- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
മയ്യഴി: വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുമെന്ന് പുതുച്ചേരി സർക്കാർ പ്രഖ്യാപിച്ചു. സർക്കാരിൽ നിന്ന് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 21-നും 55-നും ഇടയിൽ പ്രായമുള്ള വീട്ടമ്മമാർക്കാണ് മുഖ്യമന്ത്രി എൻ.രംഗസ്വാമി അവതരിപ്പിച്ച ബജറ്റിൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് സൈക്കിളും പ്രഖ്യാപിച്ചു. കാരയ്ക്കൽ തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ കങ്കേശന്തുറൈ തുറമുഖത്തേക്ക് ഫെറി സർവീസ് ആരംഭിക്കുമെന്നും ചരക്ക് സർവീസ് ആരംഭിക്കുന്നതിനായി പുതുച്ചേരി തുറമുഖം വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് വിമാന സർവീസ് നടത്തണമെന്ന് മുസ്ലിം ലീഗ് എംഎൽഎ മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു. നിയമസഭയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടെയായിരുന്നു മഞ്ഞളാംകുഴി അലിയുടെ ചോദ്യം. ‘സിൽവർ ലൈൻ പദ്ധതി ഒരുപാട് നഷ്ടങ്ങൾക്ക് മാത്രമേ കാരണമാകൂ.കാര്‍ഷികോത്പാദനം നഷ്ടപ്പെടും, ഫലഭൂയിഷ്ടിയുള്ള ഭൂമി നഷ്ടപ്പെടും, അന്തരീക്ഷ, വായു മലിനീകരണങ്ങള്‍ മുതലായവ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേപോലെ പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ പലതും പ്രളയ സാധ്യതയുള്ളതുമാണ്. ഇതിനാല്‍ തന്നെ ഈ പദ്ധതി കേരളത്തിന് യോജിച്ചതല്ല’ മഞ്ഞളാംകുഴി അലി നിയമസഭയില്‍ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് പകരം യാത്രക്കാരെ വേഗത്തിൽ എത്തിക്കാൻ എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് വിമാന, ഹെലികോപ്റ്റർ സർവീസുകൾ നടത്താൻ സർക്കാർ തയ്യാറാകുമോ എന്നും മഞ്ഞളാംകുഴി അലി ചോദിച്ചു.
കൊച്ചി: ശവസംസ്കാരച്ചടങ്ങിൽ കുടുംബാംഗങ്ങൾ ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയുടെ (95) മൃതദേഹത്തിന് അരികിലാണ് മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങൾ ചിരിച്ച് നിന്ന് ചിത്രം പകർത്തിയത്. എന്നാൽ മരണ വീട്ടിലെ ദുഃഖഭാവമില്ലാത്ത മുഖങ്ങൾ ചിലർക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ കുടുംബാംഗങ്ങൾക്കെതിരെ ശക്തമായ വിദ്വേഷ പരാമർശങ്ങൾ ഉണ്ടായി. ചില കമന്‍റുകൾ ഇങ്ങനെയായിരുന്നു, ‘ഇത് നടുവിലുള്ള ഒരു ജൻമദിന കേക്ക് അല്ലെന്ന് ആരെങ്കിലും ഇവരോട് പറയുമോ?’, എല്ലാവരും ഇത്തിരി ഗ്യാപ് ഇട്ടിട്ടായാലും പിന്നാലെ വരുമെന്നേ…..! വരാതെവിടെ പോകാനാ, അപ്പോള്‍ അടുത്ത ഫോട്ടോഷൂട്ട് അവിടെവച്ചാകാം… തല്‍ക്കാലം ബൈ……!’, എന്നാലും ദുഃഖമുള്ള ഒരു മുഖം പോലും ഇതില്‍ കാണാനില്ലല്ലോ…’, ‘ചാമ്പിക്കോ മ്യൂസിക് കൂടി ഇടാമായിരുന്നു’, കമന്‍റുകൾ ഇങ്ങനെ പോകുന്നു. എന്നാൽ ഇത്തരത്തിലൊരു ചിത്രം പകർത്തിയ കുടുംബത്തെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളും ചിലർ പങ്കുവെച്ചു. അക്കൂട്ടത്തിൽ എഴുത്തുകാരി ശാരദക്കുട്ടിയും ഉണ്ടായിരുന്നു. “കഴിഞ്ഞ ദിവസം, എന്‍റെ മക്കൾ എന്‍റെ അടുത്തിരുന്ന് ഞാൻ…
