- യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ബഹ്റൈന്‍ പ്രാതിനിധ്യം
- അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ ജനവാസമേഖലയിൽ തകർന്ന് വീണു
- സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പരിശോധന; വയനാട്ടിൽ മെയിൽ നഴ്സ് അറസ്റ്റിൽ
- ബഹ്റൈനില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
- ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്ക് തംകീന്‍ പരിശീലനം നല്കി
- തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു
- കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ മൃതദേഹം
- പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു. പല ജില്ലകളിലും നായയുടെ കടിയേറ്റവരുടെ എണ്ണം രണ്ടോ മൂന്നോ മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. ആന്‍റി റാബിസ് വാക്സിൻ എടുക്കാൻ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ വാക്സിനുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പേവിഷബാധയ്ക്കെതിരെ 26,000 വയല്‍ ആന്‍റി റാബിസ് വാക്സിൻ (ഐഡിആർവി) ലഭ്യമാക്കിയിട്ടുണ്ട്. സി.ഡി.എൽ. പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വാക്സിൻ ലഭ്യമാക്കിയത്. പരിശോധനകൾ പൂർത്തിയായാൽ കൂടുതൽ വാക്സിനുകൾ ലഭ്യമാക്കും. നായ്ക്കളുടെയും പൂച്ചകളുടെയും കടിയേറ്റതിനെ തുടർന്ന് ആന്‍റി റാബിസ് വാക്സിൻ എടുക്കാൻ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ലഭ്യമായ വാക്സിൻ ആശുപത്രികളിൽ വിതരണം ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മുംബൈ: മുംബൈയിൽ കാലവർഷം അവസാനിക്കാൻ ഒരു മാസത്തിലേറെ ബാക്കിനിൽക്കെ, ഈ സീസണിൽ 86 ശതമാനത്തോളം മഴ ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള മൺസൂൺ സീസണിൽ ലഭിക്കേണ്ട മഴയുടെ 86 ശതമാനവും ഇതിനകം ലഭിച്ചു. മെച്ചപ്പെട്ട മഴ ലഭിച്ചിട്ടും മുൻ വർഷങ്ങളിലേതുപോലെ വലിയ വെള്ളപ്പൊക്കങ്ങളോ മറ്റ് ദുരന്തങ്ങളോ ഉണ്ടായിട്ടില്ലെന്നത് നഗരവാസികൾക്ക് ആശ്വാസകരമാണ്. മുംബൈ, താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിൽ നാളെ വരെ ഇടവിട്ട് മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
ഡൽഹി: കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ നിരവധി പേരെ ഡൽഹിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതായി ഭാരത് കിസാന്‍ യൂണിയന്‍ ആരോപിച്ചു. ഡൽഹി അതിർത്തിയിൽ കർഷകരെ തടഞ്ഞിട്ടുണ്ടെന്നും നിരവധി കർഷകർ കസ്റ്റഡിയിലാണെന്നും ബികെയു നേതാവ് ജഗ്ജീത് സിംഗ് ദല്ലേവാള്‍ പറഞ്ഞു. ‘കര്‍ണാല്‍ ബൈപാസില്‍ വാഹനങ്ങള്‍ തടഞ്ഞു. ഞങ്ങള്‍ ഇത് സമാധാനപരമായാണ് ചെയ്യുന്നത്. ഞങ്ങളുടെ പരിപാടി ഒരു ദിവസത്തേക്കുള്ളതാണ്. ദൂരെ നിന്ന് ആളുകള്‍ വന്നിട്ടുണ്ട്, അവരെ ഒത്തുകൂടാന്‍ അനുവദിക്കണം. വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന,’ ജഗ്ജീത് സിംഗ് ദല്ലേവാള്‍ പറഞ്ഞു. അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഭാരത് കിസാന്‍ യൂണിയന്‍ മുന്നറിയിപ്പ് നൽകി. സുരക്ഷാ കാരണങ്ങളാൽ ചില പ്രതിഷേധക്കാരെ ഗാസിപൂർ അതിർത്തിയിൽ തടഞ്ഞതായി ഡിസിപി പ്രിയങ്ക കശ്യപ് പറഞ്ഞു. എന്നിരുന്നാലും, കൃത്യമായ പരിശോധനകൾക്ക് ശേഷം, എല്ലാവർക്കും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന് ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ വിമർശനം. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ദിലീപിനെതിരെ കോടതി രംഗത്തെത്തിയത്. നിങ്ങൾക്ക് എന്താണ് വിഷമമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. രഹസ്യനടപടികൾ വേണമെന്ന അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചു. വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ രഹസ്യ വാദം കേൾക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. സെഷന്‍ കോടതിയിലെ വിചാരണ റദ്ദ് ചെയ്ത് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അതീജിവിത നല്‍കിയിരിക്കുന്ന ഹർജി ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിക്കുന്നത്. നേരത്തെ ഹർജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൌസർ എടപ്പഗത്ത് പിന്മാറിയിരുന്നു. നടിയുടെ ആവശ്യം പരിഗണിച്ച് സ്വമേധയാ ആയിരുന്നു ജഡ്ജിയുടെ പിന്മാറ്റം.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ മോഷ്ടാക്കളുടെ വിളയാട്ടം. കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച നാട്ടുകാർക്കും പിടികൂടാൻ ശ്രമിച്ച പോലീസിനും നേരെ മോഷ്ടാക്കൾ തോക്ക് ചൂണ്ടി. രക്ഷപ്പെട്ട രണ്ട് മോഷ്ടാക്കൾക്കുമായി പോലീസ് ഊർജ്ജിത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടപ്പഴഞ്ഞിയിലെ ഹൗസിംഗ് കോളനിയിലെ അടച്ചിട്ട ഒരു വീട് കുത്തിത്തുറന്ന് കവർച്ച നടത്താനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാൽ, വീട് കുത്തിത്തുറന്ന് അകത്തുകടക്കാനുള്ള ശ്രമം അയൽവാസികൾ ശ്രദ്ധിച്ചു. തുടർന്ന് കവർച്ചാശ്രമം തടഞ്ഞ് അയൽവാസികൾ ഇവരെ ചോദ്യം ചെയ്യാനെത്തി. ഇതോടെ ഇരുവരും നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇടപ്പഴഞ്ഞിയില്‍ നിന്ന് നഗരത്തിലെ ഒരു സ്‌പെയര്‍ പാര്‍ട്‌സ് കടയിലേക്കാണ് രണ്ടുപേരും എത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസിന് നേരേയും ഇവർ തോക്ക് ചൂണ്ടി രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ എല്ലാ വാഹനങ്ങളിലും 2019 മുതല്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുകയും കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഈ സംവിധാനം ഇനി പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ജി.പി.എസിന്റെ സഹായത്തോടെ മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുന്ന നമ്പര്‍ പ്ലേറ്റുകളായിരിക്കും ഇവയിൽ നല്‍കുകയെന്നാണ് മന്ത്രി അറിയിച്ചത്. ടോൾ പ്ലാസകൾ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളിലേക്കുള്ള ആദ്യപടിയായാണ് ഇതിനെ കാണുന്നത്. നമ്പർ പ്ലേറ്റിലെ ജി.പി.എസ്. സംവിധാനത്തിന്‍റെ സഹായത്തോടെ, ഓടുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. 2023 ഓടെ പദ്ധതി പ്രവർത്തനക്ഷമമാകുമെന്നും നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ 1.5 ലക്ഷം വാഹനങ്ങളിൽ നിന്ന് ജിപിഎസ് അടിസ്ഥാനത്തിൽ ടോൾ പിരിവ് നടത്തുന്നുണ്ടെന്നും നിതിൻ ഗഡ്കരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളിൽ പകുതി ദൂരം യാത്ര ചെയ്യുന്നവർ പോലും മുഴുവൻ ടോൾ തുകയും നൽകണം. പുതിയ സാങ്കേതിക വിദ്യ…
മാധ്യമങ്ങള്‍ പറയുന്നത് പോലെയാണ് ജനം വോട്ട് ചെയ്യുന്നതെങ്കില്‍ കേരളത്തില്‍ ഇടതുണ്ടാകില്ല: തോമസ് ഐസക്
മാധ്യമ മേഖലയുടെ കോര്‍പ്പറേറ്റ്‌വത്കരണം കാരണം സ്വതന്ത്ര മാധ്യമമായി പ്രവർത്തിക്കാൻ പ്രയാസമാണെന്ന് ഡോ.തോമസ് ഐസക്. മാധ്യമങ്ങൾക്ക് രാഷ്ട്രീയ താൽപ്പര്യങ്ങളും കോർപ്പറേറ്റ് താത്പ്പര്യങ്ങളുമുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഒരു പത്രപ്രവർത്തകന്‍റെ സ്വാതന്ത്ര്യം കുറയുകയാണെന്നും തോമസ് ഐസക് പറഞ്ഞു. താന്‍ മാ.പ്ര എന്നൊന്നും വിളിക്കാറില്ലെന്നും തോമസ് ഐസക് പറഞ്ഞു.
