Author: News Desk

ഡൽഹി: ആയുഷ്മാൻ ഭാരത്-പിഎംഎൽജെഎവൈയുടെ കീഴിലുള്ള ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രം. ട്രാൻസ്ജെൻഡറുകൾക്കായി രാജ്യത്ത് ആദ്യമായാണ് ഒരു ആരോഗ്യ പദ്ധതി ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡർ സമൂഹത്തിന്‍റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി വിവിധ പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി സർക്കാരിനൊപ്പം ചേരാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് നിർത്താനും മന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. എൻഎച്ച്എ സിഇഒ ഡോ ആർഎസ് ശർമ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ആർ സുബ്രഹ്മണ്യം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനേക്കാൾ മികച്ച തീരുമാനമാണിതെന്നും ഇത് ചരിത്രത്തിലെ നാഴികക്കല്ലായ പദ്ധതിയാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Read More

കോഴിക്കോട്: റവന്യൂ രേഖകൾ വ്യാജമായി ചമച്ച് കെ.എസ്.എഫ്.ഇയിൽ നിന്ന് വായ്പയെടുക്കാൻ ശ്രമം. വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് സീലും വ്യാജമായി നിർമിച്ച് ഭൂമിയുടെ രേഖാചിത്രവും കൈവശാവകാശ സർട്ടിഫിക്കറ്റും കൃത്രിമമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. കെ.എസ്.എഫ്.ഇയുടെ കോഴിക്കോട് കല്ലായി റോഡ്, ഈങ്ങാപ്പുഴ ബ്രാഞ്ചുകളിലാണ് വ്യാജ റവന്യൂ രേഖകൾ ചമച്ച് വായ്പയെടുത്തത്. ഇതിൽ വലിയ തുക ഈങ്ങാപ്പുഴ ശാഖയിൽ നിന്നാണ് അനുവദിച്ചിട്ടുളളത്. ഇതിന് പുറമെ കെഎസ്എഫ്ഇയുടെ മറ്റ് ചില ബ്രാഞ്ചുകളും വ്യാജരേഖ ചമച്ച് സമാനമായ രീതിയിൽ വായ്പകൾക്കായി സമീപിച്ചിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതോടെ ഇത്തരം രേഖകൾക്ക് വായ്പ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. വില വളരെ കുറവുള്ള സ്ഥലങ്ങളിൽ ഭൂമി വാങ്ങി, റോഡരികിലെ നല്ല വിലയുള്ള ഭൂമിയുടെ രേഖാചിത്രവും കൈവശാവകാശ രേഖയും വ്യാജമായി നിര്‍മിച്ച് ഉയർന്ന വില മൂല്യനിർണ്ണയത്തിൽ കാണിച്ചാണ് വലിയ തുക വായ്പയെടുക്കുന്നത്.

Read More

കൊച്ചി: ലോകത്തിലെ ഏറ്റവും ആഢംബര പാസഞ്ചർ ഹെലികോപ്റ്ററുകളിലൊന്നായ എച്ച്-145 എയർബസ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സ്വന്തമാക്കി. യൂസഫലിയുടെ പുതിയ ഹെലികോപ്റ്റർ കൊച്ചിയിൽ ലാൻഡ് ചെയ്തു. ആധുനികത, സാങ്കേതിക വൈദഗ്ധ്യം, സുരക്ഷാ സവിശേഷതകൾ എന്നിവ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ഹെലികോപ്റ്റർ ജർമ്മനിയിലെ എയർബസ് കമ്പനിയിൽ നിന്നുള്ളതാണ്. ലോകത്ത് 1500 ഹെലികോപ്റ്ററുകൾ മാത്രം ഇറക്കിയ എച്ച്-145 ഹെലികോപ്റ്ററാണ് എം.എ യൂസഫലി സ്വന്തമാക്കിയിരിക്കുന്നത്. H145 രൂപകൽപ്പനയിലെ സവിശേഷതകൾ എച്ച്-145 ഹെലികോപ്റ്ററിന് നാല് ലീഫുകളാള്ളത്. രണ്ട് ക്യാപ്റ്റൻമാരെ കൂടാതെ, ഒരേ സമയം ഏഴ് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. 2 സഫ്രാൻ എച്ച്ഇ എറിയെൽ 2 സി 2 ടർബോ ഷാഫ്റ്റ് എഞ്ചിൻ 785 കിലോവാട്ട് പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മണിക്കൂറിൽ 246 കിലോമീറ്റർ വേഗതയിലാണ് ഇതിന് സഞ്ചരിക്കാനാകും. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിൽ വരെ പറക്കാൻ ഇതിന് കഴിയും.

