- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 28 വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ നിലവിൽ യെല്ലോ അലേര്‍ട്ടാണ്. 25 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ 26 നും, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ 27 നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28 ന് ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.
തിരുവനന്തപുരം: കേരളത്തിൽ ഗവർണറും സർക്കാരും രണ്ട് പക്ഷത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദി സർക്കാരിന്റെ രാഷ്ട്രീയ നയത്തെ എതിർക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണിതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. മോദി ഭരണത്തിന്‍റെ കമാൻഡർ ഇൻ ചീഫ് ആകാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ കോടിയേരി ചൂണ്ടിക്കാട്ടി. ഗവർണറുടെ ഭാഗത്തുനിന്നും സംഭവിക്കാൻ പാടില്ലാത്ത പലതും സംഭവിച്ചു. എന്നാൽ മുഖ്യമന്ത്രിയും സർക്കാരും അങ്ങേയറ്റം ക്ഷമയോടെ സംയമനം പാലിക്കുകയും സ്ഫോടനാവസ്ഥ ഒഴിവാക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ നിലനിൽക്കുമ്പോൾ ഗവർണർക്ക് സമാന്തര ഭരണം ഏർപ്പെടുത്താൻ കഴിയില്ല. ഭരണഘടനയിലെ വ്യവസ്ഥകൾ ഗവർണർക്ക് പരിശോധിക്കാനും ആസ്വദിക്കാനും കഴിയും. എന്നാല്‍ ഭരണഘടനയ്ക്ക് വിധേയമാകാതെ പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്നത് വഴിതെറ്റലാണ്. അത്തരം വളയമില്ലാത്ത ചാട്ടം ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചർച്ച നടത്തും. ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി. ശമ്പളം നൽകാൻ സർക്കാർ കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്നാണ് മാനേജ്മെന്‍റിന്‍റെ ആവശ്യം. സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഇന്ന് ചർച്ചയുണ്ടാകും. നിരവധി തവണ ചർച്ച നടത്തിയിട്ടും തൊഴിലാളികളുടെ ശമ്പളത്തിന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഗതാഗത മന്ത്രി ആന്‍റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഉല്‍സവബത്തയും നല്‍കാന്‍ 103 കോടി രൂപ നല്‍കാന്‍ സര്‍ക്കാരിനോട് ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന് 50 കോടി രൂപ വീതവും ഉത്സവബത്ത നൽകുന്നതിന് മൂന്ന് കോടി രൂപയും നൽകണമെന്ന് കെ.എസ്.ആർ.ടി.സി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം നൽകാനാണ് കോടതി നിർദേശം.
കൊച്ചി: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 2020-21 ൽ രാജ്യത്ത് പിഴയായി ഈടാക്കിയത് 50.75 കോടി രൂപ. 2020-21 വർഷത്തെ എഫ്.എസ്.എസ്.എ.ഐ റിപ്പോർട്ട് പ്രകാരം 59.69 ലക്ഷം രൂപ പിഴയാണ് കേരളത്തിൽ നിന്ന് ഈടാക്കിയത്. ആകെ 1.07 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതിൽ 28,347 സാമ്പിളുകൾ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് കണ്ടെത്തി. ഇതിൽ 5,220 എണ്ണം സുരക്ഷിതമല്ലാത്തവയും 13,394 എണ്ണം നിലവാരം കുറഞ്ഞവയുമാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 28,062 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 3,869 എണ്ണം ക്രിമിനൽ കേസുകളാണ്. കേരളത്തിൽ നിന്ന് ശേഖരിച്ച 6971 സാമ്പിളുകളിൽ 1020 എണ്ണവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. സംസ്ഥാനത്ത് ആകെ 696 കേസുകളാണ് രജിസ്റ്റർ ചെയ്തത്. റിപ്പോർട്ട് പ്രകാരം, എഫ്എസ്എസ്എഐ രാജ്യത്തുടനീളം 1790 സ്ഥാപനങ്ങൾക്ക് ശുചിത്വ റേറ്റിംഗ് നൽകി. എഫ്.എസ്.എസ്.എ.ഐയുടെ കേന്ദ്ര ഉപദേശക സമിതി യോഗം കൊച്ചിയിൽ ചേർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർ…
