- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ സന്തോഷമുണ്ടെന്ന് ജോസഫ് സ്കറിയ
കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ. ഹൈക്കോടതിയുടെ നടപടിയിൽ ഞാൻ സന്തുഷ്ടനാണ്. ഒരു ഉദ്യോഗാർത്ഥിയെന്ന നിലയിൽ എനിക്ക് അർഹമായ പരിഗണന ലഭിക്കാത്തതിനാലാണ് ഞാൻ പ്രതികരിച്ചത്. മറ്റ് ഉദ്യോഗാർത്ഥികളാരും എന്റെ എതിരാളികളല്ല. തനിക്ക് ലഭിക്കേണ്ട ന്യായത്തെക്കുറിച്ചാണ് കോടതിയെ ബോധിപ്പിച്ചത്. ഗവർണറും വി സി യും തമ്മിലുള്ള പ്രശ്നങ്ങളും തന്റെ പ്രശ്ങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. അവരുടെ പ്രശ്നങ്ങളിൽ പ്രതികരിക്കാൻ താത്പര്യമില്ല. കേരളത്തിൽ കുറച്ചു നാളുകളായി ഇത്തരത്തിലുള്ള നിയമന കാര്യങ്ങളിൽ കോടതിയെ മാത്രമേ ആശ്രയിക്കാൻ കഴിയുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്‍റെ നിയമനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. വിവാദ നിയമനം റദ്ദാക്കിയത് കണ്ണൂർ സർവകലാശാലയ്ക്കും വലിയ തിരിച്ചടിയാണ്. നിയമനം റദ്ദാക്കിയ വിവരം അറിയിച്ച് പ്രത്യേക ദൂതൻ മുഖേന പ്രിയ വർഗീസിന്…
ഹരിത ഹൈഡ്രജൻ ഭാവിയുടെ ഇന്ധനം; രാജ്യത്തെ ആദ്യ ഡബ്ബിള്‍ ഡെക്കര്‍ ഇ-ബസ് അവതരിപ്പിച്ച് ഗഡ്കരി
രാജ്യത്ത് ഡീസലിന്‍റെയും പെട്രോളിന്‍റെയും കാലം അവസാനിക്കാറായെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പരിസ്ഥിതിയും സമ്പദ് വ്യവസ്ഥയും കണക്കിലെടുക്കുമ്പോൾ, ഹരിത ഹൈഡ്രജൻ ആകും ഭാവിയിലേക്കുള്ള ഇന്ധനമാകുക. പ്രതിവർഷം 15 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉൽപ്പന്നങ്ങളും ഗ്യാസും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് സമ്പദ് വ്യവസ്ഥയോടുള്ള വെല്ലുവിളി മാത്രമല്ല, പരിസ്ഥിതിയോടുള്ള വെല്ലുവിളി കൂടിയാണ്. പെട്രോളിന്‍റെയും ഡീസലിന്‍റെയും ഉപയോഗമാണ് മലിനീകരണത്തിന്‍റെ 35 ശതമാനത്തിനും കാരണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുജ ഗ്രൂപ്പിന്‍റെ സ്വിച്ച് മൊബിലിറ്റി പുറത്തിറക്കിയ രാജ്യത്തെ ആദ്യത്തെ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് ചെലവുകുറവാണ്. വൈദ്യുതി, എഥനോള്‍, മെഥനോള്‍, ബയോഡീസല്‍, ബയോ എല്‍.എന്‍.ജി, ബയോ സി.എന്‍.ജി., ഹൈഡ്രജന്‍ എന്നിങ്ങനെ ഊര്‍ജരംഗത്ത് വൈവിധ്യവത്കരണം നടപ്പാക്കിവരുന്നു. ഇതില്‍ ഹരിത ഹൈഡ്രജനായിരിക്കും ഭാവിയുടെ ഇന്ധനമാകുകയെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂരിലെ യുഡിഎഫിന്റെ മിന്നും പ്രകടനത്തിൽ സിപിഐഎം പ്രവർത്തകർക്കും പങ്കുണ്ട്: കെ സുധാകരൻ
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മടുത്ത സി.പി.എം പ്രവർത്തകർക്കും പങ്കുണ്ടെന്ന് കെ.സുധാകരൻ. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് കെ സുധാകരൻ പറഞ്ഞു. സി.പി.എം ചെങ്കോട്ടയെന്ന് അവകാശപ്പെടുന്ന മട്ടന്നൂരിലെ മാറുന്ന രാഷ്ട്രീയമാണ് ഫലം പ്രതിഫലിപ്പിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. 35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 21 സീറ്റും യു.ഡി.എഫിന് 14 സീറ്റും ലഭിച്ചു. ഇടതുമുന്നണിയുടെ ഏഴ് വാർഡുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ഇരുണ്ട പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിന്‍റെ വെള്ളിവെളിച്ചം മിന്നിത്തിളങ്ങുകയാണെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മോസ്കോ: ചാവേറാക്രമണത്തിലൂടെ ഇന്ത്യൻ ഭരണനേതൃത്വത്തിലുള്ള ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയിലായി. ഐഎസ് ഭീകര സംഘടനയിലെ അംഗമായ ചാവേര്‍ ബോംബറിനെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) തിങ്കളാഴ്ച അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്തയാളെ തുര്‍ക്കിയിലെ ചാവേര്‍ ബോംബറായി ഐഎസ് റിക്രൂട്ട് ചെയ്തതാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ ഉന്നത നേതാവ് ആയിരുന്നു ഭീകരന്റെ ലക്ഷ്യമെന്നാണ് റഷ്യന്‍ ഏജന്‍സികള്‍ വ്യക്തമാക്കിയത്. പ്രവാചക നിന്ദയ്ക്കു തിരിച്ചടിയെന്നോണം ഇന്ത്യയിൽ ഭീകരാക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്ന് ഭീകരൻ സമ്മതിച്ചതായാണ് റിപ്പോർട്ട്.
