Author: News Desk

മേഘാലയ: കർഷകർക്ക് താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തായ അദാനിയെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. പൊലീസ് വിലക്ക് വകവയ്ക്കാതെ ഡൽഹിയിൽ മഹാപഞ്ചായത്ത് നടക്കാനിരിക്കെയാണ് ഗവർണറുടെ പ്രതികരണം. കർഷകരുടെ പ്രതിഷേധം ഇത്തവണ കൂടുതൽ ശക്തമാകുമെന്നും ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ കർഷകർ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപാൽ മാലിക്കിന്‍റെ പരാമർശം കോൺഗ്രസ് ആയുധമാക്കുകയാണ്. മോദിയുടെ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെക്കുറിച്ച് സത്യം പറഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. എം.എസ്.പി അഷ്വറൻസ് നിയമം നടപ്പാക്കുക, രാജ്യത്തെ എല്ലാ കർഷകരെയും കടക്കെണിയിൽ നിന്ന് മുക്തമാക്കുക, ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുക, കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി ഒമ്പത് വിഷയങ്ങളിൽ കർഷകർ ഇന്ന് ഡൽഹിയിൽ മഹാപഞ്ചായത്ത് നടത്തുകയാണ്. സംയുക്ത കിസാൻ മോർച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള 15,000 ത്തിലധികം കർഷകരാണ് ഡൽഹിയിൽ സംഘടിക്കുന്നത്.

Read More

കൊച്ചി: ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടി. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം.ബാദുഷയുടെ നേതൃത്വത്തിലുള്ള പാനലിലെ 11 അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഔദ്യോഗിക വിഭാഗമായ അരോമ മോഹന്‍റെ നേതൃത്വത്തിലുള്ള പാനലിൽ നിന്ന് ആറ് പേരെ മാത്രമാണ് തിരഞ്ഞെടുത്തത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച അരോമ മോഹൻ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സെവൻ ആട്സ് മോഹൻ, വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മെഹ്റൂഫ് പിണറായി എന്നിവര്‍ പരാജയം ഏറ്റുവാങ്ങി. ജോയിന്‍റ് സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ടിരുന്ന സേതു അടൂരും തോറ്റു. ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ വർഷങ്ങളായി എല്ലാ പ്രധാന സ്ഥാനങ്ങളും ഔദ്യോഗിക പക്ഷമാണ് വഹിക്കുന്നത്. എൻ.എം. ബാദുഷയുടെ നേതൃത്വത്തിലുള്ള പാനലിലെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ചിരുന്ന ഔദ്യോഗിക പാനലിനെ ‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യവുമായാണ് നേരിട്ടത്.

Read More

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) അഡ് ഹോക്ക് ഗവേണിംഗ് ബോഡി പിരിച്ചുവിട്ടു. ആക്ടിംഗ് സെക്രട്ടറി ജനറലിനാണ് ഇനി ദൈനംദിന കാര്യങ്ങളുടെ ചുമതല. സുനന്ദോ ധർ ആണ് ആക്ടിംഗ് സെക്രട്ടറി. അതേസമയം, ഭരണസമിതി തിരഞ്ഞെടുപ്പിന്‍റെ നടത്തിപ്പ് ഓഗസ്റ്റ് 28 ൽ നിന്ന് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മൂന്നാം കക്ഷികൾ ഭരണത്തിൽ ഇടപെടുന്നത് സുപ്രീം കോടതി വിലക്കുകയും ചെയ്തു. ഫിഫ എഐഎഫ്എഫിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാനാണ് ഉത്തരവെന്ന് സുപ്രീം കോടതി പറഞ്ഞു. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിലെ മാറ്റങ്ങൾ നടപ്പാക്കാനാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. സംസ്ഥാന അസോസിയേഷനുകളിലെ അംഗങ്ങളാണ് വോട്ടർ പട്ടികയിലുണ്ടാകുക. നിലവിലെ റിട്ടേണിംഗ് ഓഫീസർ തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 15നാണ് ഫിഫ എഐഎഫ്എഫിനെ വിലക്കിയത്. നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് ഫിഫ വെബ്സൈറ്റിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിലക്ക് നീക്കുന്നത് വരെ ഇന്ത്യയ്ക്ക് ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാനാവില്ല. ഇതോടെ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകുന്ന സ്ഥിതിയാണ്.

