- സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പരിശോധന; വയനാട്ടിൽ മെയിൽ നഴ്സ് അറസ്റ്റിൽ
- ബഹ്റൈനില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
- ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്ക് തംകീന്‍ പരിശീലനം നല്കി
- തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു
- കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ മൃതദേഹം
- പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ
- മലാപറമ്പ് പെൺവാണിഭ നടത്തിപ്പുകാരിയുമായി 2 പൊലീസുകാർക്ക് ബന്ധം; ദിവസേന പണം അക്കൗണ്ടിലെത്തി
- സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Author: News Desk
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. ഗവർണറുടെ നടപടി ഭരണഘടനാ പദവിക്ക് എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശനം ഉന്നയിച്ചു. അറിയപ്പെടുന്ന അക്കാദമിക് വിദഗ്ധനും ചരിത്രകാരനുമായ കണ്ണൂർ വി.സിയെ ക്രിമിനൽ എന്ന് വിളിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സെക്രട്ടേറിയറ്റ് വിമർശിച്ചു. വി.സി എന്ത് ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നത്? അതെന്താണെന്ന് ഗവർണർ വ്യക്തമാക്കണം. ഗവർണറുടെ നടപടിയോട് നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍. നിയമപരമായും മാന്യമായും മറുപടി നൽകുന്നതിനുപകരം ഗവർണർ തന്‍റെ സ്ഥാനത്തിന് യോജിക്കാത്ത രീതിയിൽ പ്രതികരിക്കുന്നത് ഉചിതമാണോ എന്ന് പരിശോധിക്കണമെന്നും സി.പി.എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അറിയപ്പെടുന്ന ആർ.എസ്.എസുകാരെ തന്‍റെ ജീവനക്കാരായി നിയമിച്ചതിലൂടെ തന്‍റെ ഓഫീസിനെ സർക്കാരിനെതിരായ ഗൂഡാലോചനകളുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. രാജ്‌ഭവനെ ആർഎസ്എസ് ബ്രാഞ്ചിന്‍റെ നിലവാരത്തിലേക്ക് തരംതാഴ്ത്തുകയാണെന്നും സി.പി.എം. വിമർശിക്കുന്നു. തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ആർക്കുവേണ്ടിയാണ് താൻ രാഷ്ട്രീയ ഇടപെടൽ നടത്തുന്നതെന്ന് വ്യക്തമാക്കേണ്ടത് ഗവർണറാണ്. ഈ ഭരണത്തിന്…
തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ നേതൃത്വത്തിൽ തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നുവെന്ന കേരള ഗവർണറുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വെമ്പായത്ത് ഒ.ബി.സി മോർച്ചയുടെ സംസ്ഥാന പഠനക്യാമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കണ്ണൂർ വി.സിക്കും മറ്റും എതിരെ ഗവർണർ പറയുന്ന കാര്യങ്ങൾ ചെന്നു കൊളളുന്നത് ആഭ്യന്തരവകുപ്പ് വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനിലാണ്. രാജ്ഭവൻ അംഗീകരിച്ചതിനേക്കാൾ കൂടുതൽ സമയം ഗവർണറെ അവിടെ ചെലവഴിപ്പിച്ചതും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ചവർക്ക് സഹായം ചെയ്തതും ഗൂഡാലോചനയാണ്. പോലീസിന് ഇതറിയാം. അധികൃതരുടെ നിർദേശപ്രകാരമാണ് പരാതി നൽകിയിട്ടും പൊലീസ് ഇക്കാര്യം അന്വേഷിക്കാതിരുന്നത്. ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചാലും കേസെടുക്കരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു.
