- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Author: News Desk
‘സ്വീകരിക്കൂ അല്ലെങ്കിൽ വിട്ട് പോകൂ; സ്വകാര്യത നയം യൂസർമാരിൽ വാട്സ്ആപ്പ് അടിച്ചേൽപ്പിക്കുന്നു’
ന്യൂഡല്‍ഹി: ‘സ്വീകരിക്കൂ അല്ലെങ്കിൽ ഉപേക്ഷിക്കൂ’ എന്ന അവസ്ഥയിൽ ഉപയോക്താക്കളെ കൊണ്ടെത്തിക്കുന്നതാണ് വാട്സ്ആപ്പിന്റെ 2021ലെ സ്വകാര്യത നയമെന്നും ഏതു തിരഞ്ഞെടുക്കണമെന്നതിൽ ഒരു മരീചിക മുന്നോട്ടുവെച്ച് അവരെ നിർബന്ധിക്കുകയാണെന്നും ഡൽഹി ഹൈക്കോടതി. ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ച് കമ്പനിയുടെ നയം ഉപയോക്താക്കളെക്കൊണ്ട് അംഗീകരിപ്പിക്കുകയും, ശേഷം അവരുടെ നിർണായക വ്യക്തിവിവരങ്ങൾ മാതൃകമ്പനിയായ ഫേസ്ബുക്കുമായി പങ്കുവെക്കുകയും ചെയ്യുകയാണ് വാട്സ്ആപ്പ് ചെയ്യുന്നതെന്നും കോടതി കുറ്റപ്പെടുത്തി. 2021ലെ സ്വകാര്യത നയം സംബന്ധിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ട കോംപെറ്റിഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ)യുടെ ഉത്തരവിനെതിരെ വാട്സ്ആപ്പും ഫേസ്ബുക്കും സമർപ്പിച്ച അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് കടുത്ത പരാമർശങ്ങൾ നടത്തിയത്. നേരത്തേ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗ്ൾ ബെഞ്ച് എടുത്ത തീരുമാനം യുക്തിസഹമാണെന്നും അതു ശരിവെക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കി. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ജനുവരിയിലാണ് സി.സി.ഐ അന്വേഷണത്തിന് തീരുമാനിച്ചത്. 2002ലെ കോംപെറ്റിഷൻ ആക്ടിന്റെ പ്രത്യക്ഷ ലംഘനം ഉണ്ടായിട്ടുണ്ടെന്ന സി.സി.ഐയുടെ…
ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ ഇടിവ്. വിദേശനാണ്യ ശേഖരം ഇപ്പോൾ രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വിദേശനാണ്യ ശേഖരത്തെ ബാധിക്കുന്നത്. നിലവിൽ 80 രൂപക്ക് മുകളിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം നടത്തുന്നത്. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 6.687 ബില്യൺ ഡോളർ ഇടിഞ്ഞ് 564.053 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞയാഴ്ച കരുതൽ ശേഖരം 2.238 ബില്യൺ ഡോളർ ഇടിഞ്ഞ് 570.74 ബില്യൺ ഡോളറിലെത്തിയിരുന്നു. രാജ്യത്തെ സ്വർണ്ണ ശേഖരത്തിലും ഇടിവുണ്ടായി. സ്വർണ്ണ ശേഖരം 704 മില്യൺ ഡോളർ ഇടിഞ്ഞ് 39.914 ഡോളറിലെത്തി. ഐഎംഎഫിലെ രാജ്യത്തിന്‍റെ കരുതൽ ധനശേഖരം 58 മില്യൺ ഡോളർ ഇടിഞ്ഞ് 4.936 ബില്യണിലേക്ക് എത്തി.
ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സമാനമായ മറ്റ് പ്രവര്‍ത്തികള്‍ക്കും തടയാൻ വേണ്ടി ടെക്‌നോളജി സ്‌പേസില്‍ ഇടപെടലുകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡിജിറ്റൽ സ്വകാര്യത സംബന്ധിച്ച നിയമങ്ങൾക്കായി ഒരു പുതിയ ചട്ടക്കൂട് കെട്ടിപ്പടുക്കാൻ കേന്ദ്ര സർക്കാർ പ്രവർത്തിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. “ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വ്യക്തികളെ നിരീക്ഷിക്കുന്നതിന് വേണ്ടി അനധികൃതമായി ഉപയോഗിച്ചു എന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച കമ്മിറ്റിക്ക്, അത്തരത്തില്‍ ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതിന്റെ നിര്‍ണായകമായ തെളിവുകളൊന്നും കണ്ടെത്താനായില്ല.” എന്ന സുപ്രീംകോടതിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണവും.
