- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
Author: News Desk
തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് എ.ബി.വി.പി പ്രവർത്തകർ കൂടി അറസ്റ്റിലായി. സന്ദീപ്, സെഫിൻ എന്നിവരാണ് പൊലീസിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഹരിശങ്കർ, സതീർഥ്യൻ, ലാൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഹരിശങ്കറും സതീർഥ്യനുമാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ബൈക്കിനു പിന്നിലിരുന്ന് കല്ലെറിഞ്ഞത് ലാൽ ആണെന്നും പൊലീസ് പറയുന്നു. ശനിയാഴ്ച പുലർച്ചെ 1.10 ഓടെയാണ് മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. അതിനിടെ ശനിയാഴ്ച രാത്രി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ വീടിന് നേരെയും കല്ലേറുണ്ടായി. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ആനാവൂരിലെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. ഒരു സംഘം ആളുകൾ വാഹനത്തിൽ വന്ന് വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന്‍റെ മുൻവശത്തെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന മകന്‍റെ കാറിനും കേടുപാടുകൾ സംഭവിച്ചു.…
ഡൽഹി: 4ജിയെക്കാൾ 10 മടങ്ങ് ഇന്‍റർനെറ്റ് വേഗതയുള്ള 5ജി ഇന്ത്യയുടെ പടിവാതിൽക്കൽ നിൽക്കെ സെല്ലുലാർ സാങ്കേതികവിദ്യയുടെ ആറാം തലമുറയായ 6ജി പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി അവതരിപ്പിക്കുമെന്ന് മോദി അവകാശപ്പെട്ടു. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022ന്‍റെ ഗ്രാൻഡ് ഫിനാലെയെ അഭിസംബോധന ചെയ്യവേ, ഈ ദശകത്തിന്‍റെ അവസാനത്തോടെ 6ജി സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്ത് 5 ജി സേവനങ്ങൾ ചെലവുകുറഞ്ഞതും വിശാലവുമായ ശ്രേണിയിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എല്ലാ പ്രധാന നഗര, ഗ്രാമീണ മേഖലകളിലും 5 ജി സേവനങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കും, കേന്ദ്രമന്ത്രി വൈഷ്ണവ് പറഞ്ഞു.
ഡൽഹി: ബി.ജെ.പി പാർലമെന്‍ററി ബോർഡിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പരോക്ഷ പ്രതികരണവുമായി കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരിൽ സംരംഭകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾ പരാജയപ്പെടുമ്പോഴല്ല, മറിച്ച് തന്‍റെ പരിശ്രമങ്ങളിൽ നിന്ന് പുറത്താക്കപ്പെടുമ്പോഴാണ് അവസാനിക്കുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. “ബിസിനസ്സിലോ സാമൂഹിക പ്രവർത്തനത്തിലോ രാഷ്ട്രീയത്തിലോ ഉള്ള ഏതൊരാളെയും സംബന്ധിച്ചിടത്തോളം, മാനുഷിക ബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തി,” അദ്ദേഹം പറഞ്ഞു. ‘അതിനാല്‍, ആരും ഒരിക്കലും ഉപയോഗിച്ച് കഴിഞ്ഞുള്ള പുറംതള്ളലില്‍ ഏര്‍പ്പെടരുത്. അത് നിങ്ങളുടെ നല്ല ദിവസമോ മോശം ദിവസമോ ആകട്ടെ. ഒരിക്കല്‍ നിങ്ങള്‍ ആരുടെയെങ്കിലും കൈപിടിച്ചാല്‍, എല്ലായ്‌പ്പോഴും അതില്‍ മുറുകെ പിടിക്കുക. ഉദയസൂര്യനെ ആരാധിക്കരുത്,’ നിതിന്‍ ഗഡ്കരി പറഞ്ഞു. പാർട്ടിയുടെ പാർലമെന്‍ററി ബോർഡിൽ നിന്ന് അദ്ദേഹത്തെ അടുത്തിടെ പുറത്താക്കിയിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല; മോദിയെ വിമർശിച്ച് രാഹുൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളും പ്രവൃത്തിയും ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഖാദിയെക്കുറിച്ചുള്ള മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് രാഹുൽ മോദിയെ വിമർശിച്ചത്. “വികസിതവും ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞു. ”രാഷ്ട്രത്തിന് ഖാദി’ എന്നാൽ ദേശീയ പതാകയ്ക്ക് ചൈനീസ് പോളിസ്റ്റർ! എല്ലായ്പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല,” മോദിയെ വിമർശിച്ച് രാഹുൽ പറഞ്ഞു. അഹമ്മദാബാദിൽ നടക്കുന്ന ഖാദി ഉത്സവത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിലേക്കും ആത്മ നിർഭർ ഭാരത് എന്ന സ്വപ്നത്തിലേക്കുമുള്ള പ്രചോദനമാണ് ഖാദി എന്ന് പറഞ്ഞിരുന്നു. ഒരു കാലത്ത് സ്വാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദിയും സ്വദേശി ഉത്പന്നങ്ങളും ഇന്ന് വിലകുറഞ്ഞ വസ്തുക്കളായാണ് പരിഗണിക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ സബർമതി തീരത്ത് ഖാദി ഉത്സവ് സംഘടിപ്പിച്ചിരിക്കുന്നത്.
