- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള എഎപി സർക്കാരിനെ അട്ടിമറിക്കാൻ അഞ്ച് കോടി രൂപയ്ക്ക് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു. ഇ.ഡി, സി.ബി.ഐ കേസുകളെല്ലാം പിന്‍വലിക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനം ലഭിച്ചതായി നേരത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത് എംഎൽഎമാരെ പുറത്താക്കാൻ ശ്രമം നടന്നതായി ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. ബി.ജെ.പിയുടെ ശ്രമം പരാജയപ്പെടുത്തിയെന്നും ഡൽഹിയിലും ഓപ്പറേഷൻ താമര നടത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. സൗരഭ് ഭരദ്വാജ് 2014 ലെ ഒരു വീഡിയോയും ഇതിന് തെളിവായി പത്രസമ്മേളനത്തിൽ കാണിച്ചു. ബി.ജെ.പി അല്ലാതെ മറ്റൊരു സർക്കാരിനെ വോട്ടർമാർ തിരഞ്ഞെടുക്കുമ്പോൾ, ആ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി ആരംഭിക്കുന്നു. ഇതിനെയാണ് ഓപ്പറേഷൻ താമര എന്ന് വിളിക്കുന്നത്. മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച നേതാക്കളുടെ പേരുകൾ ഉചിതമായ സമയത്ത് വെളിപ്പെടുത്തും. ഇത് എപ്പോൾ ചെയ്യണമെന്ന്…
സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആദ്യഘട്ടത്തിൽ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ കഴിയൂ. എന്നാൽ സിവിൽ സപ്ലൈസ് റേഷൻ കടകളിലേക്ക് എത്തിക്കുന്ന കിറ്റുകൾ കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായാണ്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. തിരുവനന്തപുരം കിളിമാനൂരിലെ റേഷൻ കടയിൽ കിറ്റുകൾ ഇറക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കിറ്റുകൾ അശ്രദ്ധമായി വാഹനത്തിൽ നിന്ന് പുറത്തെടുത്ത് വലിച്ചെറിയുന്നതാണ് വീഡിയോയിൽ. രണ്ട് പേർ ചേർന്നാണ് ഓണക്കിറ്റുകൾ ഇറക്കുന്നത്. അവരിലൊരാൾ കിറ്റുകൾ വലിച്ചെറിയുന്നത് വ്യക്തമായി കാണാം. മുൻ വർഷങ്ങളിൽ ഓണക്കിറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. കിറ്റിലെ എണ്ണയും മറ്റ് ചില പാക്കറ്റ് ഉൽപ്പന്നങ്ങളും പൊട്ടി ഒലിക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. പ്രശ്നം പരിഹരിക്കാനാണ് ഇത്തവണ എണ്ണ നേരിട്ട് വിതരണം ചെയ്യുന്നത്. ഇതിനിടയിലാണ് കിറ്റ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ആദ്യ ദിവസം തന്നെ പുറത്തുവന്നത്. തുണിസഞ്ചികൾ ഉൾപ്പെടെ 14…
ഗോഷാമഹൽ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തെലങ്കാനയിൽ നിന്നുള്ള ബിജെപി എംഎൽഎ അറസ്റ്റിൽ. എംഎൽഎ രാജാ സിങ്ങിനെതിരെയാണ് നടപടി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് തെലങ്കാന പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ബോധപൂർവ്വവും ദുരുദ്ദേശപരവുമായ വിദ്വേഷം പ്രചരിപ്പിക്കൽ എന്നിവയുൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾ അറസ്റ്റിലായത്. രാജാസിംഗിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് കമ്മീഷണർ ഓഫീസിനും പൊലീസ് സ്റ്റേഷനുകൾക്കും മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. ഇതോടെ ഇയാളെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റേണ്ടി വന്നു. ഗോഷാമഹലില്‍ നിന്നുള്ള എംഎൽഎയാണ് രാജാ സിംഗ്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും ജഡ്ജിമാര്‍ക്കും വിരമിച്ച് ഒരുവര്‍ഷംവരെ സുരക്ഷനല്കും: കേന്ദ്രം
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും വിരമിച്ച് ഒരു വർഷം വരെ സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിരമിച്ച് ഒരു വർഷം വരെ രണ്ട് ജീവനക്കാരുടെ സേവനം നൽകുന്നതിനുള്ള ഭേദഗതിയും സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ശമ്പളവും സേവന നിബന്ധനകളും സംബന്ധിച്ച 1958 ലെ നിയമമാണ് നിയമ മന്ത്രാലയം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി പ്രകാരം വിരമിക്കുന്ന ചീഫ് ജസ്റ്റിസിന്‍റെയും സുപ്രീം കോടതി ജഡ്ജിമാരുടെയും വസതികളിൽ മുഴുവൻ സമയ സുരക്ഷ ഉറപ്പാക്കും. ജഡ്ജിമാരെ അനുഗമിക്കുന്ന മുഴുവൻ സമയ സെക്യൂരിറ്റി ഗാർഡിന് പുറമേയാണിത്. വിരമിക്കൽ തീയതി മുതൽ ഒരു വർഷത്തേക്ക് ഈ സേവനത്തിന് സാധുതയുണ്ട്. ഭേദഗതി പ്രകാരം ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷം ആറ് മാസം വരെ വാടക നൽകാതെ ഡൽഹിയിലെ ടൈപ്പ് 7 ക്വാർട്ടറിൽ തുടരാം.
ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ അനുമതിയില്ലെങ്കിലും വിവാഹിതയാകാം: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം ആവശ്യമില്ല. ഇത്തരം വിവാഹങ്ങളിൽ ഭർത്താക്കൻമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. വിവാഹശേഷം പെണ്‍കുട്ടിക്ക് ഭർത്താവിനൊപ്പം ജീവിക്കാൻ അവകാശമുണ്ട്. വിവാഹശേഷം ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പോക്സോ നിയമപ്രകാരം ഭർത്താവിനെതിരെ കേസെടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിങ്ങിന്‍റേതാണ് ഉത്തരവ്. ഈ വർഷം ആദ്യം ബീഹാറിൽ വിവാഹിതരായ മുസ്ലീം ദമ്പതികൾ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 15 വയസ്സും അഞ്ച് മാസവും പ്രായമുണ്ടായിരുന്നു.
തൊടുപുഴ: ഇടുക്കി അടിമാലിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രാദേശിക സി.പി.ഐ നേതാവിനെതിരെ നടപടിയുമായി ജില്ലാ നേതൃത്വം. അടിമാലി മണ്ഡലം കമ്മിറ്റിയംഗം പ്രവീൺ ജോസിന്‍റെ നടപടി ഗുണ്ടായിസമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ പറഞ്ഞു. “ഈ പാർട്ടി അംഗത്വമുള്ളവർക്ക് എന്തും പറയാനുള്ള ലൈസൻസ് ഇല്ല. അന്ന് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കെട്ടിയിട്ടു. ഇത് ആവർത്തിക്കരുതെന്ന് പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു, അന്ന് ജനങ്ങളുടെ പ്രശ്നം പ്രധാനമായതിനാൽ പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. പക്ഷേ വീണ്ടും ഇത് അവർത്തിച്ചിരിക്കുകയാണ്. ഇത് പാർട്ടി ഒരിക്കലും അംഗീകരിക്കില്ല.” കെ കെ ശിവരാമൻ പറഞ്ഞു. ചീയപ്പാറയിൽ ദേശീയപാതയ്ക്ക് സമീപത്തെ കാട്ടിൽ മാലിന്യം തള്ളിയ കരിക്ക് വിൽപ്പനക്കാരനെ പിടികൂടിയ വനംവകുപ്പ് ഉദ്യോഗസ്ഥനെയാണ് പ്രവീൺ ജോസ് ഭീഷണിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് തന്‍റേതാണെന്ന് പ്രവീൺ സമ്മതിച്ചിരുന്നു. പ്രവീണിനെതിരെ നടപടിയെടുക്കുമെന്ന് കെ.കെ ശിവരാമൻ അറിയിച്ചു.