ന്യൂഡല്‍ഹി: അലോപ്പതി പോലുള്ള ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾക്കെതിരെ പ്രസ്താവനകൾ നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. വാക്സിനേഷനും ആധുനിക മരുന്നുകൾക്കുമെതിരായ പ്രചാരണങ്ങളും നെഗറ്റീവ് പരസ്യങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാംദേവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ‘ബാബാ രാംദേവിന് എന്ത് സംഭവിച്ചു. അദ്ദേഹത്തിന് തന്റെ സംവിധാനം ജനകീയമാക്കാന്‍ സാധിക്കും. എന്നാല്‍, അദ്ദേഹം മറ്റു സംവിധാനങ്ങളെ എന്തിന് വിമര്‍ശിക്കണം. നമ്മള്‍ എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. യോഗയെ അദ്ദേഹം ജനകീയമാക്കി. എന്നാല്‍ മറ്റു സംവിധാനങ്ങളെ വിമര്‍ശിക്കരുത്. എല്ലായ്‌പ്പോഴും തന്റെ സംവിധാനം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന് എന്ത് ഉറപ്പാണുള്ളത്. ഡോക്ടര്‍മാരുടെ സംവിധാനങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിനാകില്ല. മറ്റു സംവിധാനങ്ങളെ ആക്ഷേപിക്കുന്നതില്‍ നിന്ന് അദ്ദേഹം സ്വയം നിയന്ത്രിക്കണം’, ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു. ജസ്റ്റിസുമാരായ ഹിമാ കോലിയും സി.ടി. രവികുമാറും ബെഞ്ചില്‍ അംഗങ്ങളായിരുന്നു. ഐഎംഎയുടെ ഹർജിയിൽ കേന്ദ്രസര്‍ക്കാര്‍, ആരോഗ്യ മന്ത്രാലയം, അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ്…
തൃശ്ശൂര്‍: വെള്ളിക്കുളങ്ങര പോത്തൻചിറയിൽ കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണ് ചെരിഞ്ഞ നിലയില്‍. വനാതിർത്തിക്ക് സമീപമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പിലെ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ആനകൾ എത്തി കൃഷി നശിപ്പിച്ചിരുന്നു. ഇവയിൽ ഒന്നാണ് തിങ്കളാഴ്ച രാത്രി കുഴിയിൽ വീണതെന്നാണ് കരുതുന്നത്. തുമ്പിക്കൈയ്യും തലയും ഉള്‍പ്പെടെ മുന്‍ഭാഗം കുഴിയില്‍ അമര്‍ന്ന നിലയിലാണ് ആനയുടെ ജഡം ഉള്ളത്. ആനയുടെ ജഡം കുഴിയിൽ നിന്ന് ഉയർത്താൻ ക്രെയിനും ജെസിബിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആവശ്യമാണ്. എന്നാൽ ഇവ ഇവിടേക്ക് എത്തിക്കാൻ റോഡിന്‍റെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ക്രെയിൻ കൊണ്ടുവന്ന് ജെസിബി ഉപയോഗിച്ച് സ്ഥലത്തേക്കുള്ള വഴി വെട്ടിയ ശേഷം മാത്രമേ കുഴിയിൽ നിന്ന് ജഡം പുറത്തെടുക്കാൻ കഴിയൂ.
ബിഹാർ: ബിഹാറിലെ മിഥിലയിൽ കൃഷി ചെയ്യുന്ന താമരവിത്തിന് കേന്ദ്ര സർക്കാർ ഭൗമ സൂചികാ പദവി നൽകി. താമര വിത്ത് കർഷകർക്ക് സർക്കാരിന്റെ നീക്കം ഏറെ സഹായകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭിക്കാൻ ഇത് സഹായകമാകും. മിഥില മഖാനയ്ക്ക് ഭൗമ സൂചികാ പദവി നൽകിയതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് ട്വീറ്റ് ചെയ്തത്. “മിഥില മഖാനയ്ക്ക് ഭൗമ സൂചികാ പദവി ലഭിച്ചു. ഇതിന്‍റെ ഗുണം കർഷകർക്ക് ലഭിക്കും. അവരുടെ വരുമാനം വർദ്ധിക്കും. ഉത്സവ സീസണിൽ മിഥില മഖാനയ്ക്ക് ഭൗമ സൂചികാ പദവി ലഭിച്ചതോടെ, ബീഹാറിന് പുറത്തുള്ളവർക്കും ഈ പുണ്യമായ ഉൽപ്പന്നം ആദരവോടെ ഉപയോഗിക്കുന്നതിനുളള അവസരമാണ് ലഭിക്കുന്നത്,” ഗോയൽ ട്വീറ്റ് ചെയ്തു. ഭൗമ സൂചികാ പദവിയുള്ള ഒരു ഉൽപ്പന്നം അതേ പേരിൽ മറ്റൊരു വ്യക്തിക്കോ സ്ഥാപനത്തിനോ നിർമ്മിക്കാൻ കഴിയില്ല. 10 വർഷമാണ് ഈ പദവിയുടെ കാലാവധി. ഇതിനുപുറമെ, നിയമ പരിരക്ഷ, അനധികൃത ഉപയോഗം തടയൽ, കയറ്റുമതി പ്രോത്സാഹിപ്പിക്കൽ എന്നിവയും ഭൗമ…
