- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നാട്ടുകാർ മാത്രമല്ല പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പദ്ധതിക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും പറഞ്ഞു. പദ്ധതി കാരണം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിർമ്മാണം നിർത്തിയാൽ സാമ്പത്തികവും വാണിജ്യപരവുമായ നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ‘പുനർഗേഹം’ പദ്ധതി പ്രകാരം ഫ്ലാറ്റുകള്‍ നിര്‍മിച്ചുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനും പറഞ്ഞു. മുട്ടത്തറയില്‍ 10 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു. എന്നാൽ വിഴിഞ്ഞത്തെ 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് സിമന്‍റ് ഗോഡൗണിൽ ആണെന്ന് കോൺഗ്രസ് അംഗം എം വിൻസെന്‍റ് ആരോപിച്ചു. ഈ ഗോഡൗൺ മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്: വയനാട്ടിൽ ജനവാസമേഖലയിൽ വീണ്ടും കടുവ ഇറങ്ങി. കടുവ മടൂരിൽ വളർത്തുമൃഗത്തെ ആക്രമിച്ച് കൊന്നു. മടൂർ കോളനിയിലെ ശ്രീധരന്‍റെ പശുവിനെയാണ് കൊന്നത്. ജനവാസമേഖലയിൽ വീണ്ടും കടുവ ഇറങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കടുവ ഇറങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തിരുവനന്തപുരം: എഴുത്തുകാരനും അധ്യാപകനുമായ ഡോ.എസ്.വി.വേണുഗോപൻ നായർ (76) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ 1.30ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1945 ഏപ്രിൽ 18 ന് നെയ്യാറ്റിൻകര താലൂക്കിലെ കാരോട് ദേശത്താണ് അദ്ദേഹം ജനിച്ചത്. പി. സദാശിവൻ തമ്പി, ജെ.വി വിശാലാക്ഷി അമ്മ എന്നിവരാണ് മാതാപിതാക്കൾ. തിരുവനന്തപുരം കുളത്തൂർ ഹൈസ്കൂൾ, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മലയാളസാഹിത്യത്തിൽ എം.എ., എം.പി.എച്ച്.ഡി, പി.എച്ച്.ഡി ബിരുദങ്ങൾ നേടി. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലും, മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എൻ. എസ്.എസ്. കോളേജുകളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഗർഭശ്രീമൻ , ആദിശേഷൻ , മൃതിനാളം, രേഖയില്ലാത്ത ഒരാൾ, തിക്തം തീക്ഷ്ണം തിമിരം, ഭൂമി പുത്രന്‍റെ വഴി, കഥകളിതിസാദരം, എന്‍റെ പരദൈവങ്ങൾ, ഒറ്റപ്പാലം എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ . കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഇടശ്ശേരി പുരസ്കാരം, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജനം ജന്മശതാബ്ദി പുരസ്കാരം, സി.വി. സാഹിത്യ…
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില പ്രത്യേക സ്വധീനങ്ങള്‍ക്ക് വഴങ്ങിയാണ് കേന്ദ്രത്തിന്‍റെ അനുമതി വൈകുന്നത്. ഏത് ഘട്ടത്തിലായാലും പദ്ധതിക്ക് കേന്ദ്രം അനുമതി നൽകേണ്ടിവരും. സംസ്ഥാനത്തിന്‍റെ ഭാവി വികസനത്തിന് ഏറെ ആവശ്യമായ പദ്ധതിയാണ് സിൽവർ ലൈൻ എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ‘കെ-റെയിൽ പദ്ധതി നമ്മുടെ സംസ്ഥാനത്തിന്‍റെ ഭാവിക്ക് വളരെ അനുയോജ്യമാണ്. ഇതിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്ന തരത്തിലുള്ള സൂചനകളാണ് ആദ്യമേ ലഭിച്ചിരുന്നത്. എന്നാൽ എല്ലാവർക്കും അറിയാവുന്ന