- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
കൊച്ചി: ആക്ടിവിസ്റ്റ് രേഖാ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. രേഖ രാജിനെ എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. രേഖാ രാജിന് പകരം നിഷയെ നിയമിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. രേഖ രാജിനെ ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചിരുന്നു. 2019 ലാണ് നിയമിതയായത്.
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ രാജിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒടുവിൽ ഗുലാം നബിയും ആസാദി നേടി. കോൺഗ്രസ് ഗാന്ധിജിയുടെ സ്വപ്നത്തിലേക്ക് അടുക്കുകയാണെന്നും ഇത് അകാല മരണമല്ലെന്നും സ്വാഭാവിക മരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പോസ്റ്റിന്‍റെ പൂർണ്ണരൂപം ഇങ്ങനെ “അവസാനം ഗുലാം നബിയും ആസാദി നേടിക്കഴിഞ്ഞു. കോൺഗ്രസ്സ് ഗാന്ധിജിയുടെ സ്വപ്നത്തോടടുക്കുകയാണ്. അകാലചരമമല്ല സ്വാഭാവിക മരണമാണ് സംഭവിക്കുന്നത് . ബീജാവാപത്തിനും ഉദകക്രിയക്കും വിദേശികൾ നിമിത്തമായെന്നത് ചരിത്രത്തിലെ യാദൃശ്ചികതയായി സമാധാനപ്പെടാം”
ഡൽഹി: ബിജെപി നേതാവ് കുൽദീപ് ബിഷ്ണോയ് ഗുലാം നബി ആസാദിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. കോൺഗ്രസ് ആത്മഹത്യാപരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബിഷ്ണോയ് പറഞ്ഞു. “കോൺഗ്രസ് ആത്മഹത്യാപരമായ അവസ്ഥയിലാണെന്ന് പറഞ്ഞാൽ അതിൽ തെറ്റ് പറയാനാകില്ല. രാഹുൽ ഗാന്ധി തന്റെ ഈഗോ മാറ്റിവെക്കണമെന്നാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്. ഗുലാം നബി ആസാദിന് ബി ജെ പിയിലേക്ക് സ്വാഗതം. പാർട്ടി എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ, പാർട്ടിയിൽ ചേരാൻ എനിക്ക് അദ്ദേഹത്തെ അനുനയിപ്പിക്കാൻ സാധിക്കും’, ബിഷ്ണോയ് പറഞ്ഞു. ഹരിയാനയിൽ നിന്നുള്ള നേതാവാണ് ബിഷ്ണോയ്. ബിഷ്ണോയ് നേരത്തെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു ബിഷ്ണോയിയും കോൺഗസിൽ നിന്നും രാജിവെച്ചത്.
ഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. മോണിംഗ് കൺസൾട്ട് സർവേയിൽ 75 ശതമാനം റേറ്റിംഗുമായി മോദി ഒന്നാമതെത്തി. 63 ശതമാനം പോയിന്‍റുമായി മെക്സിക്കൻ പ്രസിഡന്‍റ് മാനുവൽ ലോപസ് ഒബ്രഡോർ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 54 ശതമാനം പോയിന്‍റുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി മൂന്നാം സ്ഥാനത്തുമാണ്. 22 ലോകനേതാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ 39 ശതമാനമവുമായി ആറാമതും 38 ശതമാനം പോയിന്റുമായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിനോ കിഷിദ ഏഴാം സ്ഥാനവും നേടി. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ- 34 ശതമനാം, ജർമ്മൻ ചാൻസിലർ സ്കോൾസ്-30 ശതമാനം, ബോറിസ് ജോൺസൺ എന്നിവരാണ് ആദ്യ പത്തിനുളളിലെ മറ്റ് നേതാക്കൾ.
