Author: News Desk

ഡൽഹി: ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിലും സമ്പദ്‍വ്യവസ്ഥയിൽ ഉയർന്ന വളർച്ചയുണ്ടാകും. ഫിനാൻഷ്യൽ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തലെന്നും സമ്പദ്‍വ്യവസ്ഥ വളരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ നല്ല വളർച്ചയുണ്ടാകുമെന്ന് ലോകബാങ്കും ഐഎംഎഫും പ്രവചിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ലോകബാങ്കിന്‍റെയും ഐ.എം.എഫിന്‍റെയും പ്രവചനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനത്തിന് സമാനമാണ്. എന്നിരുന്നാലും, ആഗോള സാമ്പത്തിക സ്ഥിതിയിൽ ഇത് ആശങ്കാജനകമാണ്. രാജ്യത്തിന്‍റെ കയറ്റുമതി വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫീസുകളെയും പ്രവർത്തകരെയും ആക്രമിച്ച് സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രകോപനങ്ങളിൽ അകപ്പെടരുതെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Read More

കൊണ്ടോട്ടി: കരിപ്പൂരിലെ സ്വർണം ‘പൊട്ടിക്കല്‍’ കേസിൽ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവോടെ. ഗൾഫിൽ നിന്ന് ഒരാൾ സ്വർണവുമായി വരുന്നുണ്ടെന്നും മറ്റ് ചിലർ കരിപ്പൂരിലേക്ക് സ്വർണ്ണം വാങ്ങാൻ വരുന്നുണ്ടെന്നും ആയങ്കിക്ക് കൃത്യമായ വിവരം ലഭിച്ചു. വാങ്ങാനെത്തുന്നവര്‍ സ്വര്‍ണം കൈപ്പറ്റുമ്പോള്‍ അത് തട്ടിക്കൊണ്ട് പോവുകയായിരുന്നു ലക്ഷ്യം. അർജുൻ ഇരുവരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു. ഇതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയാണ് എല്ലാം നിയന്ത്രിച്ചിരുന്നത്. കേസിൽ ഒരേ ദിവസം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി എസ്.പി പറഞ്ഞു. കവർച്ച നടത്താൻ ഗൂഢാലോചന നടത്തിയതിന് ഐപിസി സെക്ഷൻ 399 പ്രകാരമാണ് അർജുനെതിരെ കേസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. കാക്കനാട് വീടെടുത്ത് സംഘങ്ങളുമായി ഇവിടെ ഒത്തുകൂടിയാണ് കേരളത്തിലെ മിക്ക സ്വര്‍ണതട്ടിപ്പ് കേസിലും ഇവര്‍ പദ്ധതിയിടുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വെമ്പായം സ്വദേശിയായ മറ്റൊരാളേയും…

Read More

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ പരിശോധനയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ പിടികൂടിയത് 30 കിലോയിലധികം കഞ്ചാവ്. പാംപേഴ്സ് ഉൾപ്പെടെയുള്ള സാധനങ്ങളുമായി പോയ വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അമരവിള എക്സൈസ് അധികൃതർക്ക് കൈമാറി. കഴിഞ്ഞ ദിവസം പുലർച്ചെ ദേശീയപാതയിൽ ഉദിയൻകുളങ്ങരയിൽ ജി.എസ്.ടി അധികൃതർ നടത്തിയ വാഹന പരിശോധനയിലാണ് പാമ്പേഴ്സിന്റെ ഇടയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തിന്‍റെ ഡ്രൈവർ തിരുനെൽവേലി സ്വദേശി ദുരൈ അറസ്റ്റിലായി. വ‌ർഷങ്ങളായി അമരവിള ചെക്ക്പോസ്റ്റ് വഴി സാധനങ്ങൾ കൊണ്ടുവരുന്ന ആളാണ് ഇയാളെന്ന് എക്സൈസ് പറയുന്നു. പിടിച്ചെടുത്ത കഞ്ചാവിന് പത്തു ലക്ഷത്തോളം രൂപ വിലവരും. കുട്ടികളുടെ പാമ്പേഴ്‌സ് ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഇടയിൽ പ്രത്യേക പാഴ്സലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Read More

ആലപ്പുഴ: ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചറിയുമായി മലയാളി. ചെങ്ങന്നൂർ സ്വദേശി അനൂജ് ജോതിൻ ആണ് ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് അനൂജ്. അനൂജ് ചിലൗ മരിയൻസ് എന്ന ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്.