കൊച്ചി: സി.പി.ഐ റിപ്പോർട്ടിൽ മുഖ്യമന്ത്രിക്കെതിരെ പോലും ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതിനാൽ തന്‍റെ പേര് പരാമര്‍ശിച്ചതില്‍ വലിയ കാര്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് കെ.വി. തോമസ് ഇടതുപക്ഷത്തേക്ക് വന്നതാണെന്ന സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തനിക്കെതിരായ പരാമര്‍ശത്തില്‍ വലിയ കാര്യമൊന്നുമല്ല. പാര്‍ട്ടി കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ മുഖ്യമന്ത്രിക്കെതിരെയടക്കം കുറ്റപ്പെടുത്തലുണ്ട്. അപ്പോള്‍ എന്റെ പേര് പരാമര്‍ശിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. പാര്‍ട്ടി കമ്മിറ്റി റിപ്പോര്‍ട്ട് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്’ – അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി തോമസിന്‍റെ വരവാണ് സി.പി.ഐ ഉയർത്തിക്കാട്ടുന്നത്. തോമസിന്‍റെ ഇടത് പ്രവേശം വിപരീത ഫലമുണ്ടാക്കിയെന്ന് സി.പി.ഐ എറണാകുളം ജില്ലാ സമ്മേളന റിപ്പോർട്ടിൽ പറയുന്നു. തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തിയ കെ.വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ നേരിട്ട് നയിക്കാൻ ശക്തരായ ജനനേതാക്കൾക്ക് മാത്രമേ കഴിയൂവെന്നും പിണറായി…
ദില്ലി: ത്രിവർണ പതാക ആലേഖനം ചെയ്യാത്തതോ ത്രിവർണ പതാകയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുകയോ ചെയ്യാത്ത ഒരു കത്തും ഓഗസ്റ്റിൽ തന്‍റെ ഓഫീസിൽ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളും യുവസുഹൃത്തുക്കളും അമൃത് മഹോത്സവത്തിന്‍റെ മനോഹരമായ ചിത്രങ്ങളും കലാസൃഷ്ടികളും അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെ രാഷ്ട്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൻ കി ബാത്തിൽ നടത്തിയ പ്രസംഗത്തിൽ ഓണം ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ഉത്സവങ്ങളെക്കുറിച്ചും മോദി പരാമർശിച്ചു. ആഘോഷങ്ങളുടെ നാളുകൾ വരുന്നു. ‘ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി ഓണാഘോഷവും ആരംഭിക്കുകയാണ്. ഓണം പ്രത്യേകിച്ച് കേരളത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ്’ നരേന്ദ്ര മോദി പറഞ്ഞു. ഓഗസ്റ്റ് 30നാണ് ഹര്‍ത്താലിക തീജ്. സെപ്റ്റംബർ ഒന്നിന് ഒഡീഷയിൽ നുആഖായ് ഉത്സവവും ആഘോഷിക്കും. നുആഖായ് എന്നാൽ പുതിയ ഭക്ഷണം എന്നാണ് അർത്ഥം, അതിനർത്ഥം, മറ്റ് പല ഉത്സവങ്ങളെയും പോലെ, ഇത് നമ്മുടെ കാർഷിക പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവം കൂടിയാണെന്നാണ്. ഇതിനിടയിൽ ജൈന സമുദായത്തിന്‍റെ…
അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയ്യേറ്റത്തിന് ഒത്താശ ചെയ്ത് അധികൃതർ. കയ്യേറ്റത്തെ എതിർക്കുന്നവരെ കൊല്ലുമെന്ന് ഭൂമാഫിയ ഭീഷണിപ്പെടുത്തുകയാണ്. നീതി നടപ്പാക്കേണ്ട പൊലീസും കയ്യേറ്റക്കാർക്കൊപ്പമാണെന്ന് ആദിവാസികൾ പറയുന്നു. പൊലീസിന്‍റെ സഹായത്തോടെയാണ് ഭൂമി കയ്യേറിയത്. അളക്കാൻ വില്ലേജ് ഓഫീസറും ഉണ്ടാകും. വ്യാജ രേഖകളുടെ മറവിലാണ് കയ്യേറ്റങ്ങൾ നടക്കുന്നത്. കഴിഞ്ഞ മാസം കയ്യേറ്റം നടന്ന മരപ്പാലം ഊരിലെ നഞ്ചി, കാളിയമ്മ, വെള്ളിങ്കിരി, പളനി സ്വാമി എന്നിവർക്ക് പറയാനുള്ളത് കയ്യേറ്റ മാഫിയയുടെ ക്രൂരതകളെക്കുറിച്ചാണ്. കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 523/2 വിഭാഗത്തിൽപ്പെട്ട ബധിരന്റെയും നഞ്ചന്‍റെയും ഭൂമി കയ്യേറിയവർ ജൂലൈ 14ന് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്ത് താൽക്കാലിക ഇഞ്ചക്ഷൻ ഓർഡർ വാങ്ങിയിരുന്നു. ജൂലൈ 23ന് കൈയേറ്റക്കാർ ബുൾഡോസറുമായി ഭൂമിയിൽ പ്രവേശിച്ച് പണി തുടങ്ങി. ആദിവാസികൾ പണി തടഞ്ഞതോടെ ഷോളയൂർ പൊലീസ് സ്ഥലത്തെത്തി താക്കീത് ചെയ്തു. മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് കുടിലും പൊളിച്ചുനീക്കി.
ഗാന്ധിനഗര്‍: തെരുവുനായ്ക്കളെക്കുറിച്ച് കേൾക്കുമ്പോൾ നാമെല്ലാവരും ഇപ്പോൾ ഭയപ്പെടുന്നു. അടുത്തിടെ, നിരവധി ആളുകൾക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് കടിയേറ്റിട്ടുണ്ട്. കടിയേറ്റവരിൽ ചിലർ പേവിഷബാധയേറ്റ് മരിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിലർ ഇപ്പോഴും തെരുവ് നായ്ക്കളെ സ്നേഹിക്കുന്നു. ഗുജറാത്തിൽ തെരുവുനായ്ക്കളെ പരിചരിക്കുന്ന രീതി നമ്മെയെല്ലാം അത്ഭുതപ്പെടുത്തും. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പാലൻപൂർ താലൂക്കിലെ കുഷ്കൽ ഗ്രാമത്തിൽ താമസിക്കുന്ന തെരുവ് നായ്ക്കൾ വളരെ ആഢംബര ജീവിതമാണ് നയിക്കുന്നത്. തെരുവുനായ്ക്കളോടുള്ള ഈ ഗ്രാമത്തിലെ ജനങ്ങളുടെ സ്നേഹത്തെക്കുറിച്ച് കേൾക്കുമ്പോൾ എല്ലാവർക്കും കൗതുകം തോന്നും. ഗ്രാമത്തിലെ ഓരോ തെരുവ് നായ്ക്കളും ആഡംബര ജീവിതം നയിക്കുന്നു, ഈ നായ്ക്കളുടെ പേരില്‍ കോടിക്കണക്കിന് സ്വത്തുക്കള്‍ ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ഈ ഗ്രാമത്തിലെ ആളുകൾ തെരുവ് നായ്ക്കളെ അവരുടെ പൂർവികരെപ്പോലെയാണ് പരിഗണിക്കുന്നത്.
നോയിഡ: നോയിഡയിലെ സൂപ്പർടെക്കിന്‍റെ ഇരട്ട കെട്ടിടം പൊളിച്ചുമാറ്റി. ഇന്ത്യയില്‍ ഇതുവരെ പൊളിച്ചുനീക്കുന്നതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് 40 നിലകളുള്ള ഈ ഇരട്ട ടവറുകള്‍. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള പ്രശസ്തമായ ഇരട്ടഗോപുരങ്ങൾ ഉച്ചയ്ക്ക് 2.30 ഓടെയാണ് തകർന്നുവീണത്. അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകൾ പൊളിക്കുന്നത്. രണ്ട് ടവറുകളിലായി 900 ഫ്ലാറ്റുകളുണ്ട്. കെട്ടിടം പൊളിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഇന്നലെ തന്നെ പൂർത്തിയായിരുന്നു. 3,700 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് കെട്ടിടത്തിൽ നിറച്ചിരുന്നത്.
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിയ്‌ക്കെതിരേ പരാതിയുമായി കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങിന്റെ മരണത്തിലാണ് അമ്മ വീണാദേവി പരാതിയുമായി പോലീസിനെ സമീപിച്ചത്. കാമുകി സോനം അലിയും ഇവരുടെ സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മകന്‍ ജീവനൊടുക്കിയതെന്നും ഇത് വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ജൂണ് 27നാണ് രാഹുൽ സിംഗിനെ ഉദ്ദ്‌ന പട്ടേല്‍ നഗറിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകി സോനം അലിക്കൊപ്പമാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിൽ രാഹുലിനെ കണ്ടെന്നായിരുന്നു യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ രാഹുൽ തുണിമില്ലിൽ ജോലി ചെയ്യാനാണ് സൂറത്തിൽ എത്തിയത്. അമ്മയെയും സഹോദരിയെയും ഒപ്പം കൊണ്ടുവന്നിരുന്നു. ഇതിനിടയിൽ സഹപ്രവർത്തകയായ സോനം അലിയുമായി അടുപ്പത്തിലായി. സോനത്തെ വിവാഹം കഴിക്കണമെന്നായിരുന്നു യുവാവിന്‍റെ ആഗ്രഹം. എന്നാൽ രാഹുലിന്‍റെ കുടുംബം ഇതിനെ എതിർത്തു. ഇതോടെ വീടുവിട്ടിറങ്ങിയ…