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ രംഗത്തെത്തി. ഗവർണർ രാഷ്ട്രീയ ഭിക്ഷാംദേഹിയാണെന്നും പ്രതീക്ഷിച്ച പദവികൾ ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു പറഞ്ഞു. രാജ്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും വഞ്ചിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലം അലങ്കരിക്കുന്നയാളാണ് ഗവർണറെന്നും വി പി സാനു പറഞ്ഞു. “ചരിത്രബോധമില്ലാത്ത ഒരു ഗവർണർ മോഹഭംഗംമാണ്. ഇർഫാൻ ഹബീബിനെതിരെ അപകീർത്തികരമായ പരാമർശം നടത്താൻ ഗവർണർക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? പ്രതീക്ഷിച്ച പദവികൾ ലഭിക്കാത്തതിലുള്ള നിരാശ പ്രകടിപ്പിക്കേണ്ടത് സർക്കാരിനും ജനങ്ങൾക്കും നേർക്ക് അല്ല. ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസിനു മുന്നിലാണ് പ്രഹസന നാടകം നടത്തേണ്ടതെന്നും” സാനു പറഞ്ഞു. ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള സർവകലാശാലയുടെ ഭേദഗതിക്ക് മുന്‍കാല പ്രാബല്യം കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഭേദഗതി സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. ഓഗസ്റ്റ് 5ന് കേരള സർവകലാശാല വൈസ് ചാൻസലറുടെ നിയമനത്തിനായി ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ തീരുമാനത്തെ മറികടക്കാനാണ് മുന്‍കാല പ്രാബല്യം…
പാലക്കാട്: ഇടതുപക്ഷത്തിന്‍റെ തുടർഭരണം പിണറായി ബ്രാൻഡാക്കി മാറ്റാൻ സി.പി.ഐ മന്ത്രിമാർ പോലും മത്സരിക്കുകയാണെന്ന് വിമർശനം. സി.പി.ഐ പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ രാഷ്ട്രീയ ചർച്ചയിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് വലിയ പരാജയമാണെന്നും ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും വിമർശനമുയർന്നു. സിൽവർ ലൈൻ വിഷയത്തിൽ സർക്കാർ വ്യത്യസ്തമായി ചിന്തിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. അധികാരം മുഖ്യമന്ത്രിയിൽ മാത്രമായി ഒതുങ്ങുന്നു. വകുപ്പിന്‍റെ ചുമതല വഹിക്കുന്നതല്ലാതെ മന്ത്രിമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്നതിൽ വിട്ടുവീഴ്ചയില്ലെങ്കിലും സ്വന്തം പാർട്ടിയെ വിലകുറച്ച് കാണുന്നതിൽ സി.പി.ഐ മന്ത്രിമാർ ഒട്ടും പിന്നിലല്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് വലിയ പരാജയമാണ്. ഇടതുമുന്നണിയുടെ നയമനുസരിച്ചല്ല പൊലീസ് പ്രവർത്തിക്കുന്നത്. നീതി കിട്ടുന്നില്ലെന്ന ജനങ്ങളുടെ പരാതി സർക്കാരിന് ചീത്തപ്പേരുണ്ടാക്കുകയാണ്. കൃഷിവകുപ്പിന്‍റെ പ്രവർത്തനം വേണ്ടത്ര മെച്ചപ്പെടുന്നില്ല. പൊതുവിതരണ, റവന്യു വകുപ്പുകൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആനി രാജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ എം.എം മണി പ്രസംഗം നടത്തിയിട്ടും എതിർക്കുന്നതിനുപകരം പാർട്ടി സംസ്ഥാന സെക്രട്ടറി ആനി രാജയെ വിമർശിച്ചത് ശരിയായില്ല. ലോകായുക്ത നിയമത്തിൽ…