Read More

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ബിഎസ്-4 കാറ്റഗറി ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ കാലാവധി ആറ് മാസമായാണ് കുറച്ചത്. ഡീസൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെ മറ്റ് ബി.എസ്.4 വാഹനങ്ങളുടെ വാലിഡിറ്റി ഒരു വർഷമായിരിക്കും. ഇരുചക്രവാഹനങ്ങൾക്ക് 100 രൂപയാണ് ബിഎസ് 6ന് ഇനി ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോൾ, സിഎൻജി ഓട്ടോറിക്ഷകൾക്ക് 110 രൂപയാണ് പുതിയ ഫീസ്. ബിഎസ് 4ന് ആറ് മാസത്തെ വാലിഡിറ്റിയുണ്ട്. BS3 വരെ വർദ്ധനവില്ല. ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപ(ഒരു വര്‍ഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6ല്‍ പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷത്തെ കാലാവധിയുണ്ട്. ടെസ്റ്റിങ് സെന്ററുകള്‍ക്ക് വിവിധ ഏജന്‍സികള്‍ നല്‍കുന്ന കാലിബറേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി…

Read More

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് വിശാല അധികാരം നല്‍കുന്ന വിധി പുനഃപരിശോധിക്കുമെന്ന ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ. സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യാഴാഴ്ചയാണ് ജൂലായ് 27-ലെ വിധി പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ഈ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ഇ.ഡി സെപ്യുട്ടി ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പടിവിച്ച ഉത്തരവിലെ രണ്ട് വിഷയങ്ങളില്‍ പുനഃപരിശോധന ആവശ്യമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നത്. കുറ്റാരോപിതന് ഇ.ഡി തയാറാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) നല്‍കേണ്ടതില്ലെന്ന വ്യവസ്ഥ, നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത, കുറ്റാരോപിതരുടേതാക്കുന്ന വകുപ്പ് എന്നിവയില്‍ പുനഃപരിശോധന ആവശ്യമെന്നായിരുന്നു ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും, ഉത്തരവ് ഇറങ്ങിയപ്പോൾ, വിധിയുടെ കുറഞ്ഞത് രണ്ട് വശങ്ങളെങ്കിലും അവലോകനം ചെയ്യേണ്ടതുണ്ടെന്ന് രേഖപെടുത്തിയിരുന്നു. ഈ വിഷയങ്ങൾ വിശദീകരിച്ചിട്ടില്ല. ചുരുങ്ങിയത് എന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയത് നീക്കണം എന്നാണ് ഇ.ഡി ഡെപ്യുട്ടി ഡെപ്യുട്ടി…

Read More

ന്യൂഡല്‍ഹി: ഇന്ത്യയും കോൺഗ്രസും തമ്മിൽ ഒരു വിടവ് രൂപപ്പെട്ടതായി തോന്നുന്നുവെന്നും ആത്മപരിശോധന ആവശ്യമാണെന്നും മുതിർന്ന നേതാവും എംപിയുമായ മനീഷ് തിവാരി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പുനരുജ്ജീവനം ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച ‘ജി 23’ നേതാക്കളിൽ ഒരാളാണ് തിവാരി. ഗ്രൂപ്പിലെ പ്രമുഖനായ ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജിവെച്ച പശ്ചാത്തലത്തിലാണ് തിവാരിയുടെ പ്രതികരണം. രണ്ട് വർഷം മുമ്പ് ഞങ്ങളിൽ 23 പേർ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു, പാർട്ടിയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ട്. ആ കത്ത് നൽകിയതിന് ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു. നേരത്തെ കോണ്‍ഗ്രസും ഇന്ത്യയും ഒരുപോലെ ചിന്തിച്ചിരുന്നു, ഇപ്പോൾ അവർ വ്യത്യസ്തമായി ചിന്തിക്കുന്നുവെന്ന് തോന്നുന്നു,” തിവാരി പറഞ്ഞു. 1885-ൽ ഇന്ത്യയും കോൺഗ്രസും തമ്മിലുള്ള ഏകോപനത്തിൽ ഒരു വിള്ളൽ പ്രത്യക്ഷപ്പെട്ടു. ഒരു ആത്മപരിശോധന ആവശ്യമാണ്. 2020 ഡിസംബർ 20ന് സോണിയാ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗത്തിൽ സമവായം ഉണ്ടാക്കിയിരുന്നെങ്കിൽ…

Read More

കൊല്ലം: കൊല്ലം ജില്ലയിലുൾപ്പെടെ, മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റി’നിടെ ഉള്‍വസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരായ വിദ്യാര്‍ഥിനികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 4ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെയാണ് പരീക്ഷ. പരാതി ഉന്നയിച്ച വിദ്യാർഥിനികൾക്കാണ് അവസരം. കൊല്ലം ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലാണ് ഉള്‍വസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരാക്കിയെന്ന പരാതി ഉയർന്നത്. ഈ പരീക്ഷാ കേന്ദ്രത്തെ ഒഴിവാക്കി. പകരം കൊല്ലം എസ്എന്‍ സ്കൂളാണ് പുതിയ പരീക്ഷാകേന്ദ്രം. രാജ്യത്തുടനീളം ആറ് കോളജുകളിലാണ് ഇത്തരത്തിൽ പരാതി ഉയർന്നത്. ഈ കോളജുകളിലെല്ലാം വീണ്ടും പരീക്ഷ നടത്തും. വീണ്ടും പരീക്ഷയെഴുതാന്‍ താല്‍പര്യമുള്ളവര്‍ മാത്രം എഴുതിയാല്‍ മതിയെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി.

Read More

ഡൽഹി: ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10.30ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ ജസ്റ്റിസ് എൻ വി രമണ രാജിവെച്ച് ഒരു ദിവസത്തിന് ശേഷമാണ് ജസ്റ്റിസ് ലളിത് ചുമതലയേൽക്കുന്നത്.

Read More