- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പിന്തുണയുള്ള ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ സൊസൈറ്റി ഗുജറാത്തിലെ ജാംനഗറിൽ സ്ഥാപിക്കുന്ന മൃഗശാലയ്‌ക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. മൃഗശാല സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്ത് ഒരു ആക്ടിവിസ്റ്റാണ് ഹർജി നൽകിയത്. ജിഇസഡ്ആർആർസിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മാനേജ്മെന്‍റിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഇന്ത്യക്കകത്തും പുറത്തും ജിഇസഡ്ആർആർസി മൃഗങ്ങളെ കൊണ്ടുവരുന്നത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗശാല സ്ഥാപിക്കുന്ന കാര്യത്തിൽ ജിഇസഡ്ആർആർസിയുടെ അനുഭവത്തെയും ശേഷിയെയും പൊതുതാൽപര്യ ഹർജി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ജിഇസഡ്ആർആർസി ഇതിന്റെ വിശദമായ പ്രതികരണം സമർപ്പിച്ചതിന് ശേഷം കോടതി ഓഗസ്റ്റ് 16 ന് വിഷയം കേൾക്കുകയും ജിഇസഡ്ആർആർസിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിരസിച്ചുകൊണ്ട് ഹർജി തള്ളുകയും ചെയ്തു. ജിഇസഡ്ആർആർസിക്ക് അനുമതിയും അംഗീകാരങ്ങളും നൽകിയ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള ജിഇസഡ്ആർആർസിയുടെ അനുമതിയും മറ്റു പ്രവർത്തനങ്ങളും നിയമപരവും അംഗീകാരമുള്ളതും തൃപ്തികരവുമാണെന്ന് ജിഇസഡ്ആർആർസി സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച കോടതി പറഞ്ഞു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗം ചേരും. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തിൽ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. തുറമുഖ സമരത്തിന്‍റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിൽ റാലിയും ഉപരോധവും നടക്കും. മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ പ്രക്ഷോഭത്തിൽ സമവായത്തിന്‍റെ എല്ലാ സാധ്യതകളും സർക്കാർ ആരായുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭാ മന്ദിരത്തിൽ ചേരുന്ന ജില്ലാതല സർവകക്ഷി യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ തേടും. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ അനിൽ എന്നിവർക്ക് പുറമെ കളക്ടറും തിരുവനന്തപുരം മേയറും ലത്തീൻ അതിരൂപതയുമായി ചർച്ച നടത്തും. പുനരധിവാസ പദ്ധതികൾ ഉൾപ്പെടെ അതിരൂപതയുടെ ഓരോ ആവശ്യങ്ങളും വെവ്വേറെ ചർച്ച ചെയ്യും. ഇന്നലെ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തീരുമാനങ്ങൾ ഇന്ന് മുഖ്യമന്ത്രിയോട് വിശദീകരിക്കും. ആവശ്യമെങ്കിൽ മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേരും. അതേസമയം തുറമുഖ പണിമുടക്കിന്‍റെ…
ജമ്മു കാശ്മീർ : ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി. കത്രയിൽ നിന്ന് 61 കിലോമീറ്റർ കിഴക്ക് ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംരക്ഷണം ആവശ്യമുള്ള സമൂഹത്തിലെ ദുർബല വിഭാഗമായാണ് സ്ത്രീകളെ പരിഗണിക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. തന്‍റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പൂനെയിൽ നിന്ന് താനെയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. “ഹർജിക്കാരി ഒരു സ്ത്രീയായതിനാലും നിയമം സ്ത്രീകളെ ദുർബല വിഭാഗമായി പരിഗണിക്കുന്നതിനാലും അവർക്ക് കൂടുതൽ മുൻഗണന നൽകേണ്ടതുണ്ടെന്നും സ്ത്രീകൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങളാണ്, അവർക്ക് കൂടുതൽ സംരക്ഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു. വിവാഹമോചിതരായ ഭർത്താവും യുവതിയും നൽകിയ രണ്ട് ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എസ് എം മോദക് ആണ് ഹർജി പരിഗണിച്ചത്. താനെ കോടതിയിലെ കേസ് പൂനെയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൂനെ സ്വദേശിയായ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നവി മുംബൈ സ്വദേശിയായ യുവതി പൂനെ കോടതിയിൽ നിന്ന് താനെയിലേക്ക് ഹർജി മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്.
ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ നിരീക്ഷകയുമായ അന്ന മണിയുടെ 104-ാം ജന്മവാർഷികം ഗൂഗിൾ ഡൂഡിൽ പ്രത്യേക ഗ്രാഫിക്സോടെ ആഘോഷിച്ചു. രാജ്യത്തെ ആദ്യത്തെ വനിതാ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അന്ന. അവരുടെ ജീവിത പ്രവർത്തനങ്ങളും ഗവേഷണങ്ങളും കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നടത്താൻ ഇന്ത്യയ്ക്ക് സഹായകമാവുകയും പുനരുപയോഗ ഊർജ്ജം പ്രയോജനപ്പെടുത്തുന്നതിന് രാജ്യത്തിന് അടിത്തറയിടുകയും ചെയ്തു. അന്ന മണി 1918 ഓഗസ്റ്റ് 23 ന് കേരളത്തിൽ (അന്ന് തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്നു) ജനിച്ചു. ഒരു കടുത്ത വായനക്കാരിയായിരുന്ന അന്ന 12-ാം വയസ്സിൽ തന്‍റെ പബ്ലിക് ലൈബ്രറിയിലെ മിക്കവാറും എല്ലാ പുസ്തകങ്ങളും വായിച്ചിരുന്നു! ഹൈസ്കൂളിനു ശേഷം, വിമൻസ് ക്രിസ്ത്യൻ കോളേജിൽ (ഡബ്ല്യുസിസി) ഒരു ഇന്‍റർമീഡിയറ്റ് സയൻസ് കോഴ്സ് പൂർത്തിയാക്കിയ അന്ന മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ഓണേഴ്സോടെ ബാച്ചിലർ ഓഫ് സയൻസ് പൂർത്തിയാക്കി. ബിരുദത്തിന് ശേഷം ഒരു വർഷം ഡബ്ല്യുസിസിയിൽ അദ്ധ്യാപനം നടത്തിയ അന്ന ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബിരുദാനന്തര ബിരുദ പഠനത്തിന് സ്കോളർഷിപ്പ് നേടി. നൊബേൽ…
ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ ഗുജറാത്തിലേക്ക് ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. യാത്രയുടെ ഏകദേശ പാത തയ്യാറാക്കുകയാണ് കോൺഗ്രസ്. ഇതിനായി പ്രൊഫഷണൽ മാർക്കറ്റിംഗ് ടീമിനെയാണ് കോൺഗ്രസ് കളത്തിലിറക്കുന്നത്. സെപ്റ്റംബർ ഏഴിനാണ് ഭാരത് യാത്ര ആരംഭിക്കുന്നത്. കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിക്കുക. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മാറ്റാനാണ് ഈ യാത്ര. ഇതിനായി പ്രൊഫഷണലുകളെ ഉപയോഗിച്ച് ദേശീയ തലത്തിൽ ഓളം സൃഷ്ടിക്കാനും കോൺഗ്രസ് ലക്ഷ്യമിടുന്നു. യാത്രയുടെ തുടക്കത്തിൽ സോണിയാ ഗാന്ധി പങ്കെടുക്കുമോ എന്ന് സംശയമാണ്. അവരുടെ ആരോഗ്യസ്ഥിതി അത്ര നല്ലതല്ല. കൊവിഡ് ബാധിതയായതിനാൽ സോണിയ സുഖം പ്രാപിക്കാൻ കുറച്ച് സമയം കൂടി എടുക്കും. അതേസമയം, പ്രിയങ്ക ഗാന്ധി യാത്രയുടെ മുന്‍നിരയിലുണ്ടാവും. മാർച്ചിന് മുമ്പ് രാഹുൽ കന്യാകുമാരിയിലെ വിവേകാനന്ദ പാറ സന്ദർശിക്കും. നേരത്തെ ഒക്ടോബർ രണ്ടിന് ഭാരത് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
കണ്ണൂർ: പതിവുപോലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ മുന്നേറ്റം അവകാശപ്പെട്ട ബി.ജെ.പി ഇത്തവണയും നിരാശയിലാണ്. മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി മത്സരിച്ചത്. പക്ഷേ, പാർട്ടി പരാജയപ്പെട്ടു. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ അത് നാല് സീറ്റായി ചുരുങ്ങി. 2017 ൽ 3280 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ ലഭിച്ച ആകെ വോട്ടുകൾ 2666 ആണ്. 614 വോട്ടിന്‍റെ കുറവാണിത്. മട്ടന്നൂർ ടൗൺ വാർഡാണ് ബി.ജെ.പി കടുത്ത പോരാട്ടം കാഴ്ചവച്ച ഏക വാർഡ്. ഇവിടെ ബിജെപി സ്ഥാനാർത്ഥി എ മധുസൂദനൻ യുഡിഎഫ് സ്ഥാനാർത്ഥി കെ വി പ്രശാന്തിനോട് 12 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