ചാലക്കുടി: അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കൽ ഡെൻസിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റ്മോർട്ടം നടത്തും. സെന്‍റ് ജോസഫ്സ് പള്ളിയിലാണ് ശവസംസ്കാരം നടന്നത്. ഇരിങ്ങാലക്കുട ആർ.ഡി.ഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റ്മോർട്ടം നടത്തുന്നത്. കോഴിക്കോട് സ്വദേശി ഹാരിസിന്‍റെ ഉടമസ്ഥതയിലുള്ള അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെൻസി ജോലി ചെയ്തിരുന്നത്. 2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെൻസിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസൂരുവിലെ പരമ്പരാഗത ചികിത്സകൻ ഷാബ ഷരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷറഫാണ് കൊലയുടെ സൂത്രധാരൻ എന്ന കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് ഇരട്ടക്കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഹാരിസിന്‍റെ ബിസിനസ് പങ്കാളിയായിരുന്നു ഷൈബിൻ അഷറഫ്. കേസ് അന്വേഷിക്കുന്ന നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്‍റെ അഭ്യർത്ഥന പ്രകാരമാണ് റീ പോസ്റ്റ്മോർട്ടം.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രം മലയാളി പ്രേക്ഷകർക്ക് വേറിട്ട അനുഭവമായിരുന്നു. ആ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വ്യത്യസ്തമായ ഒരു കോൺസെപ്റ്റ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരുവനന്തപുരം വാമനപുരം സ്വദേശിയായ ഫോട്ടോഗ്രാഫർ അരുണ് രാജ് നായരാണ് മീനാക്ഷി അനിലിന്‍റെ ചിത്രങ്ങൾ പകർത്തിയത്. നിമിഷ ആദർശ്, അനന്തു കെ പ്രകാശ്, രേവതി എന്നിവരാണ് ഫോട്ടോഷൂട്ടിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ സ്ത്രീകൾക്ക് ഉള്ളിലും അവർ അറിയാതെ തന്നെ ഒരു സൂപ്പർ ഹീറോ ഒളിഞ്ഞിരുപ്പുണ്ട്. കൗമാരം, യൗവനം, വാർദ്ധക്യം ഓരോ ജീവിത യാത്രകളിലെ വേദനകളിലും സന്തോഷങ്ങളിലും അവളെ അതി ജീവിക്കാൻ സഹായിച്ച സൂപ്പർ പവർ അവളുടെത് മാത്രം. സ്വയം ആർജിച്ചെടുത്ത സൂപ്പർ പവർ കൊണ്ട് തന്നെ സൂപ്പർ ഹീറോ ആയ അവൾക്ക് ഒരു സൂപ്പർ പവർ കൂടെ കിട്ടി കഴിഞ്ഞാൽ നൂറ് മിന്നൽ മുരളിയേക്കാൾ അവൾ പവർ ഫുള്ളായിരിക്കും…’ എന്ന അടിക്കുറിപ്പോടെയാണ് അരുൺ രാജ് ചിത്രങ്ങൾ…
കൊച്ചി: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകളിൽ ഓണ പരീക്ഷാകാലം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള യു.പി, ഹൈസ്കൂൾ, സ്പെഷ്യൽ സ്കൂൾ, ടെക്നിക്കൽ ഹൈസ്കൂൾ പരീക്ഷകൾ ഇന്നലെ ആരംഭിച്ചു. പരീക്ഷകൾ സെപ്റ്റംബർ 1 വരെ തുടരും. എൽ.പി സ്കൂൾ പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഓണപ്പരീക്ഷകൾ നടന്നിരുന്നില്ല. സെപ്റ്റംബർ രണ്ടിനാണ് സ്കൂളുകളിൽ ഓണാഘോഷം. 3 മുതൽ 11 വരെയാണ് ഓണാവധി.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും സെപ്റ്റംബർ നാലിന് വിവാഹിതരാകും. രാവിലെ 11 മണിക്ക് എകെജി ഹാളിലാണ് വിവാഹം. എസ്.എഫ്.ഐ പ്രവർത്തകരായി തുടങ്ങിയ ബന്ധമാണ് ഇരുവർക്കുമിടയിൽ പുതിയൊരു ജീവിതത്തിന് വഴിയൊരുക്കിയത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കുമൊപ്പം ഇരുവരും വിവാഹ നിശ്ചയം നടത്തിയത്. സി.പി.എമ്മിന്‍റെ യുവതലമുറയുടെ പ്രതീക്ഷയായ ഇരുവരും തമ്മിലുള്ള വിവാഹം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയത്. ആർഭാടങ്ങൾ ഇല്ലാത്ത ക്ഷണക്കത്തിൽ സച്ചിനെയും ആര്യയെയും പാർട്ടി ഭാരവാഹികളായി പരിചയപ്പെടുത്തുന്നു.