- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
ഡൽഹി: രാഹുല്‍ ഗാന്ധി ബിജെപിയുടെ അനുഗ്രഹമാണെന്ന് പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തിയത്. 2015ൽ താൻ എഴുതിയ കത്തും ഗുലാം നബി ആസാദിന്‍റെ രാജിക്കത്തും പരിശോധിച്ചാൽ അതിൽ ധാരാളം സാമ്യതകൾ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി പക്വതയില്ലാത്തവനാണെന്ന് എല്ലാവർക്കും അറിയാമെന്നും സോണിയ ഗാന്ധി പാർട്ടിയെയല്ല, മകനെയാണ് പ്രമോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: അതിജീവനത്തിനായുള്ള പോരാട്ടമാണ് വിഴിഞ്ഞമെന്നും അത് മുന്നോട്ടുകൊണ്ടുപോകുമെന്നും നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും സമരസമിതി കൺവീനർ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു. സമരത്തിൽ ക്രമസമാധാന പ്രശ്നമില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം അംഗീകരിക്കാനാവില്ല. ഇവിടെ ക്രമസമാധാന പ്രശ്നങ്ങളില്ല. കോടതികളും കണ്ണ് തുറക്കണം. കോടതികള്‍ കുറേകൂടി മാനുഷികമായി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പ് തുടക്കം മുതൽ എല്ലാവരെയും വഞ്ചിച്ചു. സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ല. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അദാനിക്ക് അടിയറവ് പറയില്ല. നഗരമധ്യത്തിലെ അടച്ചിട്ട മുറികളില്‍ ഇരുന്ന് ഈ പ്രശ്‌നം പഠിക്കാനാവില്ല. സർക്കാരിന്റെ സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ യുക്രൈന് അനുകൂലമായി വോട്ട് ചെയ്തതില്‍ വിശദീകരണവുമായി ഇന്ത്യ. യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വീഡിയോ കോൺഫറൻസിംഗ് വഴി യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായിരുന്നു ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്.. ഇത് “ഇന്ത്യ ആദ്യമായി റഷ്യയ്ക്കെതിരെ വോട്ട് ചെയ്തു” എന്ന വിലയിരുത്തലിലേക്ക് നയിച്ചു. ഇതോടെയാണ് വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. സെലെൻസ്കിയുടെ പ്രസംഗത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത് റഷ്യയ്ക്ക് എതിരല്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യ റഷ്യയ്ക്കെതിരെ വോട്ട് ചെയ്തുവെന്ന വാദവും അദ്ദേഹം നിഷേധിച്ചു.
തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗവർണറുടെ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂര്‍ എന്റെ ജില്ലയാണെന്നും അതിനാല്‍ കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നല്‍കേണ്ടത് തന്റെ വ്യക്തിപരമായ ആവശ്യമാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് കൊണ്ടാണ് പുനര്‍നിയമനം നല്‍കിയതെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രി എല്ലാ കാര്യത്തിലും മൗനം പാലിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. സെർച്ച് കമ്മിറ്റി റദ്ദാക്കി വി.സിയെ വീണ്ടും നിയമിച്ച് ഗവർണറെ സ്വാധീനിക്കാനും സർവകലാശാല ചട്ടങ്ങൾ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടെന്നാണ് ആക്ഷേപം. പ്രതിപക്ഷമല്ല, സംസ്ഥാനത്തിന്‍റെ ഭരണത്തലവനായ ഗവർണറാണ് മുഖ്യമന്ത്രിക്കെതിരെ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഇങ്ങനെയാണോ സർവ്വകലാശാലയെ നിയന്ത്രിക്കുന്നത്? വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പരിതാപകരമായ അവസ്ഥയിലാണ് സമരം ചെയ്യുന്നത്. വലിയതുറയിലെ സിമന്‍റ് ഗോഡൗണുകളിൽ താമസിക്കുന്നവരെയെങ്കിലും വാടകവീടുകളിലേക്ക് മാറ്റാൻ സർക്കാർ തയ്യാറാവണം. അതിനുശേഷം, അവരെ ശാശ്വതമായി പുനരധിവസിപ്പിക്കണം. സർക്കാരിന്റെ അറിവോടെയാണ് അദാനി ഹൈക്കോടതിയെ സമീപിച്ചത്. സമരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാരും അദാനിയും നടത്തുന്നതെന്നും…
ബീഹാർ: മലയാളി ബാസ്കറ്റ്ബോൾ താരം കെ.സി.ലിതാരയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബിഹാർ പൊലീസ് അവസാനിപ്പിച്ചു. കേരളത്തിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. കോച്ച് രവി സിങ്ങിന്‍റെ ശാരീരികവും മാനസികവുമായ പീഡനമാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചെങ്കിലും അന്വേഷണത്തിൽ ഇക്കാര്യം ബിഹാർ പൊലീസ് കണക്കിലെടുത്തില്ല. കോച്ചിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം കായിക മന്ത്രിക്ക് നിവേദനം നൽകും. ഏപ്രിൽ 26നാണ് കെ.സി ലിതാരയെ പട്നയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ഐജിഐഎംഎസ്) സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഏപ്രിൽ 27ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരണദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. ആ സമയത്ത് കുറ്റാരോപിതനായ കോച്ച് രവി സിങ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവൻ രാജീവിന്‍റെ പരാതിയിൽ രവി സിങ്ങിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
കൊച്ചി: ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടൻ പരിഷ്കരിക്കണമെന്ന് കേരള ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ട് മാസത്തിനകം സിലബസ് പരിഷ്കരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇക്കും ഹൈക്കോടതി നിർദേശം നൽകി. ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കണം. വിദ്യാർത്ഥികളുടെ പ്രായത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം ഇത്തരമൊരു പാഠ്യപദ്ധതിയെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ ഹർജികൾ പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിർദേശം.
