Author: News Desk

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിൽ രോഷാകുലനായി സി.പി.എം നേതാവ് എം.എം മണി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസംഗത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തോട് മിണ്ടാതിരിയെടാ എന്നായിരുന്നു മണിയുടെ പ്രതികരണം. പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ആർ ബിന്ദു മറുപടി പറയുമ്പോഴായിരുന്നു സംഭവം. കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ അദ്ധ്യാപികയായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും പ്രതിപക്ഷം മൂന്നാംകിട കുശുമ്പിന്‍റെ അവതാരങ്ങളാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത്. ബഹളം വച്ച പ്രതിപക്ഷത്തോട് ദേഷ്യപ്പെട്ട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു എംഎൽഎ എം.എം മണി. മിണ്ടാതിരിയെടാ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ വിമർശിച്ചതിന്‍റെ പേരിൽ എംഎം മണി അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസാണെങ്കിൽ പോലും അദ്ദേഹത്തെ നശിപ്പിക്കണമെന്ന് നെഹ്റു ഉൾപ്പെടെയുള്ള കോൺഗ്രസുകാർ കരുതിയിരുന്നുവെന്നായിരുന്നു മണിയുടെ പ്രസ്താവന. കർഷക സംഘത്തിന്‍റെ വിതുര ഏരിയാ സമ്മേളനത്തിനിടെയായിരുന്നു…

Read More

ജാർഖണ്ഡ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അടുത്ത അനുയായി അറസ്റ്റിൽ. സെക്രട്ടറി പ്രേംപ്രകാശിനെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് തോക്ക് കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിൽ നിന്ന് അനധികൃത സമ്പത്തിന്‍റെ രേഖകൾ പിടിച്ചെടുത്തു. തോക്ക് കൈവശം വച്ചതിന്‍റെ വിശദാംശങ്ങൾ കൈമാറാത്തതിനെ തുടർന്നാണ് ഇഡി അറസ്റ്റിലേക്ക് കടന്നത്. ഇതോടെ ഹേമന്ദ് സോറനുളള കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജൻസികൾ. പ്രേംപ്രകാശിനെയും എൻഐഎ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഖനന ഇടപാടുമായി ബന്ധപ്പെട്ട് സോറൻ നിയമനടപടികൾ നേരിടുകയാണ്. ഇതിനിടയിലാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്.

Read More

മുംബൈ: മഹാരാഷ്ട്രയിലെ പഞ്ചനക്ഷത്ര ഹോട്ടൽ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി സ്വദേശികളായ വിക്രം സിംഗ്, ഇഷു സിംഗ് എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ അന്ധേരിയിലെ ‘ലളിത്’ ആഡംബര ഹോട്ടലാണ് ഭീഷണി നേരിട്ടത്‌. ഒരാൾ ഹോട്ടലിലെ റിസപ്ഷനിൽ വിളിച്ച് അഞ്ച് കോടി രൂപ നൽകാൻ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ബോംബ് ഉപയോഗിച്ച് വസ്തുവകകൾ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കോളിന് ശേഷം ജീവനക്കാർ ഹോട്ടലിൽ പരിശോധന നടത്തുകയും മുംബൈയിലെ സഹാർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. അജ്ഞാത കോളർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്നുളള അന്വേഷണത്തിൽ വിക്രം സിംഗ് തന്‍റെ മൊബൈൽ ഫോണിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി കണ്ടെത്തി. മൊബൈൽ ഫോൺ കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വിക്രം സിംഗ് മുമ്പ് ഹിന്ദി സിനിമാ വ്യവസായത്തിൽ സ്പോട്ട് ബോയ് ആയി പ്രവർത്തിച്ചിട്ടുണ്ടെന്നും ചില ജോലികൾക്കായി ഹോട്ടലിൽ താമസിച്ചിരുന്നുവെന്നും അന്വേഷണത്തിൽ…

