- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
- ബഹ്റൈനില്‍ ഫിന്‍ടെക് ഫോര്‍വേഡ് മൂന്നാം പതിപ്പ് ഒക്ടോബറില്‍
Author: News Desk
കൊച്ചി: അതിരാവിലെ പെയ്ത മഴയിൽ കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്. എംജി റോഡിലും കലൂർ കതൃക്കടവ് റോഡിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. മണിക്കൂറുകളോളം മഴ തോർന്നിട്ടും വെള്ളം ഇറങ്ങാത്ത സാഹചര്യമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായി.
ഹരിപ്പാട്: വിവാഹ സദ്യയ്ക്കിടെ കൂടുതൽ പപ്പടം ആവശ്യപ്പെട്ടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംഗ്ഷന് സമീപത്തെ ഓഡിറ്റോറിയത്തിലാണ് പപ്പടത്തിന്റെ പേരില്‍ അടി നടന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയം ഉടമ കരിപ്പുഴ കൂന്തലശ്ശേരി സ്വദേശി മുരളീധരൻ, വിവാഹത്തിനെത്തിയ ജോഹൻ, ഹരി എന്നിവർക്കാണ് പരിക്കേറ്റത്. സദ്യ വിളമ്പുന്നതിനിടെ വരന്‍റെ ചില സുഹൃത്തുക്കൾ കൂടുതൽ പപ്പടങ്ങൾ ആവശ്യപ്പെട്ടു. കാറ്ററർമാർ നൽകാത്തതിനാലാണ് അടി നടന്നത്. ആളുകൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് കസേരകളും മേശകളും എടുത്ത് പരസ്പരം മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ ഓഡിറ്റോറിയം ഉടമയുടെ തലയ്ക്കടിയേറ്റു. ഇയാളെ സമീപത്തെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബം മത്സരിക്കില്ലെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എഐസിസി വൃത്തങ്ങൾ പുറത്തുവിട്ടു. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന് രാഹുൽ അറിയിച്ചതായി എ.ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു.
തിരുവനന്തപുരം: ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും അവരെ നല്ല പൗരന്മാരായി വളരാൻ സഹായിക്കുന്നതിനും നിയമപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങൾ, മൗലിക കടമകൾ, നിർദ്ദേശക തത്വങ്ങൾ എന്നിവ നിലവിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച വിവിധ നിയമങ്ങൾക്ക് പാഠ്യപദ്ധതിയിൽ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.ആർ. സുനിൽകുമാറിന്‍റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും നിയമപഠനം അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തുന്ന കാര്യം പാഠ്യപദ്ധതി പരിഷ്കരണ ഘട്ടത്തിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം: കുട്ടനാട്ടിലെ പള്ളിക്കൂട്ടുമ്മയില്‍ വെള്ളത്തിൽ വീണ് വയോധികൻ മരിച്ചു. തൊള്ളായിരം പാടശേഖരത്തിനടുത്ത് താമസിക്കുന്ന എം.ആർ ശശിധരൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളത്തിൽ വീണ് കാണാതായ ശശിധരന്‍റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. അതേസമയം, കൊച്ചി നഗരത്തിൽ ഇന്ന് കനത്ത വെള്ളക്കെട്ടുണ്ട്. ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ കൊച്ചി നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എംജി റോഡ്, കലൂർ, പനമ്പിള്ളി നഗർ, തമ്മനം പ്രദേശങ്ങളിലെ പ്രധാന റോഡുകളും കവലകളും വെള്ളത്തിനടിയിലായി. വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
മഥുര: റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരികെ ലഭിച്ചു. കുട്ടിയെ മാതാപിതാക്കൾക്ക് തിരികെ നൽകി. ബി.ജെ.പി പ്രാദേശിക നേതാവിൽ നിന്നാണ് കുഞ്ഞിനെ കണ്ടെടുത്തത്. സംഭവത്തിൽ ബിജെപി നേതാവും ഭർത്താവും ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ വിനീത അഗർവാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിനീതയും ഭർത്താവ് കൃഷ്ണ മുരാരി അഗർവാളും ചേർന്ന് 1.80 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയത്. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു, പക്ഷേ അവർക്ക് ഒരു ആൺകുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഈ മാസം 24ന് പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആറ് സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. സ്റ്റേഷനിൽ കായം വിൽക്കുന്ന ദീപ് കുമാറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് അറിഞ്ഞതോടെയാണ് പൊലീസ് ആദ്യം ഇയാളെ പിടികൂടിയത്. ഒരു ആൺകുഞ്ഞിനെ വാങ്ങാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തിയത് പ്രേം ബിഹാരിയും ദയാവതിയുമാണ്. ഇവർക്കൊപ്പം പൂനം, വിമ്ലേഷ്, മഞ്ജീത് എന്നിവരെയും പൊലീസ് അറസ്റ്റ്…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് സമരസമിതി. വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. ആരോ എഴുതി നൽകിയതാണ് മുഖ്യമന്ത്രി വായിക്കുന്നത്. ഇതിനുള്ള മറുപടി ബുധനാഴ്ച നൽകും. സർക്കാർ സമരസമിതിയെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും സമരസമിതി കണ്‍വീനര്‍ മോണ്‍. നിക്കോളാസ് പറഞ്ഞു. “സർക്കാരിന്റെ പ്രതികരണം എന്താണെന്ന് ആരും ഞങ്ങളെ ഔദ്യോഗികമായി അറിയിക്കുകയോ ചർച്ചയ്ക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. പലപ്പോഴും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ആരെയും ബുദ്ധിമുട്ടിക്കാനോ അട്ടിമറിക്കാനോ അല്ല. അടിസ്ഥാന ആവശ്യങ്ങളാണ് ഞങ്ങൾ ചോദിക്കുന്നത്. ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ പറയുകയാണെങ്കിൽ, അതിനെക്കുറിച്ച് ചിന്തിക്കാൻ സമരസമിതി തയ്യാറാണ്.” – മോൺ. നിക്കോളാസ് പറഞ്ഞു. അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക എന്നതൊഴിച്ച് മത്സ്യത്തൊഴിലാളികളുടെ ന്യായമായ ഏത് ആവശ്യവും സർക്കാർ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും തീരദേശ മണ്ണൊലിപ്പ് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്ത് വിധേനയും വിഴിഞ്ഞത്ത്…
കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശമ്പള വിതരണത്തിന് സാമ്പത്തിക സഹായം നൽകണമെന്ന വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകേണ്ട ശമ്പളത്തിനും ഉത്സവ ബോണസിനും ആവശ്യമായ തുക സർക്കാർ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ആവശ്യമായ 103 കോടി രൂപയിൽ കോർപറേഷന്റെ പക്കലുള്ളതിന്റെ ബാക്കി തുക സെപ്റ്റംബർ ഒന്നിന് മുമ്പ് സർക്കാർ നൽകണം. കെ.എസ്.ആർ.ടി.സിയുടെ സ്വത്തുക്കളിൽ നിന്ന് സർക്കാരിന് വേണമെങ്കിൽ പണം തിരിച്ചുപിടിക്കാമെന്നും കോടതി പറഞ്ഞു. ആർ ബാജി ഉൾപ്പെടെയുള്ള ഒരു കൂട്ടം ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
ഗുവാഹത്തി: പഴങ്ങളും പച്ചക്കറികളും ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും അതിന് പരിമിതിയുണ്ട്. എന്നാൽ, ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പഴങ്ങളും പച്ചക്കറികളും രണ്ട് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ ഒരു പുതിയ സംവിധാനം കണ്ടെത്തി. പഴങ്ങളും പച്ചക്കറികളും പൊതിഞ്ഞ് സൂക്ഷിക്കാവുന്ന കോട്ടിംഗ് ആണ് വികസിപ്പിച്ചെടുത്തത്. പഴങ്ങളും പച്ചക്കറികളും പൊതിഞ്ഞ് സൂക്ഷിക്കാൻ കഴിയുന്ന മണ്ണിൽ ലയിക്കുന്നതും ഭക്ഷ്യയോഗ്യവുമായ സംവിധാനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) ഗവേഷകർ വികസിപ്പിച്ചെടുത്തത്. ഉരുളക്കിഴങ്ങ്, തക്കാളി, പച്ചമുളക്, സ്ട്രോബെറി, ഓറഞ്ച്, ആപ്പിൾ, കൈതച്ചക്ക, കിവി എന്നിവയെല്ലാം ഈ സംവിധാനത്തിലൂടെ രണ്ട് മാസത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാൻ കഴിഞ്ഞെന്ന് ഗവേഷകർ അവകാശപ്പെട്ടു. ഗവേഷണ ഫലങ്ങൾ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി അഡ്വാൻസസ്; ഫുഡ് പാക്കേജിംഗ് ആൻഡ് ഷെൽഫ് ലൈഫ്, അമേരിക്കൻ കെമിക്കൽ സൊസൈറ്റീസ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി എന്നീ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന്‍റെ ആഘാതത്തിന് പിന്നാലെ അദ്ദേഹത്തിന്റെ തട്ടകമായ ജമ്മു കശ്മീരിലെ ഉന്നത നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസ് വിടുന്നു. ഗുലാം നബിക്കൊപ്പം പാർട്ടി വിട്ടവരിൽ 51 പേർ പുതിയ പാർട്ടിയിൽ ചേരാൻ ഒരുങ്ങുകയാണ്. ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദും ഇതിൽ ഉൾപ്പെടുന്നു. ആസാദിന് പിന്നാലെ 64 പേർ കൂടി പാർട്ടി വിട്ടു. ഇവർ സോണിയ ഗാന്ധിക്ക് സംയുക്ത രാജിക്കത്തും സമർപ്പിച്ചിരുന്നു. ഗുലാം നബിക്കൊപ്പം മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ പാർട്ടി വിട്ടിരുന്നു. രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചാണ് ഗുലാം നബി ആസാദ് കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വം രാജിവെച്ചത്.