- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് സേനയിൽ നിയമിക്കാനുള്ള തീരുമാനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. നിയമനവുമായി ബന്ധപ്പെട്ട് ഇതുവരെ നടപടിക്രമങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ട്രാൻസ്‌ജെൻഡേഴ്‌സ് ആരോപിച്ചു. “പൊലീസിലേക്ക് കുറച്ച് പേരെ എടുക്കാമെന്ന് പറഞ്ഞാൽ തന്നെ പ്രഖ്യാപനം മാത്രമേ ഉള്ളു. സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, അത് സ്വീകരിക്കാനും ഒപ്പം നിൽക്കാനും ഞങ്ങൾ തയ്യാറാണ്. എന്നാൽ ഇപ്പോഴും, പല സ്ഥലങ്ങളിലും പോകുമ്പോൾ, ഞങ്ങൾ വിവേചനം നേരിടുന്നു,” ട്രാൻസ്ജെൻഡർ പ്രതിനിധി പറഞ്ഞു. നിയമനം സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തണമെന്നും കമ്യൂണിറ്റിക്ക് വേണ്ടി എടുത്ത പല പദ്ധതികളും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പോലും കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും ട്രാൻസ്ജെൻഡേഴ്സിന് സർക്കാർ സർവീസുകളിലും അവസരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കോഴിക്കോട്: സർവകലാശാല വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രംഗത്തെത്തി. ഉന്നത ഭരണഘടനാ പദവിയിലിരുന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരുതായ്മകള്‍ ആവര്‍ത്തിച്ചുചെയ്യുകയാണെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നു. ഗവർണറുടെ വാക്കുകളും പ്രവൃത്തികളും അധപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നു. രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായെന്നും പത്രം ആരോപിച്ചു. നിയമസഭ പാസാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ചാൻസലർ പദവി വഹിക്കുന്ന ഗവർണർ, തനിക്ക് താഴെയുള്ള സർവകലാശാലയുടെ ഭരണത്തലവനായി ജോലി ചെയ്യുന്ന വൈസ് ചാൻസലറെയാണ് ‘ക്രിമിനൽ’ എന്ന് വിളിച്ചത്. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ചരിത്രകോണ്‍ഗ്രസിൽ നടന്ന പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ഗവർണർ അക്രമിയായും ഗൂഢാലോചനക്കാരനായും ചിത്രീകരിച്ചത്. ചടങ്ങില്‍ ഉദ്ഘാടകനായ ഗവര്‍ണര്‍ പൗരത്വനിയമത്തെ ന്യായീകരിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതിഷേധത്തെയാണ് രണ്ടുവര്‍ഷവും എട്ടുമാസവും കഴിഞ്ഞ് അക്രമമെന്ന് വിശേഷിപ്പിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു ‘എത്ര പണ്ഡിതനാണെങ്കിലും, മതനിരപേക്ഷ, ജനാധിപത്യ പക്ഷത്താണെങ്കില്‍ സംഘപരിവാറിന്റെ ശത്രുപ്പട്ടികയിലാകും. ഇർഫാൻ…
ന്യൂഡല്‍ഹി: ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കൽ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ ബലാത്സംഗക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് മോൺസന്‍റെ പ്രധാന വാദം. ജീവനക്കാരിയുടെ മൊഴിയും ഐപാഡിന്‍റെ ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയ ശേഷമാണ് മോൺസൺ ജാമ്യാപേക്ഷ സമർപ്പിച്ചത്. മോൺസന്‍റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. മോൺസന്‍റെ മുൻ ജീവനക്കാർ ഉൾപ്പെടെ 36 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ കൂട്ടുപ്രതിയാകുമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഭീഷണിയെ തുടർന്നാണ് ബലാത്സംഗക്കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്ന് മോൺസൺ തന്‍റെ അപേക്ഷയിൽ പറയുന്നു. മോൺസണെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ലക്ഷ്മി എൻ കൈമൾ ഹാജരാകും.
