Author: News Desk

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശത്തെ അപലപിച്ച് അമ്പതിലധികം ചരിത്രകാരൻമാരും പണ്ഡിതൻമാരും രംഗത്തെത്തി. വൈസ് ചാൻസലർക്കെതിരെ ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന വ്യാജവും അപകീർത്തികരവും രാഷ്ട്രീയ പ്രേരിതവുമായ പ്രചാരണം അംഗീകരിക്കാനാവില്ലെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും പ്രശസ്ത ചരിത്രകാരനുമായ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രനെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രിമിനൽ എന്ന് വിളിച്ചത് ഞെട്ടലുണ്ടാക്കുന്നതാണ്. കേരളത്തിന്‍റെ കാർഷിക ചരിത്രത്തിലും ജനസംഖ്യാശാസ്ത്രത്തിലും പ്രത്യേക വൈദഗ്ധ്യമുള്ള ഇന്ത്യയിലെ പ്രമുഖ ചരിത്രകാരൻമാരിൽ ഒരാളാണ് പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ. ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ചരിത്ര-സാംസ്‌കാരിക വിഭാഗം തലവനായ അദ്ദേഹം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ നെൽസൺ മണ്ടേല സെന്‍റർ ഫോർ പീസ് ആൻഡ് കോൺഫ്ലിക്റ്റ് റെസല്യൂഷന്‍റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More

ബെയ്ജിങ്: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവിടെ തിരിച്ച് പോകാൻ അനുമതി. രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്കൊടുവിലാണ് ചൈന ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികളെ ചൈനയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥികൾ കോവിഡിനെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തി പഠനം തുടരാനാകാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് തിരികെച്ചെല്ലാൻ ചൈനയുടെ അനുമതി. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീണ്ടും വീസ അനുവദിക്കാനുള്ള തീരുമാനം തിങ്കളാഴ്ചയാണ് ചൈന പ്രഖ്യാപിച്ചത്. “ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ. നിങ്ങളുടെ ക്ഷമ ഒടുവിൽ ഫലം കണ്ടു. നിങ്ങളുടെ സന്തോഷവും ആവേശവും എനിക്ക് മനസ്സിലാകും. ചൈനയിലേക്ക് വീണ്ടും സ്വാഗതം,” ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥ ജി റോംഗ് ട്വീറ്റ് ചെയ്തു. വിദ്യാർഥികൾക്കും ബിസിനസ്സുകാർക്കും ചൈനയിൽ ജോലി ചെയ്യുന്ന ആളുകളുടെ കുടുംബാംഗങ്ങൾക്കും വീണ്ടും വിസ അനുവദിക്കാനുള്ള തീരുമാനത്തിന്‍റെ വിശദാംശങ്ങളും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: കോവിഡ് -19 മഹാമാരിയുടെ സമയത്തെ സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 2021-22 സാമ്പത്തിക വർഷത്തിൽ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളുടെ കണക്കാണിത്. കേരളത്തിലെയും ഉത്തർപ്രദേശിലെയും വളർച്ച കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാൾ മോശമാണ്. കേരളത്തിലെ വളർച്ചാ നിരക്ക് 7.10 ശതമാനമാണ്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം 2011-12 ലെ നിശ്ചിത നിരക്കിന്‍റെ അടിസ്ഥാനത്തിൽ 2011 ഓഗസ്റ്റ് 1 വരെയുളള 21 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വളർച്ചാ നിരക്കാണ് പുറത്തിറക്കിയത്. ആന്ധ്ര പ്രദേശാണ് വളർച്ചാ നിരക്കിൽ മുന്നിലുളളത് (11.43%). ഏറ്റവും കുറവ് വളർച്ച പുതുച്ചേരിയിൽ ആണ് (3.31%).

