Author: News Desk

ചണ്ഡീഗഢ്: ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോയ്ക്ക് ചണ്ഡീഗഢിലെ ഉപഭോക്തൃ കോടതി 10,000 രൂപ പിഴ ചുമത്തി. പിസ ഓർഡർ റദ്ദാക്കിയതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. ഉപഭോക്താവിന് സൗജന്യമായി ഭക്ഷണം നൽകാനും കോടതി ഉത്തരവിട്ടു. അജയ് ശർമ്മയാണ് സൊമാറ്റോയ്ക്കെതിരെ കോടതിയെ സമീപിച്ചത്. താൻ ‘ഓൺ ടൈം ഓർ ഫ്രീ’ സൗകര്യത്തിലൂടെ ഓർഡർ ചെയ്ത പിസ ഓർഡർ സൊമാറ്റോ ക്യാൻസൽ ചെയ്തു എന്നായിരുന്നു ഇയാളുടെ പരാതി. രാത്രി 10.15ന് ഭക്ഷണം ഓർഡർ ചെയ്ത് പണം നൽകി. എന്നാൽ, 10.30ന് സൊമാറ്റോ ഓർഡർ റദ്ദാക്കുകയും റീഫണ്ട് നൽകുകയും ചെയ്തു. കൃത്യസമയത്ത് ഓർഡർ നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഓർഡർ അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. എന്നിരുന്നാലും, സൊമാറ്റോ ഉത്തരവ് അംഗീകരിക്കുകയും പിന്നീട് അത് റദ്ദാക്കുകയും ചെയ്തു. അതിനാൽ സർവീസിൽ ഗുരുതരമായ വീഴ്ചയുണ്ടായി. ‘ഓൺ ടൈം ഓർ ഫ്രീ’ സൗകര്യത്തിന് സൊമാറ്റോ 10 രൂപ അധികമാണ് ഈടാക്കുന്നത്. അതിനാൽ, ഉത്തരവ് കൃത്യസമയത്ത് എത്തിക്കണമെന്നും പരാതിക്കാരൻ പറഞ്ഞു.

Read More

ചെന്നൈ: പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിൽ, സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും 6 മാസത്തെ തടവ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്. കാർത്തിയെയും സാമന്തയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ നിർമ്മിക്കാൻ ലിംഗുസാമി പിവിപി ക്യാപിറ്റലിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇത് സംഭവിച്ചത്. സിനിമ നടന്നില്ല. എന്നാൽ കടം വാങ്ങിയ പണം തിരികെ നൽകിയില്ല. ലിംഗുസാമി നൽകിയ ചെക്ക് മടങ്ങിയതോടെയാണ് കമ്പനി പരാതി നൽകിയത്. കേസിൽ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് ലിംഗുസാമി.

Read More

ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖം വിട്ടതായി റിപ്പോർട്ട്. കപ്പൽ നങ്കൂരമിട്ട് ആറ് ദിവസത്തിന് ശേഷമാണ് ഹംബൻടോട്ട തുറമുഖം വിട്ടത്. ശ്രീലങ്കൻ തുറമുഖത്ത് കപ്പൽ നങ്കൂരമിടുന്നതിനെ ഇന്ത്യ എതിർത്തിരുന്നു. ഓഗസ്റ്റ് 11ന് നങ്കൂരമിടേണ്ടിയിരുന്ന കപ്പൽ ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ഓഗസ്റ്റ് 16ന് ശ്രീലങ്കൻ തുറമുഖത്തെത്തി. ഓഗസ്റ്റ് 16 രാവിലെ 8.20ന് ഹംബൻടോട്ട തുറമുഖത്ത് എത്തിയ കപ്പൽ ഇന്ന് വൈകുന്നേരം 4 മണിക്ക് അവിടെ നിന്ന് പുറപ്പെട്ടു. ചൈനയിലെ ജിയാങ് യിൻ തുറമുഖത്തേക്കാണ് കപ്പൽ പോകുന്നത്. ചൈനയുടെ സാങ്കേതികമായി വളരെ പുരോഗമിച്ച സ്‌പേസ് ട്രാക്കിംഗ് കപ്പലാണ് യുവാൻ വാങ്5. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ആണ് കപ്പൽ ഹംബൻതോട്ട തുറമുഖ യാർഡിൽ എത്തിയത്. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകൾ സംഭരിക്കാനും വിശകലനം ചെയ്യാനും ഈ ചാരക്കപ്പലിന് കഴിയുമെന്നാണ് പെന്റഗൺ റിപ്പോർട്ട് ചെയ്യുന്നത്. ചാരക്കപ്പൽ ശ്രീലങ്കയിൽ പ്രവേശിക്കുമെന്ന സൂചന പുറത്തെത്തിയത് മുതൽ കേരളത്തിലും തമിഴ്‌നാട്ടിലും നാവികസേന അതീവജാഗ്രതയിലായിരുന്നു.

