- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്‍. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
Author: News Desk
സ്പെഷ്യല്‍ മാര്യേജ് ആക്ട്: വിവാഹ നോട്ടീസ് പരസ്യമാക്കുന്നത് വിലക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വിവാഹത്തിന് ഒരു മാസം മുമ്പ് രജിസ്ട്രാര്‍ ഓഫീസില്‍ പതിക്കണമെന്ന വ്യവസ്ഥയ്ക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിവാഹിതര്‍ ആകുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മലയാളിയും മിശ്രവിവാഹിതയുമായ ആതിര ആര്‍.മേനോന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വ്യവസ്ഥകള്‍ നേരിട്ട് ബാധിക്കാത്ത വ്യക്തി നല്‍കുന്ന ഹര്‍ജിയെ പൊതുതാത്പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി തള്ളിയത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതര്‍ ആകുന്നവര്‍, ജില്ലയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് മുമ്പാകെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ മുന്‍കൂറായി നല്‍കണം. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന് ചുരുങ്ങിയത് 30 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം. വിവാഹിതര്‍ ആകാന്‍ പോകുന്നവരുടെ പേര്, ജനന തീയതി, പ്രായം, ജോലി, രക്ഷകര്‍ത്താക്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ…
രാജ്യത്ത് അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഏകീകരിച്ചു. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റുകൾ ലഭ്യമാക്കുന്നത് രാജ്യത്തുടനീളമുള്ള പൗരൻമാർക്ക് കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് 2022 ഓഗസ്റ്റ് 26ന് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. 1949ലെ അന്താരാഷ്ട്ര റോഡ് ട്രാഫിക് കൺവെൻഷനിൽ ഒപ്പുവച്ച രാജ്യമായ ഇന്ത്യ, ഈ കൺവെൻഷൻ നിർദ്ദേശിച്ച പ്രകാരം രാജ്യങ്ങൾ പരസ്പരം യോജിക്കുന്ന വിധത്തിൽ ലൈസൻസ് നൽകാൻ തീരുമാനിച്ചു. നിലവിലുള്ള അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റിന്‍റെ ഫോർമാറ്റ്, വലുപ്പം, പാറ്റേൺ, നിറം മുതലായവ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായിരുന്നു. ഇക്കാരണത്താൽ, പല പൗരൻമാരും വിദേശ രാജ്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടു. പുതിയ ഭേദഗതിയോടെ, ജനീവ കൺവെൻഷന്‍റെ അടിസ്ഥാന മാതൃക അനുസരിച്ച് ഇന്ത്യയിലുടനീളം പെർമിറ്റുകളുടെ ഫോർമാറ്റ്, വലുപ്പം, നിറം മുതലായവ ക്രമപ്പെടുത്തി.
മുംബൈ: പേപർ മാഗസിന് വേണ്ടി നടത്തിയ നഗ്ന ഫോട്ടോഷൂട്ടിൽ ബോളിവുഡ് നടൻ രൺവീർ സിങ്ങിന്‍റെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിയോടെ ചെമ്പൂർ പൊലീസ് സ്റ്റേഷനിലെത്തിയ താരം രാത്രി ഒൻപത് മണിയോടെയാണ് മടങ്ങിയത്. ആവശ്യമെങ്കിൽ വീണ്ടും വിളിക്കുമെന്ന് പൊലീസ് അറിയിച്ചു. ശ്യാം മംഗ്രാം ഫൗണ്ടേഷൻ എന്ന എൻജിഒയാണ് രൺവീറിനെതിരെ പരാതി നൽകിയത്. രൺവീറിന്‍റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഇതെല്ലാം പബ്ലിസിറ്റിക്കുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങളെ ചെറുക്കണമെന്നും മുംബൈയിലെ ചെമ്പൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് രൺവീറിനെതിരെ ഐടി നിയമത്തിലെ 292, 294, ഐടി ആക്ടിലെ 509, 67 (എ) വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ചായയും ലഘുഭക്ഷണവും വിൽക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നോട്ടീസ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. എന്നാൽ, ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഹർജിക്കാരന് മറ്റ് ഫോറങ്ങളെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്തെ എല്ലാ വാണിജ്യ വിമാനത്താവളങ്ങളിലും 15 മുതൽ 20 രൂപ വരെ നിരക്കിൽ ചായ, കാപ്പി, ലഘുഭക്ഷണം എന്നിവ വിൽക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തൃശൂരിലെ കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് 2020 ഓഗസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച നിർദ്ദേശം നടപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, വിമാനത്താവളങ്ങളിലെ കഫെറ്റീരിയകളിലെ വില നിർണയത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരന്‍റെ മൗലികാവകാശവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇതിൽ ഉൾപ്പെടുന്നില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. അഭിഭാഷകനായ ദേബാശിഷ് ബെരുഖയാണ് ഹർജിക്കാരന്…
തിരുവനന്തപുരം: ‘കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍’ ആരാധനാലയങ്ങള്‍ ഏറ്റെടുക്കുകയാണ് എന്ന സുപ്രീംകോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കഴിഞ്ഞ വര്‍ഷത്തെ പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് 229 കോടി രൂപയുടെ സഹായം നല്‍കിയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്ര ബോര്‍ഡുകള്‍ക്ക്, ക്ഷേത്രങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍ കൃഷിയടക്കമുള്ള വാണിജ്യ സംരംഭങ്ങള്‍ക്കായി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു ഇക്കാര്യം അദ്ദേഹം പറഞ്ഞത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നത് അത് ഉണ്ടാക്കുന്ന വരുമാനം കൊണ്ടാണെന്ന് ഇന്ദു മല്‍ഹോത്ര പറഞ്ഞിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് എന്നിവയ്ക്ക് സർക്കാർ 165 കോടി രൂപ അനുവദിച്ചതായി രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. 2018ലെ വെള്ളപ്പൊക്കവും കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധിയുടെ സമയത്ത് ക്ഷേത്രങ്ങളേയും ധനസഹായത്തിനായി പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം: കഴക്കൂട്ടം ബൈപ്പാസിലെ ടോൾ നിരക്ക് പുനർനിർണയിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോവളം മുതൽ കാരോട് വരെയുള്ള നിർമ്മാണം പൂർത്തിയാകാത്ത ഭാഗത്തെ ഒഴിവാക്കിയാണ് നിരക്ക് പുനർനിർണയിക്കേണ്ടത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ബൈപ്പാസിലെ പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നാറ്റ് പാക്ക്, പൊലീസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവർ പഠനം നടത്തി നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശത്തിലുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ആണ് വിഷയത്തിൽ കോടതിയെ സമീപിച്ചത്.
നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അമിത് ഷായെ ക്ഷണിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍
നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷം. നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിക്കാൻ മുഖ്യമന്ത്രിക്ക് നാണമുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ചോദിച്ചു. “പിണറായിക്ക് അഭിമാനബോധമില്ല. സ്വന്തം കാര്യം കാണാന്‍ ആരുടെ കാലും പിടിക്കുന്ന രീതിയാണ്” സുധാകരന്‍ പറഞ്ഞു. ഓഗസ്റ്റ് 23ന് നെഹ്റു ട്രോഫി വള്ളംകളി കാണാൻ അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്തയച്ചിരുന്നു.
തിരുവനന്തപുരം: ഐടി പാർക്കുകളിലെ ജീവനക്കാർക്ക് വിനോദ അവസരങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നികുതി വകുപ്പ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. ഐടി വകുപ്പിന്‍റെ നിർദേശങ്ങൾ പരിഗണിച്ചാണ് നടപടി. നിലവിലുള്ള നിർദ്ദേശങ്ങൾ മാറ്റണോ അതോ നിയമസഭയിൽ ചർച്ച ചെയ്യണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സബ്ജക്ട് കമ്മിറ്റി തീരുമാനമെടുക്കും. എക്സൈസ്, നികുതി വകുപ്പിന്‍റെ നിർദ്ദേശങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നും ഐടി വകുപ്പ് നിർദ്ദേശിച്ചിട്ടില്ല. ഡെവലപ്പർമാരെയും കോ-ഡെവലപ്പർമാരെയും മാത്രമേ മദ്യം വിതരണം ചെയ്യാൻ അനുവദിക്കാവൂ എന്നാണ് സർക്കാർ തീരുമാനം. ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ ബാർ ഓപ്പറേറ്റർമാരെ അനുവദിക്കില്ല. ഐ.ടി പാർക്കുകളിൽ മദ്യവിതരണത്തിന് എഫ്എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണ് തീരുമാനം. സർക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദ കേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം.
കൊച്ചി: സിൽവർ ലൈൻ സാമൂഹികാഘാത പഠനം നിർത്തിവച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. അതിനാൽ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ വിവിധ വകുപ്പുകൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അതേ സമയം പ്രതിഷേധക്കാർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ അവസ്ഥയെന്താണെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
ഓണക്കിറ്റിനെ അവഹേളിച്ച ട്വൻ്റി20ക്കെതിരെ അഡ്വ. പിവി ശ്രീനിജിൻ എംഎൽഎ. ഓണക്കിറ്റിനെതിരായി ട്വൻ്റി-20 കിഴക്കമ്പലം ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചാണ് ശ്രീനിജിൻ എംഎൽഎ രംഗത്തുവന്നത്. ‘മുതലാളി പാർട്ടിയുടെ ജനാധിപത്യബോധം’ എന്നാണ് പോസ്റ്റിനെ വിമർശിച്ചിരിക്കുന്നത്. വിമർശിക്കാം പക്ഷെ ഇത്രയും തരം താഴരുത് എന്നും അദ്ദേഹം പറയുന്നു. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്: “നമ്മുടെ സംസ്ഥാനത്തെ സാധാരണക്കാരായ ഒരാൾ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന് (പ്രത്യേകിച്ച് ഓണക്കാലത്ത് ) എന്നുകരുതി ഒരു കരുതലായ് നമ്മുടെ സർക്കാർ നൽകുന്ന ഓണകിറ്റിനെ വിമർശിച്ച് പ്രാദ്ദേശിക പഞ്ചായത്തുപാർട്ടി അവരുടെ ഒഫീഷ്യൽ പേജിൽ ഇട്ടിരിക്കുന്ന പോസ്റ്റ് വെട്ടലോടുകൂടി ഇവിടെ കൊടുക്കുന്നു.മുതലാളി പാർട്ടിയുടെജനാധിപത്യബോധം.വിമർശിക്കാം, പക്ഷേ ഇത്രയും തരം താഴരുത്.” അദ്ദേഹം കുറിച്ചു.