Read More

തിരുവനന്തപുരം: നിഷ്ക്രിയമായ ആഭ്യന്തര വകുപ്പും മയക്കുമരുന്ന് വ്യാപാരവും കേരളത്തെ മയക്കുമരുന്നിന്‍റെ കേന്ദ്രമാക്കി മാറ്റുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 90% കൊലപാതകങ്ങൾക്കും അക്രമ സംഭവങ്ങൾക്കും പ്രധാന കാരണം മയക്കുമരുന്ന് ആകുകയാണ്. നമ്മുടെ പോലീസ് സംവിധാനവും എക്സൈസ് സംവിധാനവും എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലേക്കുള്ള മരുന്നുകളുടെ വരവ് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് വരുന്ന മയക്കുമരുന്നുകളിൽ 5% പോലും പിടിക്കപ്പെടുന്നില്ല എന്നത് വളരെ ഞെട്ടിക്കുന്ന വസ്തുതയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മയക്കുമരുന്നിന് അടിമകളായവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിലേക്കാണ് മയക്കുമരുന്ന് മാഫിയ വ്യാപിക്കുന്നത്. ഇതുമൂലം എത്ര യുവത്വങ്ങളെ കുടുംബത്തിനും രാജ്യത്തിനും നഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

Read More

ന്യൂ‍ഡൽഹി: കഴിഞ്ഞ 32 വർഷമായി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ലെന്നിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഗാന്ധി കുടുംബത്തെ ഭയപ്പെടുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസിനുള്ളിലെ കുടുംബവാഴ്ചയെ പ്രധാനമന്ത്രി നിരന്തരം വിമർശിക്കുന്നതിനിടെയാണ് ഗെഹ്ലോട്ടിന്‍റെ ചോദ്യം. എന്തുകൊണ്ടാണ് എല്ലാവരും എപ്പോഴും കോൺഗ്രസിനെ ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. “നോക്കൂ, കഴിഞ്ഞ 32 വർഷത്തിനിടെ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ പോലും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി കുടുംബത്തെ ഭയപ്പെടുന്നത്? കഴിഞ്ഞ 75 വർഷത്തിനിടെ രാജ്യത്ത് പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്തുകൊണ്ടാണ് പറയുന്നത്? എന്തുകൊണ്ടാണ് എല്ലാവരും കോൺഗ്രസിനെ കൂട്ടത്തോടെ ആക്രമിക്കുന്നത്. ഇതിനെല്ലാം ഒരൊറ്റ കാരണമേ ഉള്ളൂ. സ്വാതന്ത്ര്യത്തിനു മുൻപും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയുടെയും കോൺഗ്രസിന്റെയും ഡിഎൻഎ ഒന്നു തന്നെയാണ്. എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളാൻ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസ്,” ഗെഹ്ലോട്ട് പറഞ്ഞു.

Read More

ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകളുടെ വില ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കസ്റ്റംസ് തീരുവയിലെ വർദ്ധനവാണ് സ്മാർട്ട്ഫോണുകളുടെ വില വർദ്ധനവിന് കാരണമാകുന്നത്. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ അസംബ്ലിക്ക് കസ്റ്റംസ് തീരുവ 10 ശതമാനമാണ്. ഡിസ്പ്ലേ അസംബ്ലിക്കൊപ്പം ആന്‍റി ഇഞ്ച്, പവർ കീ തുടങ്ങിയ മറ്റ് സ്പെയർ പാർട്സുകൾ ഉണ്ടെങ്കിൽ തീരുവ 15 ശതമാനമായി ഉയർത്താനാണ് നീക്കം. അങ്ങനെയെങ്കിൽ ഫോണുകളുടെ വില ഉയരും.

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. 12 മണിക്കൂർ ഒറ്റത്തവണ ഡ്യൂട്ടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എട്ട് മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടിയും നാല് മണിക്കൂർ വിശ്രമവുമാണ് പരിഗണിക്കുന്നത്. വിശ്രമസമയത്തിന് അധികവേതനം വേണ്ടെന്നാണ് നിയമോപദേശം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ചർച്ചകൾ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, യൂണിയനുകൾ പ്രതിഷേധം തുടരുകയാണ്.

