- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്‍റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
Author: News Desk
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിന്‍റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം താറുമാറായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. ബെംഗളൂരു-മൈസൂർ ഹൈവേയിൽ വെള്ളക്കെട്ട് കാരണം വാഹനങ്ങൾ കുടുങ്ങി. രാമനഗരയിൽ ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, റായ്ച്ചൂർ ജില്ലയിലെ മസ്കിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബെംഗളൂരു, ബെലഗാവി, ഗഡാഗ്, കൊപ്പൽ, ഹവേരി, ധാർവാഡ്, ബെല്ലാരി, ദാവനഗരെ, ചിത്രദുർഗ, തുമകുരു, ചിക്കബല്ലാപൂർ, കോലാർ, രാംനഗർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച രാമനഗര ഉൾപ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ടോക്യോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം എച്ച്എസ് പ്രണോയ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. പുരുഷ വിഭാഗത്തിൽ ഹോങ്കോങ്ങിന്റെ എൻജി കാ ലോങ് ആന്‍ഗസിനെ ആദ്യ റൗണ്ടിൽ തോൽപ്പിച്ചാണ് പ്രണോയ് പ്രീ ക്വാർട്ടറിലെത്തിയത്. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഹോങ്കോങ് താരം പിൻമാറിയതിനെ തുടർന്നാണ് പ്രണോയിയെ വിജയിയായി പ്രഖ്യാപിച്ചത്. ആദ്യ ഗെയിമിൽ 12-11 ന് മുന്നിലായിരുന്ന പ്രണോയ്. അതിനിടെ ആന്‍ഗസിന് പരിക്കേറ്റിരുന്നു തുടർന്ന് അദ്ദേഹം മത്സരത്തിൽ നിന്ന് പിൻമാറി. ലോക 12-ാം നമ്പർ താരമാണ് ആന്‍ഗസ്. ലോക റാങ്കിംഗിൽ 18-ാം സ്ഥാനത്തുള്ള പ്രണോയ് അടുത്ത റൗണ്ടിൽ മുൻ ലോകചാമ്പ്യനായ സിംഗപ്പൂരിന്റെ ഹോഖ് കീന്‍ യൂവിനെ നേരിടും. പ്രണോയ് ഇപ്പോൾ മികച്ച ഫോമിലാണ്. അടുത്തിടെ സമാപിച്ച ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ ലോക ചാമ്പ്യനായ കെന്റോ മൊമോട്ടയെ പ്രണോയ് പരാജയപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാറും ശിരുവാണിയും ഉൾപ്പെടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യും. സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് തങ്ങുന്ന സ്റ്റാലിൻ സെപ്റ്റംബർ മൂന്നിന് നടക്കുന്ന ദക്ഷിണ മേഖലാ മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലും പങ്കെടുക്കും. ഒക്ടോബർ ഒന്നിന് ചേരുന്ന സി.പി.ഐ സമ്മേളനത്തിലും സ്റ്റാലിനെ ക്ഷണിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് ആളുകൾ മരിച്ചതിൽ സംസ്ഥാനത്ത് ആശങ്ക വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ നൽകുന്ന ആന്‍റി റാബിസ് വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ അടിയന്തരപ്രമേയത്തിനുള്ള പ്രതിപക്ഷ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി നല്കുന്നതിനിടെ മുഖ്യമന്ത്രി ഇടപെട്ട് ആരോഗ്യവകുപ്പ് ഉടൻ സമിതി രൂപീകരിക്കുമെന്ന് നിയമസഭയെ അറിയിക്കുകയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ പേവിഷബാധ മരണങ്ങളെക്കുറിച്ച് മൾട്ടി-ഡിസിപ്ലിനറി പാനൽ രണ്ടാഴ്ചയ്ക്കുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും.