Read More

ന്യൂഡൽഹി: എംഎൽഎമാരെ ചാക്കിലാക്കി ഡൽഹിയിലെ അരവിന്ദ് കേജ്‍രിവാൾ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തെച്ചൊല്ലി ഇരുപാർട്ടികളും തമ്മിൽ വാക്പോർ. രാജ്യത്തുടനീളം ബിജെപി പരീക്ഷിക്കുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ഡൽഹിയിലും നടപ്പാക്കാൻ ശ്രമം നടക്കുന്നുവെന്ന സൂചനയുടെ പശ്ചാത്തലത്തിൽ എഎപിയുടെ ദേശീയ കൺവീനർ കൂടിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഇന്ന് എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. എന്നാൽ ചില എം.എൽ.എമാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് പാർട്ടി സ്ഥിരീകരിച്ചു. യോഗത്തിൽ എത്ര എം.എൽ.എമാർ പങ്കെടുക്കും എന്നറിയാൻ കാത്തിരിക്കുകയാണ് എ.എ.പി. അരവിന്ദ് കേജ്‍രിവാളിന്റെ വസതിയിൽ രാവിലെ 11 മണിക്കാണ് യോഗം തീരുമാനിച്ചത്. മനീഷ് സിസോദിയക്കെതിരായ സിബിഐ റെയ്ഡും ഇഡി കേസും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. എഎപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി നേതൃത്വം ശ്രമിക്കുന്നു എന്ന സൂചനയുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമസഭയുടെ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് എഎപി-ബിജെപി തർക്കം രൂക്ഷമായത്. ഡൽഹി സർക്കാരിന്റെ…

Read More

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രത്തിൽ മോദി സർക്കാരിന്റെയും സംസ്ഥാനങ്ങളിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ഇച്ഛാശക്തി നടപ്പാക്കാനുള്ള ഉപകരണമായി ഗവർണർമാരെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയല്ല, മറിച്ച് കേന്ദ്രം നിയമിച്ച ഗവർണറാണ് പ്രശ്നം. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അനിയന്ത്രിതമായ നടപടികളെ കാണേണ്ടതെന്നും കോടിയേരി പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനം. കേന്ദ്രത്തിലെ ആർഎസ്എസ്-ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്താനും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും വേണ്ടിയാണ് ഗവർണർ സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത മന്ത്രിസഭ നിലനിൽക്കുമ്പോൾ ഗവർണർക്ക് സമാന്തര ഭരണം ഏർപ്പെടുത്താൻ കഴിയില്ല. ജനാധിപത്യ കേരളം അത്രമേൽ ശക്തമാണെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

Read More

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കാരങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നതും പരിഗണനയിൽ. സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ചർച്ചകൾ നടത്താൻ നൽകിയ കുറിപ്പുകൾ അടങ്ങിയ രേഖയിലാണ് സ്കൂൾ സമയം മാറ്റാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. വിദ്യാഭ്യാസ വകുപ്പ് ഈ നിർദ്ദേശം ചർച്ചയ്ക്ക് വെച്ചിട്ടുണ്ട്. “കുട്ടികൾക്ക് അവരുടെ കഴിവുകൾക്കും പ്രായത്തിനും അനുയോജ്യമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ, നിലവിലുള്ള സ്കൂൾ സമയത്തിൽ മാറ്റം അനിവാര്യമാണ്. ഏതുതരം മാറ്റങ്ങളായിരിക്കും അഭികാമ്യം?” എന്നതാണ് ചർച്ചയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യം. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് രേഖയില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടമെന്ന ഭാഗത്ത് നേരത്തെ തിരുത്തല്‍ വരുത്തിയിരുന്നു.

Read More

കോട്ടയം: മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെയും മകൻ ഷോണ്‍ ജോർജിന്റെയും ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോർജ്ജ് നടത്തിയ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ക്രൈംബ്രാഞ്ചിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പും അതിന്റെ ചാറ്റുകളും അന്വേഷണത്തിലാണ്. ഷോണ് ജോർജ് ജയിലിൽ വച്ചാണ് ദിലീപിനെ സന്ദർശിച്ചത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് റെയ്ഡ്.