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പുതിയ കലാരൂപവുമായി നടൻ ദുൽഖർ സൽമാൻ. കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ ‘ഫിംഗർ ഡാൻസ്’ കൊണ്ടുവരാനാണ് പദ്ധതി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ബൗദ്ധിക വികാസത്തിന് പ്രയോജനപ്പെടുന്ന ഒരു കലാരൂപമാണ് ഫിംഗർ ഡാൻസ്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കൊറിയോഗ്രാഫറായ ഇംതിയാസ് അബൂബക്കറാണ് ഇത് ചിട്ടപ്പെടുത്തിയത്. ദുൽഖർ സൽമാന്‍റെ വേഫെയർ ഫിലിംസ് കലാകാരൻമാർക്കായി രൂപീകരിച്ച കമ്മ്യൂണിറ്റി ഫോർ ഹാപ്പിനസ്സിന്‍റെ ഭാഗമാണ് ഈ പ്രോജക്ട്. കേരളത്തിൽ അത്ര ജനപ്രിയമല്ലാത്ത ഒരു നൃത്തരൂപമാണ് ഫിംഗർ ഡാൻസ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിംഗർ ഡാൻസ് വളരെ ഉപയോഗപ്രദമാണെന്ന് ഇംതിയാസ് പറയുന്നു. കേരളത്തിലെ 14 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 324 സ്കൂളുകളിൽ ഫിംഗർ ഡാൻസ് എത്തിക്കും. തൃശ്ശൂർ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ.സുമേഷ്, ശിശുരോഗ വിഭാഗം മേധാവി ഡോ. സിജു രവീന്ദ്രന്‍ എന്നിവരും ഇതിൻ്റെ ഭാഗമാകും.
കോഴിക്കോട്: താമരശ്ശേരിക്കടുത്ത് വാവാട് ദേശീയപാതയിൽ സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. വാവാട് ഇരുമോത്തെ പച്ചക്കറിക്കച്ചവടക്കാരനായ സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 6.15 ഓടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത 766 കോഴിക്കോട്-കൊല്ലങ്കൽ റോഡിൽ മണ്ണിൽക്കടവ് മുതൽ അടിവാരം വരെ 20 കിലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായ 700-ലധികം കുഴികളുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുങ്കത്ത് ഓട്ടോറിക്ഷ ഗട്ടറിൽ ചാടി ഓട്ടോറിക്ഷ ഡ്രൈവർക്ക് സാരമായി പരിക്കേൽക്കുകയും ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
ദോഹ: ദോഹയിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഈ റൂട്ടിൽ ഉണ്ടാവുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ നടത്തുക. ഒക്ടോബർ 30ന് ഉച്ചയ്ക്ക് 12.45ന് ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് എയർ ഇന്ത്യ വിമാനം പുറപ്പെടും. ഇന്ത്യൻ സമയം വൈകിട്ട് 6.45ന് മുംബൈയിലെത്തും. 920 റിയാലാണ് ടിക്കറ്റ് നിരക്ക്. നിലവിൽ 2023 മാർച്ച് 19 വരെ ബുക്കിംഗ് ലഭ്യമാണെന്ന് എയർലൈനിന്‍റെ വെബ്സൈറ്റ് കാണിക്കുന്നു. ലഭ്യമായ സ്ലോട്ടുകൾ അനുസരിച്ച്, ഇന്ത്യയ്ക്കും ഖത്തറിനും ഇടയിൽ ഡൽഹി, മുംബൈ, ദോഹ എന്നിവിടങ്ങളില്‍ 6 പ്രതിവാര സര്‍വീസുകള്‍ ചേർക്കാൻ എയർലൈൻ പദ്ധതിയിടുന്നുണ്ട്. കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്ക് ആഴ്ചയിൽ നാലു വിമാന സർവീസുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭ ഇന്ന് പരിഗണിക്കും. സി.പി.ഐ.യുടെ ഭേദഗതി നിർദേശങ്ങൾ ഉൾപ്പെടുത്തിയാകും ബിൽ പാസാക്കുക. അതേസമയം, ഭേദഗതിക്കെതിരെ സഭയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധ സ്വരം ഉയർത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. 1999ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലാണ് സുപ്രധാന ഭേദഗതി വരുന്നത്. അധികാരസ്ഥാനത്തുള്ള ഒരു പൊതുപ്രവർത്തകൻ അഴിമതിയിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ അദ്ദേഹം സ്ഥാനം ഒഴിയണമെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. ആ വിധി കോംപിറ്റന്റ് അതോറിറ്റിയായ ഗവർണറോ, മുഖ്യമന്ത്രിയോ സംസ്ഥാന സർക്കാരോ അതേപടി അംഗീകരിക്കണമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ എടുത്തു കളയുന്നത്. ഭേദഗതി പ്രകാരം അധികാരസ്ഥാനത്തിരിക്കുന്ന ആൾക്ക് വാദം നടത്തി ലോകായുക്ത വിധി നിരസിക്കാനോ അംഗീകാരിക്കാനോ കഴിയും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ സി.പി.ഐയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ബിൽ സഭയിലെത്തുന്നതിന് മുമ്പ് തന്നെ സംഘർഷത്തിലായിരുന്ന സി.പി.ഐയെ അനുനയിപ്പിക്കാൻ കഴിഞ്ഞത് സർക്കാരിന് ആശ്വാസകരമാണ്. സി.പി.ഐയുടെ ശുപാർശകൾ പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തി.
