- കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ മുന്നറിയിപ്പ്
- കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് നഞ്ചക്കും വടിവാളും; അമ്മയുടെ കയ്യിൽ എംഡിഎംഎ
- ഭരണമാറ്റത്തിനു വേണ്ടിയുള്ള കേളികൊട്ട്, പിണറായി സർക്കാർ ഒരു കാവൽ മന്ത്രിസഭ മാത്രമാകും- ചെന്നിത്തല
- ദേശീയപാത 66: റോഡ്സുരക്ഷയിലും വീഴ്ച; വിശ്രമകേന്ദ്രങ്ങൾക്കുള്ള കേന്ദ്ര നിർദേശം സംസ്ഥാനത്ത് പാലിച്ചില്ല
- വിദേശ ഫണ്ട് വിവേചനം; ‘കേന്ദ്ര ധനമന്ത്രിമായുള്ള ചർച്ചയിൽ വിഷയം ഉന്നയിച്ചില്ല’; മന്ത്രി കെ എൻ ബാലഗോപാൽ
- കേടായ പഴയ മൊബൈല്‍ ഫോണ്‍ നല്കി കമ്പളിപ്പിച്ചു; ഓണ്‍ലൈന്‍ വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
- പത്തനംതിട്ടയിൽ കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവം; സിഐയ്ക്ക് സസ്പെൻഷൻ
- പൊതുജന ഇടപെടല്‍ വര്‍ധിപ്പിക്കാന്‍ ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി പുതിയ വെബ്സൈറ്റ് തുടങ്ങി
Author: News Desk
അമേഠി: ഫോണ്‍ വിളിച്ചത് കേന്ദ്രമന്ത്രിയാണെന്ന് തിരിച്ചറിയാത്തതിന് ഉത്തർപ്രദേശിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഗുമസ്തനായ ദീപക് തന്‍റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം നടക്കുന്നത്. മുസാഫിര്‍ഖാനയിലെ പഹല്‍വാന്‍ ഗ്രാമത്തിലെ താമസക്കാരനായ കരുണേഷ് പെന്‍ഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതി അറിയിക്കാന്‍ വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനിയെ ബന്ധപ്പെട്ടിരുന്നു. അധ്യാപകനായ അച്ഛൻ മരിച്ചതിനാൽ അമ്മ സാവിത്രി ദേവിക്ക് പെൻഷൻ അർഹതയുണ്ടെന്നും എന്നാൽ ഗുമസ്തനായ ദീപക് അതിനുള്ള രേഖകൾ പരിശോധിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
കൊച്ചി: കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആരംഭിച്ച ചരക്ക് കപ്പൽ സർവീസ് നിർത്തിവച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍ സർക്കാരിന് കഴിയില്ലെന്നും സർവീസ് നടത്താൻ പുതിയ കമ്പനിയെ തേടുകയാണെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മലബാറിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പദ്ധതിക്കിടെയാണ് കപ്പൽ സർവീസ് ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂൺ അവസാന വാരത്തിലാണ് എംവി ഹോപ്പ് സെവൻ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം ഇൻസെന്‍റീവും വൈകിപ്പോയെങ്കിലും ഷിപ്പിംഗ് കമ്പനിക്ക് നൽകി. എന്നാൽ, നാല് മാസം മുമ്പ് സർവീസ് നിർത്തലാക്കി. കപ്പൽ കേരള തീരത്ത് നിന്ന് പുറപ്പെട്ടെങ്കിലും തിരിച്ചെത്തിയില്ല. അറ്റകുറ്റപ്പണികൾക്കായി പോയ കപ്പൽ ഉടൻ തിരിച്ചെത്തുമെന്നാണ് തുറമുഖ വകുപ്പ് വളരെക്കാലമായി പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ, കപ്പൽ തിരികെ വരില്ലെന്ന് തുറമുഖ മന്ത്രി തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സർക്കാരിന് ഹൈക്കോടതി നിർദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങിയ അതിജീവിതയുടെ ആവശ്യങ്ങളിൽ ആക്ഷേപം സമർപ്പിക്കാൻ നടൻ ദിലീപിന് വ്യാഴാഴ്ച വരെ സമയം നൽകി. വിചാരണക്കോടതി മാറ്റണമെന്നും, വിചാരണ സ്റ്റേ ചെയ്യണമെന്നുമുള്ള അതിജീവിതയുടെ ആവശ്യങ്ങളിൽ അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി വാദം കേട്ടത്. മുതിർന്ന അഭിഭാഷകരെ മാത്രമാണ് കോടതിമുറിയിൽ പ്രവേശിപ്പിച്ചത്. കോടതിക്ക് പുറത്ത് കൂടുതൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകി. മുദ്രവച്ച കവറിൽ കൈമാറാമെന്ന് സർക്കാർ ഉറപ്പ് നൽകി. ആക്ഷേപം സമർപ്പിക്കാൻ നടൻ ദിലീപിന്റെ അഭിഭാഷകൻ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. വ്യാഴാഴ്ച വരെ സമയം നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹർജി. അതിജീവിത…
