- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ, ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേർട്ട് – ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലേർട്ട് – 31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് 01-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് 02-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
ചെന്നൈ: നടി അമല പോളിന്‍റെ മുൻ കാമുകൻ ബവീന്ദർ സിംഗ് ദത്ത് അറസ്റ്റിൽ. വഞ്ചന, അപകീർത്തികരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വില്ലുപുരം ജില്ലാ ക്രൈംബ്രാഞ്ച് പൊലീസിൽ നടി നൽകിയ പരാതിയിലാണ് നടപടി. 2018 ൽ നടിയും മുൻ കാമുകനും ഗായകനുമായ ബവീന്ദർ സിംഗ് ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചിരുന്നു. ഈ കമ്പനിയിലും താരം ധാരാളം പണം നിക്ഷേപിച്ചിരുന്നു. ‘കടാവർ’ എന്ന ചിത്രം നിർമ്മിച്ചത് ഈ കമ്പനിയാണ്. എന്നാൽ നടിയും ബവീന്ദറും തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുക്കുകയും വേര്‍പിരിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ അമല പോളിനെ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് വ്യാജരേഖ ചമച്ച് തന്നെ വഞ്ചിച്ചുവെന്നും നടി പരാതിയിൽ പറയുന്നു. നടിയുടെ അപകീർത്തികരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ. കേജ്‌രിവാളിന് അയച്ച കത്തിലാണ് മദ്യലഹരിയിലാണെന്ന ആരോപണം. “അധികാരം, മദ്യം പോലെ ലഹരിയാണ്. നിങ്ങൾക്ക് അധികാരത്തോട് ഭ്രമമുണ്ട്,” എന്ന് കേജ്‌രിവാളിന്‍റെ ഗുരു കൂടിയായ ഹസാരെ സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ച് എഴുതി. ഹസാരെയുടെ കുറിപ്പ്,- “നിങ്ങൾ മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് കത്തെഴുതുന്നത്. സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതിനാലാണ് ഇങ്ങനെ എഴുതുന്നത്. ഞാൻ ആമുഖം എഴുതിയ ‘സ്വരാജ്’ എന്ന നിങ്ങളുടെ ബുക്കിൽ മദ്യനയത്തെക്കുറിച്ച് വളരെ ആദർശപരമായ കാര്യങ്ങൾ നിങ്ങൾ പങ്കുവച്ചിട്ടുണ്ട്. പ്രദേശവാസികളുടെ അനുമതിയില്ലാെത ഒരു മദ്യശാല പോലും തുറക്കില്ലെന്നത് ഉൾപ്പെടെ ഇതിൽപ്പെടും. എന്നാൽ മുഖ്യമന്ത്രിയായതിനു ശേഷം നിങ്ങൾ ആ ആദർശങ്ങളെല്ലാം മറന്നിരിക്കുന്നു.” കേജ്‌രിവാളും മനീഷ് സിസോദിയയും ചേർന്ന് രൂപീകരിച്ച ആം ആദ്മി പാർട്ടി (എഎപി) ഇപ്പോൾ മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമല്ലാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഹസാരെ പറഞ്ഞു. യോഗ്യതയില്ലാത്തവർക്ക് മദ്യ ലൈസൻസ് നൽകിയെന്നാരോപിച്ച് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ…
കൊച്ചി: കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ബെംഗളൂരുവിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നിരോധിച്ച് സുപ്രീം കോടതി അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ആഘോഷം മറ്റെവിടെയെങ്കിലും നടത്തണമെന്ന് നിർദ്ദേശിച്ച കോടതിയുടെ മൂന്നംഗ ബെഞ്ച് ബെംഗളൂരുവിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ തൽസ്ഥിതി തുടരണമെന്നും നിർദ്ദേശിച്ചു. ഈദ്ഗാഹ് മൈതാനത്ത് മറ്റ് മതപരമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കർണാടക ഹൈക്കോടതിയെ സമീപിക്കാമെന്ന് മൂന്നംഗ ബെഞ്ച് വെള്ളിയാഴ്ച അറിയിച്ചു. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി നൽകിയതിനെതിരെ കർണാടക വഖഫ് ബോർഡ് സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ആദ്യം പരിഗണിച്ചെങ്കിലും ജഡ്ജിമാർക്ക് സമവായത്തിലെത്താൻ കഴിയാത്തതിനാൽ അടിയന്തര ഹിയറിംഗിനായി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഈദ്ഗാഹ് മൈതാനത്ത് പന്തലുകൾ സ്ഥാപിക്കാൻ അനുവദിക്കണമെന്ന കർണാടക സർക്കാരിന്റെ ഹർജി നേരത്തെ കർണാടക ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 200 വർഷമായി സ്ഥലത്ത് മതപരമായ ആഘോഷങ്ങൾ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ന്യൂഡൽഹി: ബി.