Read More

പട്ന: റിക്രൂട്മെന്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ ഉദ്യോഗാർഥികൾ നടത്തിയ സമരത്തിനിടെ യുവാവിനെ തല്ലിച്ചതച്ച് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ്. അധ്യാപക ജോലിക്കായുള്ള ഉദ്യോഗാർഥികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പട്ന അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ.കെ.സിങ് ഉദ്യോഗാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലത്ത് ദേശീയ പതാകയുമായി വീണു കിടന്നിട്ടും വടി ഉപയോഗിച്ച് കെ.കെ.സിങ് ഇയാളെ മർദിക്കുകയായിരുന്നു. വിഡിയോയിൽ യുവാവിനെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതും കാണാം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. അതേസമയം, സംഭവത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ച ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

Read More

കണ്ണൂർ: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടെന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കെ.കെ. ശൈലജ ടീച്ചര്‍. ശൈലജ ടീച്ചറുടെ വാര്‍ഡില്‍ എല്‍.ഡി.എഫ് തോറ്റുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ശൈലജ ടീച്ചര്‍ രംഗത്തെത്തിയിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് മൂന്നക്കം പോലും തികയ്ക്കാന്‍ സാധിച്ചില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. എന്നിട്ടും യു.ഡി.എഫ് ആണ് മണ്ഡലത്തില്‍ ജയിച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തോല്‍വിയിലുള്ള ജാള്യത മറച്ചുപിടിക്കാനുള്ള ശ്രമമാണെന്നും ടീച്ചര്‍ പറയുന്നു.

Read More

ചെന്നൈ: ശരിയായ ആരോഗ്യ പരിപാലന രീതികൾ പിന്തുടരുന്നതിനാൽ താനും മകൻ ഉദയനിധിയും സഹോദരങ്ങളാണോ എന്ന് പലരും ചോദിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. വിദേശ സന്ദർശന വേളകളിൽ ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ശരിയായ വ്യായാമത്തിന് സമയമെടുക്കുന്നതിനാൽ ശരീരം നന്നായി പരിപാലിക്കാൻ കഴിയുമെന്നും വിശദീകരിച്ചു. ചെന്നൈ കോർപ്പറേഷൻ സംഘടിപ്പിച്ച ‘ഹാപ്പി സ്ട്രീറ്റ്’ പദ്ധതിയിൽ പങ്കെടുക്കുകയായിരുന്നു സ്റ്റാലിൻ. ചെന്നൈ ദിനാഘോഷത്തോടനുബന്ധിച്ച് ബസന്റ് നഗർ എലിയറ്റ്സ് ബീച്ച് സന്ദർശിച്ച സ്റ്റാലിൻ കുട്ടികളോടൊപ്പം ബാസ്കറ്റ്ബോളും ബാഡ്മിന്‍റണും കളിക്കാൻ സമയം കണ്ടെത്തി. അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ സ്റ്റാലിൻ കേരളത്തിലെത്തും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന ദക്ഷിണ മേഖലാ കൗൺസിൽ സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരത്ത് നടക്കും. അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യും.

Read More

തൊടുപുഴ: തൊടുപുഴയിൽ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിലായി. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് (25), കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 6.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊടുപുഴയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.