Read More

പയ്യോളി: കൊച്ചി കാക്കനാട്ടെ ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദിനെ (27) പൊലീസ് തെളിവെടുപ്പിനായി പയ്യോളിയിൽ എത്തിച്ചു. അർഷാദ് ജോലി ചെയ്തിരുന്ന കൊണ്ടോട്ടിയിലെ ജ്വല്ലറിയിൽ നിന്ന് നേരത്തെ മോഷ്ടിച്ച സ്വർണം പയ്യോളിയിലെ വ്യാപാരിക്ക് വിൽപ്പന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. കൊച്ചി ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച തെളിവെടുപ്പ് വൈകുന്നേരം വരെ തുടർന്നു. ജൂലൈ 14നാണ് മൂന്ന് പവൻ ആഭരണങ്ങളുമായി ബസ് സ്റ്റാൻഡിന് മുന്നിലെ ധനകാര്യ സ്ഥാപനത്തിലെത്തിയത്. ധനകാര്യ സ്ഥാപനക്കാർ അടുത്തുള്ള സ്വർണ്ണപ്പണിക്കാരനെ വിളിച്ച് ആഭരണങ്ങൾ പരിശോധിച്ചു, പക്ഷേ അർഷാദ് അത് അവിടെ പണയം വച്ചില്ല. പിന്നീട് ആ സ്വർണപ്പണിക്കാരന്‍റെ കടയിൽ പോയി അത് വിറ്റു. ഒരു ലക്ഷത്തി പതിനായിരം രൂപയും വാങ്ങി. സ്വർണ വ്യാപാരിയുടെ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ പണം ഉപയോഗിച്ചാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. മയക്കുമരുന്ന് ഇടപാടിനെച്ചൊല്ലി മലപ്പുറം വണ്ടൂർ സ്വദേശി…

Read More

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ് നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളും മൂന്ന് ഫ്‌ളൈഓവറുകളുടെ നിർമ്മാണവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കുന്ന ലൈറ്റ് മെട്രോ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി പുതിയ ഡി.പി.ആർ തയ്യാറാക്കി സമർപ്പിക്കാനുള്ള ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപ്പിക്കും.

Read More

തൃശ്ശൂർ: കുന്നംകുളം കീഴൂരിൽ മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി. കീഴൂർ ചുഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്‍റെ ഭാര്യ രുഗ്മിണി (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖയാണ് അമ്മയെ കൊലപ്പെടുത്തി ഭൂമി കൈവശപ്പെടുത്തി വിൽപ്പന നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്. സംഭവത്തിൽ സാധാരണ മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വിഷം കണ്ടെത്തിയത്. ഇതോടെ ആ സമയത്ത് വീട്ടിലുണ്ടായിരുന്നവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മകൾ ഇന്ദുലേഖ വിഷം നൽകിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എലിവിഷം നൽകിയാണ് കൊലപ്പെടുത്തിയത്. രുഗ്മിണിയെ വിഷം കഴിച്ചതിനെ തുടർന്ന് 18നാണ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് എലിവിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. 22-നാണ് രുഗ്മിണി മരിച്ചത്. പോസ്റ്റുമോർട്ടത്തിൽ വിഷാംശം സ്ഥിരീകരിച്ചിരുന്നു. മകൾ വിഷം നൽകിയതായി…

