ്രമേയം പാസാക്കിയതിന്റെ നിയമസാധുത പരിശോധിക്കണമെന്നും ഗവർണർ പറഞ്ഞു. സർവകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തിൽ പറയുന്നു. കമ്മിറ്റിയുടെ നിയമനം പിൻവലിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. സെനറ്റ് ഗവർണർക്കെതിരെ പ്രമേയം പാസാക്കുന്നത് അപൂർവമാണ്. സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് മൂന്നംഗ സമിതിക്ക് ഗവർണർ രൂപം നൽകിയത്. സെനറ്റ് പ്രതിനിധിയുടെ പേര് ലഭ്യമായാലുടൻ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ രാജ്ഭവൻ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: ഓണം അടുത്തതോടെ സംസ്ഥാനത്ത് അരിയുടെ വില കുതിച്ചുയരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓണക്കച്ചവടത്തിനായി അരി സംഭരിച്ചതും വില വർദ്ധനവിന് കാരണമായി കണക്കാക്കപ്പെടുന്നു. വെള്ള ജയ അരി, ജ്യോതി മട്ട എന്നിവയുടെ വില ശരാശരി എട്ട് രൂപയോളം വർദ്ധിച്ചതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഈ വിഭാഗത്തിൽപ്പെട്ട അരി കേരളത്തിലേക്ക് എത്തുന്നത്. ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്ന് ന്യായ വിലയ്ക്ക് സർക്കാർ നെല്ല് സംഭരിക്കാൻ തുടങ്ങിയതാണ് വില വർദ്ധനവിന്‍റെ പ്രധാന കാരണം. കേരളത്തിന് അരി നൽകുന്ന സംസ്ഥാനങ്ങളിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിച്ചതും വില വർദ്ധനവിന് കാരണമായി. ജി.എസ്.ടി നിരക്കുകളിലെ വർദ്ധനവും തിരിച്ചടിയായി. ഏപ്രിലിൽ കിലോയ്ക്ക് 32 രൂപയായിരുന്ന ജയ അരിയുടെ മൊത്തവില ഇപ്പോൾ ചില ജില്ലകളിൽ കിലോയ്ക്ക് 49 രൂപയാണ്. ജ്യോതി അരിയുടെ വില കിലോയ്ക്ക് 39 രൂപയിൽ നിന്ന് 49 രൂപയായി ഉയർന്നു.…
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 13,272 പുതിയ കോവിഡ് -19 കേസുകളും 36 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,27,289 ആയി. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,01,166 ആണ്. ഇത് മൊത്തം പോസിറ്റീവ് കേസുകളുടെ 0.23 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,900 രോഗികൾ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,36,99,435 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.87 ശതമാനവുമാണ്.
തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ ഗവർണർക്കെതിരായ നീക്കത്തിന് പിന്നിൽ സർക്കാരാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കേരള കലാമണ്ഡലം വിസിയുടെ സമാനമായ നീക്കത്തിന് പിന്നിലും സർക്കാരായിരുന്നു. ചാൻസലർക്കെതിരായ ധിക്കാരപരമായ വിസിമാരുടെ നീക്കത്തെ പിന്തുണയ്ക്കുന്നത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലകളിലെ അഴിമതി തടയാനുള്ള ഗവർണറുടെ നടപടികളോട് യു.ഡി.എഫ് പൂർണമായും യോജിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടേത് മാത്രമല്ല കഴിഞ്ഞകാലങ്ങളില്‍ സിപിഎം അനുഭാവികളെ സര്‍വകലാശാലകളില്‍ ക്രമവിരുദ്ധവും ചട്ടവിരുദ്ധമായി നിയമിച്ച എല്ലാ നടപടികളും റദ്ദാക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
തായ്‌പേയ് സിറ്റി: ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് തായ്‌വാന്‍. ഇന്‍റർപോളിന്‍റെ 90-ാമത് ജനറൽ അസംബ്ലി ഒക്ടോബറിൽ ഇന്ത്യയിൽ നടക്കാനിരിക്കെയാണ് ഇന്‍റർപോളിൽ അംഗത്വം നേടുന്നതിന് തായ്‌വാന്‍ ഇന്ത്യയുടെ സഹായം തേടിയത്. അന്താരാഷ്ട്ര ക്രിമിനൽ പൊലീസ് ഓർഗനൈസേഷനെ (ഇന്‍റർപോൾ) ചൈന സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് തായ്‌വാന്‍ ആരോപിച്ചു. 2016 മുതൽ ഇന്‍റർപോളിനെ നിയന്ത്രിക്കാൻ ചൈന തങ്ങളുടെ സാമ്പത്തിക ശക്തി ഉപയോഗിക്കുന്നു. തായ്‌വാന്‍ ഇന്‍റർപോളിൽ അംഗമല്ല. പക്ഷേ, ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഞങ്ങളെ ക്ഷണിക്കാൻ കഴിയും. ഇന്ത്യയും മറ്റ് രാജ്യങ്ങളും തായ്‌വാനെ അതിഥിയായി ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തായ്‌വാന്‍ ക്രിമിനൽ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കമ്മീഷണർ പറഞ്ഞു.