തിരുവല്ല: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എം.എൽ.എയ്ക്കെതിരെ കേസെടുക്കാൻ തിരുവല്ല കോടതി പൊലീസിന് നിർദ്ദേശം നൽകി. ആർഎസ്എസ് ഭാരവാഹി അരുൺ മോഹൻ നൽകിയ ഹർജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. ഇതേ സംഭവത്തിൽ ജലീലിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഡ്വക്കേറ്റ് ജി.എസ്. മണി തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കൂടുതൽ അന്വേഷണത്തിനായി പരാതി സൈബർ ക്രൈം വിഭാഗത്തിന് കൈമാറി. ലെജിസ്ലേറ്റീവ് കൗൺസിലിന്‍റെ ഭാഗമായി കശ്മീർ സന്ദർശിച്ച ജലീൽ പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്വര, ജമ്മു, ലഡാക്ക് എന്നിവയെ ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു. അതേസമയം വിവാദ പരാമർശത്തിന്‍റെ പേരിൽ പെരുമാറ്റച്ചട്ടം ലംഘിച്ച ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. ജലീലിന്റെ പരാമർശങ്ങൾ…
മലപ്പുറം: ഓണമടുത്തതോടെ സാധാരണക്കാരന്‍റെ അടുക്കള ബജറ്റ് താറുമാറാകുകയും അരിയുടെ വില ഉയരുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എല്ലാ ജനപ്രിയ അരി ഇനങ്ങളുടെയും വില കുത്തനെ ഉയർന്നു. 5 മുതൽ 10 രൂപ വരെയാണു വില വർധിച്ചത്. മൊത്ത, ചില്ലറ വിപണിയിലും ഈ വർദ്ധനവ് പ്രകടമാണ്. ചിലയിനം ബ്രാൻഡുകൾക്ക് ജില്ലയിൽ പ്രദേശത്തിനനുസരിച്ച് ചില്ലറ വിപണിയിൽ വില വ്യത്യാസമുണ്ട്. ഓണത്തിന് വില നിയന്ത്രണാതീതമായി ഉയരാതിരിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ജയ, സുരേഖ, അധിപൻ, മട്ട, കുറുവ തുടങ്ങി എല്ലാ ഇനങ്ങളുടെയും വില വർദ്ധിച്ചു. ജില്ലയിലെ മൊത്തവിപണിയിൽ 48 രൂപ വരെയാണ് ജയ അരിയുടെ വില. മൂന്ന് മാസത്തിനുള്ളിൽ 10 രൂപയിലധികം വർദ്ധിച്ചു. ചില്ലറ വിപണിയിൽ മിനിമം വില 50 രൂപയാണ്. ഇത് 52 രൂപവയ്ക്കുവരെ വിൽക്കുന്നുണ്ട്. അരിക്കായി കേരളം കൂടുതലായി ആശ്രയിക്കുന്ന തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതാണ് വില വർദ്ധനവിന് ഒരു കാരണം. നേരത്തെ 25 കിലോയിൽ താഴെ…
കീഴാറ്റൂർ: കീഴാറ്റൂരിൽ സംസ്ഥാന ടൂറിസം വകുപ്പ് നിർമിക്കുന്ന പൂന്താനം സ്മാരക സാംസ്കാരിക കേന്ദ്രത്തിന്‍റെ നിർമാണം കരാറുകാരന് നൽകാൻ പണമില്ലാത്തതിനാൽ നിർത്തിവച്ചിരിക്കുകയാണ്. പൂന്താനം സ്മാരക സമിതി സർക്കാരിന് സൗജന്യമായി നൽകിയ 50 സെന്‍റ് സ്ഥലത്താണ് 2017ൽ ടൂറിസം വകുപ്പ് സ്മാരക നിർമ്മാണം ആരംഭിച്ചത്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമ്മാണച്ചുമതല. ഒരു വർഷത്തിനുള്ളിൽ കരാർ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, 5 വർഷം കഴിഞ്ഞിട്ടും സ്മാരകത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ ഇടപെടലിനെ തുടർന്ന് മുടങ്ങിക്കിടന്ന പണികൾ കഴിഞ്ഞ വർഷം പുനരാരംഭിച്ചിരുന്നു. സ്മാരക നിർമ്മാണത്തിനായി ആകെ 90 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. 50 ലക്ഷം രൂപയുടെ പണി പൂർത്തിയായെങ്കിലും ആദ്യ ഗഡു സർക്കാർ നൽകിയിട്ടില്ല. തുക ലഭിക്കാത്തതിനെ തുടർന്ന് പണി അനിശ്ചിതമായി നിർത്തിവച്ചിരിക്കുകയാണെന്ന് നിർമിതി കേന്ദ്ര അധികൃതർ പറഞ്ഞു.
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വട്ടപ്പാറ സി.ഐ ഗിരിലാലുമായി നടത്തിയ ഫോൺ സംഭാഷണം വിവാദത്തിൽ. മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലാണ് ജിആർ അനിൽ ഗിരിലാലിനെ വിളിച്ചത്. നീതി നോക്കി ഇടപെടുമെന്നായിരുന്നു സിഐയുടെ മറുപടി. തുടർന്ന് ഓഡിയോയിൽ മന്ത്രിക്ക് നേരെ തട്ടിക്കയറുന്നതും ഓഡിയോയില്‍ കേൾക്കാം. ന്യായം കൂടി പരിഗണിച്ച് ഇടപെടാമെന്ന് സിഐ പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. ആരു വന്ന് പറഞ്ഞാലും നീതി പരിഗണിച്ച ശേഷമേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു.പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പോലീസുകാരന്‍ പറഞ്ഞത്. രണ്ടാം ഭർത്താവിനെതിരെ യുവതി മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മന്ത്രി സി.ഐയെ നേരിട്ട് വിളിച്ചു. സംഭാഷണം പുറത്തുവന്നതോടെ പൊലീസുകാരനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. പോലീസ് തലപ്പത്തും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.