കൊളത്തൂർ: പലചരക്ക് കടയുടമയായ സുഹൃത്തിനെ അന്വേഷിച്ച് വളപുരത്ത് എത്തി ജർമ്മൻകാരൻ. ജർമ്മനിയിൽ നിന്നുള്ള ഗ്രാഫിക് ഡിസൈനറായ ഹാങ്ക് മാക്‌സൈനർ ആണ് തന്‍റെ സോഷ്യൽ മീഡിയ സുഹൃത്ത് വളപുരം കെപി കുളമ്പ് സ്വദേശി അമീർ അബ്ബാസിനെ കാണാൻ മലപ്പുറത്ത് എത്തിയത്. കെ.പി കുളമ്പിൽ പലചരക്ക് കട നടത്തുകയാണ് അമീർ അബ്ബാസ്. ഇരുവരും വലിയ ഫുട്ബോൾ പ്രേമികളാണ്. കഴിഞ്ഞ ലോകകപ്പിൽ ഒരു ഫുട്ബോൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. ബ്രസീൽ ആരാധകനായ അമീർ അബ്ബാസിനോട് ഇറ്റലി ഫാനായ ഹാങ്ക് ഫുട്ബോൾ മത്സരങ്ങളെക്കുറിച്ച് നിരന്തരം സംവാദം നടത്താറുണ്ടായിരുന്നു. ഇങ്ങനെ സൗഹൃദം ശക്തമായി. കേരളം സന്ദർശിക്കാൻ പലപ്പോഴും ഹാങ്കിനെ അമീർ ക്ഷണിക്കാറുമുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയെന്നുപറഞ്ഞ് ഹാങ്ക് വിളിച്ചപ്പോൾ അമീറിന് ആദ്യം വിശ്വാസമായില്ല. ഒടുവിൽ നേരിൽ കണ്ടപ്പോഴാണ് അമ്പരപ്പ് മാറിയത്. മുൻപ് 3 തവണ ഹാങ്ക് ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിലും കേരളത്തിൽ എത്തുന്നത് ആദ്യമാണ്. അമീറിനും സുഹൃത്തുക്കൾക്കുമൊപ്പം നാട് ചുറ്റിക്കണ്ട ശേഷമാണ് ഹാങ്ക് മടങ്ങിയത്. അമീറിനെ…
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ സ്ഥാനാർഥിയെ നിർത്താൻ ജി-23 യിൽ ആലോചന. ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് പ്രചരിക്കുന്നത്. എ ഐ സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോർട്ടുകളോട് ഇതുവരെ ശശി തരൂർ എം പി പ്രതികരിച്ചിട്ടില്ല . ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ശശി തരൂരുമായി അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് രീതിയോട് ശശി തരൂർ കടുത്ത എതിർപ്പിലാണ്.
വയനാട്: വയനാട് മീനങ്ങാടി മണ്ഡകവയലില്‍ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. കടുവ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്. ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി, മണ്ഡകവയല്‍ തുടങ്ങിയ പ്രദേശങ്ങളിൽ വളർത്തു മൃഗങ്ങൾക്ക് നേരെ കടുവ ആക്രമണം പതിവായതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പക്ഷേ, കൂട് കഴിഞ്ഞിട്ട് മൂന്നു ദിവസം കഴിഞ്ഞു. കടുവ കെണിയിൽ വീണിട്ടില്ലെന്ന് മാത്രമല്ല, വളർത്തുമൃഗങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയും ചെയ്യുന്നു. മൈലമ്പാടി പുല്ലുമലയിൽ ഇന്നലെയാണ് കടുവ ഇറങ്ങിയത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ജോസഫിന്‍റെ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. വനംവകുപ്പ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൂട് സ്ഥാപിച്ച സ്ഥലത്തിന് സമീപമാണ് കടുവ എത്തിയത്. ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കടുവ ഒരു മാസത്തിനിടെ രണ്ട് പശുക്കളെയാണ് കൊന്നത്. ആക്രമണത്തിൽ രണ്ട് പശുക്കൾക്ക് മാരകമായി പരിക്കേറ്റു. കടുവയും മനുഷ്യർക്കെതിരെ തിരിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. വീടിന് മുന്നിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ കടുവ…
ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സാമൂഹിക പ്രവർത്തക മേധാ പട്കർ മത്സരിക്കുമെന്ന് ബിജെപി വക്താവ് പറഞ്ഞു. പാർട്ടി ഭേദമന്യേ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് എല്ലാവരും ഉറ്റുനോക്കുന്നതിനിടെയാണ് മുംബൈ ബിജെപി വക്താവ് സുരേഷ് നഖുവയുടെ അവകാശവാദം. “എനിക്കുകിട്ടുന്ന വിവരം അനുസരിച്ച് ഇന്ത്യാവിരുദ്ധ, വികസനവിരുദ്ധ, ഗുജറാത്ത് വിരുദ്ധ മേധാ പട്കറിനെ ആയിരിക്കും ഗുജറാത്തിലെ മുഖ്യമന്ത്രി പദത്തിലേക്കു അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിക്കുക,” നഖുവ ട്വീറ്റ് ചെയ്തു. ഈ വർഷം ഡിസംബറിലാണ് ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി ടിക്കറ്റിൽ മേധാ പട്കർ മത്സരിച്ചിരുന്നു. അതേസമയം, മേധാ പട്കറിനെ രാഷ്ട്രീയ പിന്തുണയോടെ ‘അർബൻ നക്സൽ’ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വിശേഷിപ്പിച്ചു.
ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മൂന്നാം സ്ഥാനത്ത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് അദാനി. ആഢംബര ബ്രാൻഡായ ലൂയിസ് വിറ്റണിന്‍റെ ചെയർമാനായ ബെർണാഡ് ആർനോൾട്ടിനെ പിന്തള്ളിയാണ് അദാനി പട്ടികയിൽ മൂന്നാമതെത്തിയത്. ബ്ലൂംബെർഗ് സൂചിക പ്രകാരം ഗൗതം അദാനിയുടെ ആസ്തി 137 ബില്യൺ ഡോളറാണ്. 136 ബില്യൺ ഡോളർ ആസ്തിയുള്ള ബെർണാഡ് ആർനോൾട്ട് നാലാമതാണ്. സ്പേസ് എക്സ്-ടെസ്ല സ്ഥാപകൻ എലോൺ മസ്ക് 251 ബില്യൺ ഡോളർ ആസ്തിയുള്ള ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഒന്നാമതാണ്. ആമസോൺ സിഇഒ ജെഫ് ബെസോസാണ് രണ്ടാം സ്ഥാനത്ത്- 153 ബില്യൺ ഡോളർ.
ന്യൂഡൽഹി: മുൻ ആസൂത്രണ കമ്മീഷൻ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെൻ (72) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഹൃദയാഘാതമുണ്ടായ സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് സഹോദരൻ ഡോ. പ്രണബ് സെൻ പറഞ്ഞു. ജെഎൻയുവിൽ അധ്യാപകനായിരുന്ന സെൻ 2004 മുതൽ 2014 വരെ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു. അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് കമ്മീഷൻ ചെയർമാനും ആയിരുന്നു. 1985 ൽ ജെഎൻയുവിൽ ചേരുന്നതിനുമുമ്പ്, സസെക്സ്, ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, എസെക്സ് എന്നിവിടങ്ങളിലെ സർവകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചു.
ഡൽഹി: ഇന്ത്യയിൽ 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകളുടെ വിൽപ്പന നിരോധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചൈനീസ് ബജറ്റ് മൊബൈൽ ഫോണുകൾ നിരോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിലെ ചൈനീസ് ഭീമൻമാരുടെ കുത്തക തകർക്കാനാണ് ഈ നീക്കം. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ സർക്കാർ ചൈനീസ് മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 12,000 രൂപയിൽ താഴെയുള്ള ഇത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ഹാൻഡ്സെറ്റുകളുടെ വിൽപ്പന നിരോധിക്കാൻ ഒരു നീക്കവുമില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്തെ ഇലക്ട്രോണിക്സ് വ്യവസായത്തിൽ ഇന്ത്യൻ കമ്പനികൾക്കും പങ്കുണ്ട്. എന്നാൽ അതിനർത്ഥം വിദേശ ബ്രാൻഡുകൾ ഒഴിവാക്കുക എന്നല്ല. കയറ്റുമതി വർദ്ധിപ്പിക്കാൻ ഞങ്ങൾ ഈ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണ ശൃംഖല കൂടുതൽ സുതാര്യവും തുറന്നതുമായിരിക്കണം. 12,000 രൂപയിൽ താഴെയുള്ള ഫോണുകൾ നിരോധിക്കാൻ ഒരു നീക്കവുമില്ല. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വന്നതെന്ന് അറിയില്ലെന്ന്…