- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കൻ മേഖലയിൽ കൂടുതൽ മഴയുണ്ടാകും. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള വടക്കൻ ജില്ലകളിലും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തിനടുത്തും തെക്കൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ന്യൂനമർദ്ദ പ്രദേശവുമാണ് കനത്ത മഴയ്ക്ക് കാരണം. ഇതിന്‍റെ പ്രഭാവത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകും. നാളെയും മറ്റന്നാളും കേരളത്തിലെ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചി: ലിംഗ നിഷ്പക്ഷത വിഷയത്തിൽ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അപക്വമായ പ്രായത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും വെള്ളാപ്പള്ളി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട ആവശ്യമില്ലെന്നും അത് ഇന്ത്യയുടെ സംസ്കാരമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നില്ല. നമ്മുടേത് ഇന്ത്യയുടെ സംസ്കാരമാണ്. നമ്മളാരും അമേരിക്കയിൽ ജീവിക്കുന്നില്ല. ഇവിടെയുള്ള ക്രിസ്ത്യൻ, മുസ്ലിം മാനേജ്മെന്‍റ് കോളേജുകളിൽ പോയാൽ ഒരു പുരുഷനും സ്ത്രീയും പരസ്പരം കെട്ടിപ്പിടിക്കുന്നത് നിങ്ങൾക്ക് കാണാനാവില്ല. എന്നാൽ എൻ.എസ്.എസിന്‍റെയോ എസ്.എൻ.ഡി.പി.യുടെയോ കോളേജിൽ പോയാൽ അരാജകത്വമാണ് കാണാൻ സാധിക്കുന്നത്. പെൺകുട്ടി ആൺകുട്ടിയുടെ മടിയിൽ തലവെച്ച് കിടക്കുന്നു, അത് തിരികെ ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാരുകൾക്കെതിരെ സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ഹിന്ദു ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ കയ്യടക്കിയിരിക്കുകയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും സമാനമായ ശ്രമം നടന്നിരുന്നു. താനും ചീഫ് ജസ്റ്റിസ് യു.യു ലളിതും ചേർന്നാണ് തടഞ്ഞതെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ ഏറ്റെടുക്കുന്നത് അവയിൽ നിന്നുള്ള വരുമാനം കണ്ടാണെന്നും അവർ പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ നിന്ന് ചുറ്റുമുള്ളവരോട് ഇന്ദു മൽഹോത്ര സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്.
ന്യൂഡല്‍ഹി: ഏറെ നാളത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് കോൺഗ്രസിന്‍റെ പുതിയ പ്രസിഡന്‍റിനായി തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഒക്ടോബർ 17നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. 17ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം 19ന് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ നേരത്തെ തന്നെ മുന്നോട്ട് വച്ചിരുന്നു. അതേസമയം, രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഒരു വിഭാഗം ആളുകൾ ആഗ്രഹിക്കുന്നു. എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷനാകാൻ രാഹുൽ താൽപര്യം കാണിച്ചില്ല. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന സൂചനയാണ് ഹരീഷ് റാവത്ത് നൽകുന്നത്. “രാഹുൽ ഗാന്ധി ഉടൻ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അദ്ദേഹം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ എല്ലാ പാർട്ടി പ്രവർത്തകരും. അതിനായി ഞാൻ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുന്നു,” റാവത്ത് ഞായറാഴ്ച പറഞ്ഞു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍…
എറണാകുളം: നോയിഡയിൽ നിയമം ലംഘിച്ചു നിർമിച്ച ഇരട്ട ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തപ്പോൾ അതിന്റെ പ്രകമ്പനങ്ങൾ ഇങ്ങ് എറണാകുളം ജില്ലയിലെ മരടുകാരുടെ മനസ്സിലും മുഴങ്ങുന്നുണ്ടാകും. രണ്ടര വർഷം മുൻപ് സമാനമായ സ്ഫോടനം ഇവിടെയും നടന്നിരുന്നു. ഭൂമിയിലേക്ക് വീണ 69,600 ടൺ അവശിഷ്ടങ്ങളുടെ ആഘാതത്തിൽ നിന്ന് അവരുടെ മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല. നോയിഡയിലെ സെക്ടർ 93 എയിലെ സെയാൻ (29 നില), അപ്പെക്സ് (32 നിലകൾ) ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്ന സൂപ്പർടെക് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഇരട്ട ടവറുകളാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിൽ തകർത്തത്. ഇരട്ട കെട്ടിടങ്ങളിൽ 1000 അപ്പാർട്ട്മെന്‍റുകൾ ഉണ്ടായിരുന്നു. അതിനായി പണം മുടക്കിയവരുടെ സ്വപ്നങ്ങളും അവിടെ തകർന്നു. ഒന്നാം പ്രതി റിയൽ എസ്റ്റേറ്റ് കമ്പനിയാണ്. അവരുടെ ലാഭലക്ഷ്യങ്ങളാണ് നിയമം ലംഘിച്ച് കെട്ടിടങ്ങൾ ഉയരാൻ കാരണം. എന്നാൽ ആ നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വം ആ ഉത്തരവാദിത്തത്തിൽ നിന്ന് സമർത്ഥമായി ഒഴിഞ്ഞുമാറുന്നു. നോയിഡയിൽ ഇന്ന് ‘മരട്’ ആവർത്തിച്ചു. നാളെ…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി പതിവായി ട്വിറ്ററിൽ എത്തുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്നലെ മോദി പറഞ്ഞതിനെതിരെയും രാഹുൽ രംഗത്തെത്തിയിരുന്നു. ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഖാദി പ്രചോദനമാകുമെന്ന് മോദി ശനിയാഴ്ച ഗുജറാത്തിൽ പറഞ്ഞിരുന്നു. ‘രാജ്യത്തിന് ഖാദി, എന്നാൽ ദേശീയ പതാകയ്ക്ക് ചൈനീസ് പോളിസ്റ്ററും. എല്ലായ്‌പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല.’ രാഹുൽ ട്വീറ്റ് ചെയ്തു. യന്ത്രം കൊണ്ടോ പോളിസ്റ്റർ കൊണ്ടോ നിർമ്മിച്ച പതാകകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രം നീക്കിയിരുന്നു. പുതിയ ഭേദഗതി പ്രകാരം പരുത്തി, പോളിസ്റ്റർ, ഖാദി, സിൽക്ക് ഖാദി, കമ്പിളി മുതലായവ ഉപയോഗിച്ച് നിർമ്മിച്ച പതാകകൾ ഉപയോഗിക്കാം. ഇതുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിൽ കൂടുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിൽ നിന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസവും ഈ ജില്ലകളിലും കനത്ത മഴ തുടരും. അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിൽ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.
ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിശേഷിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആ വാക്ക് ഉപയോഗിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഇർഫാൻ ഹബീബിനെ ഗുണ്ടയായും കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രനെ ക്രിമിനലായും വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഞാന്‍ ആ വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അത് എന്റെ ടെര്‍മിനോളജി അല്ല. എന്നാല്‍ ഒരു വ്യക്തി ശാരീരികമായി നിങ്ങളെ അക്രമിച്ചാല്‍ അയാളെ നിങ്ങള്‍ എന്ത് വിളിക്കും? ഞാന്‍ അങ്ങനെ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഇര്‍ഫാന്‍ ഹബീബ് ആവര്‍ത്തിച്ച് ചോദിച്ചത് എനിക്കെന്താണ് കണ്ണൂരിലെ പരിപാടിയില്‍ കാര്യം എന്നാണ്. ക്ഷണിച്ചിട്ടാണ് വന്നതെന്ന് ഈ വി.സി ഒരിക്കല്‍ പോലും പറഞ്ഞില്ല” ഗവർണർ പറഞ്ഞു.
നടൻ മമ്മൂട്ടിയുടെ സൗജന്യ പഠന സഹായ പദ്ധതിയായ ‘വിദ്യാമൃതം 2’ ആരംഭിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന പദ്ധതിയാണ് വിദ്യാമൃതം. കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ സ്ഥാപകനും രക്ഷാധികാരിയുമായ മമ്മൂട്ടിയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളുടെ പട്ടിക എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാന് കൈമാറിയത്. കോവിഡ് മഹാമാരിയും പ്രകൃതിക്ഷോഭവും മൂലം അനാഥരായ വിദ്യാർത്ഥികളുടെ കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിയാണ് വിദ്യാമൃതം 2. മാതാപിതാക്കളെ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസമാണ് സംഘടന ഏറ്റെടുക്കുന്നത്. പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായിരിക്കും. എൻജിനീയറിംഗ്, പോളിടെക്നിക് കോഴ്സുകൾ , വിവിധ ആർട്ട്സ്, കൊമേഴ്സ്, ഫാർമസി ബിരുദ, ബിരുദാനന്തരബിരുദ വിഷയങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. വരും വർഷങ്ങളിൽ വിപുലീകരിക്കുന്ന ഈ പദ്ധതി കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന വിവിധ സ്കോളർ ഷിപ്പുകളും അവതരിപ്പിക്കും.
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ-മാനന്തവാടി റോഡിലാണ് ഉരുൾപൊട്ടലുണ്ടായത്. കാഞ്ഞിരപ്പുഴയിൽ വെള്ളം ശക്തമായി ഉയരുകയാണ്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തുടർച്ചയായ രണ്ടാം ദിവസമാണ് കണ്ണൂരിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാടും വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായി. മലവെള്ളം കുത്തിയൊഴുകിയതോടെ വിലങ്ങാട് പാലം പൂർണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.