- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്‍
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
Author: News Desk
കൊച്ചി: ഷോപ്പിംഗ് മാളുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ ഇടുന്നതിന് ഫീസ് ഈടാക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. സംസ്ഥാനത്തുടനീളം ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ് ഇത്. ഇക്കാര്യത്തിൽ കർശനമായ നിയമം കൊണ്ടുവരണമെന്നാണ് സി.പി.എമ്മിന്‍റെ അഭിപ്രായം. മുതിര്‍ന്ന നേതാവ് എം.എം.മണി തന്നെ ഈ വിഷയം നിയമസഭയിൽ കൊണ്ടുവന്നതിന്‍റെ അടിസ്ഥാനത്തിൽ ശക്തമായ നിയമനിർമ്മാണം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ ഉറപ്പു നല്‍കി. സ്വകാര്യ കെട്ടിടങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് പഞ്ചായത്തീരാജ് ആക്ടിൽ ഒന്നും പറയുന്നില്ല. അതിനാൽ, ഇതുമായി ബന്ധപ്പെട്ട പരാതികളിൽ നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പരിമിതിയുണ്ട്. എന്നാൽ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗം വിഷയം ചർച്ച ചെയ്യുകയും നിയമത്തിലെ പോരായ്മകൾ പരിശോധിക്കുകയും ചെയ്തിരുന്നു. വ്യക്തമായ നിയമങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. മന്ത്രി അറിയിച്ചു.
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിളിച്ചു ചേർത്ത യോഗത്തിൽ 54 എംഎൽഎമാർ പങ്കെടുത്തു. ആകെയുള്ള 62 എം.എൽ.എമാരിൽ 54 പേർ യോഗത്തിൽ പങ്കെടുത്തതായി എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാത്ത ഏഴ് എം.എൽ.എമാർ ഡൽഹിക്ക് പുറത്തായതിനാൽ വരുന്നില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ബാക്കിയുള്ളത് ജയിലിൽ കഴിയുന്ന സത്യേന്ദർ ജെയിനാണെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. എഎപി എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി വാഗ്ദാനം ചെയ്ത 800 കോടി രൂപ എവിടെ നിന്നാണ് ലഭിച്ചതെന്ന് സിബിഐയും ഇഡിയും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ചില എം.എൽ.എമാരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന യോഗത്തിന് മുന്നോടിയായുള്ള എ.എ.പിയുടെ പ്രഖ്യാപനം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള അട്ടിമറി നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. അതേസമയം, കെജ്രിവാളിന്‍റെ വസതിയിൽ ചേർന്ന യോഗത്തിൽ ഭൂരിഭാഗം എംഎൽഎമാരും പങ്കെടുത്തു.
പാലക്കാട്: അട്ടപ്പാടി പുത്തൂർ പഞ്ചായത്തിലെ ഇലച്ചിവഴിയിൽ മുരുകേഷിന്‍റെയും ജ്യോതിയുടെയും ഒരു വയസുള്ള മകൻ ആദർശ് മരിച്ചു. മുരുകേഷിന്‍റെയും ജ്യോതിയുടെയും ഒരു വയസുള്ള കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു. കോട്ടത്തറ ആശുപത്രിയിൽ നിന്ന് റഫറൻസ് കേസുകൾ വർദ്ധിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് കുഞ്ഞിന്‍റെ മരണം. റഫറൻസ് കേസുകൾ ഒഴിവാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കെ-സ്വിഫ്റ്റ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് നടപടി. തിരുവനന്തപുരം-കോഴിക്കോട് സർവീസ് നടത്തുന്ന ബസിന്‍റെ ഡ്രൈവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം കാരേറ്റിൽ വച്ച് പിടികൂടിയ ബസിന്‍റെ ഡ്രൈവറായ വയനാട് സ്വദേശി അൻവർ സാദിക്കിനെതിരെ കേസെടുത്തു. ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഫിറോസ്പൂരിലെ പ്രധാനമന്ത്രിയുടെ റാലിയിൽ സുരക്ഷാവീഴ്ചയുണ്ടായതായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ജനുവരി അഞ്ചിന് നടന്ന റാലിക്കിടെ റോഡ് മാർഗം യാത്ര ചെയ്ത പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തിയെന്നാണ് സമിതിയുടെ കണ്ടെത്തൽ. പ്രധാനമന്ത്രിയുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി ബ്ലൂ ബുക്ക് പരിഷ്കരിക്കാനും സമിതി ശുപാർശ ചെയ്തു. സമിതിയുടെ റിപ്പോർട്ട് സർക്കാരിന് കൈമാറാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ടായിട്ടും ക്രമസമാധാന നില ഉറപ്പാക്കുന്നതിൽ എസ്എസ്പി പരാജയപ്പെട്ടുവെന്ന് സമിതി കണ്ടെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോർട്ട് സർക്കാരിന് കൈമാറാൻ നിർദേശം നൽകിയത്. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ദേശീയ അന്വേഷണ ഏജൻസി ഐജി, ചണ്ഡിഗഡ് ഡിജിപി, പഞ്ചാബ് പോലീസിലെ സുരക്ഷാ ചുമതലയുള്ള അഡീഷണൽ ഡിജിപി, പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ…
കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കുടുംബശ്രീയുടെ ജെൻഡർ ഹെൽപ്പ് ഡെസ്ക് സ്‌നേഹിത പത്താം വർഷത്തിലേക്ക്. ദാമ്പത്യ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിർന്നവരുടെയും പ്രശ്‌നങ്ങൾ തുടങ്ങി നിരവധി കേസുകളാണ് സ്നേഹിതയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അക്രമത്തിന് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം, കൗൺസിലിംഗ്, നിയമസഹായം എന്നിവ നൽകാനാണ് സ്നേഹിത പ്രവർത്തിക്കുന്നത്. 2013 ഓഗസ്റ്റിലാണ് സ്നേഹിത പ്രവർത്തനം ആരംഭിച്ചത്. സ്നേഹിതയുടെ ഹെൽപ്പ് ഡെസ്കിൽ ഇതുവരെ 7,345 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 1,600 എണ്ണം ഗാർഹിക പീഡന കേസുകളാണ്. 2021ൽ 251 ഗാർഹിക പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജൂലൈ വരെ 106 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 315 എണ്ണം കുട്ടികളുടെ പ്രശ്നങ്ങളാണ്. 125 അതിക്രമങ്ങൾ, 112 ലൈംഗികാതിക്രമങ്ങൾ, 920 കുടുംബ പ്രശ്നങ്ങൾ, 460 മുതിർന്നവരുടെ പ്രശ്നങ്ങൾ മുതൽ സൈബർ ശല്യങ്ങളിൽ വരെ ആളുകൾ സമീപിക്കുന്നുണ്ട്.
കരുവന്നൂർ ബാങ്കിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ പരിശോധന. ബാങ്കിന്‍റെ ഹെഡ് ഓഫീസിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ തവണ സീൽ ചെയ്ത മുറികളിലെ രേഖകൾ ആണ് ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കൊച്ചിയിൽ നിന്ന് പത്ത് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്. കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇഡി കേന്ദ്ര ഡയറക്ട്രേറ്റിന് കൈമാറിയിരുന്നു. അടുത്തിടെ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സിറ്റിംഗ് മന്ത്രിയില്‍ നിന്നടക്കം മൊഴിയെടുക്കേണ്ടതുണ്ടെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെപ്പറ്റിയും വ്യക്തമാക്കുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി.സിയുടെ മകനുമായ ഷോണ് ജോർജിനെതിരായ പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം രാവിലെ ഈരാറ്റുപേട്ടയിലെ പി.സിയുടെ വീട്ടിലെത്തിയത്. പരിശോധനയ്ക്കിടെ ക്രൈംബ്രാഞ്ച് സംഘം മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും ഷോൺ ജോർജ് അത് നൽകാൻ തയ്യാറായില്ല. തുടർന്ന് അന്വേഷണ സംഘവും പി.സി ജോർജും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇന്ന് രാവിലെ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ അപകീർത്തിപ്പെടുത്താൻ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നീക്കം. അതിജീവതയേ പിന്തുണച്ചവരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് വ്യാജ ഗ്രൂപ്പ് രൂപീകരിച്ചത്.
തൃശ്ശൂർ: സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ ഇപ്റ്റ ആലപ്പുഴ അവതരിപ്പിച്ച നാടൻപാട്ടുകളുടെ താളത്തിൽ ചുവടുവെച്ച് മന്ത്രി കെ.രാജൻ. സി.പി.ഐയുടെ പൊതുയോഗം ഇന്നലെ നടന്നിരുന്നു. കെ രാജൻ ഈ പൊതുയോഗത്തിൽ പൂർണമായും സന്നിഹിതനായിരുന്നു. സമ്മേളനത്തിന്‍റെ ഭാഗമായി നാടൻപാട്ടുകളും സാംസ്കാരിക പരിപാടികളും ഇപ്റ്റ അവതരിപ്പിച്ചു. ഇതിനിടെയാണ് മന്ത്രി കെ.രാജൻ പ്രവർത്തകർക്കൊപ്പം ചുവടുവെച്ചത്.
ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരം നൽകുന്ന വിധി ചോദ്യം ചെയ്ത് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ജൂലായ് 27-ന് പുറപ്പടുവിച്ച വിധിയിലെ രണ്ട് കാര്യങ്ങള്‍ പുന:പരിശോധിക്കേണ്ടതുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ തങ്ങളുടെ വിലയിരുത്തലെന്ന് കോടതി വ്യക്തമാക്കി. ഇ.ഡി കേസിന്‍റെ വിവര റിപ്പോർട്ട് (ഇ.സി.ഐ.ആർ) പ്രതികൾക്ക് നൽകേണ്ടതില്ലെന്ന് ജൂലൈ 27ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടത്. നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം ആരോപിതനില്‍ കെട്ടിവയ്ക്കുന്ന വ്യവസ്ഥയും പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അതേസമയം, കള്ളപ്പണ ഇടപാടുകൾ തടയാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള നടപടികളെ കോടതി പിന്തുണയ്ക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, ജൂലൈ 27…