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയേലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തത്തുല്യമായ തുകയുടെ രണ്ട് ആൾജാമ്യവും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ഇടക്കാല ജാമ്യം. റിമാൻഡ് നീട്ടുന്നതിൽ പ്രത്യേക കോടതിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. തോമസ് ഡാനിയേലിന്‍റെ റിമാൻഡ് കാലാവധി ഓഗസ്റ്റ് 9ന് അവസാനിച്ചിരുന്നു. എന്നാൽ അന്ന് കോടതി അവധിയിലായതിനാൽ റിമാൻഡ് നീട്ടാൻ പ്രത്യേക കോടതി ഉത്തരവിറക്കിയിരുന്നില്ല. അതേസമയം അടുത്ത മാസം 19ന് ഹാജരാകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 9 മുതൽ അനധികൃതമായി തടങ്കലിലായിരുന്നതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിരുന്നു, ഇതേ തുടർന്നാണ് സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകൻ ഒമർ ലുലു. മൂന്ന് വിജയങ്ങൾ ചരിത്രമാണെന്നും അതിനാൽ ആ റെക്കോർഡ് തൂക്കിയ ശേഷം മാത്രമേ ക്യാപ്റ്റൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാവൂ എന്നും ഒമർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിത്രവും ഒമർ പങ്കുവെച്ചിട്ടുണ്ട്. ഒമർ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: ‘ക്രിക്കറ്റ് എനിക്ക് ഉയിരാണ് അത് കൊണ്ട് Hattrick എന്ന വാക്കും. മൂന്ന് വിജയങ്ങൾ ഒരു ചരിത്രമാണ് അത്കൊണ്ട് ആ റെക്കോർഡ് കൂടി തൂക്കിയ ശേഷം മാത്രമേ മുഖ്യമന്ത്രി സ്ഥാനം വിടാൻ പാടുള്ളൂ ക്യാപ്റ്റന്‍. My leader’, എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് നിരവധി പേർ കമന്‍റുകളുമായി രംഗത്തെത്തിയത്. സൂപ്പർ ലാൽസലാം സഖാവേ’, എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി ‘ഞാന്‍ സഖാവ് ഒന്നും അല്ല പിണറായി വിജയൻ എന്ന ലീഡറെ ഇഷ്‌ടം’, എന്നാണ് ഒമർ ലുലു കുറിച്ചത്.
കൊച്ചി: പഴയ പത്രത്തിന്‍റെ ഇപ്പോഴത്തെ വില കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. കിലോയ്ക്ക് 25 മുതൽ 30 രൂപ വരെ. ഇടയ്ക്ക് 32-33 രൂപ വരെ വർധിക്കുകയും ചെയ്തു. കൊവിഡിന് മുമ്പ് കിലോഗ്രാമിന് 10-13 രൂപയായിരുന്ന പഴയ പത്രത്തിന്‍റെ വില ഇപ്പോൾ കുതിച്ചുയരുകയാണ്. ആഗോളതലത്തിൽ കടലാസുകളുടെ കടുത്ത ക്ഷാമമാണ് പഴയ പത്രങ്ങളെ ‘സ്വർണ്ണ വില’യിലേക്ക് എത്തിച്ചത്. കടലാസ് ക്ഷാമം ഉൾപ്പെടെ നിരവധി ഘടകങ്ങൾ കാരണം പഴയ പത്രം, പേപ്പർ, കാർട്ടൺ ബോക്സുകൾ എന്നിവയുടെ വില വർദ്ധിച്ചു. ആഗോളതലത്തിൽ ഇ-കൊമേഴ്സ് ബിസിനസിലെ കുതിച്ചുചാട്ടത്തോടെ, ഭക്ഷണം, ഗാഡ്ജറ്റുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വീടുകളിൽ എത്തിക്കുന്ന കാർട്ടൺ ബോക്സുകൾക്ക് വലിയ ഡിമാൻഡ് ഉണ്ട്. പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും കടലാസിനെ ചെലവേറിയതാക്കി മാറ്റിയിട്ടുണ്ട്. റഷ്യ-ഉക്രൈൻ യുദ്ധവും പേപ്പർ നിർമ്മാണത്തെയും ബാധിച്ചു. ഇതിനുപുറമെ, ചൈനയുടെ കടലാസ്, പള്‍പ്പ് ഇറക്കുമതി വന്‍തോതില്‍ ഉയര്‍ന്നതും കാരണങ്ങളിലൊന്നാണ്. പാഴ്കടലാസ് ഇറക്കുമതി പൂര്‍ണമായി നിരോധിച്ച ചൈന വന്‍തോതിലാണ് ക്രാഫ്റ്റ് പേപ്പര്‍ അഥവാ കാര്‍ട്ടണ്‍ബോക്‌സ്…
കാലിക്കറ്റ് സർവകലാശാല നിയമനം; ഒന്നരവർഷമായിട്ടും ദലിത് ഉദ്യോഗാർത്ഥിയുടെ പരാതിയിൽ നടപടിയില്ല