Read More

ബീഹാർ: ബീഹാറിലെ ഹോട്ടലിൽ ഗുണ്ടാസംഘത്തിൻ്റെ വ്യാജ പൊലീസ് സ്റ്റേഷൻ. പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എട്ട് മാസത്തോളമാണ് ഇവർ ഈ വ്യാജ പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിച്ചത്. പോലീസുകാരെന്ന വ്യാജേന 100 കണക്കിന് ആൾക്കാരിൽ നിന്ന് ഇവർ പണം തട്ടിയെടുക്കുകയും ചെയ്തു. പ്രദേശത്തെ പ്രധാന പോലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് സംഘം വ്യാജ പൊലീസ് സ്റ്റേഷൻ നടത്തിയിരുന്നത്. യൂണിഫോമും ബാഡ്ജും തോക്കുകളും ആവശ്യമുള്ളതെല്ലാം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയവരിൽ നിന്ന് ഇവർ പണം വാങ്ങാറുണ്ടായിരുന്നു. ഇവർക്ക് പോലീസിൽ ജോലിയും വാഗ്ദാനം ചെയ്തു. എന്നാൽ ചില വ്യാജ പൊലീസുകാർ സർവീസ് റിവോൾവറിന് പകരം പ്രാദേശിക തോക്കുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ‘ഒറിജിനൽ’ പൊലീസ് ഉദ്യോഗസ്ഥൻ സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിക്കുകയും സംഘത്തെ പിടികൂടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തലവൻ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പിടിയിലായവരിൽ നിന്ന് തോക്കുകൾ, നാല്…

Read More

ബെംഗളൂരു: ബംഗളൂരുവിലെ രാമനഗര സെഷൻസ് കോടതി ലൈംഗിക പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 2010 മാർച്ച് 2 നാണ് തെന്നിന്ത്യൻ നടി രഞ്ജിതയുമായുള്ള നിത്യാനന്ദയുടെ വിവാദ സെക്സ് ടേപ്പ് മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടത്. കോടതി നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ നേരത്തെ അറസ്റ്റിലായ നിത്യാനന്ദ കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി നേപ്പാൾ വഴി ഇക്വഡോറിലേക്ക് കടന്നിരുന്നു. 2018 മുതൽ വിചാരണയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ 2020 ൽ കോടതി ജാമ്യം റദ്ദാക്കി. അമേരിക്കയിൽ നിന്നുള്ള ഇന്ത്യൻ വംശജയായ യുവതിയെ ബിഡദി ആശ്രമത്തിൽ അഞ്ച് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസിലെ സിഐഡി വിഭാഗവും നിത്യാനന്ദയെ അന്വേഷിക്കുന്നുണ്ട്. ഗുജറാത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിത്യാനന്ദയ്ക്കെതിരെ ഇന്‍റർപോൾ നേരത്തെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഇയാൾ ഇപ്പോൾ എവിടെയാണെന്ന്…

Read More

ന്യൂഡല്‍ഹി: അന്തർ ദേശീയ നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്ന് മടക്കി അയച്ച സംഭവത്തിൽ കേന്ദ്രത്തേോട് റിപ്പോർട്ട് തേടി ദില്ലി ഹൈക്കോടതി.  നടപടിക്കെതിരായ ഫിലിപ്പോ ഒസെല്ല നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വെർമ്മ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്.  ഒരു മാസത്തിനകം കേന്ദ്രം മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. വിസയും ഗവേഷണത്തിനുള്ള അനുമതിയും അടക്കം എല്ലാ രേഖകളുമുണ്ടായിട്ടും തന്നെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരികെ അയച്ച നടപടി റദ്ദാക്കണമെന്നും തിരികെ ഇന്ത്യയിൽ എത്തി ഗവേഷണത്തിന്  അനുമതി നൽകണമെന്നും കാട്ടിയാണ് ഫിലിപ്പോ ഒസെല്ലെ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ് ഫിലിപ്പോ ഒസെല്ലയ്ക്കായി ഹാജരായത്. തിരുവനന്തപുരത്ത് നടന്ന സംഭവമായതിനാൽ വിശദമായ റിപ്പോർട്ട് നൽകാൻ സമയം വേണമെന്ന കേന്ദ്ര ആവശ്യം കണക്കിലെടുത്താണ് കോടതി ഒരു മാസത്തെ സമയം നീട്ടി സർക്കാരിന് നൽകിയത്.

Read More