Read More

തിരുവനന്തപുരം: ലോക കേരള സഭയിലെ അംഗങ്ങളുടെ പുതുക്കിയ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 182 പേരാണ് പട്ടികയിലുള്ളത്. 174 പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽ യു.എ.ഇ.യിൽ നിന്നുള്ള 28 അംഗങ്ങളും 32 ക്ഷണിതാക്കളും ഉൾപ്പെടുന്നു. ജൂണിൽ ലോക കേരള സഭ സമ്മേളിച്ചിരുന്നു. അന്ന് പുതിയ അംഗങ്ങളെയും ക്ഷണിതാക്കളെയും ഉൾപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് സർക്കാർ ഇവരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. യു.എ.ഇ.യിൽനിന്നുള്ള 28 അംഗങ്ങളിൽ വ്യവസായികളായ എം.എ.യൂസഫലി, ഡോ.ആസാദ് മൂപ്പൻ, രവി പിള്ള, ഡോ. ഷംസീർ വയലിൽ, ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, സി.പി. സാലിഹ് എന്നിവര്‍ ഉള്‍പ്പെടുന്നു.

Read More

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ മട്ടൻ ബിരിയാണിയുടെ ഉത്പാദനം പുനരാരംഭിച്ചു. സെൻട്രൽ ജയിലിന് മുന്നിലെ കൗണ്ടർ വഴിയുള്ള മട്ടൻ ബിരിയാണി വിൽപ്പന കൊവിഡ് കാലത്ത് നിർത്തിവെച്ചിരുന്നു. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് വിൽപ്പന പുനരാരംഭിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. മട്ടൻ ബിരിയാണിക്ക് നൂറ് രൂപയാണ് വില. ചിക്കൻ ബിരിയാണിക്ക് 65 രൂപയും. പ്രതിദിനം നൂറോളം മട്ടൻ ബിരിയാണികളാണ് വിൽക്കുന്നത്. ചിക്കൻ ബിരിയാണിയുടെയും ചപ്പാത്തിയുടെയും വിൽപ്പന ഇപ്പോൾ സാധാരണ നിലയിലായി. നിലവിൽ പ്രതിദിനം 25,000 ചപ്പാത്തികളാണ് വിൽക്കുന്നത്.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. കൊച്ചുവേളി, വലിയവേലി, വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ ഇന്ന് വാഹനറാലിയും ഉപരോധവും നടക്കും. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ ലത്തീൻ അതിരൂപതയുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. മൂന്നാം വട്ട സമവായ ചർച്ചകൾ പരാജയപ്പെട്ടതോടെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിൽ ഉപരോധം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീൻ അതിരൂപത. രാവിലെ 10.30 ഓടെ കൊച്ചുവേളി, വലിയവേലി, വെട്ടുകാട് ഇടവകകളിൽ നിന്നുള്ളവർ വാഹന റാലിയായി മുല്ലൂരിലെ സമരപ്പന്തലിലെത്തും. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പതിവുപോലെ പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കാനാണ് തീരുമാനം. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സമരം പിൻവലിക്കില്ലെന്ന് അതിരൂപത നിലപാടെടുത്തതിനെ തുടർന്നാണ് സമവായ ചർച്ച ധാരാണയാകാതെ അവസാനിപ്പിച്ചത്. വിഴിഞ്ഞം തുറമുഖം മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാമെന്ന മന്ത്രിമാരുടെ വാഗ്ദാനത്തിന് അതിരൂപത വഴങ്ങിയില്ല. മുഖ്യമന്ത്രിയുമായി അടിയന്തരമായി ചർച്ച വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അടുത്ത തിങ്കളാഴ്ച വീണ്ടും കടൽസമരം നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Read More