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ ടീസ്റ്റ സെതൽവാദിന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് സർക്കാരിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാഴാഴ്ച നിലപാട് അറിയിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. അറസ്റ്റിന്‍റെ അടിസ്ഥാനമായ എഫ്ഐആറിൽ സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് ടീസ്ത സെതൽവാദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് അയച്ചുവെങ്കിലും സെപ്റ്റംബർ 19ന് വാദം കേൾക്കാനാണ് തീരുമാനമെന്ന് കപിൽ സിബൽ പറഞ്ഞു. ഈ സാഹചര്യത്തിൽ തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ടീസ്റ്റ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചത്.
കൊച്ചി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിനെതിരെ അതിജീവിത നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിശദീകരണം തേടിക്കൊണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഇരയ്ക്ക് കോടതിയെ സമീപിക്കാൻ കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു.
കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് നടപടി. പ്രിയ ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം കോടതി തടയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്
കുട്ടികളെ വേർപിരിഞ്ഞിരിക്കുന്നത് മാതാപിതാക്കൾക്ക് വളരെ സങ്കടകരമായ കാര്യമാണ്. കുഞ്ഞുങ്ങളുടെ കളിക്കൊഞ്ചലുകളും വളര്‍ച്ചയുമെല്ലാം വീഡിയോ കോളിലൂടെ കാണാന്‍ മാത്രം ഭാഗ്യമുള്ളവരാണ് പലരും. ജോലിക്ക് പോകുമ്പോൾ കുട്ടികൾ മറ്റുള്ളവരുടെ കൈകളിലിരുന്ന് അച്ഛനമ്മമാരെ യാത്രയാക്കുന്ന വീഡിയോയും നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘അമ്മ ഡ്യൂട്ടിയിലാണ് വാവേ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക വേഷത്തില്‍ ജോലിക്കു പോകുന്ന വനിതാ പോലീസുകാരിയായ അമ്മയും അമ്മൂമ്മയുടെ കൈകളിലിരുന്ന് യാത്ര പറയുന്ന കുഞ്ഞുമാണ് വീഡിയോയിലുള്ളത്. അമ്മ കുഞ്ഞിനെ ഉമ്മ വെയ്ക്കുന്നതും കൊഞ്ചിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. മക്കൾ ഉള്‍പ്പെടെ വേണ്ടപ്പെട്ടവരില്‍ നിന്നും അകന്ന് കര്‍ത്തവ്യ നിര്‍വഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയും ഈ വീഡിയോ സമര്‍പ്പിക്കുന്നു എന്ന കമന്റോട് കൂടിയാണ് കേരള പോലീസ് വീഡിയോ പോസ്റ്റ് ചെയ്തത്.
യു.എന്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതികരിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി
സിംഗപ്പൂര്‍: ഉക്രൈൻ-റഷ്യ വിഷയത്തിൽ യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതികരണവുമായി സിംഗപ്പൂർ പ്രധാനമന്ത്രി ലീ സീൻ ലൂങ്. ഉക്രെയിനിനെ ആക്രമിക്കാനുള്ള റഷ്യയുടെ ശ്രമങ്ങൾക്കെതിരെ യു.എൻ രക്ഷാസമിതിയിൽ യു.എസിന്‍റെ നേതൃത്വത്തിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് സിംഗപ്പൂർ പ്രധാനമന്ത്രി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യ റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങുന്നുണ്ടെന്നും അതുകൊണ്ടാണ് റഷ്യയ്ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിൽ വോട്ട് ചെയ്യാതിരുന്നതെന്നുമാണ് ലീ സീൻ ലൂങ് പറഞ്ഞത്.
അരുണാചൽ പ്രദേശ്: ഉന്നതതല കോൺഗ്രസ് പ്രതിനിധി സംഘം ചൈന അതിർത്തി സന്ദർശിക്കും. അരുണാചൽ പ്രദേശ് അതിർത്തിയാണ് സന്ദർശിക്കുക. ചൈനീസ് അധിനിവേശം സംഘം നേരിട്ട് കണ്ട് വിലയിരുത്തും. നോർത്ത് ഈസ്റ്റ് കോൺഗ്രസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സന്ദർശനം. എൻ.ഇ.സി.സി കൺവീനർ പ്രദ്യുത് ബോർഡോലോയ് ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് നുഴഞ്ഞുകയറ്റം സംബന്ധിച്ച റിപ്പോർട്ടുകളെ തുടർന്ന് അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്താനാണ് കോൺഗ്രസ് പ്രതിനിധി സംഘം അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുന്നത്. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മൗനം പാലിച്ചതാണ് അതിർത്തി സന്ദർശനത്തിന് കാരണമെന്ന് പ്രദ്യുത് ബോർഡോലോയ് പറഞ്ഞു.