- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
ജാർഖണ്ഡ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കി. അനധികൃത ഖനനത്തിന് അനുമതി നൽകിയെന്ന പരാതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഹേമന്ദ് സോറന്‍റെ രാജി ഉടൻ ഉണ്ടാകും. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് നടപടി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹേമന്ത് സോറന്റെ കേസില്‍ വാദം തുടരുകയായിരുന്നു. ഇക്കഴിഞ്ഞ 12ന് വാദം പൂർത്തിയായി. 19ന് ഇരുപാർട്ടികളും രേഖാമൂലം വിശദീകരണം നൽകി. ഇതെല്ലാം പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്ത് ഗവർണറെ വിവരം അറിയിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 192 പ്രകാരം ഒരു പ്രതിനിധിയുടെ പേരിലുള്ള പ്രാതിനിധ്യം സംബന്ധിച്ച് തീരുമാനമെടുക്കുമ്പോൾ ഗവർണറെ അറിയിക്കണം. ഇതിനനുസരിച്ചാണ് നടപടി. അനധികൃത ഖനന കേസിലാണ് ഹേമന്ത് സോറനെ അയോഗ്യനാക്കിയത്.
ന്യൂഡല്‍ഹി: പബ്ലിസിറ്റിയല്ലാതെ മറ്റൊന്നും ഇപ്പോഴത്തെ ബി.ജെ.പി സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും നിതീഷ് കുമാർ പറഞ്ഞു.
വാഹന പരിശോധനയ്ക്കായി അധികൃതർ കൈ കാണിക്കുമ്പോൾ നിർത്താതെ പോകുന്ന ഡ്രൈവർമാരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. പാലക്കാട് ജില്ലയിൽ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് പേർക്ക് ലൈസൻസ് നഷ്ടപ്പെട്ടത് പരിശോധനയ്ക്ക് നിർത്താത്തതിന്‍റെ പേരിലാണ്. അമിത വേഗതയ്ക്കും ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് പോലുള്ള നിയമലംഘനങ്ങൾക്കും, ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്ക് സാധാരണയായി പിഴ ചുമത്തും. എന്നാൽ പിഴയടച്ചവർ ഇതേ ലംഘനം ആവർത്തിക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസുകൾ റദ്ദാക്കുമെന്നാണ് തീരുമാനം.
കർണാടക: കർണാടകയിലെ ശിവമോഗയിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ കെഎസ് ഈശ്വരപ്പയ്ക്കെതിരെ ഭീഷണിക്കത്ത്. ടിപ്പു സുൽത്താനെ വീണ്ടും മുസ്ലിം ഗുണ്ട എന്ന് വിളിച്ചാൽ നാവ് അറുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഈശ്വരപ്പ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈശ്വരപ്പയുടെ വസതിയിലേക്കാണ് സന്ദേശം അയച്ചതെന്നാണ് റിപ്പോർട്ടുകൾ. കന്നഡയിൽ എഴുതിയ കത്തിലാണ് അജ്ഞാതനായ ഒരാൾ മുൻ മന്ത്രിയുടെ നാവ് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. താൻ ഒരിക്കലും മുസ്ലീങ്ങളെ ഗുണ്ടകൾ എന്ന് വിളിച്ചിട്ടില്ലെന്നും ഇത്തരം ഭീഷണികളെ ഭയക്കുന്നില്ലെന്നും ഈശ്വരപ്പ പ്രതികരിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഭീഷണിക്കത്ത് സഹിതം പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. കർണാടകയിൽ ടിപ്പു സുൽത്താന്റെയും ഹിന്ദുത്വ പ്രതിനായകൻ വി.ഡി സവർക്കറിന്റെയും ചിത്രങ്ങളുള്ള സ്വാതന്ത്ര്യദിന ബാനറുകൾ സംസ്ഥാനത്ത് സംഘർഷത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ഇവിടെ ഹിന്ദു യുവാക്കളെ കത്തികൊണ്ട് ആക്രമിച്ചിരുന്നു. തുടർന്ന് പോലീസ് 144 ഏർപ്പെടുത്തി. ന്യൂനപക്ഷങ്ങൾ വർഗീയ സംഘർഷം സൃഷ്ടിച്ചുവെന്ന് ഈശ്വരപ്പ നേരത്തെ ആരോപിച്ചിരുന്നു.