കാലിക്കറ്റ് സർവകലാശാല നിയമനത്തിൽ ദളിത് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ ഒന്നര വർഷം കഴിഞ്ഞിട്ടും നടപടിയില്ല. നൽകിയ പരാതിക്ക് മറുപടി പോലും ലഭിച്ചില്ലെന്നു മാത്രമല്ല സർവകലാശാല നിയമനങ്ങളിൽ കർശന നടപടി സ്വീകരിക്കുന്ന ഗവർണർ ഇതുവരെ തന്റെ പരാതിയിൽ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഉദ്യോഗാർത്ഥിയായ ആൻസി ഭായ് പറഞ്ഞു. മുൻ വർഷങ്ങളിലെ നിയമനങ്ങൾ അന്വേഷിക്കുമ്പോൾ തന്‍റെ പരാതിയിലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥി. 2021ൽ സർവകാലാശാലയിലെ കംപാരറ്റിവ് ലിറ്ററേച്ചർ വിഭാഗത്തിൽ നടന്ന അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിനെതിരെയാണ് അഭിമുഖത്തിൽ പങ്കെടുത്ത ആൻസി ഭായ് പരാതി നൽകിയത്. നിയമനം ലഭിച്ചയാളുടെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് തെളിവുസഹിതം മുഖ്യമന്ത്രിക്കും, ഗവർണർക്കും, വിസിക്കും പരാതി നൽകിയിരുന്നു. ചാൻസലർ കൂടിയായ ഗവർണറിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരാതി കൊടുത്തത്. എന്നാൽ പരാതിക്കു ശേഷം റിമൈൻഡറും അയച്ചിട്ടും മറുപടി പോലും ലഭിച്ചിട്ടില്ല.
കണ്ണൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം തട്ടിയെടുത്തെന്ന കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്‍ജുന്‍ ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍. കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തിയിരുന്നു. തുടര്‍ന്നാണ് പയ്യന്നൂരില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം തട്ടിയ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. 2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. ഈ വർഷം ജൂണിൽ അര്‍ജുന്‍ ആയങ്കിയെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം…
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ എക്സൈസ് കേസുകൾ ഗണ്യമായി വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ ഏഴ് മാസത്തിനിടെ 7,540 കേസുകളാണ് എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തത്. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ 89 ഗ്രാം, 36 ഗ്രാം ഹാഷിഷ്, 125 കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. 915 അബ്കാരി കേസും 225 എൻ.ഡി.പി.എസ് കേസുകളും. ആകെ 6,400 കോട്പ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ വർഷത്തേക്കാൾ ഇരട്ടിയാണിത്. 443 ലിറ്റർ ചാരായം, 3,165 ലിറ്റർ വിദേശമദ്യം, 124 ലഹരി ഗുളികകൾ, 84 വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു. വിവിധ കേസുകളില്‍നിന്നു പിഴയായി 12,72400 രൂപയും ഈടാക്കി. ആവശ്യത്തിനു ജീവനക്കാരും വാഹനങ്ങളുമില്ലെങ്കിലും ഓണക്കാലത്ത് എക്സെസ് വീണ്ടും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഉറി സെക്ടറിന് സമീപം നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം നടത്തിയ ഭീകരരിൽനിന്ന് ചൈനീസ് നിർമിത തോക്ക് കണ്ടെടുത്തു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ചൈനീസ് നിർമ്മിത തോക്ക് കണ്ടെത്തിയത് അസാധാരണമാണെന്ന് സൈന്യം അറിയിച്ചു. ഉറിയിലെ കമാൽകോട്ട് പ്രദേശത്ത് കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് രഎകെ സീരിസിൽപ്പെട്ട രണ്ട് ആയുധങ്ങൾ, ഒരു ചൈനീസ് എം–16 തോക്ക്, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു. “എകെ സീരിസിലുള്ളവയാണ് സാധാരണ കണ്ടെത്തുന്നത്. ചിലപ്പോൾ എം–4 റൈഫിളുകളും (യുഎസ് നിർമിതം) ലഭിക്കാറുണ്ട്. എന്നാൽ ഇത് ചൈനീസ് നിർമിത എം–16 എന്ന 9 എംഎം കാലിബർ തോക്കാണ്. ഈ കണ്ടെത്തൽ അസാധാരണമാണ്. ഒരു പാക്ക് നിർമിത ബാഗും 4 സിഗററ്റ് പായ്ക്കറ്റുകളും 11 ആപ്പിളുകളും ഡ്രൈഫ്രൂട്ട്സും ഉൾപ്പെടെയുള്ളവയും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു കണ്ടെടുത്തു” – സൈന്യത്തിന്റെ 19 ഇൻഫൻട്രി ഡിവിഷൻ, ജനറൽ ഓഫിസർ കമാൻഡിങ് (ജിഒസി) മേജർ ജനറൽ അജയ് ചന്ദ്പുരി മാധ്യമപ്രവർത്തകരോടു പറഞ്ഞു അതേസമയം,…