Author: News Desk

ന്യൂഡല്‍ഹി: ഡൽഹിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ വെടിയുതിർത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ബോബി, പവന്‍ എന്നിവരെയാണ് രണ്ടുദിവസത്തിന് ശേഷം ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, വധശ്രമം ആസൂത്രണം ചെയ്ത, സംഘത്തിലെ പ്രധാനിയായ അർമാൻ അലി ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മുഖ്യപ്രതി അർമാൻ അലിയുമായി പെൺകുട്ടി ചാറ്റ് ചെയ്യുന്നത് നിർത്തിയതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രതികളുടെ മൊഴി. സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞ രണ്ടുവര്‍ഷമായി അര്‍മാനും പെണ്‍കുട്ടിയും തമ്മിൽ പരിചയമുണ്ട്. എന്നാൽ ആറുമാസം മുമ്പ് പെൺകുട്ടി ഇയാളുമായി സംസാരിക്കുന്നത് നിർത്തി. സന്ദേശങ്ങൾക്ക് മറുപടി നൽകാതായി. ഇതോടെയാണ് അർമാൻ ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ഡൽഹിയിലെ സംഗം വിഹാറിൽ 16കാരിക്ക് വെടിയേറ്റത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. വെടിയുതിർത്ത ഉടൻ തന്നെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. തോളിൽ വെടിയേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും…

Read More

കണ്ണൂര്‍/കോഴിക്കോട്: കണ്ണൂരിലെ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടലുണ്ടായതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് പ്രദേശത്തെ വനത്തിനുള്ളിലും ഉരുൾപൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. സെമിനാരി ജംഗ്ഷനിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപ്പാച്ചിലാണ്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂർണമായും വെള്ളത്തിനടിയിലായി. ഈ പ്രദേശത്തെ നിരവധി കടകളിലും വെള്ളം കയറി. ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴ കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇപ്പോഴും തുടരുകയാണ്. മലവെള്ളപ്പാച്ചിലിനെ തുടർന്ന് വിലങ്ങാട് മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മലപ്പുറം കരുവാരക്കുണ്ടിലും കനത്ത മഴയും മണ്ണിടിച്ചിലുമുണ്ട്. കൽക്കുണ്ട്, കേരളാംകുണ്ട് പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.

Read More

കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ ഗ്രൂപ്പിസം ചൂണ്ടിക്കാട്ടിയാണ് പി.സി ചാക്കോ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. പിന്നീട് ശരദ് പവാറുമായി ചർച്ച നടത്തുകയും എൻസിപിയിൽ ചേരുകയും ചെയ്തു. താമസിയാതെ അദ്ദേഹം എൻസിപിയുടെ സംസ്ഥാന പ്രസിഡന്‍റായി. എൻസിപിയിൽ ചേർന്നതോടെയാണ് പിസി ചാക്കോ എൽഡിഎഫിന്‍റെ ഭാഗമായത്. ഇപ്പോഴിതാ എൽഡിഎഫിന്‍റെ പ്രവർത്തന ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. മുന്നണിയിൽ കൂട്ടായ ചർച്ചയും തീരുമാനവും ഇല്ലെന്നും എല്ലാം തീരുമാനിക്കുന്നത് സി.പി.എമ്മും സി.പി.ഐയും ചർച്ച ചെയ്ത ശേഷമാണ് എന്നും ചാക്കോ പറഞ്ഞു. “ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രണ്ടാമൂഴം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. കൂട്ടായ നേതൃത്വത്തിന്‍റെ അഭാവം ഇതിന് തടസ്സമായതായി തോന്നുന്നു. ചെറിയ പാർട്ടിയായാലും വലിയ പാർട്ടിയായാലും മുന്നണിയിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂട്ടായ ചർച്ച വേണം. ലോകായുക്തയുടെ സ്പിരിറ്റ് നിലനിർത്തിക്കൊണ്ട് ഒരു അപ്പീൽ ബോഡി രൂപീകരിക്കാമായിരുന്നു. ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നില്ല. സി.പി.എമ്മും സി.പി.ഐയും സംയുക്തമായാണ് എല്ലാം തീരുമാനിക്കുന്നത്. ലോകായുക്ത വിഷയം മുന്നണി ചർച്ച ചെയ്തിട്ടില്ല. രണ്ട് പാർട്ടികൾ മാത്രമാണ്…

Read More

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബി.ജെ.പി നടത്തിയ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്. ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനത്ത് അത് തകർക്കാൻ സംഘപരിവാറിന്‍റെയും യു.ഡി.എഫിന്‍റെയും നേതൃത്വത്തിൽ ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തുന്ന ക്ഷേമവികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനുളള ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ ബോധപൂർവമായ ഇടപെടലും നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ വികസന പ്രവർത്തനങ്ങൾക്ക് തടസമാകുന്ന ബി.ജെ.പി-യു.ഡി.എഫ് രാഷ്ട്രീയത്തെ തുറന്നുകാട്ടി മുന്നേറുന്ന എൽ.ഡി.എഫ് ജാഥയ്ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഇതിന്‍റെ തുടർച്ചയാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ 23 സി.പി.ഐ(എം) പ്രവർത്തകരെ ആർ.എസ്.എസും യു.ഡി.എഫും എസ്.ഡി.പി.ഐയും ചേർന്ന് കൊലപ്പെടുത്തി. ഇതിൽ 17 പേരെ കൊലപ്പെടുത്തിയത് ബി.ജെ.പിയാണ്. ഇത്തരം വസ്തുതകൾ റിപ്പോർട്ട് ചെയ്യാതെ നിസ്സാര കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് പാർട്ടിയെ കുറിച്ച്…

Read More

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി കുഞ്ഞിന്റെ കുടുംബം. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശികളായ ബിജീഷിന്‍റെയും അശ്വതിയുടെയും മകളാണ് മരിച്ചത്. നേരത്തെ നടത്തിയ സ്കാനിംഗിൽ പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു. രണ്ട് തവണ വേദനയുണ്ടായിട്ടും പ്രസവം നടക്കാതായിട്ടും, സിസേറിയൻ നടത്താൻ ഡോക്ടർ സമ്മതിച്ചില്ലെന്നും കുടുംബം ആരോപിച്ചു. യുവതിയെ ചികിത്സിച്ച ഗൈനക്കോളജി വിഭാഗം ഡോക്ടറായ പ്രീജയ്ക്കെതിരെയാണ് പരാതി നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് കുട്ടി മരിച്ചത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഡോക്ടർക്കെതിരെ കുടുംബം തലശ്ശേരി പൊലീസിലും പരാതി നൽകി.

Read More

തിരുവനന്തപുരം: ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്‍റെ അറിവോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സമാധാനാന്തരീക്ഷം തകർക്കാൻ അവർ ബോധപൂർവമായ ശ്രമം നടത്തുകയാണ്. അതിനുള്ള എല്ലാ പ്രോത്സാഹനവും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജന്റെ വാക്കുകൾ, ” കല്ലുകളും ആയുധങ്ങളുമായി മൂന്ന് ബൈക്കുകളിലായി എത്തിയാണ് ആക്രമിച്ചത്. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെ കല്ലേറുണ്ടായി. ശബ്ദം കേട്ട് പുറത്തിറങ്ങിയാൽ ആരെയെങ്കിലും ആക്രമിക്കാൻ പദ്ധതിയുണ്ടായിരുന്നതായി മനസ്സിലാക്കുന്നു. തിരുവനന്തപുരം മുനിസിപ്പാലിറ്റി നന്നായി പ്രവർത്തിക്കുന്നു. മുനിസിപ്പാലിറ്റി സുഗമമായി പ്രവർത്തിക്കാൻ ബിജെപി സാധാരണയായി അനുവദിക്കില്ല. കൗൺസിൽ യോഗം അലങ്കോലപ്പെടുത്തുകയും ചർച്ച തടസ്സപ്പെടുത്തുകയുമാണ് പതിവ് പരിപാടി. തലസ്ഥാനത്തെ ജനങ്ങളുടെ കഷ്ടകാലത്തിന് മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് 30 ഓളം അംഗങ്ങളുണ്ടായിരുന്നു. അതിന്‍റെ ദുരന്തം അനുഭവിക്കുകയാണ്.”

Read More

കൊച്ചി: എറണാകുളം ജില്ലാ സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമർശനം. കൊച്ചി ഡിഐജി ഓഫീസ് മാർച്ചിലെ നിലപാടിന്‍റെ പേരിൽ കാനത്തിനെതിരെ വിമർശനം ഉയർന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തെ കെ.വി. തോമസിന്‍റെ വരവ് മുന്നണിക്ക് ഗുണം ചെയ്തില്ലെന്നും സമ്മേളന റിപ്പോർട്ടിൽ വിമർശിക്കുന്നു. കൊച്ചിയിലെ ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതും, അതെ തുടർന്നുണ്ടായ കാനം രാജേന്ദ്രന്‍റെ വിമർശനവും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. അന്ന് മൂവാറ്റുപുഴ എം.എൽ.എയായിരുന്ന എൽദോ എബ്രഹാമിനും പരിക്കേറ്റു. സംഭവത്തിൽ കാനം ജില്ലാ നേതൃത്വത്തെ സംരക്ഷിച്ചില്ലെന്ന ആരോപണം അവർ അന്ന് ഉന്നയിച്ചിരുന്നു. കാനം വിരുദ്ധ വിഭാഗം നേതൃത്വം നൽകുന്ന ജില്ലയാണ് എറണാകുളം. ഡി.ഐ.ജി ഓഫീസ് മാർച്ചിന് നേരെ ലാത്തിച്ചാർജ് നടത്തിയത് മനപ്പൂർവ്വമാണെന്ന് ആരോപിച്ച് എറണാകുളത്ത് നിന്നുള്ള രണ്ട് പ്രവർത്തകർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയും അതിന് കാനം നൽകിയ മറുപടിയും മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

Read More

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. അമിത് ഷായെ വള്ളംകളിക്ക് ക്ഷണിച്ച വാര്‍ത്തയും, ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 13ന് പരിഗണിക്കുമെന്ന വാര്‍ത്തയും പങ്കുവെച്ചായിരുന്നു പ്രതികരണം.’സ്വാഭാവികം’ എന്ന തലക്കെട്ടോടെയാണ് ബൽറാം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സെപ്റ്റംബർ നാലിന് നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കണമെന്നും ഓണാഘോഷത്തിൽ പങ്കെടുക്കണമെന്നും ഓഗസ്റ്റ് 23ന് മുഖ്യമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 4 വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നാണ് സൂചന.

Read More

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി പരിസ്ഥിതി മന്ത്രിയുമായ ഗോപാൽ റായ്. ബിജെപി എത്ര ശ്രമിച്ചാലും 2024 ൽ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റായ്. ഞങ്ങളുടെ എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും അറസ്റ്റ് ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞേക്കും. എന്നാൽ 2024 ൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാകൂ. ബി.ജെ.പി അദ്ദേഹവുമായും ആം ആദ്മി പാർട്ടിയുമായും എത്രത്തോളം പോരാടുന്നുവോ അത്രത്തോളം അവർ അവരുടെ കുഴി തോണ്ടുകയാണ്. ഞങ്ങൾ എം എൽ എമാരായി ഇവിടെ ഇല്ലെങ്കിലും ഇനി ആം ആദ്മിയുടെ സർക്കാർ തന്നെ ദില്ലിയിൽ ഇല്ലെങ്കിലും ഞങ്ങൾ രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും. രാജ്യത്തിന് വേണ്ടി മരിക്കുമെന്ന് വരെ ഞങ്ങൾ പ്രതിജ്ഞയെടുക്കും. കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ, ബിജെപി നേതാക്കളുടെ എല്ലാ നുണകളും ഗിമ്മിക്കുകളും ഞങ്ങൾ തുറന്നുകാട്ടി. കൂടുതൽ…

Read More

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര പരിഷ്കരണങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകാൻ രൂപീകരിച്ച കമ്മീഷനുകൾ റിപ്പോർട്ടുകൾ സമർപ്പിച്ചു. മൂന്ന് ഇടക്കാല റിപ്പോർട്ടുകളും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. റിപ്പോർട്ടുകൾക്കായി, www.kshec.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. പ്രൊഫ. ശ്യാം. ബി. മേനോൻ ചെയർമാനായ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ, പ്രൊഫ. എന്‍. കെ. ജയകുമാർ ചെയർമാനായ സർവ്വകലാശാലാനിയമ പരിഷ്കരണ കമ്മീഷൻ, പ്രഫ. സി ടി അരവിന്ദകുമാർ ചെയർമാനായ പരീക്ഷാപരിഷ്കരണ കമ്മീഷൻ എന്നീ കമ്മീഷനുകളാണ് ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിച്ചത്.

Read More