ന്യൂഡൽഹി: ലോകത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50 ശതമാനത്തിലധികവും ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നതിനെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). പാമ്പുകടിയേറ്റ സാഹചര്യങ്ങൾ, കടിയേറ്റതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ, പാർശ്വഫലങ്ങൾ, ചികിത്സയുടെ സാമ്പത്തിക ഭാരം, മരണനിരക്ക് മുതലായവയെക്കുറിച്ച് ഒരു ഡാറ്റാബാങ്ക് തയ്യാറാക്കുകയാണ് ലക്ഷ്യം. കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ പഠനം നടത്തും. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്‍ററിലേ ജയ്ദീപ് സി.മേനോനാണ് ടാസ്ക് ഫോഴ്സിനെ നയിക്കുന്നത്. രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ നിന്നുള്ള ആറ് വിദഗ്ധർ കൂടി സംഘത്തിലുണ്ട്. ഓരോ സംസ്ഥാനത്തെയും രണ്ടോ നാലോ ജില്ലകളിലാണ് പഠനം നടക്കുന്നത്. മൊത്തം 31 ജില്ലകളിലാണ് പഠനം നടത്തുക. എറണാകുളവും കണ്ണൂരുമാണ് കേരളത്തിൽ പഠനത്തിനായി തിരഞ്ഞെടുത്ത ജില്ലകൾ. ആശുപത്രിയെ ആശ്രയിക്കാതെ പാമ്പുകടിയേറ്റവരിൽ വലിയൊരു ശതമാനം ആളുകൾ നാടൻ മരുന്ന് തേടുന്ന സാഹചര്യത്തിൽ ആശാ വർക്കേഴ്സിന്‍റെ സേവനം വിവര…
ഡൽഹി: രാജ്യത്തുടനീളം വളം ബ്രാൻഡുകളുടെ ഏകീകരണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനം. എല്ലാ വളം നിർമ്മാണ കമ്പനികളുടെയും ഉൽപ്പന്നങ്ങൾ ‘ഭാരത്’ എന്ന ഒരൊറ്റ ബ്രാൻഡിന് കീഴിൽ വിൽക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. ഈ നിർദ്ദേശം നടപ്പിലാകുന്നതോടെ യൂറിയ, ഡിഎപി, എംഒപി, എൻപികെ തുടങ്ങിയ എല്ലാത്തരം വളങ്ങളും ‘ഭാരത് യൂറിയ’, ‘ഭാരത് ഡിഎപി’, ‘ഭാരത് എംഒപി’ എന്നിങ്ങനെ പുനർനാമകരണം ചെയ്യും. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വളം ഉൽപ്പന്നങ്ങൾ ഇതിന്‍റെ പരിധിയിൽ കൊണ്ടുവരും. പുതിയ തീരുമാനം വളം ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് മൂല്യത്തെയും വിപണി വ്യത്യാസത്തെയും നശിപ്പിക്കുമെന്ന് വളം കമ്പനികൾ പറഞ്ഞു. രാസവളങ്ങൾക്കും കമ്പനികൾക്കും കേന്ദ്ര സർക്കാർ വാർഷിക സബ്സിഡി നൽകുന്ന പ്രധാനമന്ത്രി ഭാരതീയ ജനൂർവരക് പരിയോജന (പിഎംബിജെപി) പദ്ധതിയുടെ ബ്രാൻഡ് നാമവും ലോഗോയും വളം ചാക്കുകളിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ന്യൂഡൽഹി: പെഗാസസ് കേസുമായി ബന്ധപ്പെട്ട് പരിശോധിച്ച അഞ്ച് ഫോണുകളിൽ മാൽവെയർ കണ്ടെത്തിയതായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. എന്നാൽ ഇത് പെഗാസസ് സ്പൈവെയർ ആണെന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശോധിച്ച 29 ഫോണുകളിൽ അഞ്ചെണ്ണത്തിൽ മാൽവെയർ കണ്ടെത്തി. അതേസമയം, അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരിശോധിക്കാൻ ഫോൺ നൽകിയ വ്യക്തികളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തത്. പെഗാസസ് ഫോൺ ചോർത്തൽ കണ്ടെത്താൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച ഹർജികൾ പരിഗണിച്ചത്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവരുൾപ്പെടെ 12 പേരുടെ ഹർജികളാണ് പരിഗണനയിലുള്ളത്. ഒക്ടോബർ 27ന് സൈബർ വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ച സുപ്രീം കോടതി പിന്നീട് വിഷയം പരിഗണിച്ചിരുന്നില്ല. അന്തിമ റിപ്പോർട്ടിന് കൂടുതൽ സമയം ആവശ്യപ്പെട്ട സമിതി കഴിഞ്ഞ ദിവസം…