തേഞ്ഞിപ്പലം: കണ്ണൂർ സർവകലാശാലയ്ക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനങ്ങളും വിവാദങ്ങളുടെ നടുവിൽ. കാലിക്കറ്റിൽ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്കറിയയെ നിയമിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പരാതികളും ആരോപണങ്ങളും ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാജേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം നൽകിയതിനെതിരെ പരാതി നൽകിയത് ജോസഫ് സ്കറിയയാണ്. 11ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ജോസഫ് സ്കറിയയെ നിയമിക്കാനുള്ള തീരുമാനം വി.സി കൈക്കൊണ്ടത്. എന്നാൽ ഇടത് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റുകയായിരുന്നു. ജോസഫ് സ്കറിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നും നിയമനത്തിനുള്ള ഇന്‍റർവ്യൂ ബോർഡിൽ ക്രമക്കേട് നടന്നതായും പരാതി ഉയർന്നു. അപേക്ഷകരിൽ ഒരാളായ ഡോ.സി.ജെ ജോർജാണ് അനധികൃത നിയമന നടപടികൾ ചൂണ്ടിക്കാണിച്ച് പരാതിയുമായി രംഗത്തെത്തിയത്. സ്‌ക്രീനിങ് കമ്മിറ്റി പ്രബന്ധങ്ങള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോ. സി.ജെ. ജോര്‍ജ് അഭിമുഖത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എന്നാൽ, ജോർജിന് ആവശ്യമായ ഗവേഷണ ജേണലുകൾ ഇല്ലെന്ന് വാദിച്ച് ഇന്‍റർവ്യൂ ബോർഡ് ജോർജിനെ അഭിമുഖത്തിൽ…
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ, ഗതാഗത മന്ത്രിമാർ തൊഴിലാളി സംഘടനകളുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. എട്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി മതിയെന്ന നിലപാടിൽ യൂണിയനുകൾ ഉറച്ചുനിന്നതോടെയാണ് തീരുമാനമാകാതെ ചർച്ചകൾ അവസാനിപ്പിച്ചത്. എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്നും ഓവർടൈമിന് കൂടുതൽ വേതനം ആവശ്യമാണെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും അധിക മണിക്കൂർ ജോലി ചെയ്താൽ അധിക വേതനം ആവശ്യമാണെന്നും സിഐടിയു അറിയിച്ചു. ശമ്പള വിതരണം, യൂണിയൻ പ്രൊട്ടക്ഷന്‍, ഡ്യൂട്ടി പരിഷ്‌കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവൻകുട്ടിയും ആന്‍റണി രാജുവും പറഞ്ഞു. ഐ.എൻ.ടി.യു.സിയും ടി.ഡി.എഫും സർക്കാർ നയത്തെ എതിർക്കുന്നത് തുടരുകയാണ്.
അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. 12 പ്രതികളുടെ ജാമ്യമാണ് വിചാരണക്കോടതി റദ്ദാക്കിയത്. ഇവരിൽ മൂന്നുപേരെ റിമാൻഡ് ചെയ്തു. ഒമ്പത് പേർ ഇപ്പോഴും ഒളിവിലാണ്. രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി പി സി ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി എം വി ജൈജുമോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി പി പി സജീവ്, പതിനാറാം പ്രതി വി മുനീർ എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ. പ്രതികളുടെ വീടുകളിൽ അഗളി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മണ്ണാർക്കാട് വിചാരണക്കോടതി ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിഭാഗം. അതേസമയം സാക്ഷി വിസ്താരം നാളെ പുനരാരംഭിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കിയാൽ തിരിച്ചടിയുണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിരുന്നതായി ജഡ്ജി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ജഡ്ജിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം…