Author: News Desk

ന്യൂഡല്‍ഹി: ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിന്റെ ഭാവി തുലാസിലായതോടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ഭരണപക്ഷം തീരുമാനിച്ചു. ക്വാറി ലൈസൻസ് കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ എം.എൽ.എ സ്ഥാനത്ത് നിന്ന് ഗവർണർ അയോഗ്യനാക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് നടപടി. സോറന്‍റെ പാർട്ടിയായ ജെഎംഎമ്മിന്‍റെയും സഖ്യകക്ഷിയായ കോൺഗ്രസിന്‍റെയും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റും. ഹേമന്ത് സോറന്‍റെ വസതിയിൽ ഇന്ന് ചേർന്ന അടിയന്തര യോഗത്തിന് എംഎൽഎമാരിൽ ചിലർ ലഗേജുമായാണ് എത്തിയത്. ഭരണമുന്നണിയിൽ വിമത ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ഹേമന്ത് സോറനെതിരായ നടപടി കൂടി വന്നത്. ബി.ജെ.പി ഈ സാഹചര്യം മുതലെടുത്ത് ചില നീക്കങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജാർഖണ്ഡ് റിസോർട്ട് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഭൂരിപക്ഷം നഷ്ടപ്പെടില്ലെന്ന ഉറപ്പുണ്ടെങ്കിലും കൂറുമാറ്റം തടയാൻ തങ്ങളുടെ എംഎൽഎമാരെ സുരക്ഷിതമായി മാറ്റുകയാണെന്നാണ് ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യനേതൃത്വം പറയുന്നത്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഛത്തീസ്ഗഡിലേക്ക് എംഎൽഎമാരെ മാറ്റുമെന്നാണ് റിപ്പോർട്ട്. പശ്ചിമ ബംഗാളിലേക്ക് മാറ്റുന്നതും പരിഗണനയിലാണ്. അതേസമയം, ചില ജെഎംഎം എംഎൽഎമാർ ഇതിനകം ഛത്തീസ്ഗഡിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്.

Read More

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം സി.പി.എം തന്നെ ആസൂത്രണം ചെയ്തതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. എകെജി സെന്‍ററിൻ നേരെയുണ്ടായ ആക്രമണത്തിന് സമാനമാണിത്. നിലവിലെ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒടുവിൽ പൊലീസിന് ‘തത്വമസി’ എന്ന് എഴുതേണ്ടി വരും. അതായത് എ.കെ.ജി സെന്‍റർ ആക്രമിച്ചതും സി.പി.ഐ(എം) ഓഫീസ് ആക്രമിച്ചതും സിപിഎം തന്നെയെന്ന് അദ്ദേഹം പറഞ്ഞു. ഇടത് വലത് മുന്നണികൾ മത്സരിച്ച് പോപ്പുലർ ഫ്രണ്ടിനെ പ്രോത്സാഹിപ്പിക്കുകയാണ്. വിമർശനം ഉയർന്നപ്പോൾ ചീഫ് വിപ്പ് ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ അറിയില്ലെങ്കിൽ ചീഫ് വിപ്പായി തുടരാൻ അദ്ദേഹത്തിൻ അർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഇടത് വലത് മുന്നണികൾ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും വോട്ടുബാങ്കിന് വേണ്ടി ഇരുവരും രാജ്യത്തിന്‍റെ താൽപ്പര്യങ്ങൾ ബലി കഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Read More

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനം രൂക്ഷമാകുന്നതിനിടെ മുതിർന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തി. രാഹുൽ ഗാന്ധി പാൻ ഇന്ത്യ അപ്പീലുള്ള നേതാവാണെന്നും പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നും ഖാർഗെ പറഞ്ഞു. കോൺഗ്രസിനെ നയിക്കാൻ കഴിവുള്ള ഒരു നേതാവ് രാജ്യത്തുടനീളം അറിയപ്പെടുന്ന ആളായിരിക്കണം. കശ്മീർ മുതൽ കന്യാകുമാരി വരെയും പശ്ചിമ ബംഗാൾ മുതൽ ഗുജറാത്ത് വരെയും വലിയ പിന്തുണയും സ്വാധീനവുമുള്ള വ്യക്തിയായിരിക്കണം. കോൺഗ്രസ് പാർട്ടിക്ക് മുഴുവൻ സ്വീകാര്യനായ വ്യക്തിയായിരിക്കണം അദ്ദേഹം. രാഹുൽ ഗാന്ധിയല്ലാതെ കോൺഗ്രസിൽ അത്തരമൊരു നേതാവ് ഇല്ലെന്നും ഖാർഗെ പറഞ്ഞു.

Read More

തിരുവനന്തപുരം: മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ്. ഓഫീസിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പുലർച്ചെ 1.10 ഓടെയാണ് മേട്ടുകടയിലെ ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസ് വളപ്പിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന്റെ ബോണറ്റിലാണ് കല്ല് വീണത്. കാറിന് സമീപത്ത് നിന്ന് ഒരു കഷണം ഗ്രാനൈറ്റ് കണ്ടെടുത്തു. സംഭവം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ ഓഫീസിലുണ്ടായിരുന്നു. ഓഫീസിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ ബൈക്കിലെത്തിയ സംഘത്തെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആനാവൂർ നാഗപ്പൻ ആരോപിച്ചു. സി.പി.എമ്മിലെ പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിക്കാൻ പാർട്ടി ഓഫീസ് ആക്രമിച്ച കഥ കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മന്ത്രി വി.ശിവൻകുട്ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Read More

ജമ്മു കശ്മീർ: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജമ്മു കശ്മീരിൽ 12 ഭൂചലനങ്ങൾ ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച ഉണ്ടായത്. പുലർച്ചെ 4.32 ഓടെയാണ് ഭൂചലനമുണ്ടായത്. ജമ്മു ഡിവിഷനിലെ ഭദേർവ പട്ടണത്തിൽ നിന്ന് 26 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ജമ്മു ഡിവിഷനിലെ റിയാസി, ഉധംപൂര്‍, ഡോഡ, റംബാന്‍, കിഷ്ത്വാര്‍ ജില്ലകളിലാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ഈ ചെറിയ ഭൂകമ്പങ്ങൾ ഒരു വലിയ ഭൂകമ്പത്തിന്‍റെ മുന്നോടിയായിരിക്കാമെന്ന് പ്രാദേശിക ഭൗമശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

കോഴിക്കോട്: കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി കുറഞ്ഞ ചെലവിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റ. കൊച്ചി മെട്രോയിൽ സർക്കാർ അർപ്പിച്ച വിശ്വാസത്തിൽ വളരെ സന്തോഷമുണ്ട്. പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചാൽ കുറഞ്ഞ ചെലവിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്‍റെ ലക്ഷ്യമെന്നും ബെഹ്റ പറഞ്ഞു. കോഴിക്കോട് ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ഇതിനകം രണ്ട് തവണ യോഗം ചേർന്നിട്ടുണ്ട്. മൊബിലിറ്റി പ്ലാൻ തയ്യാറാക്കാൻ ഏകദേശം മൂന്ന് മാസമെടുക്കും. ഒരു സ്വകാര്യ ഏജൻസിയെ നിയമിച്ചാണ് മൊബിലിറ്റി പ്ലാൻ തയ്യാറാക്കുക. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഡി.പി.ആർ. തയ്യാറാക്കുക. പദ്ധതിക്ക് കേന്ദ്ര സർക്കാർ അം​ഗീകാരം ലഭിക്കാൻ പുതിയ റിപ്പോർട്ട് വേണമെന്നതിനാൽ ഏട്ട് മാസം കൊണ്ട് സാധ്യതാ പഠനം നടത്തി ഡിപിആർ തയ്യാറാക്കാനാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. ഇതിൽ അന്തിമ തീരുമാനമെടുക്കാൻ ഉടൻ യോ​ഗം ചേരും. അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ദില്ലി: ഗുലാം നബി ആസാദിന് പിന്നാലെ മറ്റൊരു മുതിർന്ന നേതാവ് ആനന്ദ് ശർമയും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങൾ. പാർട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് ശബ്ദമുയർത്തിയ പ്രമുഖ ജി-23 നേതാക്കളിൽ ഒരാളായ ആനന്ദ് ശർമയ്ക്ക് നേതൃത്വത്തോട് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ആനന്ദ് ശർമ ഹിമാചൽ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി സ്ഥാനം രാജിവച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമാണ് ആനന്ദ് ശർമ. ഹിമാചൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ആനന്ദ് ശർമയെ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ചത്. എന്നാൽ, നിയമനം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം രാജിവച്ചു. ഒരു പ്രധാന തിരഞ്ഞെടുപ്പ് യോഗങ്ങളിലും തന്നെ ക്ഷണിക്കുന്നില്ലെന്നും അഭിമാനം പണയപ്പെടുത്തി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ആനന്ദ് ശർമ സോണിയാ ഗാന്ധിക്ക് സമർപ്പിച്ച രാജിക്കത്തിൽ പറയുന്നു. ജമ്മു കശ്മീരിൽ പാർട്ടി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് ഗുലാം നബി ആസാദ് രാജിവെച്ചതിന് പിന്നാലെയാണ് ആനന്ദ് ശർമ പാർട്ടി സ്ഥാനം രാജിവച്ചത്. ഇപ്പോൾ ഗുലാം നബി പാർട്ടി…