Read More

ആലപ്പുഴ: സി.പി.ഐ ജില്ലാ സെക്രട്ടറിയായി ടി.ജെ ആഞ്ചലോസ് തുടരും. തുടർച്ചയായ രണ്ടാം തവണയാണ് ആഞ്ചലോസ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാകുന്നത്. ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ആഞ്ചലോസിനെ തിരഞ്ഞെടുത്തത്. മാരാരിക്കുളത്ത് നിന്നുള്ള എം.എൽ.എയും ആലപ്പുഴയിൽ നിന്നുള്ള എം.പിയുമായിരുന്നു ആഞ്ചലോസ്. 57 അംഗ ജില്ലാ കമ്മിറ്റിയെയും 52 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

Read More

തിരുവനന്തപുരം: ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനോത്സവം ഇന്ന് നടക്കും. നാല് പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്ക് ശേഷമാണ് പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കാൻ വരുന്നത്. പ്ലസ് വൺ ക്ലാസുകളാണ് ഇന്ന് ആരംഭിക്കുന്നത്. വിദ്യാർത്ഥികളെ സ്വീകരിക്കാൻ മന്ത്രി ആന്‍റണി രാജു ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9.30ന് സ്വീകരണം മന്ത്രി ഉദ്ഘാടനം ചെയ്യും. ഫലവൃക്ഷത്തൈകൾ നൽകിയാണ് പെൺകുട്ടികളെ സ്വാഗതം ചെയ്യുന്നത്. ആകെ 18 പെൺകുട്ടികളാണ് പട്ടികയിലുള്ളത്. ഇതിൽ 12 പേർ പ്രവേശന നടപടികൾ പൂർത്തിയാക്കി. ഇന്നും പ്രവേശനം ഉള്ളതിനാൽ കൂടുതൽ വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ചരിത്രപ്രാധാന്യമുള്ള ഒരു സ്കൂളാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ് മാധ്യമങ്ങളിൽ പ്രവർത്തിച്ച ഏക സ്കൂളായിരുന്നു ഇത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ, അത് ഗേൾസ് സ്കൂൾ, തമിഴ് സ്കൂൾ, ആൺകുട്ടികളുടെ സ്കൂൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരുന്നു. അതാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു മിക്സഡ് സ്കൂളാക്കി മാറ്റുന്നത്.

Read More

തിരുവനന്തപുരം: സർക്കാർ-ഗവർണർ തർക്കം തുടരുന്നതിനിടെ കണ്ണൂർ വി.സിക്കെതിരായ നടപടിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. തിരിച്ചെത്തിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല പ്രമേയത്തിലും ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലും ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ പ്രതീക്ഷിക്കാം. സ്വരച്ചേര്‍ച്ചയില്ലായ്മയില്‍ ആരംഭിച്ച് തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയ സർക്കാർ-ഗവർണർ തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്ഭവന്‍റെ നീക്കങ്ങൾ എന്തൊക്കെയാണെന്നാണ് ഇനി അറിയേണ്ടത്. കണ്ണൂർ വി.സിക്കെതിരായ നടപടി, തനിക്കെതിരെ പ്രമേയം പാസാക്കിയ കേരള സർവകലാശാലയുടെ നടപടിയിൽ വിശദീകരണം തേടൽ, ചരിത്ര കോൺഗ്രസ് ആക്രമണ ആരോപണത്തിലെ തുടർ നടപടി തുടങ്ങി വിഷയങ്ങൾ ധാരാളമുണ്ട്. കണ്ണൂർ വി.സിക്കെതിരെ കേരളത്തിൽ തിരിച്ചെത്തിയാലുടൻ നടപടി സ്വീകരിക്കുമെന്ന് ഗവർണർ തന്നെ നേരത്തെ പറഞ്ഞിരുന്നു. വിശദീകരണം തേടിയ ശേഷം കർശന നടപടി എടുക്കാനാണ് സാധ്യത.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ മലപ്പുറം വരെയുള്ള വടക്കൻ ജില്ലകളിലും തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയത്. തീരപ്രദേശങ്ങളിൽ കൂടുതൽ മഴയുണ്ടാകും. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. സജീവമായ കാലവർഷക്കാറ്റാണ് കനത്ത മഴയ്ക്ക് പ്രധാന കാരണം. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് നിലവില്‍ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.

Read More