- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
Author: News Desk
കണ്ണൂർ: ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത് നാടുവിട്ട വ്യവസായി ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരിൽനിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച തന്നെ ദമ്പതികളെ കണ്ണൂരിലെത്തിക്കും. ഇരുവരുടെയും മൊബൈൽ ഫോണുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ കോയമ്പത്തൂരിലാണെന്ന് വ്യക്തമായത്. തലശ്ശേരി വ്യവസായ പാർക്കിലെ ‘ഫാൻസി ഫൺ’ സ്ഥാപന ഉടമകളായ രാജ് കബീറും ഭാര്യ ദിവ്യയുമാണ് കഴിഞ്ഞദിവസം നാടുവിട്ടത്. ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവർ ലൊക്കേഷൻ പൊലീസിന് ലഭ്യമായി. തുടർന്ന് ഡി.ഐ.ജി രാഹുൽ ആർ. നായരുടെ നിർദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് ദമ്പതികളെ കണ്ടെത്തുകയായിരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി പുറത്തിറക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022 ന്‍റെ ഗ്രാൻഡ് ഫിനാലെയിൽ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കാർഷിക, ആരോഗ്യ മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് യുവാക്കൾക്ക് പുതിയ സൊല്യൂഷൻസിൽ പ്രവർത്തിക്കാൻ കഴിയും. ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഗെയിമിംഗിലും, വിനോദത്തിലും ഇന്ത്യൻ സൊല്യൂഷൻസ് സർക്കാർ പ്രോത്സാഹിപ്പിക്കും. സർക്കാർ നിക്ഷേപം നടത്തുന്ന രീതി, എല്ലാ യുവാക്കൾക്കും പ്രയോജനപ്പെടുത്താം, പ്രധാനമന്ത്രി പറഞ്ഞു. ഓരോ ദിവസവും പുതിയ മേഖലകളും വെല്ലുവിളികളും നൂതനമായ പരിഹാരങ്ങളും തേടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് അദ്ദേഹം നൂതനാശയ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ഓരോ ഗ്രാമത്തിലും ഒപ്റ്റിക്കൽ ഫൈബർ, 5ജി വിക്ഷേപണം, ഗെയിമിംഗ് ഇക്കോസിസ്റ്റത്തിന്‍റെ പ്രോത്സാഹനം തുടങ്ങിയ സംരംഭങ്ങൾ പൂർണമായും…
കൊച്ചി: വൻകിട കമ്പനികൾക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന വിഴിഞ്ഞത്തെ തീരദേശ നിവാസികളുടെ സമരത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീറോ മലബാർ സഭ. വികസനത്തിന്‍റെ പേരിൽ തീരദേശത്തെ ജനങ്ങൾക്ക് വർഷങ്ങളായി വാസസ്ഥലവും ഉപജീവനമാർഗവും ഇല്ലാതായിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും സർക്കാർ ആത്മാർഥമായി ഇടപെടണം. അതിജീവനത്തിനായി പോരാടുന്ന തീരദേശവാസികളുടെ പോരാട്ടത്തിന്‍റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന ഉത്തരവാദപ്പെട്ടവർ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്ന് സീറോ മലബാർ സഭ പ്രസ്താവനയിൽ പറഞ്ഞു. 1977ന് മുമ്പ് പട്ടയം ലഭിച്ച കുടിയേറ്റ കർഷകരെ വനം കയ്യേറ്റക്കാരായി ചിത്രീകരിച്ച് കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കുടിയേറ്റ കർഷകരോടുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെടുന്നു. കർഷകരുടെ ആവശ്യങ്ങൾക്ക് എക്കാലവും വിമുഖത കാട്ടുന്ന വനംവകുപ്പിനെ മാത്രം കേസ് കൈകാര്യം ചെയ്യാൻ നിയമിച്ചത് അടിസ്ഥാനപരമായ വീഴ്ചയാണ്.
തിരുവനന്തപുരം: തിരോധാന കേസുകൾ അന്വേഷിക്കാൻ ഒരുങ്ങി കേരള പൊലീസ്. സംസ്ഥാനത്തെ എല്ലാ മാൻ മിസ്സിംഗ് കേസുകളും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. സ്വർണക്കടത്ത് കൊലക്കേസിന്‍റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് സൂചന. ഇതുവരെ കണ്ടെത്താൻ കഴിയാതെ ഒഴിവാക്കിയ എല്ലാ കേസുകളും പുനരന്വേഷിക്കാനാണ് നീക്കം. എങ്ങും എത്താതെ പോയ എല്ലാ തിരോധാന കേസുകളുടെയും നിജസ്ഥിതി പരിശോധിക്കും. എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സ്റ്റേഷൻതല കണക്കുകൾ എടുത്ത് പരിശോധന നടത്തും. സംസ്ഥാനത്ത് നൂറോളം തിരോധാന കേസുകളുടെ അന്വേഷണം നിലച്ചെന്ന വിവരത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്‍റെ നിർണായക നടപടി. ഇന്‍റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് പൊലീസിന് നിർദ്ദേശം നൽകിയതെന്നാണ് വിവരം.