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് നാളെ മുതൽ രണ്ട് ദിവസത്തേക്ക് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അടുത്ത ഒരാഴ്ച സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ തന്‍റെ ആദ്യ ചിത്രമായ തീ തിയേറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചു. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടാമ്പിയിലെയും കൊപ്പത്തിലെയും രണ്ട് തീയേറ്ററുകളിൽ പോയി സിനിമ കണ്ടു. പോസിറ്റീവ് വൈബ് ഉള്ള സിനിമയാണിത്. ഒരു കുടുംബചിത്രമാണ്. മാധ്യമപ്രവർത്തകരുടെ കഥയാണ് പറയുന്നത്. റൊമാന്‍സ് എല്ലാം അഭിനയിക്കുമ്പോള്‍ തുടക്കക്കാരന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ പതുക്കെ അത് ശരിയായി. ആദ്യം നല്ല സമ്മർദ്ദം ഉണ്ടായിരുന്നു. പക്ഷേ, സംവിധായകന്‍റെ പിന്തുണയുണ്ടായിരുന്നു. അവസരം നന്നായി വിനിയോഗിച്ചുവെന്ന് ഞാൻ കരുതുന്നു. കല ജീവിതത്തിന്‍റെ ഭാഗമാണ്, എല്ലായ്പ്പോഴും എംഎൽഎയായി ഇരിക്കാൻ കഴിയില്ല. സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കുന്നത് തുടരുമെന്നും മുഹമ്മദ് മുഫ്സിൻ പറഞ്ഞു. അനില്‍ വി. നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍ വഹിച്ച റൊമാന്‍റിക് ആക്ഷൻ ത്രില്ലർ ചിത്രമാണ് തീ. യു ക്രിയേഷൻസിന്‍റെയും വിശാരദ് ക്രിയേഷൻസിന്‍റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് നടൻ സമുദ്രക്കനിക്കൊപ്പം ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ എന്ന ചിത്രത്തിൽ പ്രധാന…
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കും. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി ഇതുവരെ 2,33,302 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ഇതിൽ 1,39,621 പേർ ആദ്യ രണ്ട് അലോട്ട്മെന്‍റ് വഴി സ്ഥിരപ്രവേശനം നേടി. 77,412 കുട്ടികളെയാണ് താൽക്കാലികമായി ചേർത്തത്. കായിക മികവിന്റെ അടിസ്ഥാനത്തിൽ 2,168 പേരും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടയിൽ 11,703 പേരും ചേർന്നു. മാനേജ്മെന്‍റ് ക്വാട്ട പ്രകാരം 1,184 വിദ്യാർത്ഥികൾക്ക് ഔദ്യോഗികമായി പ്രവേശനം ലഭിച്ചു. അൺ എയ്ഡഡ് ബാച്ചുകളിൽ 1,214 പേർ പ്രവേശനം നേടി. മൂന്നാം അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശന നടപടികൾ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം 5 മണി വരെ സ്കൂളിൽ ചേരാം. ആകെ 78,085 വിദ്യാർത്ഥികളെയാണ് മൂന്നാം അലോട്ട്മെന്‍റിൽ ഉൾപ്പെടുത്തിയത്. അവർ കൂടി ചേരുന്നതോടെ, വ്യാഴാഴ്ച ക്ലാസുകൾ ആരംഭിക്കുമ്പോൾ മൊത്തം മൂന്ന് ലക്ഷം വിദ്യാർത്ഥികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4,71,849 വിദ്യാർത്ഥികളാണ് ഈ വർഷം അപേക്ഷിച്ചത്. ഏകജാലകത്തിലൂടെ 2,95,118 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഇതിൽ…
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞം പദ്ധതിക്ക് ഒച്ചിന്‍റെ വേഗതയാണ്. പദ്ധതി അതിവേഗം പൂർത്തീകരിക്കുന്നുവെന്ന തുറമുഖ മന്ത്രിയുടെ അവകാശവാദം ആശ്ചര്യകരമാണ്. പദ്ധതിക്കായി ഒഴിപ്പിച്ചവരുടെ പുനരധിവാസത്തിലും പുരോഗതിയുണ്ടായിട്ടില്ല. വലിയതുറയിലെ ക്യാമ്പ് ദയനീയാവസ്ഥയിലാണ്. പ്രതിഷേധിച്ചില്ലായിരുന്നെങ്കിൽ വാടകവീട് നൽകുമായിരുന്നോ എന്നും സതീശൻ ചോദിച്ചു. സിമന്‍റ് ഗോഡൗണിൽ കിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിക്കാൻ സ്ഥലമുണ്ടെന്ന കാര്യം സർക്കാർ ഇപ്പോൾ മാത്രമാണ് ഓർക്കുന്നത്. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പാറ സംഭരിക്കാൻ കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.