Read More

പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്. പോപ്പുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ നോട്ടീസിലാണ് ഉദ്ഘാടകനായി എന്‍ ജയരാജിന്റെ പേരുള്ളത്. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് ചീഫ് വിപ്പിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോട്ടീസ് പുറത്തുവന്നതിന് പിന്നാലെ പോപ്പുലർ ഫ്രണ്ടും കേരള കോൺഗ്രസും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ജയരാജ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് യാദൃശ്ചികമല്ല. ഇതാണോ സർക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്‍റ് എൻ ഹരി പറഞ്ഞു. അതേസമയം, തന്നോട് ചോദിച്ചല്ല നോട്ടീസിൽ തന്‍റെ പേര് പരാമർശിച്ചതെന്ന് എൻ ജയരാജ് പ്രതികരിച്ചു. ‘നാട്ടൊരുമ’ എന്ന പരിപാടിയുടെ പേരിലാണ് ഒരു പരിചയക്കാരൻ തന്നെ വിളിച്ചത്. പോപ്പുലർ ഫ്രണ്ട് പരിപാടിയാണെന്ന് അറിഞ്ഞയുടൻ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇപ്പോൾ അത് പ്രചരിപ്പിക്കാനുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും ജയരാജ് പറഞ്ഞു.

Read More

തിരുവനന്തപുരം: ബഫര്‍ സോണിനായി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി എം.പി. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ സമിതി രൂപീകരിക്കണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല മേഖല വനത്തിനുള്ളിൽ തന്നെ പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര എംപവേർഡ് കമ്മിറ്റി ചെയർമാന് നിവേദനവും നൽകി. കേരളം നൽകിയ പുനഃപരിശോധനാ ഹർജിക്കെതിരെ താമരശ്ശേരി രൂപത രംഗത്തെത്തി. നിർദ്ദിഷ്ട ബഫർ സോണിൽ താമസിക്കുന്നവർ വനം കയ്യേറ്റക്കാരും ആദിവാസികളുമാണെന്ന പ്രസ്താവന തിരിച്ചടിയാകുമെന്ന് താമരശ്ശേരി രൂപത പറഞ്ഞു. പരാതികൾ അയയ്ക്കാനും രൂപത ജനങ്ങളോട് ആഹ്വാനം ചെയ്തു. വനംവകുപ്പ് സുപ്രീംകോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജിയിലെ പഴുതുകൾ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് താമരശ്ശേരി രൂപത. നിർദ്ദിഷ്ട ബഫർ സോണിലെ താമസക്കാർ 1977ന് മുന്‍പ് വനം കയ്യേറിയവരും ആദിവാസികളുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ പ്രസ്താവന കോടതിയിൽ ചർച്ചയാകാനുള്ള സാധ്യത താമരശ്ശേരി രൂപത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകൾ നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും ഈ വിവരങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

Read More

കണ്ണൂർ: നിസ്സാര കാരണങ്ങളാൽ അടച്ചുപൂട്ടിയ ഫർണിച്ചർ കട തലശ്ശേരി നഗരസഭ തുറന്നു. മുനിസിപ്പൽ ഉദ്യോഗസ്ഥർ താക്കോൽ ഉടമ രാജ് കബീറിന് കൈമാറി. കട പൂട്ടിയ ശേഷം രാജ്യം വിട്ട രാജ് കബീറും ഭാര്യയും ഇന്നലെയാണ് തിരിച്ചെത്തിയത്. സി.പി.എം പ്രാദേശിക നേതാക്കൾ രാജ് കബീറിന്‍റെ വീട് സന്ദർശിക്കുകയും നഗരസഭയുടെ ഭാഗത്ത് നിന്ന് ഇനിയൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നേതാക്കൾ എത്തിയത്. ഇതിന് പിന്നാലെയാണ് മുനിസിപ്പൽ അധികൃതരുടെ നടപടി. നഗരസഭയുമായി ഏറ്റുമുട്ടലിനില്ലെന്ന് രാജ് കബീര്‍ പറഞ്ഞു. ‘നഗരസഭാ അധികൃതർ തക്കോൽ ഏൽപ്പിച്ചു. ബാക്കിയുള്ള കാര്യങ്ങൾ പിന്നീടു സംസാരിക്കാമെന്നാണ് അവർ പറഞ്ഞത്. 36 ദിവസമായി പൂട്ടിയിട്ട സ്ഥാപനം തുറന്നുകിട്ടുക എന്നുള്ളതായിരുന്നു വലിയ ആവശ്യം. ഹൈക്കോടതിയിൽ പോയതും അതിനുവേണ്ടിയാണ്. ഈ 36 ദിവസങ്ങളിൽ താൻ അനുഭവിച്ച ദുരിതം കേരളത്തിലെ ഒരു ബിസിനസുകാരനും ഉണ്ടാകരുത് എന്ന പ്രാർത്ഥനയാണ്. സ്ഥാപനം നന്നായി പ്രവർത്തിക്കാൻ മുനിസിപ്പാലിറ്റിയുടെ സഹായം ആവശ്യമാണ്. കേരളത്തിലെ ഒരു വ്യവസായിക്കും…

Read More