ഡല്‍ഹി: യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് പഠനം ഉപേക്ഷിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്ക്, ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ, സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. നിലപാട് അറിയിക്കാൻ ദേശിയ മെഡിക്കല്‍ കൗണ്‍സിലിനോടും(എൻഎംസി) യോട് സുപ്രീം കോടതി നിർദ്ദേശിച്ചു. സെപ്റ്റംബർ അഞ്ചിനകം നിലപാട് അറിയിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരോ ദേശീയ മെഡിക്കൽ കമ്മീഷനോ (എൻഎംസി) ഇടപെടുന്നില്ലെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ ആരോപിച്ചു. ഉക്രെയിനിൽ തുടർപഠനം നടത്തുന്നതിൽ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വിദേശകാര്യ മന്ത്രാലയം പാർലമെന്‍റിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അവസരം നൽകുന്നതിന് പ്രത്യേക അധികാരങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് ആവശ്യപ്പെട്ടു. എന്നാൽ, മടങ്ങിയെത്തുന്ന 20,000 പേരെ എങ്ങനെ ഇന്ത്യയിലെ കോളേജുകളിൽ പ്രവേശിപ്പിക്കാനാകുമെന്ന് കോടതി ചോദിച്ചു. യുദ്ധം നടക്കുന്നുണ്ടെങ്കിലും യുക്രൈനിലെ…
ന്യൂഡല്‍ഹി: കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചു. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം പുതിയ പാർട്ടി രൂപീകരണം പ്രഖ്യാപിച്ചു. ‘ഞാൻ ജമ്മു കശ്മീരിലേക്ക് പോവുകയാണ്. സംസ്ഥാനത്ത് ഞാൻ സ്വന്തമായി പാർട്ടി രൂപീകരിക്കും. ദേശീയ സാധ്യതകൾ പിന്നീട് പരിശോധിക്കു’മെന്നും ആസാദ് പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെ ജമ്മു കശ്മീരിലെ അദ്ദേഹത്തിന്‍റെ അനുയായികളും കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.
തിരുവനന്തപുരം: ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് ഇടതുമുന്നണി ഭരിക്കുന്ന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. തലശ്ശേരിയിൽ ഫർണിച്ചർ വ്യവസായം അടച്ചുപൂട്ടി നാടുവിടേണ്ടി വന്ന ദമ്പതികളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും നഗരസഭയുമാണ്. കേരളം നിക്ഷേപ സൗഹൃദമാണെന്ന സർക്കാരിന്റെ അവകാശവാദം പൊള്ളയും കാപട്യവുമാണെന്നാണ് ഈ സംഭവം കാണിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. സിപിഐഎം ഭരണസമിതി കട അടച്ചുപൂട്ടിപ്പിച്ച നടപടി വിവാദമായപ്പോള്‍ കടതുറക്കാന്‍ അനുമതി നല്‍കി കൈയ്യടി നേടാനാണ് സര്‍ക്കാർ ശ്രമിക്കുന്നത്. വൻകിടക്കാരെ മാത്രം സഹായിക്കുന്ന നിലപാട് സർക്കാർ തിരുത്തണം. ചെറുകിട സംരംഭകരെ സൃഷ്ടിച്ച് അവരെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രദേശവാസികള്‍ക്ക് വ്യവസായം തുടങ്ങാനും നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനുമുള്ള അന്തരീക്ഷം ഒരുക്കിയിട്ട് വേണം സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കുന്നതിനുള്ള നടപടികളുമായിട്ടാണ് മുന്നോട്ട് പോകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. ചെറുകിട സംരംഭകരെയും വൻ കിട സംരംഭകരെയും ഉൾക്കൊള്ളുന്ന സമഗ്രമായ സുസ്ഥിര വികസന കാഴ്ചപ്പാട് നാം നടപ്പാക്കേണ്ടതുണ്ട്. റാങ്കിംഗ് ലിസ്റ്റിലെ ഏറ്റക്കുറച്ചിലുകൾ…
കർണാടക: ജീവിക്കാൻ മറ്റ് മാർഗമില്ലാത്തതിനാൽ ദയാവധത്തിന് അപേക്ഷിച്ച് മലയാളി ട്രാൻസ് വുമൺ റിഹാന. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ റിഹാന എട്ട് വർഷം മുമ്പാണ് കർണാടകയിലെത്തിയത്. ബെംഗളൂരുവിൽ ലിംഗമാറ്റവുമായി ബന്ധപ്പെട്ട രണ്ട് ശസ്ത്രക്രിയകൾക്ക് റിഹാന വിധേയയായി. മൂന്ന് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയകൾ നിരവധി പേരുടെ സഹായത്തോടെയാണ് നടത്തിയത്. ഇതിന് ശേഷം ബെംഗളൂരുവിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്നായിരുന്നു റിഹാനയുടെ ആഗ്രഹം. പലയിടത്തും ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല. വാടകയ്ക്ക് ഒരു വീട് പോലും കിട്ടാത്ത അവസ്ഥയാണ്. ജീവിക്കാൻ മറ്റു വഴിയൊന്നുമില്ലെന്നായതോടെയാണ് റിഹാന കർണാടകയിലെ കൂർഗ് ജില്ലാ ഭരണകൂടത്തിന് മുമ്പാകെ ദയാവധത്തിന് അപേക്ഷ നൽകിയത്.