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള ഭേദഗതി ബിൽ നിയമസഭ പാസാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും പ്രതിഷേധ സൂചകമായി വോട്ടെടുപ്പിന് മുമ്പ് ഇറങ്ങിപ്പോവുകയും ചെയ്തു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എന്തിനാണ് ലോകായുക്തയുടെ നാവ് മുറിച്ചതെന്ന ചോദ്യമാണ് രമേശ് ചെന്നിത്തല ഉയർത്തിയത്. മടിയിൽ കനമില്ല എന്ന് പലപ്പോഴും പറയുന്ന ആളാണ് മുഖ്യമന്ത്രി. കനമില്ലെങ്കില്‍, എന്തിന് ലോകായുക്തയെ ഭയപ്പെടണം?. കനമുണ്ടെന്നതാണ് വാസ്തവമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം – “ലോകായുക്തയുടെ നാവ് എന്തിനുവേണ്ടി അരിഞ്ഞു? മുച്ചൂടും കൊള്ളക്ക് വേണ്ടി മാത്രമാണ് അധികാരങ്ങള്‍ വെട്ടിക്കുറച്ചത്. മടിയില്‍ കനം ഇല്ലെങ്കില്‍ ഞാന്‍ എന്തിന് പേടിക്കണം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം ഗീര്‍വാണമടിക്കുന്ന മുഖ്യമന്ത്രി എന്തിന് ലോകായുക്തയെ പേടിക്കണം ,അപ്പോള്‍ എവിടെയോ എന്തോ കനമുണ്ട് അതാണ് വാസ്തവം. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ജനലോക്പാല്‍ ബില്ലിനു വേണ്ടി നടത്തിയ കോലാഹലങ്ങള്‍…
ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ റെയ്ഡിൽ തന്‍റെ കുടുംബത്തിന് ക്ലീൻ ചിറ്റ് ലഭിച്ചുവെന്നും റെയ്ഡിൽ തന്റെ വീട്ടിലോ ബാങ്ക് ലോക്കറിലോ ഒന്നും കണ്ടെത്തിയില്ലെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഗാസിയാബാദ് ബാങ്കിലെ അദ്ദേഹത്തിന്റെ ലോക്കർ ഇന്ന് സിബിഐ പരിശോധിച്ചു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസോദിയ. “ലോക്കറിൽ എന്‍റെ മക്കളുടെയും ഭാര്യയുടെയും 70,000 രൂപയുടെ ആഭരണങ്ങളുണ്ട്. പ്രധാനമന്ത്രി എന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിൽ ഞാൻ സന്തുഷ്ടനാണ്. ലോക്കർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ എല്ലാ റെയ്ഡുകളിലും എനിക്കും എന്‍റെ കുടുംബത്തിനും ക്ലീൻ ചിറ്റ് ലഭിച്ചു. ഒന്നും കണ്ടെത്താൻ കഴിയില്ലെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർക്കറിയാം. എന്നാൽ കുറച്ച് ദിവസത്തേക്ക് എന്നെ ജയിലിൽ അടയ്ക്കാൻ എന്തെങ്കിലും കണ്ടെത്താൻ പ്രധാനമന്ത്രിയുടെ സമ്മർദ്ദം ഉണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിക്കെതിരായ അന്വേഷണം വൃത്തികെട്ട രാഷ്ട്രീയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഈ വൃത്തികെട്ട രാഷ്ട്രീയം…
ചെന്നൈ: ജോലി ചെയ്യുന്ന കടയിൽ നിന്ന് വിഗ്രഹങ്ങൾ മോഷ്ടിച്ച് കടയുടമയ്ക്ക് തന്നെ വിൽപ്പന നടത്തിവന്ന സെയിൽസ് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുറഞ്ഞത് 30 ലക്ഷം രൂപയുടെ വിഗ്രഹങ്ങളെങ്കിലും മോഷണം പോയതായി കടയുടമ പറഞ്ഞു. ചെന്നൈയിലെ മയിലാപ്പൂരിലെ സി.പി. കോവിൽ സ്ട്രീറ്റിലുള്ള ബി.എൽ.ടി. സ്റ്റോറിലാണ് വിചിത്രമായ മോഷണം നടന്നത്. കടയുടമയായ ത്യാഗരാജൻ 10 വർഷം മുമ്പാണ് വിഗ്രഹങ്ങളും പൂജാ വസ്തുക്കളും വിൽക്കുന്ന കട ആരംഭിച്ചത്. സെയിൽസ് മാനേജരായ ഷൺമുഖനാണ് കഴിഞ്ഞ അഞ്ച് വർഷമായി കട കൈകാര്യം ചെയ്യുന്നത്. ഷൺമുഖൻ തന്നെയാണ് ചെന്നൈയിലെ പാരീസ് ബസാറിൽ പോയി കടയിലേക്ക് വേണ്ട വിഗ്രഹങ്ങൾ വാങ്ങിയിരുന്നത്. ഒരുദിവസം യാദൃച്ഛികമായി ഷണ്‍മുഖന്റെ മുറിയില്‍ കയറിയ ത്യാഗരാജന്‍ അവിടെ ഒമ്പത് വിഗ്രഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്. കടയില്‍നിന്നു മോഷ്ടിച്ചതാണ് അവയെന്ന് പരിശോധനയില്‍ വ്യക്തമായി. കടയില്‍നിന്ന് ഇടയ്ക്കിടെ വിഗ്രഹങ്ങള്‍ മോഷ്ടിക്കാറുണ്ടെന്നും പാരീസില്‍നിന്നു വാങ്ങിയതാണെന്ന് പറഞ്ഞ് അവ കടയില്‍ത്തന്നെ നല്‍കി വില ഈടാക്കാറുണ്ടെന്നും ഷണ്‍മുഖന്‍ സമ്മതിച്ചു.
