- മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം
- പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
- അന്‍വറിന്റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ: അടൂര്‍ പ്രകാശ്
- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
Author: News Desk
കൊച്ചി: മഴ വീണ്ടും ശക്തമായതോടെ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുകയും അധികജലം ഒഴുക്കിവിടാൻ നടപടി ആരംഭിക്കുകയും ചെയ്തു. ചട്ടപ്രകാരം ഇടമലയാർ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഇന്നലെ വൈകുന്നേരം 50 സെന്‍റീമീറ്റർ വീതം ഉയർത്തി. 65.35 ക്യുമെക്സ് വെള്ളമാണ് തുറന്നുവിടുന്നത്. ജലനിരപ്പ് 164.08 മീറ്ററിലെത്തിയപ്പോഴാണ് ഇന്നലെ വൈകുന്നേരത്തോടെ തുറന്നത്. പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 421.50 മീറ്ററിലെത്തിയതിനാൽ രണ്ട് ഷട്ടറുകൾ കൂടി തുറക്കും. നിലവിൽ തുറന്നിരിക്കുന്ന ഷട്ടറിന് പുറമേയാണിത്. ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ പറഞ്ഞു. പെരിയാറിലെ ജലനിരപ്പ് ഇന്നലെ രാവിലെ സമുദ്രനിരപ്പിൽ നിന്ന് 1.9 മീറ്റർ ഉയർന്നു. വൈകുന്നേരത്തോടെ ഇത് 1.2 മീറ്ററായി കുറഞ്ഞു. രാവിലെ ആലുവ മണപ്പുറത്ത് വെള്ളം കയറിയതിനെ തുടർന്ന് വാഹന പാർക്കിംഗ് ഏരിയയിൽ ബലിതർപ്പണം നടത്തി. ഞായറാഴ്ച രാത്രി പൂയംകുട്ടി, കുട്ടമ്പുഴ പുഴകളിലെ ജലനിരപ്പ് ഉയർന്ന് വനമേഖലയിൽ വെള്ളം കയറി.
ഡൽഹി: യാത്രക്കാരുടെയും ചരക്ക് കടത്തുകാരുടെയും വ്യക്തിഗത വിവരങ്ങൾ വിറ്റ് പണം സമ്പാദിക്കാനുള്ള നീക്കം റെയിൽവേയുടെ കീഴിൽ വരുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) താൽക്കാലികമായി പിൻവലിച്ചു. ഇതിന്‍റെ ഭാഗമായി വിവര കൈമാറ്റം നടത്താൻ കൺസൾട്ടന്‍റിനെ ക്ഷണിച്ചുകൊണ്ടുള്ള ടെൻഡർ ഐആർസിടിസി പിൻവലിച്ചു. സ്വകാര്യ, സർക്കാർ കമ്പനികൾക്ക് വ്യക്തിഗത വിവരങ്ങൾ വിറ്റ് പ്രതിവർഷം 1,000 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. വ്യക്തിഗത വിവരങ്ങൾ വിൽക്കാനുള്ള നീക്കം സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹിക സംഘടനകളും സമൂഹ മാധ്യമങ്ങളും രംഗത്തുവന്നിരുന്നു. ശശി തരൂർ എം.പി അദ്ധ്യക്ഷനായ പാർലമെന്‍ററി കമ്മിറ്റി വെള്ളിയാഴ്ച യോഗം ചേർന്ന് ഐ.ആർ.സി.ടി.സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ഇതേതുടർന്നാണ് ടെൻഡർ പിൻവലിച്ചത്. കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ച ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പാസായ ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ഐആർസിടിസിയുടെ തീരുമാനം. ഓൺലൈനായി ടിക്കറ്റ് വാങ്ങുമ്പോൾ നൽകുന്ന ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, ആധാർ വിശദാംശങ്ങൾ, വിലാസം, പ്രായം, യാത്രക്കാരുടെ എണ്ണം, ക്ലാസ്, ടിക്കറ്റിനുള്ള…
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്. മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഡല്‍ഹി: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഹൃദയാഘാത മരണങ്ങൾ വർദ്ധിച്ചു വരികയാണ്. 2021ൽ 3,872 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. 2020ൽ ഇത് 3,465 ആയിരുന്നു. ഹൃദയാഘാത മരണങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ-10,489. ഗുജറാത്ത് (2,949), കർണാടക (1,754), മധ്യപ്രദേശ് (1,587), തമിഴ്നാട് (1,274), രാജസ്ഥാൻ (1,215) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. അരുണാചൽ പ്രദേശിലാണ് ഏറ്റവും കുറവ്-ഒമ്പത്. ആത്മഹത്യാ നിരക്കും വർധിച്ചു.