Read More

തിരുവനന്തപുരം: തീരശോഷണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിൽ നടത്തുന്ന സമരം കടുക്കുന്നു. രാപ്പകൽ പണിമുടക്കിന്‍റെ ഏഴാം ദിവസമായ ഇന്ന് മത്സ്യത്തൊഴിലാളികൾ കരയിലും കടലിലും സമരം ശക്തമാക്കി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തു. ഗേറ്റിന്‍റെ പൂട്ട് തകർത്തു. കടൽ വഴി ബോട്ടുകളിൽ എത്തി തുറമുഖ നിർമ്മാണ മേഖലയിലും പ്രതിഷേധിക്കുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ചെറിയതുറ, സെന്‍റ് സെബാസ്റ്റ്യൻ വെട്ടുകാട്, സെന്‍റ് സേവ്യേഴ്സ് വലിയതുറ എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി പൂന്തുറ ഇടവകയാണ് പുതിയ സമരമുഖം തുറന്നത്. രാവിലെ 9 മണിക്ക് അഞ്ഞൂറിലധികം വാഹനങ്ങളെ പങ്കെടുപ്പിച്ചു പ്രതിഷേധ ജാഥ തുടങ്ങി. അതേസമയം, വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് പ്രതിഷേധ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു. ഒരേ സമയം നൂറിലധികം ബോട്ടുകളാണ് വിഴിഞ്ഞം തുറമുഖം വലയം ചെയ്തു പ്രതിഷേധിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാതെ പിന്നോട്ടില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമരസമിതി അറിയിച്ചു. രാപകൽ ഉപരോധ…

Read More

ന്യൂഡൽഹി: ഓരോ വർഷവും ശരാശരി 2,300 പേർക്കാണ് റോഡിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങളെ തുടർന്ന് രാജ്യത്ത് ജീവൻ നഷ്ടപ്പെടുന്നതെന്ന് കേന്ദ്ര സർക്കാർ. 2016 മുതൽ 2020 വരെയുള്ള കാലയളവിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ലെ കണക്കുകൾ കേന്ദ്ര സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, ദേശീയപാതയിലെ കുഴികളെക്കുറിച്ചും ശോചനീയാവസ്ഥകളെക്കുറിച്ചും അധികൃതരെ അറിയിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഓൺലൈൻ സംവിധാനവും ഉടൻ ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ലഭിക്കുന്ന പരാതികളിൽ നടപടിയെടുക്കാൻ സമയപരിധി നിശ്ചയിക്കും. ഇതിൽ വീഴ്ച വരുത്തിയാൽ പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികൾ ചുമത്താൻ വ്യവസ്ഥ കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Read More

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് ഓഫീസിൽ സവർക്കറുടെ ചിത്രം ഒട്ടിച്ച് അജ്ഞാതർ. കർണാടകയിലെ വിജയപുരയിലെ കോൺഗ്രസ് ഓഫീസിലാണ് ചിത്രം പതിപ്പിച്ചത്. ചിത്രം പതിപ്പിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സവർക്കറിനെതിരായ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പരാമർശത്തിനു തൊട്ടുപിന്നാലെയാണ് അജ്ഞാത സംഘം സവർക്കറുടെ ചിത്രങ്ങൾ കോൺഗ്രസ് ഓഫീസിൽ പോസ്റ്റ് ചെയ്തത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.

Read More

തിരുവനന്തപുരം: സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണത്തെക്കാൾ ഭീകരമായ സാഹചര്യം രാജ്യത്ത് സംജാതമാകാതിരിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കുമാരനാശാന്‍റെ ‘സ്വാതന്ത്ര്യം തന്നെയമൃതം’ എന്ന കവിതയും മുഖ്യമന്ത്രി ഉദ്ധരിച്ചു. വ്യത്യസ്ത മാർഗങ്ങളിലൂടെ ഒരേ ലക്ഷ്യത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു സ്വാതന്ത്ര്യസമരമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനമായിരുന്നു. ഈ സമ്മേളനത്തിലാണ് സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാട് പറഞ്ഞത്. ഇന്ന് മറ്റ് നടപടിക്രമങ്ങളൊന്നും ഉണ്ടാകില്ല. ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് 11 ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ പശ്ചാത്തലത്തിലാണ് നിയമനിർമ്മാണത്തിനായി 10 ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. ഗാന്ധിയുടെയും നെഹ്‌റ്രുവിന്‍റേയും സ്ഥാനത്ത് ബ്രിട്ടിഷുകാർക്ക് മുന്നിൽ മാപ്പ് അപേക്ഷ നൽകിയ ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇത് വളരെ ജാഗ്രതയോടെ കാണണം. ന്യൂനപക്ഷങ്ങളെ ശത്രുക്കളായാണ് കാണുന്നത്. അതിതീവ്ര ദേശീയതയും ദേശീയതയും…