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നിന് കാലടിയിലും, സെപ്റ്റംബർ രണ്ടിന് വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ ഒന്നിന് വൈകിട്ട് 5 മണി മുതൽ രാത്രി 8 മണി വരെയാണ് കാലടി, എയർപോർട്ട് മേഖലയിൽ നിയന്ത്രണം. 2-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം ഉണ്ടാകും. യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തുന്നവർ അതനുസരിച്ച് നേരത്തെ എത്തണം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറിന് കാലടി ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. ഇന്ത്യൻ നാവികസേനയ്ക്കായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതും ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തിന് അനുയോജ്യവുമാണ് നാവികസേനയുടെ പുതിയ പതാകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ന്യൂഡല്‍ഹി: സിഎഎ, എൻആർസി വിരുദ്ധ പ്രതിഷേധത്തിനിടെ പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ തങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളണമെന്ന് ഇരുവരും ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിലേക്ക് നയിച്ചത് ചില നേതാക്കൾക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണെന്നും, അവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് ലോയേഴ്സ് വോയ്സ് എന്ന സംഘടനയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, അമാനത്തുള്ള ഖാൻ, ഹർഷ് മന്ദർ എന്നിവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
ഡെറാഡൂണ്‍: പൂജയ്ക്കിടെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് 47 കാരൻ ഭാര്യയെയും മൂന്ന് മക്കളെയും അമ്മയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ റാണിപൊക്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 36 കാരിയായ ഭാര്യ, 75 വയസ്സുള്ള അമ്മ, 9, 11, 13 വയസ്സുള്ള കുട്ടികൾ എന്നിവരെയാണ് ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയുള്ള പൂജ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇയാൾ ഈ ഹീനമായ കുറ്റകൃത്യം ചെയ്തത്. ഉത്തർപ്രദേശിലെ ബന്ദ സ്വദേശിയായ മഹേഷ് കുമാറാണ് പ്രതി. ഭാര്യ നീതു ദേവി, അമ്മ ബീത്തൻ ദേവി, മക്കളായ അപർണ, സ്വർണ, അന്നപൂർണ എന്നിവർക്കൊപ്പം കഴിഞ്ഞ 10 വർഷമായി റാണിപോക്രിയിലെ നാഗ്ഗെർ പ്രദേശത്തെ മൂത്ത സഹോദരൻ ഉമേഷിന്‍റെ വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. മൂത്തമകൾ 15 വയസ്സുള്ള കൃഷ്ണ ഋഷികേശിൽ മഹേഷിന്റെ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. കുടുംബത്തിൽ ഇനി അവശേഷിക്കുന്ന ഏക അംഗമാണ് കൃഷ്ണ. കഴിഞ്ഞ ഒരു ദശാബ്ദമായി ജോലിയില്ലാതെ തുടരുകയായിരുന്നു മഹേഷ് കുമാര്‍. വീട്ടില്‍ പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കുമായി തന്റെ കൂടുതല്‍ സമയവും നീക്കിവെക്കാറാണ് ഇയാളുടെ…