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം 15-ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാക്കളുമായി മന്ത്രിതല ഉപസമിതി ഇന്ന് ചർച്ച നടത്തും. തങ്ങളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് പ്രതിഷേധക്കാർ ഇന്നലെ രാത്രി നിരാഹാര സമരം അവസാനിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് സമരസമിതി. ഇന്നും തുറമുഖ നിർമ്മാണ സ്ഥലത്ത് പ്രവേശിച്ച് പ്രതിഷേധിക്കാനാണ് സമരസമിതിയുടെ തീരുമാനം. മന്ത്രിതല ഉപസമിതി ഇന്ന് സമരക്കാരുമായി വീണ്ടും ചർച്ച നടത്തും. ഞായറാഴ്ചയാണ് ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമരസമിതി നേതാക്കൾ ചർച്ചയ്ക്ക് എത്തിയില്ല. തുറമുഖത്തിന്‍റെ നിർമ്മാണം നടത്താൻ കഴിയില്ലെന്ന നിലപാട് മന്ത്രിമാർ സമരക്കാരെ അറിയിക്കും. മറ്റ് ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിൽ സമരത്തിൽ നിന്ന് പിൻമാറണമെന്ന നിലപാട് സർക്കാർ സ്വീകരിക്കും. തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തി സമരം പാടില്ലെന്ന് ഉത്തരവിട്ട ഹൈക്കോടതി 31ന് കേസ് വീണ്ടും പരിഗണിക്കും. കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും കൂടുതൽ പ്രതിഷേധ പരിപാടികൾ നടത്തുക. പുരോഹിതർ ഉൾപ്പെടെയുള്ള സമരക്കാരെ…
തിരുവനന്തപുരം: ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. തിരുവോണത്തിനായി ഇനി വെറും 10 ദിവസത്തെ കാത്തിരിപ്പ്. ഇന്ന് മുതൽ വീടിന്‍റെ വീട്ടുമുറ്റങ്ങളിൽ 10 ദിവസത്തേക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികളുമായി പൂക്കളം ഒരുങ്ങും. അത്തം നാളിൽ പൂക്കളം ഒരുക്കി മലയാളികൾ ഓണാഘോഷത്തിന് തുടക്കമിട്ടു. ചാണകം മെഴുകി പൂക്കളം ഇടുന്ന രീതി നന്നേ കുറഞ്ഞുവെങ്കിലും സ്‌നേഹത്തിന്റെ കളങ്ങളിലേക്ക് പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഇങ്ങനെ നിറയുന്നുണ്ട്. കഥകളി, വള്ളംകളി, ദേവരൂപങ്ങൾ എന്നിവ വരും ദിവസങ്ങളിൽ പൂക്കളങ്ങള്‍ക്ക് ഡിസൈനുകളാകും. ചിങ്ങം അത്തം നാളിൽ ആരംഭിക്കുന്ന ഓണാഘോഷം തിരുവോണത്തിന് ശേഷം ചതയം വരെ നീളും. ഓണക്കോടി വാങ്ങിയും സദ്യ ഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്.