തരത്തിലുള്ള ചില ഇടപെടലുകൾ വന്നപ്പോൾ, കുറച്ചൊന്ന് ശങ്കിച്ച് നില്‍ക്കുന്നുണ്ട്. എന്നാൽ ഏത് ഘത്തിലായാലും ഇത് അനുവദിച്ചേ തീരൂ. തരേണ്ടിവരും. ഇപ്പോള്‍ തരുന്നില്ലെങ്കിലും ഭാവിയില്‍ തരേണ്ടിവരും’. അതിനാൽ, സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു, അനുമതി നൽകേണ്ടവർ ഇപ്പോൾ അത് നൽകാൻ തയ്യാറല്ലെങ്കിൽ, ഞങ്ങളിതാ ഇപ്പോള്‍ നടത്തുന്നു എന്ന് പറയാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 14 ഇനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റിലുള്ളത്. ഇന്നും നാളെയും മഞ്ഞ കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും 29, 30, 31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ 1 മുതൽ 3 വരെ വെള്ള കാർഡ് ഉടമകൾക്കും കിറ്റുകൾ വിതരണം ചെയ്യും. കാർഡ് ഉടമകൾക്ക് അവരുടെ റേഷൻ കടകളിൽ നിന്ന് കിറ്റുകൾ സ്വീകരിക്കാം. സെപ്റ്റംബർ ഏഴ് വരെ കിറ്റുകൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓണത്തിന് മുമ്പ് എല്ലാവർക്കും കിറ്റുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗുണമേന്മയും തൂക്കവും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. വാതിൽപ്പടി സേവനത്തിലൂടെ ആവശ്യക്കാർക്ക് ഭക്ഷ്യക്കിറ്റുകൾ നേരിട്ട് എത്തിക്കുന്ന പ്രക്രിയയും സമയബന്ധിതമായി നടപ്പാക്കും. 890 ക്ഷേമ സ്ഥാപനങ്ങളിൽ നാല് പേർക്ക് ഒന്ന് എന്ന അനുപാതത്തിൽ കിറ്റുകൾ ലഭ്യമാകുന്നതോടെ 37,634 പേർ ഓണക്കിറ്റിന്‍റെ ഗുണഭോക്താക്കളാകും. സംസ്ഥാനത്തെ 119 ആദിവാസി ഊരുകളിലും പൊതുവിതരണ…
ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യു.എ.പി.എ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചേക്കും. ഹർജി പിൻവലിക്കാനുള്ള തീരുമാനം ജസ്റ്റിസ് എം.ആർ. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ സംസ്ഥാന സർക്കാർ സ്റ്റാന്റിംഗ് കോൺസൽ, ഹർജി ഇനി പരിഗണിക്കുമ്പോൾ അറിയിക്കും. സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് ഹർജി പിൻവലിക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നത്. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ രൂപേഷിനെതിരായ യു.എ.പി.എ. വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് എം.ആർ.ഷാ, ബി.വി. നാഗരത്ന എന്നിവർ അടങ്ങിയ ബെഞ്ച് രൂപേഷിന് നോട്ടീസ് അയച്ചിരുന്നു. സെപ്റ്റംബർ 19 നാണ് ഈ ഹർജി ഇനി സുപ്രീം കോടതി പരിഗണിക്കേണ്ടത്. ഹർജി പിൻവലിക്കാനുള്ള തീരുമാനം സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് വി ഹമീദ് സുപ്രീം കോടതിയെ അറിയിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. യു.എ.പി.എ നിയമത്തെ കരിനിയമമെന്നാണ് സി.പി.എം…
പ്ലസ്ടു സേ പരീക്ഷാഫലം വൈകുന്നു; തുടർപഠനത്തിനും മത്സരപ്പരീക്ഷകൾക്കും അവസരം നഷ്ടപ്പെട്ട് വിദ്യാർഥികൾ