ജെ.പിയുടെ ഹൈജാക്ക് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാർഖണ്ഡ് ഭരണകക്ഷി റിസോർട്ട് രാഷ്ട്രീയം ആരംഭിച്ചു. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യതാ ഭീഷണി നിൽക്കെയാണ് റായ്പൂരിലെ മേയ് ഫ്ലവർ റിസോർട്ടിലേക്ക് ഭരണകക്ഷി എം.എൽ.എമാരെ മാറ്റിയത്. കോൺഗ്രസ് ഭരിക്കുന്ന അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറനും എംഎൽഎമാരും എത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് എംഎൽഎമാർ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് റാഞ്ചി വിമാനത്താവളത്തിലേക്ക് രണ്ട് ബസുകളിൽ പുറപ്പെട്ടത്. എയർപോർട്ടിൽ അവർക്കായി ചാർട്ടർ ചെയ്ത വിമാനം തയ്യാറായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് എംഎൽഎമാർ ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റായ്പൂരിലെ മെയ്ഫ്ലവർ റിസോർട്ടിൽ എംഎൽഎമാർ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടു. ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള 43 എം.എൽ.എമാർ ശനിയാഴ്ച ഖുംതി ജില്ല സന്ദർശിച്ചിരുന്നു. ഇത് ധാരാളം ഊഹാപോഹങ്ങൾക്ക് കാരണമായി. ഹേമന്ദ് സോറന്റെ അയോഗ്യത ബി.ജെ.പി. മുതലെടുത്ത് നിലവിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് ഝാര്‍ഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) കരുതുന്നുണ്ടെന്ന് റിപ്പോർട്ടകൾ വന്നിരുന്നു.
തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവർക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്സിൻ രണ്ടാം ഡോസായോ മുൻകരുതൽ ഡോസായോ എടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വിദേശത്ത് ലഭ്യമായ ഒന്നോ രണ്ടോ ഡോസ് വാക്സിൻ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികൾക്ക് ഇവിടെ ഒരേ വാക്സിൻ ലഭിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം സംസ്ഥാനമുൾപ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. അതിനനുസൃതമായ ക്രമീകരണങ്ങളാണ് സംസ്ഥാനത്തും ഒരുക്കിയിരിക്കുന്നത്. ഇത് ധാരാളം പ്രവാസികളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. രോഗപ്രതിരോധത്തിനുള്ള സാങ്കേതിക ഉപദേശക സംഘത്തിന്‍റെ ശുപാർശ പ്രകാരമാണ് നടപടി. ഇതനുസരിച്ച്, ഭാഗികമായി വാക്സിനേഷൻ എടുത്ത ഇന്ത്യക്കാർക്കും വിദേശികൾക്കും കോവിഡ് -19 നെതിരായി ആഭ്യന്തരമായി ലഭ്യമായ രണ്ടാമത്തെ ഡോസ് അല്ലെങ്കിൽ മുൻകരുതൽ ഡോസ് എടുക്കാം. വിദേശത്ത് നിന്ന് വരുന്നവരുടെ വാക്സിനേഷനായി ആവശ്യമായ മാറ്റങ്ങൾ പോർട്ടലിൽ വരുത്തിയിട്ടുണ്ട്. 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോർബിവാക്സ് വാക്സിനും 15 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിനും…
ലിവിംഗ് ടുഗെതറും സമാന ബന്ധങ്ങളും കുടുംബമായി കണക്കാക്കാമെന്ന് സുപ്രീം കോടതി. നിയമത്തിലും സമൂഹത്തിലും ‘പരമ്പരാഗത കുടുംബം’ എന്ന കാഴ്ചപ്പാട് മാറ്റേണ്ടതുണ്ടെന്നും ഗാർഹികവും അവിവാഹിതവുമായ ബന്ധങ്ങൾ കുടുംബത്തിന്‍റെ പരിധിയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഗാർഹിക, ക്വിയര്‍ ബന്ധങ്ങൾ, ദത്തെടുക്കൽ, വളർത്തൽ, പുനർവിവാഹം എന്നിവയെല്ലാം കുടുംബ ബന്ധങ്ങളാണെന്നും നിയമം അവയെ അംഗീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അവർക്ക് നിയമത്തിന്‍റെ തുല്യ പരിരക്ഷയ്ക്കും ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്.