നിര്‍മാണക്കരാര്‍ പ്രകാരം ദേശീയ മൊത്തവില ജീവിത സൂചികയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് വര്‍ഷംതോറും ടോള്‍പിരിവ് കമ്പനിക്ക് നിരക്ക് പരിഷ്‌കരിക്കാം. ഇതുവഴി നിരക്ക് 3 ശതമാനം വരെ വർദ്ധിപ്പിക്കാം. എന്നാൽ മിക്ക സമയത്തും, നിരക്കുകൾ ഇതിന് മുകളിലാണ് ഉയർത്തുന്നത്. ടോൾ നിരക്കിന്‍റെ കാര്യത്തിൽ രണ്ടാം സ്ഥാനമാണ് ഇടപ്പള്ളി-മണ്ണുത്തി ഭാഗത്തിന്. മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിലാണ് ഏറ്റവും കൂടുതല്‍ ടോള്‍ നിരക്കുള്ളത്. പാലിയേക്കരയിൽ നിലവിലുള്ള 80 രൂപ 85 രൂപയായും 120 രൂപ 130 രൂപയായും ഉയർത്താനാണ് നിർദേശം. ദേശീയപാത അതോറിറ്റി അംഗീകരിച്ച് പുതിയ നിരക്ക് ഓഗസ്റ്റ് അവസാനത്തോടെ പ്രസിദ്ധീകരിക്കുന്നതാണ് പതിവ്. അങ്ങനെയെങ്കിൽ, സെപ്റ്റംബർ ആദ്യം മുതൽ പുതിയ നിരക്കുകൾ നൽകേണ്ടിവരും. എന്നാൽ, ദേശീയപാതാ നിർമ്മാണ കരാറിലെ എല്ലാ നിർമ്മാണങ്ങളും കമ്പനി ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി തന്നെ സമ്മതിക്കുന്നു. കോൺഗ്രസ് നേതാവ് അഡ്വ. ജോസഫ് ടാജെറ്റിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഏറ്റവും പ്രധാനപ്പെട്ട ചാലക്കുടി അടിപ്പാതയുടെ നിർമ്മാണത്തിന്‍റെ 24…
സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ മേൽപ്പാലം ഇനി തിരുവനന്തപുരത്തിന്‍റേത്. കാൽനടയാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കിഴക്കേകോട്ടയിൽ നഗരസഭയും ആക്സോ എഞ്ചിനീയേഴ്സ് ലിമിറ്റഡും സംയുക്തമായാണ് മേൽപ്പാലം നിർമിച്ചത്.
തിരുവനന്തപുരം: അഴിമതിയിൽ ഒരിക്കൽ കാൽവഴുതിയാൽ അത് ശരിയാക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കണമെന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളോട് മുഖ്യമന്ത്രി. അഴിമതി വലിയ രീതിയിൽ ബാധിക്കില്ല എന്നതാണ് സിവിൽ സർവീസ് മേഖലയുടെ പ്രത്യേകത. അഴിമതി സ്വന്തം ജീവിതത്തിൽ ഉണ്ടാവില്ലെന്ന് ഉറപ്പാക്കുക മാത്രമല്ല, അഴിമതിയെ പ്രോത്സാഹിപ്പിക്കാത്ത ഒരു നിലപാട് സ്വീകരിക്കുകയും വേണം. തുടക്കം മുതൽ വളരെ ശ്രദ്ധാലുക്കളായിരിക്കാനും അദ്ദേഹം ഉപദേശിച്ചു. മനുഷ്യത്വത്തെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ രീതിയാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള (സി.സി.ഇ.കെ.)യുടെ കീഴില്‍ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍നിന്ന് പരിശീലനം ലഭിച്ചവരില്‍ കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ്, ഫോറസ്റ്റ് സര്‍വീസ് പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.