ന്യൂഡല്‍ഹി: വ്യക്തിപരമായും രാഷ്ട്രീയമായും തന്‍റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന നേതാവാണ് ശശി തരൂർ എം.പി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി അദ്ദേഹം സംസാരിച്ചത് വാര്‍ത്തയായിരുന്നു. രാഷ്ട്രീയ രംഗത്ത് വരേണ്ട മാറ്റം ശശി തരൂർ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബി.ജെ.പിയുടെയും ഹിന്ദുത്വ പാർട്ടികളുടെയും കടുത്ത വിമർശകനായ ശശി തരൂർ ഇപ്പോൾ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗമായ ഖുശ്ബു സുന്ദറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഈ അപൂർവ അഭിനന്ദനത്തിന്‍റെ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ദിവസം ഖുശ്ബു നടത്തിയ പ്രസ്താവനയാണ്. വലതുപക്ഷത്തേക്കാള്‍ നിങ്ങള്‍ ശരിക്കൊപ്പം നിന്നു എന്നായിരുന്നു തരൂരിന്റെ പ്രതികരണം. ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗമാണ് ഖുശ്ബു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നെങ്കിലും പിന്നീട് രാജിവച്ച് ബിജെപിയിൽ ചേർന്നു. താമസിയാതെ ദേശീയ കമ്മിറ്റി അംഗമായി. തമിഴ്നാട്ടിലെ ബി.ജെ.പിയുടെ താരമുഖങ്ങളിലൊന്നാണ് ഖുശ്ബു. കഴിഞ്ഞ ദിവസം അവർ നടത്തിയ പ്രസ്താവന വാർത്തകളിൽ നിറഞ്ഞിരുന്നു.
കൊച്ചി: സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. അനധികൃതമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കും പ്രാർഥനാ കേന്ദ്രങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാണിജ്യ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് നിരോധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടിയെടുത്ത് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറയുന്നു. മലപ്പുറത്തെ ഒരു മതവിഭാഗത്തിന്‍റെ സാംസ്കാരിക കൂട്ടായ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മലപ്പുറം ജില്ലയിൽ തങ്ങൾ നിർമ്മിച്ച വാണിജ്യ കെട്ടിടം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആരാധനാലയമാക്കി മാറ്റാൻ അനുമതി തേടിയ കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സമാനമായ ആറ് ആരാധനാലയങ്ങളുണ്ട്. ഈ സാഹചര്യത്തിൽ എന്തിനാണ് ഈ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതെന്ന് കോടതി ചോദിച്ചു. നേരത്തെ ഹർജി പരിഗണിക്കവെ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പനാജി: ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊനാലി ഫൊഗട്ടിന് സഹായികള്‍ നിര്‍ബന്ധിച്ച് മയക്ക് മരുന്ന് നല്‍കിയെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് ഇവരുടെ രണ്ട് സഹായികളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലാണ് മയക്കുമരുന്ന് നൽകിയതായി വ്യക്തമായത്. സൊനാലിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് സുധീർ സാങ്വാൻ, സുഹൃത്ത് സുഖ്വീന്ദർ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വ്യാഴാഴ്ച നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ സൊനാലിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സുധീറും സുഖ്വീന്ദറും ചേർന്ന് സൊനാലിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സഹോദരൻ റിങ്കു ഢാക്ക പരാതി നൽകിയിരുന്നു. തുടർന്നാണ് കൊലക്കുറ്റത്തിന് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു പോലീസിന്റെ ആദ്യനിലപാട്.