ന്യൂഡല്‍ഹി: കനത്ത മഴയും വെള്ളപ്പൊക്കവും ഉത്തരേന്ത്യയിൽ നാശം വിതച്ചു. ഹിമാചൽ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി 35 പേരാണ് മരിച്ചത്. ഹിമാചൽ പ്രദേശിൽ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങൾ ഉൾപ്പെടെ 22 പേരാണ് മരിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച കനത്ത മഴയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 10 പേർക്ക് പരിക്കേറ്റു. ഹിമാചൽ പ്രദേശിൽ കാണാതായ ആറുപേർ കൂടി മരിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അരിന്ദം ചൗധരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മേഘവിസ്ഫോടനത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ ഇതുവരെ നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് മഴക്കെടുതിയിൽ പത്ത് പേരെ കാണാതായി. സംസ്ഥാനത്തെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും പാലങ്ങളും തകർന്നു. സ്ഥിതി ആശങ്കാജനകമായ ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും മഴയും തുടരുന്ന ഒഡീഷയിലെ സ്ഥിതിയും സുരക്ഷിതമല്ല. 500 ഓളം ഗ്രാമങ്ങളിലെ 4.5 ലക്ഷം ആളുകളാണ് മഴക്കെടുതിയിൽ അകപ്പെട്ടത്. ഒഡീഷയിൽ ഇതുവരെ ആറ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.…
തിരുവനന്തപുരം: ലോകായുക്ത ബിൽ ഭേദഗതി പ്രശ്നം പരിഹരിക്കാൻ സിപിഎം–സിപിഐ ഉഭയകക്ഷി ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ, എ വിജയരാഘവൻ, മന്ത്രി പി രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലോകായുക്ത ബില്ലിലെ സിപിഐയുടെ നിർദേശം പരസ്യമായി പറയില്ലെന്നും ഉഭയകക്ഷി ചർച്ചകളിൽ അറിയിക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ ബില്ലിനോട് സി.പി.ഐക്ക് വിയോജിപ്പുണ്ടെന്നും അത് നേരത്തെ പറഞ്ഞതാണെന്നും കാനം പറഞ്ഞിരുന്നു.
റിക്രൂട്ട്മെന്‍റ് പരീക്ഷ നടത്താന്‍ 2 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി അസം സർക്കാർ
ഗുവാഹത്തി: റിക്രൂട്ട്മെന്‍റ് പരീക്ഷ നടത്താൻ അസം സർക്കാർ സംസ്ഥാനത്തെ 24 ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ഏറ്റവും സുതാര്യമായ രീതിയിൽ പരീക്ഷകൾ നടത്താനാണ് ഇന്‍റർനെറ്റ് നിരോധിച്ചത്. രണ്ട് മണിക്കൂറോളം ആർക്കും ഇന്‍റർനെറ്റ് ലഭ്യമല്ലായിരുന്നു. സർക്കാർ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകൾക്കിടെ, ആഭ്യന്തര വകുപ്പിന്‍റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഈ നടപടി. ഓഗസ്റ്റ് 21, 28 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും ഇന്‍റർനെറ്റ് ലഭ്യമാകില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. അതേസമയം, ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല. ഗ്രേഡ് 3, ഗ്രേഡ് 4 ജീവനക്കാർക്കായി സർക്കാർ റിക്രൂട്ട്മെന്‍റ് പരീക്ഷയാണ് ഇപ്പോൾ നടത്തിയത്. 14 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. തലസ്ഥാന നഗരിയായ ഗുവാഹത്തിയില്‍ അടക്കം ഇന്റര്‍നൈറ്റ് വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. കാമരൂപ്, ബജാലി, ബിശ്വനാഥ്, കച്ചാര്‍, കരായ്‌ദേവ്, ചിരാംഗ്, ദരംഗ്, ദേമാജി, ദിബ്രൂഗഡ്, ദിമാ ഹസാവോ, ഗോലാഗട്ട്, ജോര്‍ഹട്ട്, കര്‍ബി ആംഗ്ലോങ്, കൊക്രജാര്‍, ലഖിംപൂര്‍, മജുലി, നല്‍ബാരി, ശിവാസ്ഗര്‍, സോനിത്പൂര്‍,…
പാട്‌ന: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുളള ശക്തനായ സ്ഥാനാർത്ഥിയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്ന് ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്. പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തനിക്ക് മുഴുവന്‍ പ്രതിപക്ഷത്തിനും വേണ്ടി സംസാരിക്കാന്‍ അവകാശപ്പെടാന്‍ കഴിയില്ല. എന്നിരുന്നാലും, ബഹുമാന്യനായ നിതീഷ് കുമാർ ജിക്ക് തീർച്ചയായും ശക്തനായ സ്ഥാനാർത്ഥിയാകാനാവും. നിതീഷ് കുമാറിന് 37 വർഷത്തിലേറെ നീണ്ട പാർലമെന്‍ററി, ഭരണപരിചയമുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. അതേസമയം, തനിക്ക് അത്തരം ആഗ്രഹങ്ങളൊന്നുമില്ലെന്ന് നിതീഷ് പറഞ്ഞു. ഞാൻ ഇത് കൈകൾ കൂപ്പി പറയുകയാണ്. എനിക്ക് അത്തരം ചിന്തകളൊന്നുമില്ല. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് എന്‍റെ ജോലി, നിതീഷ് കുമാർ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണാൻ ഞാൻ ശ്രമിക്കും. അങ്ങനെ ചെയ്താൽ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുവാഹത്തി: മിസോറാം മുഖ്യമന്ത്രി സോറംതംഗ തന്‍റെ മകൾ ഡോക്ടറെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പരസ്യമായി ക്ഷമാപണം നടത്തി. അപ്പോയിന്‍റ്മെന്‍റ് ഇല്ലാതെ കാണാൻ വിസമ്മതിച്ച ഡോക്ടറെ മുഖ്യമന്ത്രിയുടെ മകൾ മിലാരി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംസ്ഥാന തലസ്ഥാനമായ ഐസ്വാളിലെ സ്വകാര്യ ക്ലിനിക്കിൽ ബുധനാഴ്ചയായിരുന്നു സംഭവം.
ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്തിനെ കസ്റ്റഡിയിലെടുത്തു. ഗാസിപൂരിൽ വെച്ചാണ് ഇദ്ദേഹത്തെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ടിക്കായത്ത്. മധു വിഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം ടിക്കായത്തിനോട് തിരിച്ചുപോകാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. “സർക്കാരിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഡൽഹി പോലീസിന് കർഷകരുടെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല. ഈ അറസ്റ്റ് ഒരു പുതിയ വിപ്ലവം കൊണ്ടുവരും. ഈ പോരാട്ടം അവസാന ശ്വാസം വരെ തുടരും. നിർത്തില്ല, തളരില്ല, തല കുനിക്കില്ല,” ടിക്കായത്ത് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ലഖ്‌നൗ: ദളിത് യുവാവിനെ ചെരിപ്പുകൊണ്ട് അടിച്ച സംഭവത്തിൽ ഗ്രാമത്തലവൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർപൂരിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ദളിത് വിഭാഗത്തിൽപ്പെട്ട ദിനേശ് കുമാറിനാണ് മർദ്ദനമേറ്റത്. ദിനേശ് കുമാറിനെ നിലത്തിരുത്തിയ ശേഷം ചെരുപ്പ് കൊണ്ട് ശക്തിയായി അടിക്കുകയായിരുന്നു. പുറത്തേക്ക് വിടുന്നതിനിടെ രണ്ടാമതൊരു വ്യക്തിയും ദിനേശിനെ കൈകൊണ്ട് അടിക്കുന്നത് വീഡിയോയിൽ കാണാം.
ബാംഗ്ലൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കൊലക്കേസിലെ പ്രതിക്ക് കാമുകിക്കൊപ്പം സ്വകാര്യ ഹോട്ടലിൽ താമസിക്കാൻ ബെല്ലാരി പോലീസ് സൗകര്യം ഒരുക്കിയതായി റിപ്പോർട്ട്. കർണാടകയിലെ ധര്‍വാദിലാണ് സംഭവം. കർണാടക പോലീസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയായ ബച്ച ഖാനെ ധര്‍വാദ് കോടതിയിൽ ഹാജരാക്കാൻ ബെല്ലാരി പൊലീസ് ഇയാളോടൊപ്പം എത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പ് കാമുകിയെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് കാണാൻ പൊലീസ് ഏർപ്പാടാക്കി. ഇയാളോടൊപ്പമുണ്ടായിരുന്ന പോലീസുകാർ സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബച്ചാ ഖാന്‍റെ കാമുകി ബെംഗളൂരുവിൽ നിന്ന് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് ഹോട്ടൽ മുറിയിൽ കാത്തിരിക്കുകയായിരുന്നു. നിയമം ലംഘിച്ച് പ്രതികൾക്ക് ആവശ്യമായ പിന്തുണ പൊലീസുകാർ നൽകുന്നുണ്ടെന്ന് അറിഞ്ഞ ഹുബ്ബള്ളിയിലെ ഗോകുല റോഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി തിരച്ചിൽ നടത്തുകയും ബച്ചാ ഖാനെ കസ്റ്റഡിയിലെടുക്കുകയും ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കെതിരെ കേസെടുക്കുകയും ചെയ്തു.