Read More

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് തനിക്ക് സന്ദേശം ലഭിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹിയിലെ മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് എക്സൈസ് മന്ത്രി കൂടിയായ അദ്ദേഹത്തിന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. “എനിക്ക് ബിജെപിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു, ആം ആദ്മി പാർട്ടിയെ പിളർത്തി ബിജെപിയിൽ ചേരുക. സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇഡി) നിങ്ങൾക്കെതിരെ ഫയൽ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും,” സിസോദിയ ട്വീറ്റ് ചെയ്തു. തനിക്കെതിരായ എല്ലാ കേസുകളും വ്യാജമാണെന്ന് ആവർത്തിച്ച സിസോദിയ, ‘എന്തുവേണമെങ്കിലും ചെയ്യാമെന്ന്’ ബിജെപിയെ വെല്ലുവിളിച്ചു. “മഹാറാണാ പ്രതാപിന്‍റെയും രാജ്പുത്തിന്റെയും പിൻഗാമിയാണ് ഞാൻ എന്നാണ് ബി.ജെ.പിക്കുള്ള എന്‍റെ മറുപടി. ഗൂഡാലോചനക്കാർക്കും അഴിമതിക്കാർക്കും മുന്നിൽ തലകുനിക്കാൻ ഞാൻ ഒരിക്കലും തയ്യാറല്ല. എനിക്കെതിരെയുള്ള എല്ലാ കേസുകളും കള്ളമാണ്. എന്തുവേണമെങ്കിലും ചെയ്യൂ’, അദ്ദേഹം ട്വീറ്റ് ചെയ്തു. എ.എ.പിയുടെ ജനപ്രീതിയെ ബി.ജെ.പി ഭയന്നാണ് തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് സിസോദിയ…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കാൻ തയ്യാറാണെന്ന് ഹൈക്കോടതി. ഹർജിയിൽ അതിജീവിത ഉന്നയിച്ച ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സെഷൻസ് കോടതിയിലെ വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ഹർജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതോടെയാണ് കേസ് മറ്റൊരു ബെഞ്ചിലേക്ക് എത്തിയത്. സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നാണ് അതിജീവിതയുടെ വാദം. ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടി. സെഷൻസ് കോടതിയിൽ നിന്ന് പ്രത്യേക കോടതിയിലേക്ക് ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ കേസ് മാറ്റിയിരുന്നു. എന്നാൽ മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ കേസ് വീണ്ടും സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Read More

കണ്ണൂര്‍: യു.ഡി.എഫിന്‍റെ ശക്തമായ മുന്നേറ്റമുണ്ടായിട്ടും മട്ടന്നൂർ കോട്ട എൽ.ഡി.എഫ് നിലനിർത്തി. കഴിഞ്ഞ 25 വർഷമായി നിലനിൽക്കുന്ന മട്ടന്നൂർ നഗരസഭയിലെ എൽ.ഡി.എഫ് ഭരണം മാറ്റമില്ലാതെ തുടരും. 35 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരം നിലനിർത്തി. യു.ഡി.എഫിന് 14 സീറ്റുകൾ നേടാൻ കഴിഞ്ഞു. കഴിഞ്ഞ തവണ യു.ഡി.എഫിന് ഏഴ് സീറ്റുകൾ ആണ് നേടാൻ കഴിഞ്ഞത്. അതിന് മുമ്പത്തെ തവണ യുഡിഎഫ് 14 സീറ്റുകൾ നേടിയിരുന്നു. ഇരുമുന്നണികളും ഇത്തവണ വ്യാപകമായി പ്രചാരണം നടത്തുകയായിരുന്നു. സംസ്ഥാന നേതാക്കൾ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂർ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയർത്തിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും കാരണമാണ് മട്ടന്നൂരിൽ തദ്ദേശ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടത്താത്തത്.

Read More