കോഴിക്കോട്: പരീക്ഷാ ഫലവും മാർക്ക് ലിസ്റ്റും വൈകുന്നതുമൂലം തുടർപഠനത്തിനും അഖിലേന്ത്യാതലത്തിലെ മത്സരപ്പരീക്ഷകൾക്കും അവസരം നഷ്ടപ്പെട്ട് വിദ്യാർഥികൾ. പ്ലസ് ടു മാർക്ക് മെച്ചപ്പെടുത്താൻ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവരും സേ പരീക്ഷയെഴുതിയവരുമാണ് ബുദ്ധിമുട്ടിലായത്. ബിരുദ പ്രവേശനത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലായതിനാൽ ഫലം ഇനിയും വൈകിയാൽ ഒരു വർഷം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇവർ. മുൻ വർഷങ്ങളിൽ, ബിരുദ പ്രവേശനത്തിനുള്ള അലോട്ട്മെന്‍റ് ആരംഭിക്കുമ്പോഴേക്കും ഫലങ്ങൾ വരാറുണ്ടായിരുന്നു. ഈ വർഷത്തെപ്പോലെ വൈകാറില്ലെന്ന് അധ്യാപകർ പറയുന്നു. ഇത്തവണ സേ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാകാൻ തന്നെ ഓഗസ്റ്റ് പകുതിയായി. പ്ലസ് ടു പരീക്ഷയിൽ മാർക്ക് മെച്ചപ്പെടുത്താൻ അപേക്ഷിച്ചവർക്ക് മാർക്ക് ലിസ്റ്റ് ലഭിക്കാതെ ഡിഗ്രിയിൽ പ്രവേശിക്കാൻ കഴിയില്ല. കാലിക്കറ്റ് സർവകലാശാലയിലെ ബിരുദ പ്രവേശനത്തിനുള്ള രണ്ട് അലോട്ട്മെന്‍റുകൾ പൂർത്തിയായി. മൂന്ന് അലോട്ട്മെന്‍റുകൾ മാത്രമാണുള്ളത്. അപ്പോഴേക്കും ഫലം വരുമോ എന്ന് ഉറപ്പില്ല. മറ്റ് സർവകലാശാലകളിലും സ്വയംഭരണ കോളേജുകളിലും അവസരം ലഭിക്കാനും സാധ്യതയില്ല. സേ പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കാലിക്കറ്റ് സർവകലാശാല കഴിഞ്ഞ വർഷങ്ങളിൽ ഒരവസരം നൽകിയിരുന്നു. രണ്ടാം…
തിരുവനന്തപുരം: മധു വധക്കേസിൽ നീതി ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്ക് അർഹമായ ശിക്ഷ നൽകും. സാക്ഷികൾക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: എംജി സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ സഹായം ലഭിച്ചേക്കില്ല. അടിയന്തിരമായി 50 കോടി രൂപ വേണമെന്ന സർവകലാശാലയുടെ ആവശ്യത്തോട് ഇതുവരെ അനുകൂല പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സർവകലാശാലയ്ക്ക് 120 കോടി രൂപയുടെ ബാധ്യതയുണ്ട്. സർക്കാർ കനിഞ്ഞില്ലെങ്കിൽ സെപ്റ്റംബർ മാസത്തെ ജീവനക്കാരുടെ ശമ്പളവും വൈകും. 50 കോടി രൂപയുടെ അധിക ഗ്രാന്‍റ് അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർ കഴിഞ്ഞയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. എന്നാൽ സർവകലാശാലയുടെ ആവശ്യത്തോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതാദ്യമായല്ല സർവകലാശാല സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സഹായം തേടുന്നത്. എന്നാൽ, യാതൊരു സഹായവും ഇല്ലെന്ന് മാത്രമല്ല, സർക്കാർ വർഷം തോറും നൽകുന്ന പ്ലാൻ ഫണ്ട് ശരിയായി ലഭിക്കുന്നില്ലെന്നും സർവകലാശാലാ അധികൃതർ പറയുന്നു. മാസ ശമ്പളം, പെൻഷൻ, മറ്റ് ചെലവുകൾ എന്നിവയ്ക്കായി 22 കോടി രൂപയാണ് സർവകലാശാലയ്ക്ക് വേണ്ടത്. ഇതിൽ 16.3 കോടി രൂപയുടെ സർക്കാർ ഗ്രാന്‍റിലെ കാലതാമസം മൂലം തനത് ഫണ്ടിൽ നിന്നുള്ള തുക…
തിരുവനന്തപുരം: ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഇന്ത്യൻ ജനതയുടെ ഐക്യം തകർക്കാനുമുള്ള ശ്രമങ്ങൾക്ക് പിന്നിൽ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പങ്കാളികളാകാത്ത ശക്തികളാണെന്ന് കേരള നിയമസഭ. ഇത്തരം ശ്രമങ്ങളെയും ശക്തികളെയും ചെറുക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നത് ഇന്ത്യയെ ജനാധിപത്യ മതേതര റിപ്പബ്ലിക്കായി നിലനിർത്താൻ അനിവാര്യമാണെന്ന് നിയമസഭ കരുതുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തെ അനുസ്മരിച്ച പ്രമേയം തിങ്കളാഴ്ച ആരംഭിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസമാണ് സഭ അംഗീകരിച്ചത്.