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസാണ് ‘കേരള സവാരി’. ലോഞ്ച് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമായിട്ടില്ല. ഇന്നലെ ഉച്ചയോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത് ലഭ്യമാകുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ആപ്പ് ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ-ടാക്സി പദ്ധതിയായ കേരള സവാരിയിൽ നിരവധി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ഓട്ടോ, ടാക്സി ഡ്രൈവർമാരും ആപ്പിനായി കാത്തിരിക്കുകയാണ്. ഓട്ടോകളിലും ടാക്സികളിലും ആളുകൾക്ക് മിതമായ നിരക്കിൽ യാത്ര ചെയ്യുന്നത് എളുപ്പമാക്കുകയാണ് കേരള സവാരി പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഗൂഗിളിന്‍റെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാകൂ. ഇതാണ് വൈകാൻ കാരണമെന്നാണ് തൊഴിൽ വകുപ്പിന്‍റെ വിശദീകരണം. നിലവിൽ, നിങ്ങൾക്ക് ഇ-മെയിൽ വഴി മാത്രമേ ഗൂഗിളുമായി ബന്ധപ്പെടാൻ കഴിയൂ. അതിനാൽ, ആപ്പ് എപ്പോൾ പ്രവർത്തനക്ഷമമാകും എന്നതിന് അധികൃതർക്ക് കൃത്യമായ ഉത്തരമില്ല. യാത്രക്കാർക്ക്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മായാപൂരിൽ നിർമ്മാണത്തിലിരിക്കുന്ന ‘ടെമ്പിള്‍ ഓഫ് വേദിക് പ്ലാനറ്റോറിയ’ ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമായി മാറാൻ ഒരുങ്ങുകയാണ്. താജ്മഹലിനേക്കാളും വത്തിക്കാനിലെ സെന്‍റ് പോൾസ് കത്തീഡ്രലിനേക്കാളും വലുതായിരിക്കുമിത്. കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തെ കാലതാമസത്തിന് ശേഷം 2024 ൽ ക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, നാദിയ ജില്ലയിലെ ക്ഷേത്രം കംബോഡിയയിൽ 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച 400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തെ മറികടക്കും. നിലവിൽ അങ്കോർ വാട്ട് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ്. കൃഷ്‌ണ ഭക്തരുടെ അന്താരാഷ്‌ട്ര സംഘടനയാണ് (ഇസ്കോൺ) ഇവിടെ ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്രത്തിന്‍റെ നിർമ്മാണവും ഇവരുടെ മേൽനോട്ടത്തിലാണ്. “പ്രധാന ജോലികൾ പൂർത്തിയായി, ഇപ്പോൾ ക്ഷേത്രത്തിന്റെ തറയുടെ ഫിനിഷിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ഒരേ സമയം 10,000 പേർക്ക് ഒരുമിച്ച് ദർശനം നടത്താം. ക്ഷേത്രത്തിന്റെ തറ ഒരു ഫുട്ബോൾ മൈതാനത്തേക്കാൾ വലുതാണ്, “ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റും വക്താവുമായ രാധാരാമൻ ദാസ്…
മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ട സംഭവത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവും മുൻ എംപിയുമായ പികെ ശ്രീമതി. കോണ്‍ഗ്രസിനെ ആർക്കെങ്കിലും വിശ്വസിക്കാനാകുമോ? ഇല്ല എന്ന് ദൈനംദിന അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു,” ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു. ബി.ജെ.പി സർക്കാർ നിയമിച്ച കേരളാഗവർണ്ണരുടെ പെരുമാറ്റവും വ്യക്തി ഹത്യ നടത്തുന്ന അധിക്ഷേപാർഹമായ വാക്കുകളും തുടർച്ചയായി ഉണ്ടാകുമ്പോഴെങ്കിലും ഒരക്ഷരം പ്രതികരിക്കാതെ മൗനം ദീക്ഷിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എന്താണെന്നും ശ്രീമതി ചോദിക്കുന്നു. ഗുലാം നബി ആസാദും കോണ്‍ഗ്രസ് വിട്ടു. 2014-19 ൽ ലോക്സഭയിൽ രണ്ടാമനും രാഹുൽജിയുടെ വലംകൈയുമായിരുന്ന ജ്യോതിരാദിത്യസിന്ധ്യ ഇന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമാണ്. രണ്ടു തോണിയിലും കാലുവെച്ച് രാഷ്ട്രീയ സർക്കസ് കളിക്കുന്നതിനോ ഒരു തോണിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കേ മറ്റൊരു തോണിയിൽ ചാടി കയറാനോ ഒരു മടിയുമില്ലാത്ത ഇത്തരക്കാർ ഒന്നിച്ച് നിൽക്കുന്നവരെ മാത്രമല്ല രാജ്യത്തേയും ജനതയേയും വഞ്ചിക്കുകയാണ്. ഒരു വ്യാഴ വട്ടക്കാലത്തിനു മുമ്പുള്ളചിത്രമാണിത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ ഇന്നത്തെ…