യാത്രക്കാരനെ ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ-ഷൊർണൂർ മെമുവിലാണ് യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് ഉച്ചയോടെ പറളി സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരും ഗാർഡും ചേർന്ന് സ്റ്റേഷൻ ഓഫീസറെ വിവരമറിയിച്ചു. ട്രെയിൻ പറളി സ്റ്റേഷനിൽ നിർത്തിയിടുകയും ആർപിഎഫിനെ വിവരം അറിയിക്കുകയും ചെയ്തു. ശേഷം ആർ.പി.എഫ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.
തമിഴ്‌നാട്: ഒന്നും രണ്ടും ഡോസുകൾക്ക് ശേഷം കോവിഡ് 19ന് എതിരായ മുൻകരുതൽ വാക്സിനുകൾ എടുക്കേണ്ടതിന്‍റെ ആവശ്യകത മനസിലാക്കാൻ ആളുകളെ സഹായിക്കുന്നതിന് തമിഴ്നാട് ആരോഗ്യ വകുപ്പ് ബോധവൽക്കരണ ബ്ലിറ്റ്സ് ആസൂത്രണം ചെയ്യുന്നു. തമിഴ് സിനിമയിലെ പ്രമുഖ സിനിമാ, ടിവി താരങ്ങളെ അണിനിരത്തിയാണ് ബോധവൽക്കരണ യജ്ഞം നടത്തുകയെന്ന് തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. തമിഴ്നാട്ടിൽ വാക്സിനേഷൻ യജ്ഞം ആരംഭിച്ച സമയത്ത്, ആളുകൾ വാക്സിൻ എടുക്കാൻ വിമുഖത കാണിച്ചു, ഈ പ്രാരംഭ വിള്ളലുകളിൽ ഭൂരിഭാഗവും സിനിമാ, ടിവി താരങ്ങളെ ഉപയോഗിച്ചുള്ള ബോധവൽക്കരണത്തിലൂടെ മറികടക്കുകയും ചെയ്തിരുന്നു.
സി.പി.ഐ(എം) പ്രവർത്തകർ സി.പി.ഐ ഓഫീസ് ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ഞാറയ്ക്കൽ ഏരിയ സെക്രട്ടറി എ.പി.പ്രിനിൽ ഉൾപ്പെടെ അഞ്ച് സി.പി.എം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ഞാറയ്ക്കലിലെ സി.പി.ഐ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകർ ആക്രമണം നടത്തിയത്. ഓഫീസിന്‍റെ ബോർഡ് അടക്കം നശിപ്പിച്ചെന്നാണ് സി.പി.ഐയുടെ പരാതി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി.പി.ഐ സഖ്യം വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനുള്ളിൽ അക്രമമുണ്ടായിട്ടില്ലെന്ന് സി.പി.എം ഏരിയാ സെക്രട്ടറി എ.പി.പ്രിനിൽ പറഞ്ഞു. അപകീർത്തികരമായ പരാമർശങ്ങളെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.എമ്മിന്‍റെ വിശദീകരണം.