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന വാർത്തകൾ കോണ്‍ഗ്രസ് എംപി ശശി തരൂർ നിഷേധിച്ചില്ല. താൻ മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയില്ലെന്നും, മൂന്നാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നും തരൂർ പറഞ്ഞു. മത്സരം പാർട്ടിയെ ശക്തിപ്പെടുത്തും. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കില്ലെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ പാർട്ടി അധ്യക്ഷനാകണമെന്നും തരൂർ പറഞ്ഞു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായാൽ ശശി തരൂർ ജി23 ഗ്രൂപ്പിന്‍റെ പ്രതിനിധിയായി മത്സരിക്കും. ഹൈക്കമാൻഡ് പ്രതിനിധി വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും പാർട്ടിക്കുള്ളിൽ കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യാൻ മത്സരം അനിവാര്യമാണെന്നാണ് ടീമിന്‍റെ വിലയിരുത്തൽ. പാർട്ടി നേതൃത്വത്തിന്‍റെ പ്രവർത്തനത്തിൽ മാറ്റം ആവശ്യപ്പെട്ട് 2020 ഓഗസ്റ്റിലാണ് തിരുത്തൽവാദി ഗ്രൂപ്പായി ജി 23 രൂപീകരിച്ചത്. ഗുലാം നബി ആസാദ് പാർട്ടി വിട്ടത് ശരിയല്ലെന്ന വികാരം സംഘാംഗങ്ങൾക്കിടയിലുണ്ട്. ഹൈക്കമാൻഡിന്‍റെ സ്ഥാനാർത്ഥിയെ സ്വീകരിച്ച് പ്രസിഡന്‍റായി നിയമിക്കുന്ന പതിവ്…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാകാനിരിക്കെ വിഴിഞ്ഞം തുറമുഖം നിർത്തിവയ്ക്കണമെന്ന ആവശ്യമല്ലാതെ, ഉന്നയിക്കുന്ന ന്യായമായ ഒരു ആവശ്യവും പരിഗണിക്കാൻ, സർക്കാരിന് മടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകംപള്ളി സുരേന്ദ്രന്‍റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്. ഈ യാഥാർത്ഥ്യം മനസ്സിലാക്കി ഉടൻ സമരത്തിൽ നിന്ന് പിൻമാറാൻ ബന്ധപ്പെട്ടവരോട് സർക്കാർ അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവർ അതിന് തയ്യാറാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ മാത്രമല്ല, പ്രാദേശികമായി മറ്റ് ആശങ്കകളും പ്രശ്നങ്ങളും സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധാരാളം പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന ഒരു സമൂഹമാണ് മത്സ്യത്തൊഴിലാളികൾ. അതുകൊണ്ടാണ് തീരദേശത്തെ പ്രശ്നങ്ങൾക്ക് സർക്കാർ മുൻഗണന നൽകുന്നത്. അത് മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും അനുഭവങ്ങളുടെ വെളിച്ചത്തിലും ഈ സമരത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ അടിയന്തിരമായി പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