കാസര്‍ഗോഡ്: സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങി കിടക്കുകയാണെന്ന് ദുരിത ബാധിതര്‍ അറിയിച്ചു. ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം സഹായധന വിതരണം മുടങ്ങിയിട്ടും മാസങ്ങളായതായാണ് റിപ്പോർട്ട്. ഓണത്തിന് മുമ്പെങ്കിലും പെൻഷൻ ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം: പതിന്നാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടര്‍ന്ന് ഉദ്ഘാടനചിത്രമായ മരിയു പോളിസ് 2 പ്രദര്‍ശിപ്പിക്കും. വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രദർശിപ്പിച്ച 19 സിനിമകൾ ഉൾപ്പെടെ 261 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ്, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷന്‍, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് ചിത്രം പ്രദർശിപ്പിക്കുക. മേളയ്ക്കുള്ള ഡെലിഗേറ്റ് പാസുകളുടെ വിതരണം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നടി അപർണ ബാലമുരളിക്ക് ആദ്യ പാസും ഡെലിഗേറ്റ് കിറ്റും സ്വീകരിച്ചു. ഒഴിവുള്ള പാസുകളുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ വെള്ളിയാഴ്ച വരെ തുടരുമെന്ന് അക്കാദമി സെക്രട്ടറി സി അജോയ് അറിയിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ടവർ 400 രൂപ വീതവും വിദ്യാർഥികൾ 200 രൂപ…
കൊച്ചി: 24 മണിക്കൂറിനുള്ളിൽ 118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്ത് ശ്രദ്ധ നേടി എറണാകുളം എം.പി ഹൈബി ഈഡൻ നേതൃത്വം നൽകുന്ന കാമ്പയിനിൻ. മുത്തൂറ്റ് ഫിനാൻസിന്‍റെ സിഎസ്ആർ ഫണ്ടായി ലഭിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) കൊച്ചി ബ്രാഞ്ചിന്‍റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതി എറണാകുളം പാർലമെന്‍റ് മണ്ഡലം പരിധിയിലാണ് നടപ്പാക്കുന്നുണ്ടെങ്കിലും പുറത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിതരണം 30, 31 തീയതികളിൽ നടക്കും. മെൻസ്ട്രൽ കപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രചാരണമാണിതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പദ്ധതി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30ന് വൈകിട്ട് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വേദികളിൽ കപ്പുകൾ കൈമാറും. 31-ന് രാവിലെ മുതൽ വൈകീട്ട് നാലുവരെ കപ്പകൾ വിതരണം ചെയ്യും. വൈകിട്ട് അഞ്ചിന് ലുലു മാൾ ഏട്രിയത്തിലെ പ്രത്യേക വേദിയിലാണ് സമാപനച്ചടങ്ങ്.
ഗവർണർ സ്ഥാനത്തിരുന്ന് ഇർഫാൻ ഹബീബിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശങ്ങൾ പറയാൻ പാടില്ലാത്തതായിരുന്നെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇർഫാൻ ഹബീബിനെ മറ്റാരെക്കാളും നന്നായി ഗവർണർ അറിയണം. ഗവർണറുടെ പദപ്രയോഗം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇർഫാൻ ഹബീബ് ലോകം ബഹുമാനിക്കുന്ന ഒരു ചരിത്രകാരനാണ്. ആവശ്യമെങ്കിൽ ഗവർണർ പരാതി നൽകുകയാണ് ചെയ്യേണ്ടത്. ഗവർണറുടെ പദപ്രയോഗത്തെ ശക്തമായി അപലപിക്കുന്നു. മറ്റ് പദവികൾ നോക്കുന്നുണ്ടോ എന്ന് ഗവർണർ വ്യക്തമാക്കണമെന്നും രാജ പറഞ്ഞു. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുളള ഫാസിസ്റ്റ് രാഷ്ട്രീയത്തെ ന്യായീകരിക്കാനുളള ഒരു മുസ്ലിം മുഖമാണ് ഗവർണർക്കെന്ന് എം.എ ബേബി ആരോപിച്ചിരുന്നു.
കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെയും പിതാവിനെയും പരസ്യമായി അവഹേളിച്ചെന്ന സംഭവത്തിൽ നഷ്ടപരിഹാരമായി 50000 രൂപ നൽകാൻ തയാറാണെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ അറിയിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ട് നമ്പർ കൈമാറാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. കേസിൽ പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും കോടതി നടപടി ചെലവിലേക്കായി 25,000 രൂപയും നൽകാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾമൂലം നഷ്ടപരിഹാര തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിയുടെ പിതാവ് എതിർപ്പ് അറിയിച്ചു. തുടർന്ന് അപ്പീൽ വിശദ വാദത്തിനായി അടുത്ത മാസം അവസാനം പരിഗണിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് മാറ്റി. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയ്ക്ക് സർക്കാർ നഷ്ട പരിഹാരം നൽകണമെന്ന വിധി നിയമപരമായി നിലനിൽക്കില്ലെന്നാണു സർക്കാർ വാദം. നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും എന്നാൽ ഇത് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന്…
കൊല്ലം: കഞ്ചാവും എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേർന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊറ്റയ്ക്കൽ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരൻ വിഘ്നേഷ് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈയിൽ കിടന്നിരുന്ന ഇടിവള ഊരിയാണ് സൈനികൻ എ.എസ്.ഐയെ തല്ലിച്ചതച്ചത്. കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശ് ചന്ദ്രനാണ് സൈനികന്‍റെയും സഹോദരന്‍റെയും അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും മൂക്കിലും തലയിലും പരിക്കേറ്റ എ.എസ്.ഐയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ രണ്ട് തുന്നലുകളുണ്ട്. ഉച്ചയോടെയാണ് കഞ്ചാവും എം.ഡി.എം.എയും വിൽക്കാൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുളള നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈനികനും സഹോദരനും അവരിൽ രണ്ടുപേരെ കാണാൻ എത്തിയതായിരുന്നു. അറസ്റ്റിലായവരെ ജാമ്യത്തിൽ വിടണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്റ്റേഷന് പുറത്ത് ബഹളമുണ്ടാക്കി. ഇതോടെയാണ് പൊലീസ് ഇരുവരെയും സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയത്. ഇതിനിടെയാണ് സൈനികൻ ഇടിവള ഉപയോഗിച്ച് എ.എസ്.ഐയുടെ തലയിലും മുഖത്തും ഇടിച്ചത്.…