- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
മയ്യഴി: പുതുച്ചേരി വൈദ്യുതി വകുപ്പ് മാഹിയിലെ ഒരു ഉപഭോക്താവിന് നൽകിയത് 25.9 കോടിയുടെ ബിൽ. മാഹി പന്തക്കല്‍ കുന്നുമ്മല്‍ പാലത്തിന് സമീപത്തെ മാലയാട്ട് സനില്‍ കുമാറിനാണ് ജൂലൈ മാസം 259310580 രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. നിലവിലുള്ള മാസത്തെ ചാര്‍ജായി 485 രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്. റഗുലേറ്ററി സര്‍ചാര്‍ജ് 1,23,18,100 രൂപയും ഫിക്‌സഡ് എസ്.സി.യായി 24,69,61,500 രൂപയും ഔട്ട് സ്റ്റാന്റിങ് അപ് ടു 542 രൂപയും ബില്ലില്‍ ഉണ്ട്. ബില്ലിലെ തുക ശ്രദ്ധിക്കാതെ പന്തക്കലിലെ അക്ഷയ കേന്ദ്രത്തിൽ ഓൺലൈനായി തുക അടയ്ക്കാനുള്ള രസീത് കാണിച്ചപ്പോഴാണ് സംഭവം അറിയുന്നത്. കണ്‍സ്യൂമര്‍ നമ്പറും വീട്ടുടമസ്ഥന്‍റെ പേരും വിലാസവും ഒരു തെറ്റും കൂടാതെ രസീതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാഹി വൈദ്യുതി വകുപ്പിലെ ജീവനക്കാർ സാധാരണയായി വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് മീറ്റർ റീഡിംഗ് എടുത്ത് പുതുച്ചേരി ഹെഡ് ഓഫീസ് റവന്യൂ വിഭാഗത്തിലേക്ക് റീഡിംഗ് അയയ്ക്കുകയാണ് പതിവ്. ഈ പിഴവ് പുതുച്ചേരി ഓഫീസിൽ നിന്നാണ് സംഭവിച്ചതെന്നാണ് അധികൃതർ പറഞ്ഞു.
ഡൽഹി: മദ്യനയത്തിലും ബാർ ലൈസൻസ് വിതരണത്തിലും അഴിമതി ആരോപണം നേരിടുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഉടൻ അറസ്റ്റ് ചെയ്തേക്കും. അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ സിസോദിയ വിദേശ യാത്രകൾ നടത്തുന്നത് സി.ബി.ഐ തടഞ്ഞു. സിസോദിയയ്ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. സിസോദിയയ്ക്കും മറ്റ് 15 പ്രതികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട പരാതിയിൽ ആരോപണവിധേയരായവരെ സി.ബി.ഐ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി ഇന്നലെ അദ്ദേഹത്തെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. മനീഷ് സിസോദിയയുടെ വീട് ഉൾപ്പെടെ 31 ഇടങ്ങളിലാണ് വെള്ളിയാഴ്ച റെയ്ഡ് നടന്നത്. ഇതിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സിസോദിയ ഉൾപ്പെടെ 15 പേർക്കും അജ്ഞാതരായ മറ്റുള്ളവർക്കുമെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രഥമ വിവര റിപ്പോർട്ടിന്‍റെ പകർപ്പ് സിബിഐ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കും. ആം ആദ്മി പാർട്ടിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ തടയുകയാണെന്നും വരും ദിവസങ്ങളിൽ താൻ…
ഗുരുവായൂര്‍: ഗുരുവായൂരിലെ തകര്‍ന്ന റോഡുകളെ വിമര്‍ശിച്ച് മുന്‍ എം. പി. സുരേഷ് ഗോപി. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കുന്നയിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. “യാത്രചെയ്ത് ഗുരുവായൂരിലേക്ക് എത്തിയാല്‍ പടുകുഴിയില്‍ പെട്ടതുപോലെയാണ്. മേല്‍പ്പാലത്തിനടുത്ത് സര്‍വീസ് റോഡ് അപകടപാതയാണ്. ഇതിലൂടെ എങ്ങനെ വാഹനങ്ങള്‍ പോകും. കരാറുകാരും നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നവരും എവിടെനിന്നാണ് എന്‍ജിനീയറിങ് പഠിച്ചത്?” അദ്ദേഹം ചോദിച്ചു
വാഷിങ്ടണ്‍: ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ വിട്ടയച്ച സംഭവത്തില്‍ പ്രതികരിച്ച് യു.എസ് ഗവണ്‍മെന്റ് ബോഡി. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്‍റർനാഷണൽ റിലീജിയസ് ഫ്രീഡം ആണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പ്രതികരണം. പ്രതികളെ വെറുതെ വിട്ടത് തികച്ചും അനീതിയാണെന്ന് കമ്മീഷൻ പറഞ്ഞു.
അസമിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകര സംഘടനയായ അൻസറുള്ള ബംഗ്ലയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അസമിലെ മദ്രസകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് ഭീകരർ പിടിയിലായത്. അബ്ദുൾ സുബ്ഹാൻ(43), ജലാലുദ്ദീൻ ഷെയ്ഖ് (49), ഇയാളുടെ മരുമകൻ സഹോദരൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ടിങ്കുനിയ ശാന്തിപൂർ മസ്ജിദിലെ ഇമാമാണ് അബ്ദുൾ സുബ്ഹാൻ. ജലാലുദ്ദീൻ ഷെയ്ഖ തിലപ്പാറ നാത്തുൻ മസ്ജിദിലെ ഇമാമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടക്കുന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍. 270ലേറെ വിവാഹങ്ങളാണ് ഇന്ന് മാത്രം ശീട്ടാക്കിയിരിക്കുന്നത്. മൂന്ന് മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക മണ്ഡപങ്ങളും വിവാഹത്തിനായി സജ്ജമാക്കിയിട്ടുണ്ട്. 2017 ഓഗസ്റ്റ് 27നാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. അന്നത്തെ 277 വിവാഹങ്ങളുടെ റെക്കോർഡ് ഇന്ന് തകർക്കാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് 12.30 വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. ഇതിനായി പൂജാരിമാരെയടക്കം നിയമിച്ചിട്ടുണ്ട്, ഒരു വിവാഹ സംഘത്തിൽ 20 പേരെ മാത്രമേ അനുവദിക്കൂ. തിരക്ക് കണക്കിലെടുത്ത് ദർശനത്തിനായി ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈ: വനിതാ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി. വനിതാ യാത്രക്കാരെ തുറിച്ചുനോക്കുന്നവരെ പൊലീസിന് കൈമാറാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നത്, സ്ത്രീകളോട് മോശമായി പെരുമാറൽ, ലൈംഗികാതിക്രമം എന്നിവ ഭേദഗതി ചെയ്ത നിയമപ്രകാരം ഗുരുതരമായ കുറ്റമായി പരിഗണിക്കും. ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ ഇറക്കിവിടുകയോ പൊലീസിനെ ഏൽപ്പിക്കുകയോ ചെയ്യേണ്ടത് കണ്ടക്ടറുടെ ഉത്തരവാദിത്തമാണെന്ന് ഭേദഗതി വ്യക്തമാക്കുന്നു. ശാരീരിക സ്പർശനത്തിന് പുറമെ, അശ്ലീല സംഭാഷണം, നോട്ടം, കണ്ണിറുക്കൽ, ചൂളംവിളിക്കൽ എന്നിവയും കുറ്റകരമാണ്. പുതിയ നിയമം അനുസരിച്ച് കണ്ടക്ടർക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരും. 1989ലെ മോട്ടോർ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം, ബസിൽ ഇറങ്ങുമ്പോഴും കയറുമ്പോഴും സഹായിക്കാനെന്ന വ്യാജേന വനിതാ യാത്രക്കാരുടെ ശരീരത്തിൽ തൊടുന്ന കണ്ടക്ടർമാർക്കെതിരെയും നടപടിയുണ്ടാകും.
ലോകായുക്ത ബില്ലിൽ സ്വീകരിക്കേണ്ട നിലപാട് സിപിഐ ഇന്ന് തീരുമാനിക്കും. രാവിലെ എം.എൻ സ്മാരകത്തിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യും. ബിൽ ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീർപ്പ് നിർദ്ദേശമാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചിരിക്കുന്നത്. ലോകായുക്ത വിധി നടപ്പാക്കാനുള്ള അധികാരം ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരിൽ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയോടാണ് സി.പി.ഐക്ക് വിയോജിപ്പുള്ളത്. പകരം ഉന്നതാധികാര സമിതിക്ക് അധികാരം നൽകാനുള്ള ബദൽ നിർദേശമാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്. സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്ന് നടന്നേക്കും.
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ലോകായുക്ത ബിൽ മൂന്നാം ദിവസം തന്നെ അവതരിപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി, മന്ത്രിമാർ, അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥർ എന്നിവർക്കിടയിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നൽകാനാണ് ബിൽ ലക്ഷ്യമിടുന്നത്. ബില്ലിന്‍റെ കരട് തയാറായി. ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഹിയറിങ് നടത്തി ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഓർഡിനൻസിന്‍റെ കാലാവധി കഴിഞ്ഞ ശേഷം ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതോടെയാണ് നിയമസഭ വിളിച്ചുചേർത്ത് ബില്ലായി അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. നിയമസഭ 10 ദിവസത്തേക്ക് സമ്മേളിക്കുകയും തുടർന്ന് സെപ്റ്റംബർ രണ്ടിന് പിരിയുകയും ചെയ്യും. ആദ്യ ദിവസം പ്രത്യേക സമ്മേളനമായിരിക്കും. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങള്‍ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക യോഗം ആ ദിവസം നടത്തും. ഓഗസ്റ്റ് 23, 24 തീയതികളിൽ ആറ് ബില്ലുകൾ…
ഭോപ്പാല്‍: മധ്യപ്രദേശിൽ ബ്രാഹ്മണരെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബിജെപി നേതാവ് പ്രീതം സിംഗ് ലോധിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ശനിയാഴ്ച രാവിലെ പ്രീതം സിങ്ങ് ലോധിയെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തിന്‍റെ പ്രാഥമിക അംഗത്വം ബിജെപി സംസ്ഥാന നേതൃത്വം റദ്ദാക്കുകയും ചെയ്തിരുന്നു. ധീര വനിത റാണി അവന്തി ബായിയുടെ ജന്മവാര്‍ഷികത്തിൽ മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രീതം സിംഗ് ഇക്കാര്യം പറഞ്ഞത്. മതത്തിന്‍റെ പേരിൽ ബ്രാഹ്മണർ ജനങ്ങളെ കബളിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് പ്രീതം തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. പ്രീതം സിങ്ങിന്‍റെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.