Read More

തൃശൂർ: തൃശൂര്‍ കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. കൂനംമൂച്ചി സ്വദേശി വിന്‍സന്റ് ആണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് പരാതികൾ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വിന്‍സന്റിന്റെ പേരില്‍ സ്റ്റേഷനില്‍ രണ്ടു കേസുകളുണ്ടായിരുന്നു. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും ദമ്പതിമാരുടെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനുമായിരുന്നു കേസ്. ഈ പരാതിയില്‍ ഇയാളോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഉച്ച കഴിഞ്ഞ് ഇയാള്‍ സ്റ്റേഷനിലെത്തുന്നത്. ഇയാളുടെ കാറില്‍ ഉണ്ടായിരുന്ന നായയെ കാറില്‍ നിന്ന് പുറത്തിറക്കി പരിഭ്രാന്തി പരത്താന്‍ ഇയാള്‍ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് തര്‍ക്കമുണ്ടായി. ഇതോടെ മണ്ണ് വെട്ടുന്ന കൈക്കോട്ട് എടുത്ത് പൊലീസുകാരെ ആക്രമിക്കാന്‍ ചെല്ലുന്ന നിലയുണ്ടായി. ഗോപി എന്ന പൊലീസുകാരന്റെ നെഞ്ചിലും ഇയാള്‍ ചവിട്ടി. ഏറെ ശ്രമകരമായാണ് ഒടുവില്‍ ഇയാളെ പൊലീസ് പിടികൂടിയത്.

Read More

ഹൈദരാബാദ്: സെക്കന്ദരാബാദിലെ ഉജ്ജയിനി മഹാകാളി ക്ഷേത്രം സന്ദർശിക്കുന്നതിനിടെ തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരുപ്പെടുക്കുന്ന വിഡിയോയെ ചൊല്ലി തെലങ്കാനയിൽ രാഷ്ട്രീയ വിവാദം. സംഭവത്തിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകനും സംസ്ഥാന മന്ത്രിയുമായ കെ.ടി.രാമ റാവു രൂക്ഷ ഭാഷയിലാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. തെലങ്കാനയിലെ ജനങ്ങൾ ഗുജറാത്തിന്റെ അടിമകളെ നിരീക്ഷിക്കുകയാണെന്നും തെലങ്കാനയുടെ ആത്മാഭിമാനത്തെ ഇകഴ്‌ത്താനുള്ള ഏതൊരു ശ്രമത്തെയും തിരുത്തുമെന്നും കെ.ടി.രാമ റാവു ട്വീറ്റ് ചെയ്‌തു. ‘തെലങ്കാന പ്രൈഡ്’(തെലങ്കാന അഭിമാനം) എന്ന ഹാഷ്‌ടാഗിലായിരുന്നു കെ.ടി.രാമ റാവുവിന്റെ ട്വീറ്റ്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)യുടെ നേതൃത്വത്തിൽ ‘തെലങ്കാന പ്രൈഡ്’ എന്ന ഹാഷ്‌ടാഗിന് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഉജ്ജയിനി മഹാകാളി ക്ഷേത്ര സന്ദർശനത്തിനു ശേഷം പുറത്തെത്തുന്ന അമിത് ഷായുടെ ചെരുപ്പെടുക്കാൻ ധൃതിയിൽ പോകുന്ന തെലങ്കാന ബിജെപി അധ്യക്ഷനെ‘അടിമ’ എന്നാണ് തെലങ്കാന രാഷ്ട്ര സമിതി സോഷ്യൽ മീഡിയ കൺവീനർ വൈ.സതീഷ് റെഡ്ഡി വിശേഷിപ്പിച്ചത്. നൽഗൊണ്ട ജില്ലയിലെ…

Read More

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്‍റ് കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ച് മുറി പൂട്ടി. കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥി ഇപ്രാവശ്യം വീണ്ടും പ്രവേശനത്തിനെത്തിയത് പ്രിന്‍സിപ്പാള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അച്ചടക്ക നടപടിയെ തുടർന്ന് കഴിഞ്ഞ വർഷം കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട രോഹിത് രാജ് എന്ന വിദ്യാർത്ഥി ഈ വർഷം അതേ വിഷയത്തിൽ വീണ്ടും പ്രവേശനത്തിനെത്തി. ഇതോടെയാണ് പ്രവേശനം നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പ്രിൻസിപ്പൽ വിദ്യാർത്ഥിയെ അറിയിച്ചത്. ഇതേതുടർന്ന് പ്രവേശനം നിഷേധിച്ച പ്രിൻസിപ്പലിനെ തടഞ്ഞുവച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകരെ പ്രിൻസിപ്പലിന്‍റെ ഓഫീസിന് മുന്നില്‍ നിന്ന് മാറ്റി. ഇതിനിടെ പോലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ഇതേതുടര്‍ന്ന് എസ്എഫ്‌ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി സെക്രട്ടറി അമിത് പവന്‍, ജോയിന്‍ സെക്രട്ടറി ഷൈജു, ഏരിയ പ്രസിഡണ്ട് രാഹുല്‍, യൂണിറ്റ് അംഗങ്ങളായ സബീര്‍, അബി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More