ലക്നൗ: വീടിനുള്ളിൽ നമസ്കാരം നടത്തിയതിന് ഉത്തർപ്രദേശിൽ 26 പേർക്കെതിരെ കേസെടുത്തു. പ്രാദേശിക അധികാരികളിൽ നിന്ന് അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഓഗസ്റ്റ് 24ന് ഛജ്‌ലെറ്റ് പ്രദേശത്തെ ദുല്‍ഹെപൂര്‍ ഗ്രാമത്തിലെ രണ്ട് വീടുകളിൽ കുറച്ച് ആളുകൾ നമസ്കാരം നടത്താൻ ഒത്തുകൂടി. ഇതിനെതിരെ അയൽവാസികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതായി മൊറാദാബാദ് എസ് പി സന്ദീപ് കുമാര്‍ മീണ പറഞ്ഞു. നിയമവിരുദ്ധമായ കൂട്ടം ചേരലിനും സ്പര്‍ധ ഉണ്ടാക്കിയതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 505 (2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട്ടുടമസ്ഥർക്കെതിരെയും കേസെടുത്തതായി എസ്.പി പറഞ്ഞു. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള രംഗത്തെത്തി. “അയൽവാസികളിൽ ഒരാൾക്ക് 26 സുഹൃത്തുക്കളും ബന്ധുക്കളും ഉള്ള ഒരു ഹവാൻ ഉണ്ടെങ്കിൽ അത് തികച്ചും സ്വീകാര്യമായിരിക്കുമെന്നാണ് താൻ കരുതുന്നത്. അതൊരു വലിയ കൂട്ട നമസ്കാരമല്ല”…
ഡൽഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ രാജി ആവശ്യപ്പെട്ട് ദില്ലി നിയമസഭയ്ക്കുള്ളില്‍ ധര്‍ണയുമായി ആം ആദ്മി എംഎൽഎമാർ. എല്ലാ എഎപി എംഎല്‍എമാരും തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഗാന്ധി പ്രതിമയ്ക്ക് താഴെ ധര്‍ണ ഇരിക്കുമെന്നും അവര്‍ രാത്രി നിയമസഭയ്ക്കുള്ളില്‍ തങ്ങുമെന്നും എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സക്സേന രാജിവയ്ക്കണമെന്നാണ് എഎപിയുടെ ആവശ്യം. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ചെയര്‍മാനായിരുന്ന കാലത്ത് സക്‌സേന അഴിമതി നടത്തിയെന്ന് എഎപി ആരോപിക്കുന്നു. 1,400 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് എഎപി എംഎല്‍എ ദുര്‍ഗേഷ് പഥക് നിയമസഭയില്‍ ആരോപിച്ചത്. വികെ സക്സേന കള്ളനാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള പ്ലക്കാർഡുകളുമേന്തി എഎപി എംഎൽഎമാർ ഡൽഹി നിയമസഭാ സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധിച്ചിരുന്നു.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണ്ണാഭമായ ഘോഷയാത്ര ആരംഭിക്കും. തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും. വിപുലമായ പരിപാടികളോടെയാണ് ഇത്തവണ അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഘോഷയാത്ര മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. തെയ്യം, തിറ, കഥകളി തുടങ്ങി വിവിധ കലാരൂപങ്ങളും 60 ഓളം നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ രാജകുടുംബ പ്രതിനിധികളിൽ നിന്ന് ലഭിച്ച അത്ത പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
കോഴിക്കോട് നഗരത്തിലെ ഗാന്ധി റോഡിലെ ജനയുഗം ഓഫീസ് പരിസരത്ത് കെട്ടിടങ്ങൾക്ക് അസാധാരണമായ ചലനം രേഖപ്പെടുത്തി. രാത്രി 9.15 ഓടെയാണ് സംഭവം. ഭൂകമ്പമാണെന്ന നിഗമനത്തിൽ ജീവനക്കാരും സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്നവരും പുറത്തിറങ്ങി എങ്കിലും ഭൂചലനമാണെന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 4 സെക്കൻഡോളം ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.