ലക്‌നൗ: ഉത്തർ പ്രദേശിൽ കൂട്ടബലാത്സംഗത്തെ അതിജീവിച്ച 15കാരി ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം. പൊലീസ് കുറ്റവാളികൾക്കൊപ്പം നിൽക്കുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. രണ്ട് മാസം മുമ്പ് പ്രദേശവാസികളായ നാലുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷമാണ് സംഭവം അമ്മയോട് പറയാൻ പെൺകുട്ടി തയ്യാറായത്. രാത്രിയിൽ കുടുംബം ഉറങ്ങിയ ശേഷം പ്രതികളിൽ ഒരാൾ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ കീഴ്പ്പെടുത്തുകയും ബന്ദിയാക്കി അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി മറ്റ് മൂന്ന് പേരോടൊപ്പം ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 15നാണ് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കുറ്റക്കാർക്കൊപ്പം നിൽക്കുകയാണെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. കേസ് പിൻവലിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയെന്നും നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നും പെൺകുട്ടിയുടെ…
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി സെപ്റ്റംബർ 13ന് പരിഗണിക്കും. ആ സമയത്ത് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ഈ ഹർജികൾ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്ന് അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്. ടി.പി. നന്ദകുമാറിന്‍റെ വക്കീലാണ് എം.കെ അശ്വതി. പിണറായി വിജയൻ, മുൻ ഊർജ്ജ സെക്രട്ടറി കെ മോഹനചന്ദ്രൻ, വൈദ്യുതി വകുപ്പ് മുൻ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച ഹർജിയിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ 30 ലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്. കെ.എസ് .ഇ.ബി മുന്‍ അക്കൗണ്ട്‌സ് മെംബര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം…
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ സമർപ്പിക്കാം. സെപ്റ്റംബർ രണ്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന് സെപ്റ്റംബർ 27 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടക്കും. നാമനിർദ്ദേശ പത്രികകൾ 29ന് പിൻവലിക്കാം. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക 30ന് പ്രസിദ്ധീകരിക്കും. സുപ്രീം കോടതി വിധിയെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ ഉമേഷ് സിൻഹയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്. രണ്ടിന് ന്യൂഡൽഹിയിലെ എഐഎഫ്എഫ് ആസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ഫലം അതേ ദിവസമോ പിറ്റേന്നോ പ്രഖ്യാപിക്കും. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രഷറർ, 14 എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആറ് അംഗങ്ങൾ സീനിയർ താരങ്ങളാണ്. 35 സംസ്ഥാന അസോസിയേഷൻ പ്രതിനിധികൾക്കാണ് വോട്ടവകാശം.